Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChatGPT

ക്യാമറയും ചാറ്റ്ജിപിറ്റിയുമായി ഓപ്പൺഎഐയുടെ ആദ്യ സ്മാർട്ട് സ്പീക്കർ അണിയറയിൽ ഒരുങ്ങുന്നു!

സാൻഫ്രാൻസിസ്കോ: ഓപ്പൺഎഐ തങ്ങളുടെ ആദ്യ ഉപഭോക്തൃ ഹാർഡ്‌വെയർ ഉപകരണം പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സ്ക്രീനില്ലാത്തതും എന്നാൽ എളുപ്പത്തിൽ കൊണ്ടുനടക്കാവുന്നതുമായ ഒരു 'സ്മാർട്ട് സ്പീക്കർ' രൂപത്തിലായിരിക്കും ചാറ്റ്ജിപിറ്റിയുടെ ഈ ഭൗതിക രൂപം വിപണിയിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വീടുകളിൽ ഉപയോക്താക്കൾക്ക് സൗഹൃദപരമായ രീതിയിൽ ആശയവിനിമയം നടത്താൻ സാധിക്കുന്ന ഒരു 'എഐ സുഹൃത്ത്' ആയിട്ടാണ് ഇത് വികസിപ്പിക്കുന്നത്.പരമ്പരാഗത സ്മാർട്ട് സ്പീക്കറുകളിൽ നിന്ന് വ്യത്യസ്തമായി, ഓപ്പൺഎഐയുടെ ഏറ്റവും പുതിയ എഐ മോഡലുകളാണ് ഇതിൽ ഉപയോഗിക്കുന്നത്.

സ്പീക്കറിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളും സെൻസറുകളും വഴി ചുറ്റുപാടുകളെ മനസ്സിലാക്കാനും ഉപയോക്താക്കളുടെ ആവശ്യങ്ങളോട് കൂടുതൽ ബുദ്ധിപരമായി പ്രതികരിക്കാനും ഇതിന് സാധിക്കും. ഉപയോക്താവിന്‍റെ ഇമെയിലുകളും മറ്റ് വ്യക്തിഗത ഡാറ്റയും വിശകലനം ചെയ്ത്, അവരുടെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് വിവരങ്ങൾ പങ്കുവെക്കാൻ ഈ ഉപകരണത്തിന് കഴിയും.

റീചാർജ് ചെയ്യാവുന്ന ബാറ്ററിയുള്ളതിനാൽ ഈ ഉപകരണം വീട്ടിലെ ഏത് മുറിയിലേക്കും എളുപ്പത്തിൽ മാറ്റാനാകും. അടുക്കളയിൽ പാചകക്കുറിപ്പുകൾ പറഞ്ഞുതരാനും മറ്റ് ജോലികൾ ചെയ്യുമ്പോൾ സംസാരിക്കാനും പാട്ട് കേൾക്കാനും ഇത് സഹായിക്കും. ഓപ്പൺഎഐയുടെ പുത്തൻ വോയിസ് മോഡലായ ജിപിടി ലൈവ് ആണ് ഇതിൽ ഉപയോഗിക്കുന്നത്. സംസാരിക്കുന്നതിനിടയിൽ തടസ്സപ്പെടുത്താനും, തുടർച്ചയായി ചോദ്യങ്ങൾ ചോദിക്കാനും സാധിക്കുന്ന തരത്തിൽ മനുഷ്യരുമായി സംസാരിക്കുന്നതുപോലെയുള്ള അനുഭവം ഇത് സമ്മാനിക്കും.

ഓപ്പൺഎഐയുടെ ഈ പുതിയ ഹാർഡ്‌വെയർ നീക്കത്തിന് മുന്നിൽ ആപ്പിൾ ഉയർത്തുന്ന നിയമപരമായ വെല്ലുവിളികളുണ്ട്. വ്യാപാര രഹസ്യങ്ങൾ ചോർത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ആപ്പിൾ നൽകിയ കേസിന്‍റെ ഭാഗമായി ഓപ്പൺഎഐയുടെ ഹാർഡ്‌വെയർ ബിസിനസിനെതിരെ സ്റ്റേ വാങ്ങാൻ ആപ്പിൾ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്.

