Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Changaramkulam

Malappuram

കാറ്റിലും മഴയിലും ചങ്ങരംകുളം മേഖലയില്‍ വ്യാപക നാശനഷ്ടം

ചങ്ങരംകുളം: വീശിയടിച്ച കനത്ത കാറ്റിലും മഴയിലും ചങ്ങരംകുളം മേഖലയില്‍ വ്യാപകനാശം. സ്‌കൂളിന്‍റെ മേല്‍ക്കൂരയിലെ ഓടുകള്‍ നിലംപതിച്ചു. സ്‌കൂള്‍ മുറ്റത്ത് നിന്നിരുന്ന ബദാം മരം കടപുഴകി വീണു.100-ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ചിയ്യാനൂര്‍ എഎല്‍പി സ്‌കൂളിന്‍റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. അപകടം രാത്രിയായതിനാല്‍ വലിയ ദുരന്തം ഒഴിവായി. നിരവധി തെങ്ങുകളും വൈദ്യുതി പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്.

പ്രദേശത്ത് വൈദ്യുതി വിതരണവും തടസപ്പെട്ടു. മേലെപുരക്കല്‍ വിജയ്കൃഷ്ണന്‍റെ വീടിന് മുകളില്‍ മരം വീണ് വീടിന് നാശം സംഭവിച്ചിട്ടുണ്ട്. മടത്തില്‍ വളപ്പില്‍ അസിയുടെ വീടിന് സമീപത്തെ തേക്ക് റോഡിലേക്ക് വീണ് ഗതാഗതം മുടങ്ങി.

കല്ലേപ്ര ബാലകൃഷ്ണന്‍, മേലെപുരക്കല്‍ ഭാസ്‌കരന്‍, മഠത്തില്‍ വളപ്പില്‍ യൂസു, മേലേപുരക്കല്‍ ഷിബില്‍ എന്നിവരുടെ വീട്ടിലെയും മരങ്ങള്‍ പൊട്ടിവീണു. ഇവരുടെ വീടിന് മുന്നില്‍ വൈദ്യുതി പോസ്റ്റും മരങ്ങളും പൊട്ടിവീണ് ഗതാഗതം പൂര്‍ണമായും മുടങ്ങിയിട്ടുണ്ട്. കോക്കൂര്‍ മന്നിങ്ങല്‍ ശിവന്‍റെ വീടിന് മുകളില്‍ തെങ്ങ് വീണ് വീടിന് കേടുപാടും സംഭവിച്ചു.

District News

കനത്ത മഴയിൽ മുണ്ടകൻ കൃഷി വെള്ളത്തിൽ; സർക്കാർ ഇടപെടൽ തേടി കർഷകർ

ചങ്ങരംകുളം: പെരുന്പടപ്പ് പഞ്ചായത്തിലെ അയിരൂർ പാടശേഖരത്തിൽ കനത്തമഴ മൂലം മുണ്ടകൻ നെൽ കൃഷി വെള്ളത്തിലായത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിർത്താതെ പെയ്ത ശക്തമായ മഴ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. ഏകദേശം 60 ഹെക്ടർ വിസ്തീർണമുള്ള മുണ്ടകൻ നെൽപ്പാടങ്ങളിൽ 35 ഹെക്ടറോളം ഭാഗങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി നശിച്ചിരിക്കുകയാണ്.

ബാക്കി പ്രദേശങ്ങളിലെ ഞാറ്റടികളും ദിവസങ്ങളായി വെള്ളത്തിനടിയിലാണ്. പെരുന്പടപ്പ് പഞ്ചായത്തിലെ തെക്കൻ തിയ്യാം, കോടത്തൂർ, അയിരൂർ, കല്ലയിൽപീടിക എന്നിവിടങ്ങളിലാണ് കൃഷിനാശം ഉണ്ടായിരിക്കുന്നത്. മറ്റു പാടശേഖരങ്ങളിൽ നിന്ന് കൂടുതൽ വെള്ളം ഒഴുകി വന്നതാണ് കർഷകർക്ക് തിരിച്ചടിയായത് കടം വാങ്ങിയും ലോണ്‍ എടുത്തും സ്വർണം പണയം വച്ചും പണം സമാഹരിച്ചാണ് കർഷകർ നിലമൊരുക്കലും ഞാറ്റടി തയാറാക്കലും നടീൽ, വളം, കീടനാശിനി പ്രയോഗം തുടങ്ങി മുഴുവൻ കൃഷി പ്രവർത്തനങ്ങളും ചെയ്തത്.

ഇതിന് ഏകദേശം 30 ലക്ഷത്തിലധികം രൂപ ചെലവഴിച്ചു കഴിഞ്ഞതായാണ് കർഷകർ പറയുന്നത്. കൃഷി നാശം വിലയിരുത്തി അർഹമായ നഷ്ടപരിഹാരം നൽകുവാൻ ജില്ലാ കൃഷി ഓഫീസർക്ക് കർഷകർ നിവേദനം നൽകിയിരിക്കുകയാണ്.

Latest News

Corehub Up