Kerala
തൊടുപുഴ: ഇടുക്കി ഡാമിനും കളക്ടറേറ്റിനും മുട്ടം ജില്ലാ കോടതിയിലും മുല്ലപ്പെരിയാര്‍ ഡാമിനും വ്യാജ ബോംബു ഭീഷണി. ഇന്നു രാവിലെയോടെയാണ് ഇ മെയില്‍ വഴി ബോംബു ഭീഷണിയെത്തിയത്. തുടര്‍ന്ന് കളക്ട്രേറ്റില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തി.
ബോംബ് സ്ക്വാഡ് ജില്ലാ ചാര്‍ജ് ഓഫീസര്‍ പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്. മാഗി, ഡോളി തുടങ്ങിയ നായകളെ ഉപയോഗിച്ചും പരിശോധന നടത്തി.
പോലീസിനു പുറമെ ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഏതാനും ദിവസം മുമ്പ് ജില്ലാ കോടതിയില്‍ വ്യാജ ബോംബു ഭീഷണിയെത്തിയിരുന്നു.
Kerala
കാസര്‍ഗോഡ്: കാസര്‍ഗോഡ് കളക്ടറേറ്റില്‍ ബോംബ് ഭീഷണി. ഇന്നലെ വൈകുന്നേരം നാലോടെയാണ് ജില്ലാ കളക്ടറുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തിലേക്കു ഭീഷണിസന്ദേശം എത്തിയത്.
ഉടന്‍ തന്നെ കളക്ടര്‍ ജില്ലാ പോലീസ് മേധാവിയെ വിവരം അറിയിച്ചു. തുടര്‍ന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി കളക്ടറേറ്റ് കെട്ടിടത്തിലും പരിസരത്തും വിശദമായ പരിശോധന നടത്തി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി കളക്ടറേറ്റിലെ ജീവനക്കാരെയും വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ പൊതുജനങ്ങളെയും നിയന്ത്രിച്ചിരുന്നു.
സന്ദേശം ഉക്രൈനില്നിന്നാണ് അയച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സംഭവത്തില്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനുമുമ്പ് ജനുവരി എട്ടിന് ജില്ലാ കോടതിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഇ-മെയിലില്‍ ഭീഷണിസന്ദേശം ലഭിച്ചിരുന്നു.
Kerala
പത്തനംതിട്ട: പത്തനംതിട്ട കളക്ടറേറ്റിൽ ബോംബ് ഭീഷണി. ഇമെയിൽ മുഖേനയാണ് ബോംബ് ഭീഷണി വന്നത്. നടൻ വിജയിയുടെ ചെന്നൈയിലെ വീടിനും ബോംബ് വയ്ക്കുമെന്ന് ഇമെയിൽ സന്ദേശത്തിലുണ്ട്.
കളക്ടറേറ്റിലേക്ക് വന്ന ഇമെയിലിലാണ് വിജയിയുടെ വീടിനും ബോംബ് വയ്ക്കുമെന്ന ഭീഷണിയുള്ളത്. എസ്പി ഓഫീസിൽ നിന്നുമെത്തിയ പ്രത്യേക സംഘം സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
നേരത്തെയും കളക്ടറേറ്റിൽ ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. സംഭവം അന്വേഷിക്കാൻ കളക്ടർ എസ്പിക്ക് നിർദേശം നൽകിയിട്ടുണ്ട്.