Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Classmates

Alappuzha

സഹപാഠിക്ക് പൂർവവിദ്യാർഥികളുടെ കൂട്ടായ്മയിൽ സ്‌നേഹവീട്

കായംകുളം: സ്വന്തമായി വീടില്ലാതെ ദുരിതത്തിലായ ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന സഹപാഠിയുടെ കുടുംബത്തിന് ഒടുവിൽ പൂർവവിദ്യാർഥികളുടെ കൂട്ടായ്മയിൽ സ്‌നേഹവീട് ഒരുങ്ങി. കൃഷ്ണപുരം വിശ്വഭാരതി മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ 1987-89 ബാച്ചിലെ പൂർവ വിദ്യാർഥി കൂട്ടായ്മയായ വിശ്വദീപമാണ് സഹപാഠിക്ക് വീട് നിർമിച്ചുനൽകിയത്.

റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് കുടുംബത്തിന് കയറിക്കിടക്കാൻ അടച്ചുറപ്പുള്ള വീടില്ലാതെയാകുന്ന അവസ്ഥയിലേക്ക് പോയപ്പോഴാണ് കൂട്ടായ്മ സഹപാഠിക്കും കുടുംബത്തിനും അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നവുമായി ഒത്തുകൂടിയത്. 2025 ജൂലൈ 12ന് ഇതിനായി പ്രഥമൻ ചലഞ്ച് നടത്തി തുടക്കം കുറിച്ചു.

മറ്റൊരു സഹപാഠിയുടെ സൗജന്യമായി നൽകിയ അഞ്ചര സെന്‍റ് സ്ഥലത്താണ് വീട് നിർമിച്ചത്. താക്കോൽ കൈമാറൽ മന്ത്രി എം. ലിജു നിർവഹിച്ചു. ഡോ. ഹരികുമാർ അധ്യക്ഷത വഹിച്ചു. കൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്‍റ് ജെസി കോശി, കവി ഡോ. ചേരാവള്ളി ശശി, ജ്യോതി അനീഷ്, പ്രഫ. രമേഷ് കുമാർ, ജോൺ വർഗീസ്, സൈഫ് ഓച്ചിറ, സന്തോഷ് എന്നിവർ പങ്കെടുത്തു.

Kerala

കളിക്കുന്നതിനിടെ തര്‍ക്കം; സഹപാഠികള്‍ 16കാരനെ മര്‍ദിച്ചതായി പരാതി

പത്തനംതിട്ട: കളിക്കുന്നതിനിടെയുണ്ടായ വാക്ക് തര്‍ക്കത്തിനിടെ വിദ്യാര്‍ഥിയെ സഹപാഠികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. പത്തനംതിട്ട കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്.

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ കുടുംബം കൂടല്‍ പോലീസില്‍ പരാതി നല്‍കി. മർദനത്തിൽ 16കാരന്‍റെ മൂക്കിന് പൊട്ടലും കണ്ണിനും പരിക്കുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മകനെ മർദിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

സംഭവം ഒതുക്കി തീര്‍ക്കാന്‍ ചില ഇടപെടലുകള്‍ നടന്നതായും കുടുംബം ആരോപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

District News

സ്നേഹത്തിന്‍റെ കട തുറന്ന് സഹപാഠികൾ

തൊടുപുഴ: ഒരിടത്ത് ശാസ്ത്രത്തിന്‍റെ നൂതന മാതൃകകൾ വിരിയുന്പോൾ മറ്റൊരിടത്ത് സഹപാഠിക്ക് സ്നേഹവീടൊരുക്കാൻ കൈ കോർത്ത് ഒരു കൂട്ടം വിദ്യാർഥികൾ.


ശാസ്ത്രമേള നടക്കുന്ന ഡോ. എപിജെ അബ്ദുൾ കലാം ഗവ. എച്ച്എസ്എസിലാണ് രണ്ടു ദിവസം കുട്ടികളുടെ സ്നേഹക്കട തുറന്നത്. കുടയത്തൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർഥിക്ക് വീട് നിർമിക്കാനാണ് പ്ലസ് വണ്‍ വിദ്യാർഥികൾ മേളയ്ക്കെത്തുന്നവർക്ക് രുചിയൊരുക്കിയത്.


വാഴയിലയിൽ കപ്പയും മുളകു ചമ്മന്തിയും പുറമേ കട്ടൻകാപ്പിയും. ചായ, കാപ്പി, സമോസ, പഫ്സ്, കട്ലറ്റ്, പഴംപൊരി, പൈനാപ്പിൾ, ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക തുടങ്ങി ഒരുപിടി നാടൻ വിഭവങ്ങളാണ് ഒരുക്കിയത്.


ധനസമാഹരണത്തിനായി 100 രൂപയുടെ കൂപ്പണുമുണ്ടായിരുന്നു. മേളയ്ക്കെത്തിയവരിൽ നല്ലൊരു പങ്കും ഈ നൻമ മരത്തിനു ചുറ്റും എത്താൻ മറന്നില്ല.

Latest News

Corehub Up