കൊച്ചി: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഈ സാമ്പത്തികവര്‍ഷം നടപ്പാക്കുന്ന വിവിധ പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍ആര്‍എല്‍എം) രണ്ടാം ഗഡുവായി 93.7 കോടി രൂപകൂടി അനുവദിച്ചു. ഇതില്‍ 5.56 കോടി രൂപ സംസ്ഥാന മിഷന്റെയും 80.04 കോടി രൂപ 14 ജില്ലാ മിഷനുകളുടെയും പദ്ധതിപ്രവര്ത്തനങ്ങള്ക്കുള്ളതാണ്.
കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതിക്കായി ആറു കോടിയും അട്ടപ്പാടി ആദിവാസി സമഗ്ര വികസന പ്രത്യേക പദ്ധതിക്കായി രണ്ടു കോടിയും ഈ ഫണ്ടില്‍നിന്നു നല്‍കും.
കുടുംബശ്രീ സമര്‍പ്പിച്ച ഈ സാമ്പത്തികവര്‍ഷത്തെ 400.84 കോടി രൂപയുടെ വാര്‍ഷിക കര്‍മപദ്ധതിക്ക് എന്‍ആര്‍എല്‍എം നേരത്തേ അംഗീകാരം നല്‍കിയിരുന്നു.
തുടര്‍ന്ന് ഈ വര്‍ഷം ഏപ്രിലില്‍ ആദ്യഗഡുവായി 69.40 കോടി രൂപ എന്‍ആര്‍എല്‍എം അനുവദിച്ചുനല്‍കി. ഇതിനുപുറമെയാണ് രണ്ടാം ഗഡുവായി 93.6 കോടികൂടി അനുവദിച്ചത്. ഇതോടെ ഈ സാമ്പത്തികവര്‍ഷം കുടുംബശ്രീയുടെ വാര്‍ഷിക കര്‍മപദ്ധതിക്കായി ആകെ 163 കോടി രൂപ ലഭിച്ചു. ഇതില്‍ 97.8 കോടി രൂപ കേന്ദ്രവിഹിതവും 65.2 കോടി സംസ്ഥാനവിഹിതവുമാണ്.
പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം (6.27 കോടി), കൊല്ലം (6.14 കോടി), പത്തനംതിട്ട (3.86 കോടി), ആലപ്പുഴ (5.73 കോടി), കോട്ടയം (5.01 കോടി), ഇടുക്കി (4.51 കോടി), എറണാകുളം (6.74 കോടി), തൃശൂര്‍ (7.03 കോടി), പാലക്കാട് (7.58 കോടി), മലപ്പുറം (8.09 കോടി), കോഴിക്കോട് (6.10 കോടി), വയനാട് (3.42 കോടി), കണ്ണൂര്‍ (5.71 കോടി),കാസർഗോഡ് (3.85 കോടി) എന്നിങ്ങനെയാണ് വിതരണം ചെയ്തത്.
Tags : Kudumbashree projects Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews