ഇന്ത്യയ്ക്കെതിരായ വിജയം ആഘോഷിക്കുന്ന ഇംഗ്ലണ്ട് ടീം.
ലണ്ടന്‍: ലോര്‍ഡ്സില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ 27 റണ്‍സിന് ജയിച്ചതോടെ പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 388 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ബെന്‍ ഡക്കറ്റിന്റെ (135 പന്തില്‍ 141) ഇന്നിംഗ്സാണ് കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. ഇതോടെ ലോര്‍ഡ്സിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന റിക്കാർഡ് ഡക്കറ്റ് സ്വന്തമാക്കി. ജേക്കബ് ബേഥല്‍ (91), ജോ റൂട്ട് (48 പന്തില്‍ പുറത്താവാതെ 74) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളില്‍ ജോസ് ബട്ലറുടെ (13 പന്തില്‍ പുറത്താവാതെ 41) വെടിക്കെട്ട് കൂടിയായപ്പോള്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്കോറിലേക്കെത്തി.
മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ 360 റണ്‍സെടുക്കാനാണ് സാധിച്ചത്. രോഹിത് ശര്‍മ (110 പന്തില്‍ 138) സെഞ്ചുറി നേടിയെങ്കിലും സഹതാരങ്ങള്‍ക്ക് ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ല. ശുഭ്മാന്‍ ഗില്‍ (84 പന്തില്‍ 77), വിരാട് കോലി (60 പന്തില്‍ 74) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. ഇഷാന് കിഷാന് (14), ശ്രേയസ് അയ്യര്‍ (0), കെ.എല്‍. രാഹുല്‍ (12), അക്സര്‍ പട്ടേല്‍ (2) എന്നിവരുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ഇംഗ്ലണ്ടിന് വേണ്ടി സാം കറന് നാല് വിക്കറ്റ് വീഴ്ത്തി.
Tags : England India Sports Cricket Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash