കോട്ടയം: കത്തോലിക്കസഭയും മലങ്കര ഓര്‍ത്തഡോക്സ് സഭയും തമ്മിലുള്ള ചർച്ചകൾക്ക് അന്താരാഷ്ട്ര വേദശാസ്ത്ര കമ്മീഷന് യോഗം ചേര്‍ന്നു.
ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ വത്തിക്കാന്‍ പ്രതിനിധി ഫാ. ഹയസിന്ത് ഡെസ്റ്റിവിലെ, ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, റവ. ഡോ. അഗസ്റ്റിന് കടേപ്പറമ്പില്‍, റവ. ഡോ. ഫിലിപ്പ് നെല്പ്പുരപ്പറമ്പില്, റവ. ഡോ. ജേക്കബ് തെക്കേപ്പറമ്പില്‍ എന്നിവര്‍ കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ചു.
മലങ്കര ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ്, റവ. ഡോ. ജോസ് ജോണ്‍, റവ. ഡോ. മാത്യു വര്‍ഗീസ്, റവ. ഡോ. കോശി വൈദ്യന് എന്നിവര്‍ പങ്കെടുത്തു.
ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുമായും അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി. നിഖ്യാ വിശ്വാസപ്രമാണത്തിന്റെ 1700-ാം വാര്‍ഷിക ഭാഗമായി വിശ്വാസപ്രമാണത്തിന്റെ ദൈവശാസ്ത്രപരമായ തലങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. കാലംചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യോഗം ആദരാഞ്ജലികളര്‍പ്പിച്ചു. ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ആശംസകള്‍ നേര്‍ന്നു.