സ്മാർട്ട് സ്പീക്കർ കൂടാതെ വെയറബിൾസ്, ഹോം റോബോട്ടിക്സ്, സ്മാർട്ട്ഫോണിന് പകരമാകാൻ സാധ്യതയുള്ള ഉപകരണം ഉൾപ്പെടെ അഞ്ചോളം കൺസ്യൂമർ ഡിവൈസുകൾ ഓപ്പൺഎഐ വികസിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ആപ്പിളിന്‍റെ മുൻ ചീഫ് ഡിസൈനർ ജോണി ഐവുമായി ചേർന്നാണ് ഓപ്പൺഎഐ ഇതിനായി പ്രവർത്തിക്കുന്നത്.

ഈ വർഷം അവസാനം ഉപകരണം പരിചയപ്പെടുത്തുമെങ്കിലും, 2027ഓടെ മാത്രമേ ഇത് വിപണിയിൽ ലഭ്യമാകൂ. ആമസോൺ എക്കോ , ഗൂഗിൾ നെസ്റ്റ് , ആപ്പിൾ ഹോംപോഡ് എന്നിവയ്ക്കുള്ള ശക്തമായ മറുപടിയായാണ് ചാറ്റ്ജിപിറ്റി കേന്ദ്രീകൃതമായ ഈ പുതിയ സ്പീക്കറെന്ന് ടെക് ലോകം വിലയിരുത്തുന്നു.

Tech

വാഹനമോടിക്കുന്ന ഐഫോൺ ഉപയോക്താക്കൾക്ക് ഹാൻഡ്സ് ഫ്രീ മോഡ്, ആപ്പിൾ കാർപ്ലേയിൽ വോയ്സ് സേവനം

ന്യു ഡൽഹി : ആപ്പിൾ കാർപ്ലേയിൽ ചാറ്റ്ബോട്ട് സേവനം ലഭ്യമാക്കിയതായി ഓപ്പൺ എഐ. ഐഫോൺ ഉപയോക്താക്കൾക്ക് ഇനി മുതൽ വാഹനങ്ങളിലെ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം വഴി നേരിട്ട് ചാറ്റ്ജിപിടി ഉപയോഗിക്കാൻ സാധിക്കും. ഐഒഎസ് 26.4 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പുകളോ ഉപയോഗിക്കുന്നവർക്ക് ആഗോളതലത്തിൽ ഈ സേവനം ലഭ്യമാകും. പ്രധാനമായും ശബ്ദത്തിലൂടെയുള്ള ആശയവിനിമയത്തിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ സംവിധാനം, ഡ്രൈവിംഗിനിടയിൽ ചാറ്റ്ജിപിടിയുമായി സംസാരിക്കാൻ സഹായിക്കുന്നു. ഐഫോൺ വാഹനവുമായി ബന്ധിപ്പിച്ച ശേഷം ആപ്പിലെ വോയ്‌സ് മോഡ് വഴി പുതിയ സംഭാഷണങ്ങൾ തുടങ്ങാനോ മുമ്പുണ്ടായിരുന്നവ തുടരാനോ സാധിക്കും.

യാത്രക്കാർക്കും ഡ്രൈവർമാർക്കും ഫോണിൽ സ്പർശിക്കാതെ തന്നെ വിവരങ്ങൾ ചോദിക്കാനും സംശയനിവാരണം നടത്താനും ഈ ഫീച്ചർ സഹായിക്കും. കാർപ്ലേയിൽ ആപ്പ് തുറക്കുമ്പോൾ തന്നെ ഓട്ടോമാറ്റിക്കായി വോയ്‌സ് മോഡ് പ്രവർത്തനക്ഷമമാക്കാനുള്ള ഓപ്ഷനും ഇതിലുണ്ട്. ഇത് ഡ്രൈവർമാരുടെ ശ്രദ്ധ റോഡിൽ നിന്ന് മാറുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു. യാത്രക്കാർക്കും വിനോദത്തിനും അറിവിനുമായി ഈ സേവനം ഒരുപോലെ പ്രയോജനപ്പെടുത്താം. യാത്രയ്ക്കിടയിലും തടസ്സങ്ങളില്ലാതെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സേവനം ലഭ്യമാക്കാൻ പുതിയ മാറ്റത്തിലൂടെ സാധിക്കും.

