x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എക്സലും ഔട്ട്ലുക്കും ഇനി മാറും ! മൈക്രോസോഫ്റ്റ്; സ്വന്തം ഇൻ-ഹൗസ് എഐ മോഡലുകളിലേക്ക് മാറുന്നു

ടെക് ഡെസ്ക്
Published: July 8, 2026 01:27 PM IST | Updated: July 8, 2026 01:27 PM IST

മൈക്രോസോഫ്റ്റ്

ന്യൂ ഡൽഹി: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതിക വിദ്യയ്ക്കായി ചെലവഴിക്കുന്ന ഭീമമായ തുക വെട്ടിക്കുറയ്ക്കാൻ പുതിയ തന്ത്രങ്ങളുമായി മൈക്രോസോഫ്റ്റ്. തങ്ങളുടെ ജനപ്രിയ ഓഫീസ് ആപ്ലിക്കേഷനുകളിൽ നിന്നും ഓപ്പൺഎഐ, ആന്ത്രോപിക് എന്നീ കമ്പനികളുടെ എഐ മോഡലുകൾ മാറ്റി, പകരം സ്വന്തമായി വികസിപ്പിച്ചെടുത്ത ഇൻ-ഹൗസ് എഐ സംവിധാനങ്ങൾ ഉൾപ്പെടുത്താൻ മൈക്രോസോഫ്റ്റ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.

മൈക്രോസോഫ്റ്റ് എക്സൽ, ഔട്ട്ലുക്ക് എന്നീ ആപ്പുകളിൽ ഓരോ ആഴ്ചയും വരുന്ന പതിനായിരക്കണക്കിന് എഐ നിർദ്ദേശങ്ങൾ കൈകാര്യം ചെയ്യാൻ കമ്പനി തദ്ദേശീയമായി വികസിപ്പിച്ച 'എംഎഐ' മോഡലുകൾ ഉപയോഗിച്ചു തുടങ്ങിയതായാണ് വിവരം. മുൻപ് ഈ ഫീച്ചറുകൾക്കായി ചാറ്റ്ജിപിടിയുടെയും ക്ലോഡിന്‍റെയു മോഡലുകളെയായിരുന്നു കമ്പനി ആശ്രയിച്ചിരുന്നത്. എന്നാൽ ഈ റിപ്പോർട്ടുകളോട് മൈക്രോസോഫ്റ്റ് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

മൈക്രോസോഫ്റ്റിന്‍റെ വിപുലമായ എഐ ബിസിനസുമായി താരതമ്യം ചെയ്യുമ്പോൾ ഈ മാറ്റം ഇപ്പോൾ ചെറുതാണെങ്കിലും, ഭാവിയിലേക്കുള്ള കമ്പനിയുടെ തന്ത്രപരമായ ചുവടുവെപ്പായാണ് ഇതിനെ വിലയിരുത്തുന്നത്. തങ്ങളുടെ പ്രധാന ഉത്പന്നമായ 'കോപൈലറ്റിൽ'എഐ ഫീച്ചറുകൾ കൂടുതൽ ശക്തമാക്കുമ്പോൾ തന്നെ, പ്രവർത്തനച്ചെലവ് നിയന്ത്രിക്കാനും മറ്റ് എഐ കമ്പനികളോടുള്ള അമിത ആശ്രയം കുറയ്ക്കാനും ഇതിലൂടെ മൈക്രോസോഫ്റ്റിന് സാധിക്കും.

"ഞങ്ങൾ ആന്ത്രോപിക് കമ്പനിക്ക് വലിയ തുകയാണ് നൽകുന്നത്. ഈ ചെലവ് കുറയ്ക്കുകയും ഭാവിയിൽ ഇത് പൂർണമായും ഇല്ലാതാക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് മൈക്രോസോഫ്റ്റ് എഐ വിഭാഗം മേധാവി മുസ്തഫ സുലൈമാൻ വ്യക്തമാക്കിയിരുന്നു. കമ്പനിക്കുള്ളിലെ പല വിഭാഗങ്ങളും എഐ ടോക്കണുകൾക്കായി ദശലക്ഷക്കണക്കിന് ഡോളറാണ് ചിലവഴിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കുറഞ്ഞ കമ്പ്യൂട്ടിംഗ് ശേഷി ഉപയോഗിച്ച് മികച്ച ഫലം നൽകാനാണ് 'എംഎഐ' മോഡലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജൂണിൽ നടന്ന വാർഷിക ഡെവലപ്പർ കോൺഫറൻസിൽ 'എംഎഐ-തിങ്കിംഗ്-1' ഉൾപ്പെടെ 7 പുതിയ എഐ മോഡലുകൾ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരുന്നു. ആന്ത്രോപിക്കിന്‍റെ ഏറ്റവും പ്രീമിയം മോഡലായ 'ക്ലോഡ് ഓപസ് 4.6ന് സമാനമായ കോഡിംഗ് ശേഷി വളരെ കുറഞ്ഞ ചെലവിൽ നൽകാൻ തങ്ങളുടെ പുതിയ മോഡലിന് സാധിക്കുമെന്നാണ് മൈക്രോസോഫ്റ്റിന്‍റെ അവകാശവാദം

എക്സൽ, ഔട്ട്ലുക്ക് എന്നിവയ്ക്ക് പുറമെ ഗിറ്റ്ഹബ് കോപൈലറ്റിലും ഈ മോഡലുകൾ ലഭ്യമാക്കിയിട്ടുണ്ട്. വരും മാസങ്ങളിൽ മൈക്രോസോഫ്റ്റ് ടീംസ് ആപ്പിലും സ്വന്തം എഐ മോഡലുകൾ കൊണ്ടുവരുമെന്ന് സുലൈമാൻ അറിയിച്ചു. വലിയ മോഡലുകൾ നിർമിക്കുന്നതിനേക്കാൾ ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ ചെറിയ എഐ മോഡലുകൾ വികസിപ്പിക്കാനുള്ള ആഗോള ടെക് കമ്പനികളുടെ മത്സരത്തിലേക്കാണ് മൈക്രോസോഫ്റ്റിന്‍റെ ഈ പുതിയ നീക്കം വിരൽ ചൂണ്ടുന്നത്.

Tags : tech microsoft chatgpt claude AI

Recent News

Corehub Up