Kerala
കൊച്ചി: ഡാര്‍ക്ക്നെറ്റും ക്രിപ്റ്റോകറന്‍സിയും ഉപയോഗിച്ച് കോടികളുടെ മയക്കുമരുന്ന് ഇടപാട് നടത്തിയ സംഭവത്തിൽ നാലു പ്രതികള്‍ക്കെതിരേ നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) കുറ്റപത്രം സമര്‍പ്പിച്ചു.
കഴിഞ്ഞ ജൂണ്‍ 28ന് യുകെയില്‍നിന്നു തപാലിലെത്തിയ പാഴ്സലുകളില്നിന്നും 280 എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് പാഴ്സലിലെ വിലാസക്കാരനായ മൂവാറ്റുപുഴ സ്വദേശി എഡിസണ് എന്നയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 847 എല്‍എസ്ഡി സ്റ്റാമ്പുകളും 131.66 ഗ്രാം കെറ്റാമൈനും കണ്ടെത്തിയ കേസിലാണ് എന്‍സിബി കൊച്ചി ഓഫീസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
മൂവാറ്റുപുഴസ്വദേശികളായ എഡിസണ് ബാബു, സഹായി അരുണ്‍ തോമസ്, യുകെയില്‍ താമസിക്കുന്ന സന്ദീപ്, ഓസ്ട്രേലിയയില്‍ കഴിയുന്ന വടക്കന്‍ പറവൂര്‍ സ്വദേശി ദീപക് എന്നിവരാണു പ്രതികള്‍. 150 ലേറെ പേജുകളുള്ള കുറ്റപത്രത്തിനൊപ്പം ഡിജിറ്റല്‍ തെളിവുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ ആയിരം പേജുകളില്‍ അനുബന്ധ വിവരങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്.
National
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ ഇന്ന് കുറ്റപത്രം സമർപ്പിക്കും. ജമ്മു പ്രത്യേക എൻഐഎ കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിക്കുക.
ഏപ്രിൽ 22 ലെ ഭീകരാക്രമണത്തിൽ മൂന്ന് തീവ്രവാദികൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയത്.
ജൂണിൽ മൂന്ന് പാക്കിസ്താൻ ഭീകരർക്ക് അഭയം നൽകിയതിന് രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ബട്കോട്ടിൽ നിന്നുള്ള പർവൈസ് അഹമ്മദ് ജോത്തറും പഹൽഗാമിൽ നിന്നുള്ള ബഷീർ അഹമ്മദ് ജോത്തറും എന്നിവരാണ് അറസ്റ്റിലായത്.
ഭീകരർക്ക് ഭക്ഷണം, താമസം, ലോജിസ്റ്റിക്കൽ സഹായം എന്നിവ നൽകിയവരാണ് ഇരുവരും എന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ പ്രതിയായ ബെയ്ലിൻ ദാസിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, തടഞ്ഞു വയ്ക്കൽ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ മേയ് 13 നാണ് സംഭവം. തർക്കത്തിനിടെ ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ബെയ്ലിൻ ദാസ് മർദിക്കുകയായിരുന്നു. അടികൊണ്ട് നിലത്ത് വീണിട്ടും എഴുനേൽപ്പിച്ച് വീണ്ടും മർദിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ ബെയ്ലിൻ ദാസിനെ മൂന്നാംദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Kerala
തിരുവനന്തപുരം: സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ നേമം സ്വദേശി യദുവിനെ ആക്രമിച്ചെന്ന കേസിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും ബാലുശേരി എംഎൽഎയുമായ കെ.എം. സച്ചിൻദേവ്, മേയറുടെ സഹോദരൻ അരവിന്ദിന്റെ ഭാര്യ ആര്യ എന്നിവരെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു. മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണു നിലവിൽ കേസിലെ പ്രതി.
യദു നൽകിയ സ്വകാര്യ ഹർജി പരിഗണിച്ചാണു കോടതി നേരിട്ട് കേസ് എടുക്കാൻ നിർദേശിച്ചത്. തിരുവനന്തപുരം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണു കേസ് പരിഗണിക്കുന്നത്.
2024 ഏപ്രിൽ 27 നു രാത്രി പാളയം സാഫല്യം കോംപ്ലക്സിനു മുന്നിൽ വച്ച് മേയറും ഭർത്താവും അടക്കമുള്ളവർ ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കുതർക്കമുണ്ടായി.
പ്ലാമൂട് ജംഗ്ഷനിൽ വച്ച് മേയർ സഞ്ചരിച്ച സ്വകാര്യ വാഹനത്തിനു സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന്റെ തുടർച്ചയായിരുന്നു അത്. മേയറെ പ്രതിചേർക്കണമെന്നാവശ്യപ്പെട്ട് യദു വീണ്ടും കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. മേയറുടെ പരാതിയിൽ യദുവിനെതിരേയും കേസുണ്ട്.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻദേവ് എംഎൽഎയെയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി. മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് കേസിൽ പ്രതി.
കെഎസ്ആർടിസി ബസിന്റെ ഡ്രൈവറായിരുന്ന യദു നൽകിയ സ്വകാര്യ ഹർജി പരിഗണിച്ച് കോടതി നേരിട്ട് കേസ് എടുക്കാൻ നിർദേശിച്ചത് അനുസരിച്ചാണ് കേസ് എടുത്തത്. തിരുവനന്തപുര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2024 ഏപ്രില്‍ 27 ന് രാത്രി 10ന് പാളയം സാഫല്യം കോംപ്ലക്സിന് മുന്നില്‍ വച്ചാണ് സംഭവം. മേയറും ഭര്‍ത്താവും അടക്കമുള്ളവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം കെഎസ്ആര്‍ടിസി ബസ് തടയുകയും ഡ്രൈവറുമായി വാക്കു തര്‍ക്കം ഉണ്ടാവുകയുമായിരുന്നു.
സംഭവത്തിൽ യദുവിന്റെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നില്ല. എന്നാൽ യദു മോശമായി പെരുമാറിയെന്ന മേയർ ആര്യ രാജേന്ദ്രൻ നൽകിയ പരാതിയിൽ യദുവിനെതിരെ പോലീസ് കേസെടുത്തിരുന്നു.
തുടർന്ന് യദു കോടതിയെ സമീപിക്കുകയും കോടതിയുടെ നിർദേശത്തെ തുടർന്ന് ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും ഉൾപ്പടെയുള്ളവർക്കെതിരെ കന്റോൺമെന്റ് പോലീസ് കേസെടുത്തു.
ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞു, അസഭ്യം പറഞ്ഞു, വാഹനത്തിനുള്ളിൽ കയറി സച്ചിൻ ദേവ് ഭീഷണിപ്പെടുത്തി എന്നീ ആരോപണങ്ങളാണ് യദു നൽകിയ പരാതിയിലുള്ളത്. എന്നാൽ ഇപ്പോൾ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, ഇവരുടെ ബന്ധുവായ സ്ത്രീ എന്നിവരുടെ പേരുകൾ പോലീസ് ഒഴിവാക്കിയിരിക്കുകയാണ്.
National
ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ പ്രതികൾക്കെതിരേ കുറ്റപത്രം തയാറാക്കുന്നതിലെ അമിതമായ കാലതാമസത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി.
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് രാജ്യത്തുടനീളം മാർഗരേഖ രൂപീകരിക്കുമെന്നും ജസ്റ്റീസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
പല കേസുകളിലും മൂന്നു മുതൽ നാലു വർഷം വരെ കാലതാമസം എടുക്കുന്നതായും ബെഞ്ച് ചൂണ്ടിക്കാട്ടി. ഭാരതീയ ന്യായ സംഹിതപ്രകാരം ആദ്യ വാദംകേൾക്കലിനുശേഷം 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം.
എന്നാൽ നിലവിൽ പല കേസുകളിലും അതു നടക്കുന്നില്ല. ക്രിമിനൽ നടപടിക്രമത്തിലെ കാലതാമസത്തിനു പ്രധാന കാരണം കുറ്റപത്രം തയാറാക്കാനെടുക്കുന്ന കാലതാമസമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വിഷയത്തിൽ രാജ്യവ്യാപക മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നതിന് അറ്റോർണി ജനറലിന്റെയും സോളിസിറ്റർ ജനറലിന്റെയും സഹായം കോടതി തേടി. കുറ്റപത്രം സമർപ്പിക്കാത്തതിനാൽ രണ്ടു വർഷമായി കസ്റ്റഡിയിൽ കഴിയുന്ന പ്രതി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണു കോടതി ഇടപെടൽ.
Kerala
തൃശൂർ: സിമന്റ് നിർമാണത്തിനുള്ള അസംസ്കൃതവസ്തുക്കളായ ചുണ്ണാമ്പുകല്ല്, ഫ്ലൈ ആഷ് തുടങ്ങിയവ ഉയർന്ന വിലയ്ക്കു വാങ്ങി മലബാർ സിമന്റ്സ് കമ്പനിക്കു കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിൽ പ്രതികളായ വി.എം. രാധാകൃഷ്ണൻ, മുരളീധരൻനായർ, ജിയോളജിസ്റ്റ് ഉദയകാന്തി, ഫിറോസ്, മുഹമ്മദ് ഗുലാം അഹമ്മദ് പാഷ എന്നിവർക്കെതിരേയുള്ള കുറ്റപത്രം തയാറാക്കി തൃശൂർ വിജിലൻസ് കോടതി.
വിശ്വാസലംഘനം, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുരുപയോഗം തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയ കുറ്റപത്രം കോടതിയിൽ വായിച്ചുകേൾപ്പിച്ചെങ്കിലും പ്രതികൾ എതിർത്തു. ഈ കുറ്റപത്രത്തെ അടിസ്ഥാനമാക്കിയാകും തുടർന്നുള്ള വിചാരണ നടക്കുക.
ഇതേസമയം, കേസിലെ മറ്റൊരു പ്രതിയായ മോനി സമർപ്പിച്ച ഡിസ്ചാർജ് പെറ്റീഷനിൽ കോടതി 29നു തീരുമാനമെടുക്കും. മറ്റു പ്രതികളായ മുൻ ചീഫ് സെക്രട്ടറി ജോൺ മത്തായി, ആനന്ദകുമാർ, കൃഷ്ണകുമാർ എന്നിവർ ഇന്നലെ ഹാജരായില്ല. ഇവരും 29നു കോടതിയിൽ ഹാജരാകണം.
വ്യവസായിയായ വി.എം. രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽനിന്ന് ഉയർന്ന വിലയ്ക്കു സാധനങ്ങൾ വാങ്ങി മലബാർ സിമന്റ്സിനു നഷ്ടമുണ്ടാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതിപ്പട്ടികയിൽനിന്ന് മുൻ ചീഫ് സെക്രട്ടറി ജോൺ മത്തായി, മുൻ എംഡിമാരായ എൻ. കൃഷ്ണകുമാർ, ടി. പദ്മനാഭൻനായർ എന്നിവരെ ഒഴിവാക്കിയുള്ള 2011ലെ സർക്കാർ ഉത്തരവ് തൃശൂർ വിജിലൻസ് കോടതി 2021ൽ റദ്ദാക്കിയിരുന്നു. പ്രതികൾ വിചാരണ നേരിടണമെന്നായിരുന്നു കോടതിനിർദേശം.
രണ്ടു ദശാബ്ദം മുന്‍പ് ഉയർന്നുവന്ന അഴിമതിക്കേസിൽ വിജിലൻസിനു മൊഴി നൽകിയ മലബാർ സിമന്റ്സ് കമ്പനി മുൻ സെക്രട്ടറി വി. ശശീന്ദ്രനെയും രണ്ടു മക്കളെയും 2011 ജനുവരിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയെങ്കിലും ആത്മഹത്യയാണെന്നായിരുന്നു സിബിഐ കണ്ടത്തൽ. ഈ കേസിൽ വ്യവസായി വി.എം. രാധാകൃഷ്ണനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. 2023ൽ സിബിഐ കുറ്റപത്രം സമർപ്പിച്ചെങ്കിലും 2025ലും വാദം തുടരുകയാണ്.
National
ന്യൂഡൽഹി: കോൽക്കത്ത ലോ കോളജ് പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. ജൂൺ 25ന് സൗത്ത് കോൽക്കത്ത ലോ കോളജിൽ നടന്ന ബലാത്സംഗ കേസിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
മുഖ്യപ്രതി മനോജിത് മിശ്ര, വിദ്യാർഥിനിയുടെ ഒന്നിലധികം വിഡിയോകൾ ചിത്രീകരിച്ചെന്നും അതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നെന്നും 650 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.
പെൺകുട്ടിയുടെ വൈദ്യപരിശോധനയിൽ പീഡനം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രതിയുടെ ഡിഎൻഎ, ഫൊറൻസിക് സാംപിളുകളുമായി പൊരുത്തപ്പെടുന്നുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഒന്നാം വർഷ വിദ്യാർഥിനിയായ പെൺകുട്ടിയെ കോളജിലെ പൂർവ വിദ്യാർഥികളായ മനോജിത് മിശ്ര, സൈബ് അഹമ്മദ്, പ്രമിത് മുഖർജി എന്നിവർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തെന്നാണ് കേസ്.
കേസിൽ നാല് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പൂർവ വിദ്യാർഥികളായ മൂന്നു പേർക്ക് പുറമെ സുരക്ഷാ ജീവനക്കാരനും കേസിൽ പ്രതിയാണ്. പ്രതികൾ ചേർന്നു പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യം അന്വേഷണത്തിനിടെ പോലീസ് കണ്ടെടുത്തിരുന്നു. പ്രതികൾ പെൺകുട്ടിയെ ബന്ദിയാക്കി വലിച്ചിഴയ്ക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്ന് ഇരയെ ലൈംഗീക പീഡനത്തിന് ഇരയാക്കുന്ന വിഡിയോകൾ കണ്ടെടുത്തിരുന്നു. ചുമരിൽ സ്ഥാപിച്ചിരുന്ന എക്സ്ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തിലൂടെയാണ് പ്രതികൾ ഈ വിഡിയോകൾ ചിത്രീകരിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.
വീഡിയോയിലുള്ള ശബ്ദവും പ്രതികളുടെ ശബ്ദവും ഒന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പ്രതിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടെത്തിയിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്ന് ഇരയെ ലൈംഗീക പീഡനത്തിന് ഇരയാക്കുന്ന വിഡിയോകൾ കണ്ടെടുത്തിരുന്നു. ചുമരിൽ സ്ഥാപിച്ചിരുന്ന എക്സ്ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തിലൂടെയാണ് പ്രതികൾ ഈ വിഡിയോകൾ ചിത്രീകരിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.
വീഡിയോയിലുള്ള ശബ്ദവും പ്രതികളുടെ ശബ്ദവും ഒന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പ്രതിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടെത്തിയിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.