Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Everest

എവറസ്റ്റിലെ 30 വർഷത്തെ മരവിപ്പിനുശേഷം 'ഗ്രീൻ ബൂട്സ്' ഒടുവിൽ ജന്മനാട്ടിലേക്ക്

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റിന്‍റെ നെറുകയിൽ മൂന്നു പതിറ്റാണ്ടോളമായി മഞ്ഞിനടിയിൽ വിശ്രമിക്കുന്ന ഇന്ത്യൻ പർവതാരോഹകൻ ദോർജെ മൊറുപ്പിന്‍റെ (ഗ്രീൻ ബൂട്സ്) മൃതദേഹം തിരികെ നാട്ടിലെത്തിക്കാൻ ഇന്ത്യ വിപുലമായ ദൗത്യത്തിനൊരുങ്ങുന്നു.

1996 മേയ് പത്തിന് എവറസ്റ്റ് കീഴടക്കി മടങ്ങുന്നതിനിടെ വീരമൃത്യു വരിച്ച ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിലെ (ഐടിബിപി) അംഗമായിരുന്നു ലഡാക്ക് സ്വദേശിയായ ദോർജെ മൊറുപ്പ്.

വഴികാട്ടിയായ ഗ്രീൻ ബൂട്സ്

സമുദ്രനിരപ്പിൽനിന്ന് 8,500 മീറ്റർ ഉയരത്തിൽ വടക്കുകിഴക്കൻ റിഡ്ജിലെ പാറയിടുക്കിൽ, പച്ച നിറത്തിലുള്ള ക്ലൈംബിംഗ് ബൂട്ടുകൾ ധരിച്ച് കിടക്കുന്ന മൃതദേഹത്തെ ലോകം 'ഗ്രീൻ ബൂട്സ്' എന്നാണു വിളിച്ചിരുന്നത്.

അപകടകരമായ ചൈനീസ് (ടിബറ്റൻ) പാതയിലൂടെ കടന്നുപോകുന്ന പർവതാരോഹകർക്ക് തങ്ങൾ ശരിയായ ദിശയിലാണോ സഞ്ചരിക്കുന്നതെന്നു മനസിലാക്കാനുള്ള പ്രധാന വഴികാട്ടിയായി വർഷങ്ങളോളം ഈ മൃതദേഹം നിലകൊണ്ടു.

തുടക്കത്തിൽ ഇത് സഹപ്രവർത്തകനായ ത്സെവാംഗ് പാൽജോറിന്‍റെ മൃതദേഹമാണെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ 2024ൽ ഐടിബിപി നടത്തിയ ശാസ്ത്രീയ പരിശോധനകളിലൂടെയും അവസാന റേഡിയോ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലും ഇതു ദോർജെ മൊറുപ്പിന്‍റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ദുരന്തം വിതച്ച 1996ലെ ദൗത്യം

കമാൻഡന്‍റ് മൊഹിന്ദർ സിംഗിന്‍റെ നേതൃത്വത്തിൽ ചൈനീസ് ഭാഗത്തുനിന്ന് എവറസ്റ്റ് കീഴടക്കാൻ പുറപ്പെട്ട ആദ്യ ഇന്ത്യൻ സംഘത്തിലെ അംഗമായിരുന്നു ദോർജെ മൊറുപ്പ്. കൊടുമുടി കീഴടക്കി ക്യാമ്പ് ആറിനു സമീപത്തേക്ക് തിരികെ ഇറങ്ങുന്നതിനിടെ കടുപ്പമേറിയ മഞ്ഞുപാളികളും അതിശക്തമായ കാറ്റും വില്ലനായി. മൊറുപ്പിനൊപ്പം ത്സെവാംഗ് സ്മൻല, ത്സെവാംഗ് പാൽജോർ എന്നിവരും അന്ന് എവറസ്റ്റിൽ കുടുങ്ങി ജീവൻ വെടിഞ്ഞു. 47-ാം വയസിലായിരുന്നു അന്ത്യം.‌

വെല്ലുവിളികൾ നിറഞ്ഞ വീണ്ടെടുക്കൽ ദൗത്യം

സമുദ്രനിരപ്പിൽനിന്ന് 8,000 മീറ്ററിന് മുകളിലുള്ള ഡെത്ത് സോണിലാണ് ഈ മൃതദേഹമുള്ളത്. മൈനസ് 40 ഡിഗ്രി സെൽഷ്യസ് വരെ താഴുന്ന തണുപ്പും ഓക്സിജന്‍റെ കുറവും കാരണം ഇവിടെ മനുഷ്യന്ദീർഘനേരം അതിജീവിക്കാൻ കഴിയില്ല. മഞ്ഞിൽ ഉറഞ്ഞുപോയതിനാൽ ഇരട്ടിയിലധികം ഭാരമുള്ള മൃതദേഹവും വഹിച്ച് കുത്തനെയുള്ള പാതയിലൂടെ താഴേക്ക് ഇറങ്ങുന്നത് രക്ഷാപ്രവർത്തകരുടെ ജീവനുതന്നെ ഭീഷണിയാണ്.

