Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Demanded

തീരാബാധ്യതയിലും ചോരുന്ന വരുമാനം

യാത്രക്കാരെ കുത്തിനിറച്ച് ശ്വാസംമുട്ടി കിതച്ചോടുന്ന കെഎസ്ആര്‍ടിസി ബസുകള്‍ കാണുമ്പോള്‍ നികുതിദായകരുടെ ഉള്ളിലുയരുന്ന ചില ചോദ്യങ്ങളുണ്ട്. ഇത്രയധികം യാത്രക്കാരുണ്ടായിട്ടും ഈ പ്രസ്ഥാനമെങ്ങനെ നഷ്‌ടത്തിലായി? കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ കഴിയില്ലേ? അതിനുള്ള ഉത്തരം പല അവസരങ്ങളിലും കെഎസ്ആര്‍ടിസി മുന്‍ സിഎംഡിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. “തൊട്ടതിനും പിടിച്ചതിനുമെല്ലാം കമ്മീഷന്‍. കോര്‍പറേഷന്‍റെ പൈസ കക്കുന്നവര്‍ക്കെതിരേ നടപടിയെടുത്താല്‍ പോലും അതിലും ഇടപെടുന്ന രാഷ്‌ട്രീയാതിപ്രസരം. കംപ്യൂട്ടറൈസേഷന്‍ പൂര്‍ണമായി നടപ്പാക്കാത്തതിനാല്‍ ഇപ്പോഴുമുള്ള വരുമാനച്ചോര്‍ച്ച, പ്രഫഷണലിസമില്ലായ്മ.”

കെഎസ്ആര്‍ടിസി ബസുകള്‍ അലഞ്ഞോടുമ്പോഴും വരുമാനച്ചോര്‍ച്ച പലവിധത്തിലാണ്. 2024-25 സാമ്പത്തികവര്‍ഷത്തെ പ്രൊവിഷണല്‍ അക്കൗണ്ട്സ് പ്രകാരം കെഎസ്ആര്‍ടിസിയുടെ പ്രതിദിന നഷ്‌ടം ശരാശരി 4.33 കോടി രൂപയാണ്. കെഎസ്ആര്‍ടിസിയുടെ ആസ്തി 6000 കോടിയും ബാധ്യത 17,000 കോടിയിലുമേറെയാണ്.

കെഎസ്ആര്‍ടിസിക്ക് ലഭ്യമാകുന്ന പ്രതിമാസ ശരാശരി ടിക്കറ്റ്, ടിക്കറ്റിതര വരുമാനത്തിന്‍റെ 85 ശതമാനത്തിലധികം തുകയും ഡീസല്‍, കണ്‍സോര്‍ഷ്യം വായ്പ, ഓവര്‍ഡ്രാഫ്റ്റ് വായ്പ തിരിച്ചടവുകള്‍, സ്പെയര്‍ പാര്‍ട്‌സ്, ജീവനക്കാരുടെ പ്രതിദിന അലവന്‍സുകള്‍, എംപാനല്‍ ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ചെലവുകള്‍ക്കായി മാത്രമാണ് വിനിയോഗിക്കേണ്ടിവരുന്നത്.

പ്രതിദിന വരുമാനത്തില്‍നിന്നു 1.19 കോടി രൂപ കണ്‍സോര്‍ഷ്യം തിരിച്ചടവിലേക്കും ഏകദേശം 4.50 കോടി രൂപയോളം ഡീസല്‍ ചെലവിനുമായി നീക്കിവയ്‌ക്കേണ്ടതിനാല്‍ ജീവനക്കാരുടെ നെറ്റ് ശമ്പളത്തിനും സ്പെയര്‍ പാര്‍ട്‌സിനും എംഎസിടി നഷ്‌ടപരിഹാരത്തിനും തുക കണ്ടെത്താന്‍ കഴിയാത്ത കോര്‍പറേഷന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി. ഇതോടെ ഓരോ വര്‍ഷവും സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കെഎസ്ആര്‍ടിസിയെ തീറ്റിപ്പോറ്റാനായി ചെലവഴിക്കുന്ന തുകയും വര്‍ധിച്ചു.

വരുമാനം പോകുന്ന വഴി‌

2026 ഏപ്രിലില്‍ ടിക്കറ്റ് ഇനത്തില്‍ കോര്‍പറേഷന് ലഭിച്ച വരുമാനം 227.63 കോടി രൂപയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ പരസ്യ ഇനത്തില്‍ 3,87,66,151 രൂപ കോര്‍പറേഷന് നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി നേരിട്ട് ബസുകളില്‍ പരസ്യം ചെയ്തു തുടങ്ങിയതിലൂടെ വലിയൊരു തുക വരുമാനമായി ലഭിക്കുന്നുണ്ട്. 2021ല്‍ 1.31 കോടിയായിരുന്ന പരസ്യവരുമാനം 2022ല്‍ 8.53 കോടിയായും 2024ല്‍ അത് 8.77 കോടിയായും ഉയര്‍ന്നു. 2025ല്‍ 7.51 കോടി രൂപയാണ് പരസ്യ ഇനത്തില്‍ നേരിട്ട് സമാഹരിച്ചത്.

ഒരു വശത്ത് വരുമാനം കൂടുമ്പോള്‍ മറുവശത്ത് അതിലും വലിയ തുകയാണ് കെഎസ്ആര്‍ടിസിയുടെ ബാധ്യതകള്‍. ഇന്ധനം, വായ്പാ തിരിച്ചടവ്, സ്പെയര്‍ പാര്‍ട്സ് എന്നീ ഇനങ്ങളില്‍ ഓരോ മാസവും ചെലവഴിക്കേണ്ടിവരുന്ന കോടികള്‍ക്ക് കണക്കില്ല.

2026 ജൂണ്‍ 15 മുതല്‍ 19 വരെയുള്ള കാലയളവില്‍ കെഎസ്ആര്‍ടിസിക്ക് ഇന്ധനം, വായ്പാ തിരിച്ചടവ്, സ്പെയര്‍ പാര്‍ട്സ് എന്നീ ഇനങ്ങളില്‍ ചെലവായ തുകയും അക്കാലയളവില്‍ ലഭിച്ച വരുമാനവും ചേര്‍ത്തുവച്ചാല്‍ വരുമാനമെല്ലാം ഏതു വഴിയേ ചോര്‍ന്നുപോകുന്നുവെന്നു വ്യക്തമാകും. ഇതിനു പുറമെയാണ് ശമ്പളം, പെന്‍ഷന്‍ അടക്കമുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടിവരുന്ന കോടികള്‍.

ചെലവ് (2026 ജൂണ്‍ 15-19)

ഇന്ധനം : 28,54,05,025

വായ്പാ തിരിച്ചടവ് : 5,95,65,000

സ്പെയര്‍ പാര്‍ട്സ് : 3,36,80,972

ആകെ ചെലവ് : 37,86,50,997

വരുമാനം (2026 ജൂണ്‍ 15-19)

ടിക്കറ്റ് വരുമാനം : 41,73,18,209

 ടിക്കറ്റിതര വരുമാനം: 4,55,76,112

ആകെ വരുമാനം : 46,28,94,321

Latest News

Corehub Up