Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : College Student

സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, കാക്കനാട് വിദ്യാർഥി അറസ്റ്റിൽ

കൊച്ചി: അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വിഡിയോകളും മോർഫ് ചെയ്ത് അശ്ലീല രീതിയിലാക്കി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ കൊളജ് വിദ്യാർഥി അറസ്റ്റിൽ. തൃക്കാക്കരയിലെ സ്വകാര്യ കൊളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയായ എസ്. ശ്രീഹരി (20) ആണ് അറസ്റ്റിലായത്.

ഫോണിൽനിന്ന് മോർഫ് ചെയ്ത ദൃശ്യങ്ങൾ പൊലിസ് കണ്ടെത്തി. ഐടി നിയമത്തിലെ 67 എ ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

കോളജ് അധികൃതരുടെ പരാതിയിലാണു വിദ്യാർഥിക്കെതിരെ കേസെടുത്തത്. കോളജിലെ ചടങ്ങുകളുടെ ഉൾപ്പെടെ ചിത്രങ്ങൾ ഇയാൾ എടുക്കാറുണ്ട്. ഇതിനിടെ പകർത്തിയ ചിത്രങ്ങളാണു പ്രതി മോർഫ് ചെയ്തു പ്രചരിപ്പിച്ചതെന്നാണു സംശയം.

അധ്യാപകരുടെയും സഹപാഠികളുടെയും ഇരിക്കുന്നതും നടക്കുന്നതും ഉൾപ്പെടെയുള്ള വിഡിയോകളാണു മോർഫ് ചെയ്തു പ്രചരിപ്പിച്ചത്. പ്രതിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ കോളജിൽ സമരം നടത്തിയിരുന്നു.

Kerala

കോളജ് വിദ്യാര്‍ഥിനി പെരിയാറിൽ ചാടി ജീവനൊടുക്കി

കൊച്ചി: എറണാകുളം കാലടി ചെങ്ങല്‍ റെയില്‍വേ പാലത്തില്‍നിന്നു പെരിയാറിലേക്കു ചാടി കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി. കോടനാട് ഇളമ്പകപ്പിള്ളി സ്വദേശിനിയായ പനമടത്ത് വീട്ടില്‍ അഞ്ജന ബിജു (22) ആണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവം. പെണ്‍കുട്ടി പുഴയിലേക്കു ചാടുന്നതു കണ്ട നാട്ടുകാര്‍ ഉടനെ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചു.

തൊട്ടടുത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോലഞ്ചേരി സെന്‍റ് പീറ്റേഴ്‌സ് കോളജിലെ വിദ്യാര്‍ഥിനിയാണ് അഞ്ജന. പെരുമ്പാവൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

എന്താണ് ആത്മഹത്യയ്ക്കു പിന്നില്‍ എന്ന കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല. മൃതദേഹം അങ്കമാലി സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

National

കോളജ് വിദ്യാർഥിനിയെ ആക്രമിച്ച നാല് പേർ അറസ്റ്റിൽ; ഒരാൾ ഒളിവിൽ

ചെന്നൈ: തമിഴ്നാട്ടിലെ വല്ലൂരിൽ കോളജ് വിദ്യാർഥിനിയെ ആക്രമിച്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു, ഒരാൾ ഒളിവിലാണ്. മുത്തമിഴ്‌സെൽവൻ (24), സിദ്ദിഖ് (19), ലോകേഷ് (22), ദില്ലി ബാബു എന്നിവരാണ് പിടിയിലായത്. രാത്രി 10 മണിക്ക് വീടിന്‍റെ ടെറസിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർഥിനിയെയാണ് അഞ്ച് പേർ ചേർന്ന് ആക്രമിച്ചത്.

മദ്യലഹരിയിൽ എത്തിയ സംഘം വീട്ടിൽ നിന്ന് മോഷണം നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വീടിന്‍റെ ടെറസിലെത്തിയ ഇവരെ കണ്ട പെൺകുട്ടി ബഹളം വയ്ക്കാൻ തുടങ്ങി. ഉടൻ തന്നെ മോഷ്ടാക്കൾ കൈവശമുള്ള ആയുധം ഉപയോഗിച്ച് പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിക്കുകയും ഓടി രക്ഷപ്പെടുകയും ചെയ്തു.

ഇതിനിതെ ടെറസിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച ദില്ലി ബാബുവിനെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പിന്നീട് പോലീസ് നടത്തിയ തിരച്ചിലിൽ മറ്റ് നാല് പേരെ കൂടി കണ്ടെത്തി അറസ്റ്റ് ചെയ്തു.

പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിൽ കഴിയുന്ന പ്രതിക്കായുള്ള തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്.

 

Kerala

സ്കൂട്ടറും തീർഥാടക ബസും കൂട്ടിയിടിച്ച് അപകടം; കോളജ് വിദ്യാർഥി മരിച്ചു

കാഞ്ഞിരപ്പള്ളി: സ്കൂട്ടറും ശബരിമല തീർഥാടകരുടെ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. കണ്ണിമല പഴയതോട്ടം സാജുവിന്‍റെ മകൻ ജെസ്വിൻ സാജു (19) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളജ് വിദ്യാർഥിയായിരുന്നു.

എരുമേലിക്ക് സമീപം ചരളയിൽ വച്ച് ഇന്നു പുലർച്ചെ ഏഴോടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ജെസ്വിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അപകടത്തിന് പിന്നാലെ ശബരിമല റൂട്ടിൽ നേരിയ ഗതാഗത തടസമുണ്ടായി. എരുമേലി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

NRI

യുഎസിൽ താങ്ക്സ്ഗിവിംഗിന് വീട്ടിലേക്ക് പോയ കോളജ് വിദ്യാർഥിനിയെ കോടതി ഉത്തരവ് ലംഘിച്ച് നാടുകടത്തി

കോൺകോർഡ്(ന്യൂഹാംഷർ): താങ്ക്സ്ഗിവിംഗിന് കുടുംബത്തിന് സർപ്രൈസ് നൽകാനായി ബോസ്റ്റണിൽ നിന്ന് ടെക്സസിലേക്ക് വിമാനത്തിൽ പോകാൻ ശ്രമിച്ച കോളജ് ഒന്നാം വർഷ വിദ്യാർഥിനിയെ കോടതി ഉത്തരവ് ലംഘിച്ച് ഹോണ്ടുറാസിലേക്ക് നാടുകടത്തിയതായി അവരുടെ അഭിഭാഷകൻ അറിയിച്ചു.


അനി ലൂസിയ ലോപ്പസ് ബെല്ലോസ (19) എന്ന ബാബ്സൺ കോളജ് വിദ്യാർഥിനി നവംബർ 20ന് ബോസ്റ്റൺ ലോഗൻ രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനകളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് അധികൃതർ തടഞ്ഞുവച്ചത്.


ബോർഡിംഗ് പാസിൽ പ്രശ്നമുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇവരെ കസ്റ്റഡിയിലെടുക്കുകയും രണ്ട് ദിവസത്തിനുള്ളിൽ ടെക്സസിലേക്കും പിന്നീട് ഏഴാം വയസ്‌സിൽ ഉപേക്ഷിച്ച ഹോണ്ടുറാസിലേക്കും അയയ്ക്കുകയും ചെയ്തു.


നാടുകടത്തൽ ഉത്തരവിനെക്കുറിച്ച് ലോപ്പസ് ബെല്ലോസയ്ക്ക് അറിവില്ലായിരുന്നു എന്നും, 2017ൽ കേസ് അവസാനിപ്പിച്ചതിന്‍റെ രേഖകളാണ് തന്‍റെ പക്കലുള്ളതെന്നും അഭിഭാഷകൻ ടോഡ് പോമർല്യൂ പറഞ്ഞു. ’അവളുടെ കോളജ് സ്വപ്നം തകർന്നിരിക്കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.


ലോപ്പസ് ബെല്ലോസയെ അറസ്റ്റ് ചെയ്തതിന്‍റെ അടുത്ത ദിവസം, മസാച്യുസിറ്റ്സിലോ അമേരിക്കയിലോ നിന്ന് അവരെ മാറ്റുന്നത് 72 മണിക്കൂറെങ്കിലും തടഞ്ഞുകൊണ്ട് ഒരു ഫെഡറൽ ജഡ്ജി അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.


എന്നാൽ ഈ ഉത്തരവ് ലംഘിച്ചതിനെക്കുറിച്ച് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് (ICE) പ്രതികരിക്കാൻ തയാറായില്ല.

National

ബംഗളൂരുവിൽ കോളജ് വിദ്യാര്‍ഥിനിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ബംഗളൂരു: തമ്മനഹള്ളിയിൽ കോളജ് വിദ്യാർഥിനിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്ര പ്രദേശ് സ്വദേശിയായ 21കാരി ദേവിശ്രീ ആണ് മരിച്ചത്. ഫ്ലാറ്റിൽ ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് പ്രേം വർധനെ കാണാനില്ല.

ബിബിഎം വിദ്യാർഥിനിയാണ് ദേവിശ്രീ. തമ്മനഹള്ളിയിലെ വാടകവീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവിശ്രീയുടെ സുഹൃത്ത് മാനസയുടെ ഫ്ലാറ്റാണിത്. ആൺ സുഹൃത്ത് പ്രേം വർധന് ഒപ്പമായിരുന്നു 21കാരി കഴിഞ്ഞ ദിവസം ഫ്ലാറ്റിൽ എത്തിയത്. 11 മണിക്കൂറിലേറെ ഇരുവരും ഒന്നിച്ചുണ്ടായിരുന്നു.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയ മാനസ തിരികെ ഫ്ലാറ്റിൽ എത്തിയപ്പോഴാണ് ദേവിശ്രീയെ കട്ടിലിൽ മരിച്ച നിലയിൽ കാണുന്നത്. ഉടൻ തന്നെ മാതാപിതാക്കളെയും പോലീസിനെയും അറിയിച്ചു. മതനായ്ക്കനഹള്ളി പോലീസ് സ്ഥലത്തെത്തി. ദേവിശ്രീയെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്നാണ് സംശയം.

കൊന്നത് പ്രേംവർധനാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.എന്നാൽ ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്നാണ് സുഹൃത്തുക്കളുടെ മൊഴി. പ്രേംവർധൻ എവിടെ എന്നതിനെക്കുറിച്ച് ഇതുവരെ സൂചനയില്ല. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.

Latest News

Corehub Up