ഹെലികോപ്റ്റർ പ്രയോജനപ്പെടുത്താൻ കഴിയാത്ത ചൈനീസ് ഭാഗത്തുനിന്നുള്ള ഈ ദൗത്യത്തിന് ഏതാണ്ട് 33 മുതൽ 66 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നു. ഐടിബിപിയുടെ നേതൃത്വത്തിൽ വിദഗ്ധരായ ഷെർപ്പ സംഘത്തെ ഉപയോഗിച്ച് അടുത്ത മാസത്തോടെ മൃതദേഹം താഴെയെത്തിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി ഔദ്യോഗിക ടെൻഡറുകൾ ക്ഷണിച്ചുകഴിഞ്ഞു. ദൗത്യത്തിനുശേഷം മൃതദേഹം വീണ്ടും ഡിഎൻഎ പരിശോധനയിലൂടെ ഒന്നുകൂടി ഉറപ്പുവരുത്തും.

30 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു

"അദ്ദേഹം ഒരു ദിവസം തിരികെ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. മൃതദേഹം കാണാത്തതുകൊണ്ട് മരിച്ചുവെന്ന് വിശ്വസിക്കാൻ മനസ് വന്നില്ല,- മൊറുപ്പിന്‍റെ ഭാര്യ കൊഞ്ചാക് യാങ്സ്കിറ്റ് കണ്ണീരോടെ പറഞ്ഞു. രാജ്യത്തിനുവേണ്ടി ജീവൻ ബലിനൽകിയ അച്ഛനെ രക്തസാക്ഷിയായി ആദരിക്കണമെന്നാണ് മകൻ പുഞ്ചോക് ദോർജെ ആവശ്യപ്പെടുന്നത്.

മൃതദേഹം നാട്ടിലെത്തിച്ചാൽ ലഡാക്കിലെ രക്തസാക്ഷി മണ്ഡപത്തിനു സമീപം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. എവറസ്റ്റ് ദൗത്യത്തിന്‍റെ ഓർമയ്ക്കായി ആ ഗ്രീൻ ബൂട്സ് വീടിനുള്ളിൽ സൂക്ഷിക്കാനാണ് ഈ കുടുംബത്തിന്‍റെ ആഗ്രഹം.

Viral

കീഴടക്കുന്നത് കൊടുമുടിയെയോ പ്രകൃതിയെയോ?: എവറസ്റ്റിലെ മലിനീകരണം ആഗോള ആശങ്കയിലേക്ക്

ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ എവറസ്റ്റ്, ഇന്ന് പർവതാരോഹകരുടെ സ്വപ്നഭൂമി എന്നതിലുപരി ഗുരുതരമായ പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുന്ന പ്രദേശമായി മാറിയിരിക്കുകയാണ്.

നേപ്പാൾ-ചൈന അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രകൃതിവിസ്മയം ഓരോ വർഷവും ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും കൊണ്ട് നിറയുന്നത് ആഗോളതലത്തിൽ തന്നെ വലിയ ആശങ്കയ്ക്ക് കാരണമാകുന്നു.

സമുദ്രനിരപ്പിൽ നിന്ന് 8,849 മീറ്റർ ഉയരത്തിലുള്ള ഈ കൊടുമുടിയിൽ ഓരോ പർവതാരോഹണ സീസൺ കഴിയുമ്പോഴും അവശേഷിപ്പിക്കുന്നത് വലിയൊരു മാലിന്യക്കൂമ്പാരമാണ്.

അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ക്യാമ്പ് നാല് പോലുള്ള ഉയർന്ന മേഖലകളിൽ ശൂന്യമായ ഓക്സിജൻ സിലിണ്ടറുകൾ, ഉപേക്ഷിക്കപ്പെട്ട ടെന്‍റുകൾ, പ്ലാസ്റ്റിക് കുപ്പികൾ, കീറിയ വസ്ത്രങ്ങൾ എന്നിവ മഞ്ഞിൽ ഉറച്ച നിലയിൽ കണ്ടെത്തുന്നുണ്ട്.

ഇവ നീക്കം ചെയ്യുക എന്നത് അങ്ങേയറ്റം ദുഷ്കരവും അപകടകരവുമാണ്. ഏകദേശം 14 ടണ്ണോളം മനുഷ്യമാലിന്യമാണ് ഓരോ സീസണിലും ഇവിടെ ഉൽപ്പാദിപ്പിക്കപ്പെടുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ഇത് പർവതനിരകളിലെ ജലസ്രോതസുകളെ മലിനമാക്കുകയും താഴ്വരകളിൽ വസിക്കുന്ന ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാവുകയും ചെയ്യുന്നു.

ഈ സാഹചര്യം കണക്കിലെടുത്ത് നേപ്പാൾ സർക്കാർ പർവതാരോഹകർക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്.

2025 സെപ്റ്റംബർ മുതൽ എവറസ്റ്റ് കയറുന്നതിനുള്ള പെർമിറ്റ് ഫീസിൽ 36 ശതമാനം വർധനവ് നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നു.