എന്നാൽ ഈ ഫീച്ചറിനു ചില പരിമിതികളുമുണ്ട്. കാർപ്ലേയിലെ ചാറ്റ്ജിപിടിക്ക് നാവിഗേഷൻ വിവരങ്ങൾ, തത്സമയ ലൊക്കേഷൻ, അല്ലെങ്കിൽ വാഹനവുമായി ബന്ധപ്പെട്ട പ്രത്യേക വിവരങ്ങൾ എന്നിവ ലഭ്യമാകില്ല. കൂടാതെ, മാപ്പുകളോ മെസേജിംഗ് സേവനങ്ങളോ പോലുള്ള മറ്റ് ആപ്പുകളെ നിയന്ത്രിക്കാനും കഴിയില്ല. ഉപയോക്താക്കൾ ഹാൻഡ്‌സ് ഫ്രീ രീതിയിൽ മാത്രം ഇത് ഉപയോഗിക്കണമെന്നും, ഡ്രൈവിംഗ് തുടങ്ങുന്നതിന് മുൻപ് തന്നെ ആവശ്യമായ സെറ്റപ്പുകൾ പൂർത്തിയാക്കണമെന്നും ഓപ്പൺ എഐ നിർദ്ദേശിക്കുന്നു.

Tech

ഇനി കാര്യങ്ങൾ കുറച്ചുകൂടി സിംപിൾ, ചാറ്റ്ബോട്ടുകളിൽ നിന്ന് വിവരങ്ങൾ ജെമിനിയിലേക്കു മാറ്റാൻ പുതിയ ടൂൾ

മറ്റ് ചാറ്റ്ബോട്ടുകളിൽ നിന്നുള്ള വിവരങ്ങളും സംഭാഷണങ്ങളും ജെമിനിയിലേക്ക് മാറ്റാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ ഗൂഗിൾ അവതരിപ്പിച്ചു. ഇതിനെ സഹായിക്കുന്ന തരത്തിലുള്ള സ്വിച്ചിംഗ് ടൂളാണ് അവതരിപ്പിച്ചിരിക്കുന്നത്.

സ്വിച്ചിംഗ് ടൂളുകൾ എന്ന് വിളിക്കപ്പെടുന്ന ഈ ഫീച്ചർ വഴി വ്യക്തിഗത വിവരങ്ങൾ, താത്പര്യങ്ങൾ, പഴയ ചാറ്റ് ഹിസ്റ്ററികൾ എന്നിവ എളുപ്പത്തിൽ കൈമാറാൻ സാധിക്കും.

നിലവിൽ ഉപയോഗിക്കുന്ന ചാറ്റ്ബോട്ടിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ കോപ്പി ചെയ്ത് ജെമിനിയിൽ പേസ്റ്റ് ചെയ്തോ, അല്ലെങ്കിൽ ചാറ്റ് ലോഗുകൾ അടങ്ങിയ സിപ്പ് ഫയലുകൾ അപ്‌ലോഡ് ചെയ്തോ ഈ മാറ്റം സാധ്യമാക്കാം.

പഴയ പ്ലാറ്റ്‌ഫോമുകളിൽ നൽകിയിരുന്ന വിവരങ്ങൾ വീണ്ടും ആവർത്തിക്കാതെ തന്നെ ഉപയോക്താവിനെക്കുറിച്ച് മനസിലാക്കാൻ ജെമിനിയെ ഇത് സഹായിക്കുന്നു.

നിലവിൽ 75 കോടിയിലധികം സജീവ ഉപയോക്താക്കളുള്ള ജെമിനി, ഇത്തരം ഫീച്ചറുകളിലൂടെ കൂടുതൽ ആളുകളെ ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്.

പഴയ സംഭാഷണങ്ങൾ ജെമിനിയിൽ തിരയാനും തുടർന്ന് സംസാരിക്കാനും സാധിക്കുന്നത് ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാണ്.

മറ്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്നവർക്ക് തങ്ങളുടെ ഡിജിറ്റൽ ചരിത്രം നഷ്ടപ്പെടാതെ തന്നെ ജെമിനിയിലേക്ക് വരാൻ സാധിക്കും എന്നതാണ് ഇതിന്‍റെ പ്രധാന നേട്ടം.

Latest News

Corehub Up