Kerala
കോട്ടയം: കത്തോലിക്കസഭയും മലങ്കര ഓര്‍ത്തഡോക്സ് സഭയും തമ്മിലുള്ള ചർച്ചകൾക്ക് അന്താരാഷ്ട്ര വേദശാസ്ത്ര കമ്മീഷന് യോഗം ചേര്‍ന്നു.
ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ വത്തിക്കാന്‍ പ്രതിനിധി ഫാ. ഹയസിന്ത് ഡെസ്റ്റിവിലെ, ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, റവ. ഡോ. അഗസ്റ്റിന് കടേപ്പറമ്പില്‍, റവ. ഡോ. ഫിലിപ്പ് നെല്പ്പുരപ്പറമ്പില്, റവ. ഡോ. ജേക്കബ് തെക്കേപ്പറമ്പില്‍ എന്നിവര്‍ കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ചു.
മലങ്കര ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ്, റവ. ഡോ. ജോസ് ജോണ്‍, റവ. ഡോ. മാത്യു വര്‍ഗീസ്, റവ. ഡോ. കോശി വൈദ്യന് എന്നിവര്‍ പങ്കെടുത്തു.
ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുമായും അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി. നിഖ്യാ വിശ്വാസപ്രമാണത്തിന്റെ 1700-ാം വാര്‍ഷിക ഭാഗമായി വിശ്വാസപ്രമാണത്തിന്റെ ദൈവശാസ്ത്രപരമായ തലങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. കാലംചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യോഗം ആദരാഞ്ജലികളര്‍പ്പിച്ചു. ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ആശംസകള്‍ നേര്‍ന്നു.
District News
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയില്‍ മൂന്ന് വൈദികരെ ബിഷപ് ഡോ. ഡി. സെല്വരാജന് മോണ്‍സിഞ്ഞോർ പദവിയിലേക്ക് ഉയര്‍ത്തി.നെയ്യാറ്റിൻകര മൈനർ സെമിനാരി റെക്ടറായിരുന്ന റവ.ഡോ.ക്രിസ്തുദാസ് തോംസണ്‍, രൂപതയുടെ ചാന്‍സിലറായിരുന്ന റവ. ഡോ. ജോസ് റാഫേല്‍, വിദ്യാഭ്യാസ ശുശ്രൂഷാ സമിതി ഡയറക്ടറായിരുന്ന റവ. ഡോ.ജോണി കെ. ലോറന്‍സ് എന്നിവരാണ് പുതിയ മോണ്‍സിഞ്ഞോര്‍മാര്‍.
മോണ്‍സിഞ്ഞോര്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട രൂപതയുടെ മൈനർ സെമിനാരി റെക്ടറായിരുന്ന റവ. ഡോ.ക്രിസ്തുദാസ് തോംസണ്‍ രൂപതയുടെ പുതിയ വികാരി ജനറലാവും. ചെട്ടിക്കുന്ന് തിരുഹൃദയ ദേവാലയാംഗവുമാണ് അദ്ദേഹം. നെടുമങ്ങാട് റീജിയന് കോ-ഓഡിനേറ്ററായിരുന്ന വിതുര ഡിവൈൻ പ്രൊവിഡൻസ് ദേവാലയാംഗമായ മോണ്‍. റൂഫസ് പയസ് ലിന് ആണ് പുതിയ ശുശ്രൂഷ കോ- ഓഡിനേറ്റര്‍.
പാലപ്പൂർ വിശുദ്ധ കുരിശിന്റെ ദേവാലയാംഗമായ റവ.ഡോ.ജോണി കെ. ലോറന്‍സിനെയാണ് രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കോർപ്പറേറ്റ് സ്കൂളുകളുടെയും മാനേജര്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. രൂപതയുടെ ചാന്‍സിലറായിരുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദേവാലയാംഗമായ റവ. ഡോ.ജോസ് റാഫേലാണ് പുതിയ ജൂഡിഷ്യല്‍ വികാറും നെടുമങ്ങാട് റീജന്‍-കോ ഓഡിനേറ്ററും. രൂപതയുടെ പുതിയ ചാന്‍സിലറായി ഫാ. അനുരാജ് നിയമിതനായി. ഡോ.അലോഷ്യസ് സത്യനേശനാണ് പുതിയ സെമിനാരി റെക്ടര്‍.
Leader Page
രാജ്യത്താദ്യമായി ഒരു കത്തോലിക്കാ ബിഷപ്പിന് സർക്കാരിന്റെ സ്മാരകം ഉയർന്നിരിക്കുന്നു. തലശേരി രൂപതയുടെ പ്രഥമ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിക്കാണ് കേരള സർക്കാർ മ്യൂസിയം ഒരുക്കി സ്മാരകം തീർത്തിരിക്കുന്നത്. കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ മലബാർ കുടിയേറ്റത്തിന്റെ ചരിത്രശേഷിപ്പുകൾ സംരക്ഷിക്കുന്നതിനും വരുംതലമുറയ്ക്കു കൈമാറുന്നതിനുമായി തയാറാക്കിയ കുടിയേറ്റ മ്യൂസിയമാണ് ബിഷപ് വള്ളോപ്പിള്ളി സ്മാരകം.
കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട കുടിയേറ്റ പ്രദേശമായ ചെമ്പന്തൊട്ടിയിൽ കേരള പുരാവസ്തു വകുപ്പ് നിർമിച്ച ബിഷപ് വള്ളോപ്പിള്ളി സ്മാരകം കുടിയേറ്റ മ്യൂസിയം ഇന്ന് നാടിന് സമർപ്പിക്കും. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന ഇടവക ലഭ്യമാക്കിയ ഒരേക്കറിലാണ് 2.6 കോടി മുടക്കി സർക്കാർ മ്യൂസിയം നിർമിച്ചിരിക്കുന്നത്. ഐക്യകേരളത്തിന് ഊടും പാവും നെയ്യുന്നതിൽ നിർണായകമായിരുന്നു മലബാർ കുടിയേറ്റം. അതിസാഹസികമായി കുടിയേറ്റജനത മലബാറിനെ പുനർനിർമിച്ചു. നാനാജാതി മതസ്ഥരായ കുടിയേറ്റ ജനതയുടെ നേതാവും നായകനും ഉപദേശകനും ശുശ്രൂഷകനുമായി അവരോടൊപ്പം നിലകൊണ്ട മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി എന്തുകൊണ്ടും ഇത്തരമൊരു സ്മാരകത്തിന് അർഹനാണ്. തലശേരി രൂപതതന്നെ ഈ കുടിയേറ്റത്തിന്റെ സദ്ഫലമാണ്.
മലബാറിന്റെ വികസനത്തിലും വളർച്ചയിലും തലശേരി അതിരൂപതയുടെ പങ്ക് ആർക്കും നിഷേധിക്കാനാവില്ല. സർവരാലും ആദരിക്കപ്പെട്ടിരുന്ന മാർ വള്ളോപ്പിള്ളി കേരളത്തിലെ മദ്യവിരുദ്ധ പോരാട്ടത്തിന്റെ മുന്നണിപ്പോരാളികൂടിയായിരുന്നു. 2015ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന കെ.സി. ജോസഫാണ് മ്യൂസിയത്തിന്റെ സ്ഥാപനത്തിന് മുൻകൈയെടുത്തത്. ഇപ്പോഴത്തെ എംഎൽഎ സജീവ് ജോസഫും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും മ്യൂസിയം പൂർത്തിയാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു.