National
റായ്ഗഡ്: ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിൽ വിദ്യാർഥിനി ജീവനൊടുക്കി. സ്വകാര്യ എൻജിനിയറിംഗ് കോളജിലെ ഹോസ്റ്റലിലാണ് പ്രിൻസി കുമാരി(20) തൂങ്ങി മരിച്ചത്.
പഞ്ചിപത്ര പ്രദേശത്തെ ഒപി ജിൻഡാൽ സർവകലാശാലയിലെ രണ്ടാം വർഷ ബി ടെക് വിദ്യാർഥിനിയായിരുന്നു പ്രിൻസി. ശനിയാഴ്ചയാണ് ഹോസ്റ്റൽ മുറിയിലെ സീലിംഗ് ഫാനിൽ പ്രിൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മുറിയിൽ കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ, "ക്ഷമിക്കണം അമ്മേ, പപ്പാ. നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ എനിക്ക് കഴിഞ്ഞില്ല, നിങ്ങളെക്കൊണ്ട് ധാരാളം പണം ചിലവഴിപ്പിച്ചു'. എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്.
ഹോസ്റ്റൽ മുറി അകത്തു നിന്ന് പൂട്ടിയനിലയിലായിരുന്നു. വാതിൽ പൊളിച്ചാണ് പോലീസ് അകത്ത് പ്രവേശിച്ചത്. ജാർഖണ്ഡിലെ ജംഷഡ്പൂർ സ്വദേശിയായ കുമാരി സർവകലാശാലയിലെ ജെഐടി ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.
National
കോൽക്കത്ത: പഞ്ചിമ ബംഗാളിൽ പെൺകുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു. കോൽക്കത്തയിൽ എഞ്ചിനിയറിംഗ് രണ്ടാം വർഷ വിദ്യാർഥിനിയെ സഹപാഠി പീഡിപ്പിച്ചു.
മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി സഹപാഠി തന്നെ പീഡിപ്പിച്ചുവെന്ന് ആനന്ദപുർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പെൺകുട്ടി ആരോപിക്കുന്നു. സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി.
മറ്റൊരു സംസ്ഥാനത്ത് നിന്നും പഠനാവശ്യത്തിനായാണ് പെൺകുട്ടി പഞ്ചിമ ബംഗാളിൽ എത്തിയത്. താൻ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തിയാണ് പ്രതി മയക്കുമരുന്ന് നൽകി അതിക്രമം നടത്തിയതെന്നും പെൺകുട്ടി പോലീസിനോടു പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ മെഡിക്കൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു.