Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EV

ഇവി വില്പന കുതിച്ചു; ജൂണിൽ ഇവി വിഹിതം 12.5 ശതമാനം

മുംബൈ: ഇന്ത്യൻ വാഹനവിപണി ഇലക്‌ട്രിക് യുഗത്തിലേക്ക് കുതിക്കുന്നതിന്‍റെ തെളിവായി ജൂണിലെ റീട്ടെയിൽ കണക്കുകൾ. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (എഫ്എഡിഎ) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, രാജ്യത്ത് ജൂണിൽ 3,06,220 ലക്ഷം ഇവികൾ വിറ്റു. കഴിഞ്ഞ വർഷം ജൂണിൽ വിറ്റ 1,88,054 യൂണിറ്റുകളേക്കാൾ 63 ശതമാനം വർധനയാണിത്. ഇതോടെ മൊത്തം വാഹന വില്പനയിൽ ഇലക്‌ട്രിക് വാഹനങ്ങളുടെ വിഹിതം ആദ്യമായി 12.5 ശതമാനത്തിലെത്തി.

കാറുകളിൽ പുതിയ ഉയരം

യാത്രാവാഹന വിഭാഗത്തിലും ഇലക്‌ട്രിക് വാഹനങ്ങൾ പുതിയ ഉയരം കീഴടക്കി. 2025 ജൂണിനേക്കാൾ രണ്ടു മടങ്ങിലധികം വർധിച്ച് ഇത്തവണ 31,823 ഇലക്‌ട്രിക് കാറുകൾ വിറ്റഴിഞ്ഞത് പ്രതിമാസ റിക്കാർഡാണ്. മുൻ മാസത്തേക്കാൾ 19.3 ശതമാനവും കഴിഞ്ഞ വർഷം ജൂണിനേക്കാൾ 107.8 ശതമാനവും വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2025 ജൂണിൽ 15,318 യൂണിറ്റുകളുടെ വിൽപ്പന നടന്നു.

മൊത്തം കാർവിപണിയുടെ ഏകദേശം 7.7 ശതമാനവും ഇപ്പോൾ ഇലക്‌ട്രിക് മോഡലുകളാണ്. മേയിൽ 6.6 ശതമാനത്തിലായിരുന്നു. ഈ വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സ് മുൻതൂക്കം നിലനിർത്തുന്പോൾ മഹീന്ദ്ര, ജെഎസ്ഡള്യു എംജി മോട്ടോർ, ബിവൈഡി, വിൻഫാസ്റ്റ് തുടങ്ങിയ കന്പനികളും വിപണി വികസിപ്പിക്കുകയാണ്.

ഇരുചക്ര വാഹനങ്ങളിൽ 10.6 %

ഈ വിഭാഗത്തിൽ 1.93 ലക്ഷം ഇലക്‌ട്രിക് സ്കൂട്ടറുകളും മോട്ടോർസൈക്കിളുകളും വിറ്റഴിഞ്ഞതോടെ ഇവി വിഹിതം ആദ്യമായി 10.6 ശതമാനത്തിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റി 1,10,719 യൂണിറ്റുകളേക്കാൾ 74.98 ശതമാനം വളർച്ചയാണ് ഈ ജൂണിലുണ്ടായത്.

മുച്ചക്ര വാഹനങ്ങളിൽ ഇലക്‌ട്രിക് ആധിപത്യം

ജൂണിൽ വിറ്റഴിച്ച മുച്ചക്ര വാഹനങ്ങളിൽ 64.1 ശതമാനവും ഇലക്‌ട്രിക്കായിരുന്നു. ജൂണിൽ 77,448 യൂണിറ്റുകൾ വിറ്റു. മുൻ വർഷം ഇതേ മാസം 60,802 യൂണിറ്റുകളാണ് വിറ്റത്. നഗരങ്ങളിലെ യാത്രാ- ചരക്ക് സേവനങ്ങളിലാണ് ഇലക്‌ട്രിക് ഓട്ടോറിക്ഷകളുടെയും ചരക്ക് വാഹനങ്ങളുടെയും ഉപയോഗം വർധിച്ചതാണ് ഇതിന് പ്രധാന കാരണം.

വാണിജ്യ ഇലക്‌ട്രിക് വാഹന വില്പന ഉയർന്നു

വാണിജ്യ ഇലക്‌ട്രിക് വാഹനങ്ങളുടെ വില്പന എക്കാലത്തെയും ഉയർന്ന നിലയാണ് ജൂണിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 163.7 ശതമാനം വർധനയിൽ 3214 യൂണിറ്റിലെത്തി. മുൻ വർഷം ജൂണിൽ 1219 യൂണിറ്റുകളുടെ സ്ഥാനത്തുനിന്നാണ് ഈ വളർച്ച.

വാഹനമേഖലയുടെ പ്രതീക്ഷ

12.5% എന്നത് വെറും കണക്ക് മാത്രമല്ല. ഇന്ത്യൻ വാഹനവിപണി പെട്രോൾ, ഡീസൽ കേന്ദ്രീകൃത ഘട്ടത്തിൽനിന്ന് ബദൽ ഊർജ വഹനങ്ങളിലേക്കുള്ള സ്ഥിരമായ മാറ്റത്തിന്‍റെ സൂചനയാണ്. പ്രത്യേകിച്ച് മുച്ചക്ര വാഹനങ്ങളിലും ഇരുചക്രവാഹനങ്ങളിലും വൈദ്യുതീകരണം അതിവേഗം മുന്നേറുന്പോൾ. ഇതോടെ 2030 ആകുന്നതോടെ 30% ഇവി വിഹിതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ കടക്കുമെന്ന് വിപണി പ്രതീക്ഷിക്കുന്നു.

Business

ടെസ്‌ലയെ മറികടന്ന് ബിവൈഡി ഒന്നാമത്

ന്യൂയോർക്ക്: ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്്‌ട്രിക് കാർ എന്ന പേര് അമേരിക്കൻ ശതകോടീശ്വരൻ ഇലോണ്‍ മസ്കിന്‍റെ ടെസ്‌ലയെ മറികടന്ന് ചൈനീസ് കന്പനിയായി ബിവൈഡി സ്വന്തമാക്കി.

വാർഷിക വില്പനയിൽ ടെസ്‌ലയെ പിന്നിലാക്കി ചരിത്രത്തിൽ ആദ്യമായാണ് ബിവൈഡിക്ക് ഒന്നാമതെത്തുന്നത്.

2025ൽ കാർ വില്പനയിൽ വലിയ ഇടിവാണ് ടെസ്‌ലയ്ക്കുണ്ടായത്. കഴിഞ്ഞ വർഷം വില്പനയിൽ ഒന്പത് ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. ആകെ വിറ്റ ഇവികളുടെ എണ്ണം 16.4 ലക്ഷം ആണ്. തുടർച്ചയായ രണ്ടാം വർഷമാണ് വില്പനയിൽ കുറവുണ്ടാകുന്നത്.

2025ൽ ബിവൈഡിക്ക് കൂടിയ വില്പന നടന്നു. വില്പനയിൽ 28 ശതമാനത്തിന്‍റെ വർധനയുണ്ടായി. ആകെ 22.5 ലക്ഷം വാഹനങ്ങളാണ് ലോകവ്യാപകമായി വിറ്റത്. ടെസ്‌‌ലയെ അപേക്ഷിച്ച് വില കുറവാണെന്നത് ചൈനീസ് കന്പനിക്ക് അനുകൂലമായി. പ്രീമിയം ഉപയോക്താക്കൾ മാത്രം ടെസ്‌ല കാറുകളിലേക്ക് തിരിയുന്പോൾ എല്ലാത്തരം വാഹനപ്രേമികളെയും ആകർഷിക്കാൻ ബിവൈഡിക്ക് സാധിക്കുന്നു.

2025ലെ അവസാന മൂന്നു മാസങ്ങളിൽ ടെസ്‌ലയുടെ വില്പനയിലുള്ള കുറവ് 16 ശതമാനമാണ്. 2026ൽ ടെസ്‌ലയുടെ വില്പന കുറയുമെന്നാണ് വാൾസ്ട്രീറ്റ് അനലിസ്റ്റുകളുടെ നിഗമനം.

ചൈനീസ് കന്പനികളായ ഗിലി, എംജി, ബിവൈഡി എന്നിവ കാറുകൾക്ക് വില കുറച്ചുകൊണ്ട് ടെസ്‌ല ഉൾപ്പെടെയുള്ള പാശ്ചാത്യ കന്പനികൾക്കു വെല്ലുവിളി ഉയർത്തി. ഇതു തടയാൻ ഒക്ടോബറിൽ യുഎസിൽ കൂടുതൽ വിറ്റഴിക്കപ്പെട്ട രണ്ടു മോഡലുകളുടെ കുറഞ്ഞ വിലയിലുള്ള മോഡലുകളും വിപണിയിലിറക്കിയിരുന്നു. ഇവയ്ക്കും വില്പനയിൽ മെച്ചമുണ്ടാക്കാനായില്ല.

Auto

ഇലക്‌ട്രിക്ക് കരുത്തിൽ കയെന്‍

ജര്‍മന്‍ ആഡംബര വാഹന ബ്രാന്‍ഡായ പോര്‍ഷെയുടെ ചരിത്രത്തില്‍ കയെന്‍ എസ്‌യുവിക്ക് വലിയ സ്ഥാനമുണ്ട്. 2000ങ്ങളുടെ തുടക്കത്തില്‍ സ്പോര്‍ട്സ് കാറുകളില്‍ നിന്ന് മാറി എസ്‌യുവി വിപണിയിലേക്ക് കമ്പനി നടത്തിയ വലിയ ചുവടുവയ്പ്പായിരുന്നു കയെന്‍.

ഇന്ന് ഇലക്‌ട്രിക് വിപ്ലവത്തിന്‍റെ കാലത്ത് തങ്ങളുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നായ കയെനിനെ ഇലക്‌ട്രിക് രൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് പോര്‍ഷെ.

ഇന്ത്യയിലെ ആഡംബര ഇലക്‌ട്രിക് കാര്‍ പ്രേമികളെ ലക്ഷ്യമിട്ട് മക്കാന്‍ ഇവിക്ക് പിന്നാലെ എത്തുന്ന കയെന്‍ ഇലക്‌ട്രിക് കൂടി എത്തുന്പോൾ ഇവി വിപണിയില്‍ ആധിപത്യം ഉറപ്പിക്കാനാണ് പോര്‍ഷെ ലക്ഷ്യമിടുന്നത്.

പുറംമോടിയും അകംമോടിയും

നിലവിലുള്ള കയെന്‍ മോഡലിന്‍റെ കരുത്തുറ്റ രൂപം നിലനിര്‍ത്തിക്കൊണ്ടുതന്നെ കൂടുതല്‍ സ്പോര്‍ട്ടിയായ മാറ്റങ്ങള്‍ വരുത്തിയാണ് വാഹനം എത്തിയിരിക്കുന്നത്. ഏറോഡൈനാമിക് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത മുന്‍ഭാഗം വാഹനത്തിന്‍റെ റേഞ്ച് കൂട്ടാന്‍ സഹായിക്കുന്നു.

പുതിയ എച്ച്ഡി മാട്രിക്സ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ വാഹനത്തിന് ഗാംഭീര്യം നല്‍കുന്നു. മുന്‍വശത്തെ ഗ്രില്ലുകളിലും വശങ്ങളിലും വരുത്തിയിട്ടുള്ള മിനുക്കുപണികള്‍ കയെന് സ്പോര്‍ട്ടി ലുക്ക് നൽകുന്നു. 4,985 എംഎം നീളവും 3,023 എംഎം വീല്‍ബേസും ഉള്ളതിനാല്‍ റോഡില്‍ മികച്ച പ്രൗഢിയും സ്ഥിരതയും വാഹനം കാഴ്ചവയ്ക്കുന്നു.

പോര്‍ഷെ ഡ്രൈവര്‍ എക്സ്പീരിയന്‍സ് എന്ന കണ്‍സെപ്റ്റിലാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. ഡ്രൈവര്‍ക്ക് മുന്നിലായി 14.25 ഇഞ്ച് വലിപ്പമുള്ള കര്‍വ്ഡ് ഒഎല്‍ഇഡി ഇന്‍സ്ട്ര്മെന്‍റ് ക്ലസ്റ്റര്‍ നല്‍കിയിട്ടുണ്ട്.

ഇതിനുപുറമെ ഡാഷ്ബോര്‍ഡിന്‍റെ മധ്യഭാഗത്ത് 14.5 ഇഞ്ചിന്‍റെ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റവുമുണ്ട്. യാത്രക്കാര്‍ക്കായി പ്രത്യേകമായി 14.9 ഇഞ്ച് ഡിസ്പ്ലേ ഓപ്ഷണലായി ലഭ്യമാണ്.

പനോരമിക് സണ്‍റൂഫ്, ആംബിയന്‍റ് ലൈറ്റിംഗ്, പ്രീമിയം ബര്‍മസ്റ്റര്‍ സൗണ്ട് സിസ്റ്റം എന്നിവ അകത്തളത്തിലെ ആഡംബരം വര്‍ധിപ്പിക്കുന്നു.

കരുത്തുറ്റ ബാറ്ററിയും റേഞ്ചും

ഇന്ത്യയില്‍ പ്രധാനമായും രണ്ട് വേരിയന്‍റുകളിലാണ് കയെന്‍ ഇവി എത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ "കയെന്‍ ഇലക്‌ട്രിക്’, കരുത്തുറ്റ മോഡല്‍ "കയെന്‍ ടര്‍ബോ ഇലക്‌ട്രിക്’ എന്നിങ്ങനെയാണ് മോഡലുകൾ.

അതില്‍ കയെന്‍ ഇലക്‌ട്രിക് 442 പിഎസ് പവറും 835 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 4.8 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് സാധിക്കും.

കയെന്‍ ടര്‍ബോ ഇലക്‌ട്രിക്ക് 1,156 പിഎസ് എന്ന അവിശ്വസനീയമായ പവറും 1,500 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്നു. വെറും 2.5 സെക്കന്‍ഡുകള്‍ കൊണ്ട് 100 കിലോമീറ്റര്‍ വേഗത വാഹനം കൈവരിക്കും.

റേഞ്ചിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും പോര്‍ഷെ തയാറായിട്ടില്ല. 113 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 642 കിലോമീറ്റര്‍ ദൂരം‍ യാത്ര ചെയ്യാന്‍ സാധിക്കും.

800 വോള്‍ട്ട് സിസ്റ്റം പിന്തുണയ്ക്കുന്നതിനാല്‍ അള്‍ട്രാ ഫാസ്റ്റ് ഡിസി ചാര്‍ജിംഗ് വഴി വെറും 16 മിനിറ്റിനുള്ളില്‍ ബാറ്ററിയുടെ ചാര്‍ജ് 10 ശതമാനത്തില്‍ നിന്ന് 80 ശതമാനത്തിലേക്ക് എത്തിക്കാന്‍ സാധിക്കും.

ഇന്ത്യയില്‍ കംപ്ലീറ്റ്‌ലി ബില്‍ഡ് യൂണിറ്റായിട്ടാണ് വാഹനം എത്തുന്നത്. പോര്‍ഷെ കയെന്‍ ഇലക്‌ട്രികിന്‍റെ എക്സ് ഷോറൂം വില 1.76 കോടി രൂപയാണ്.

കൂടുതല്‍ കരുത്തുള്ള പോര്‍ഷെ കയെന്‍ ടര്‍ബോ ഇലക്‌ട്രിക് ടോപ്പ് എന്‍ഡ് വേരിയന്‍റിന് 2.26 കോടി രൂപയാണ് എക്സ് ഷോറൂം വില.

ഔഡി ക്യു8 ഇട്രോണ്‍, ബിഎംഡബ്ല്യു ഐഎക്സ്, ലോട്ടസ് എലെട്രെ, മെഴ്സിഡസ് ബെന്‍സ് ഇക്യുഎസ് എസ്‌യുവി എന്നിവരാണ് പ്രധാന എതിരാളികള്‍.

Latest News

Corehub Up