സന്ദർശകരുടെ എണ്ണം പരിമിതപ്പെടുത്താനും സുരക്ഷ വർധിപ്പിക്കാനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താനുമാണ് ഈ നീക്കം.

കൂടാതെ, പർവതാരോഹകർ തങ്ങൾ കൊണ്ടുപോകുന്ന മാലിന്യങ്ങൾ തിരികെ കൊണ്ടുവരുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. പലപ്പോഴും ഈ നിയമങ്ങൾ ലംഘിക്കപ്പെടുന്നത് മൂലം നേപ്പാൾ സൈന്യത്തിന്‍റെ നേതൃത്വത്തിൽ പ്രത്യേക ശുചീകരണ ദൗത്യങ്ങൾ സംഘടിപ്പിക്കേണ്ടി വരുന്നു.

ഇത്തരത്തിൽ 2024-ൽ മാത്രം പത്ത് ടണ്ണിലധികം മാലിന്യവും നിരവധി മൃതദേഹങ്ങളുമാണ് സൈന്യം താഴെ എത്തിച്ചത്. എവറസ്റ്റിനെ ഈ ശ്വാസംമുട്ടലിൽ നിന്ന് രക്ഷിക്കാൻ കേവലം നിയമങ്ങൾ മാത്രം പോരാ എന്ന തിരിച്ചറിവിലാണ് ലോകം.

പർവതാരോഹണത്തെ ലാഭകരമായ ഒരു ബിസിനസ് മാത്രമായി കാണാതെ പ്രകൃതിയോടുള്ള കടമയായി കൂടി പരിഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

മനുഷ്യന്‍റെ സാഹസികത പ്രകൃതിയുടെ നാശത്തിന് വഴിമാറരുത് എന്ന സന്ദേശമാണ് ഈ മാലിന്യദൃശ്യങ്ങൾ ഓരോ പർവതാരോഹകനും നൽകുന്നത്. ഭാവി തലമുറയ്ക്കായി ഈ അത്ഭുതത്തെ കാത്തുസൂക്ഷിക്കാൻ ഉത്തരവാദിത്തമുള്ള പർവതാരോഹണ സംസ്കാരം അനിവാര്യമായിരിക്കുന്നു.

Viral

ഇതൊക്കെ എന്ത്! കാമി, വയസ് 55; എവറസ്റ്റിൽ പോയിവന്നത് 31 തവണ

ഉയരംകൂടുംതോറും കടുപ്പം കുറഞ്ഞുവരുന്ന പ്രാണവായു, കാറ്റുപോലും ഉറഞ്ഞുപോകുന്ന കൊടുംതണുപ്പ്, മഞ്ഞിൽ മറഞ്ഞിരിക്കുന്ന മരണഗർത്തങ്ങൾ. എവറസ്റ്റ് പർവതാരോഹകരുടെ എക്കാലത്തെയും ആവേശമാണ്, ഒപ്പം പേടിസ്വപ്നവും. ലോകത്തിന്‍റെ ഉച്ചിയിലേക്ക് ഒറ്റത്തവണ നടന്നുകയറിയവർ ഹീറോയാകും. അപ്പോൾ 31 തവണ എവറസ്റ്റ് കീഴടക്കിയാലോ, അതും 55-ാം വയസിൽ. നേപ്പാളുകാരനായ ഷെർപ്പ കാമി റീത്ത വെറും ഹീറോയല്ല, മരണമാസാണ്.

ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കയറിയതിനു സ്വന്തം പേരിലുള്ള റിക്കാർഡ് കാമി പുതുക്കി. അന്നലെ പുലർച്ചെ നാലോടെ 8,849 മീറ്റർ ഉയരമുള്ള കൊടുമുടി കാമിയും സംഘവും കീഴടക്കിയതായി പർവതാരോഹകണ സംഘാടകരായ സെവൻ സമ്മിറ്റ് ട്രെക്ക്സിന്‍റെ ചെയർമാൻ മിംഗ്മ ഷെർപ്പ പറഞ്ഞു.

ഇന്ത്യൻ കരസേനയുടെ അഡ്വഞ്ചർ വിംഗ് എവറസ്റ്റ് എക്സ്പെഡിഷനിലെ ലെഫ്. കേണൽ മനോജ് ജോഷിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നയിച്ചാണ് കാമി വീണ്ടും എവറസ്റ്റിന്‍റെ നെറുകയിലെത്തിയത്. അദ്ദേഹം ബേസ് ക്യാമ്പിലേക്കു തിരിച്ചുവന്നുകൊണ്ടിരിക്കുകയാണെന്ന് മിംഗ്മ ഷെർപ്പ അറിയിച്ചു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ, കാമി ഓരോ സീസണിലും രണ്ടുതവണ എവറസ്റ്റ് കൊടുമുടി കീഴടക്കി. 1992ൽ എവറസ്റ്റ് പർവതാരോഹക സംഘത്തിൽ സഹായിയായി ചേർന്നതോടെയാണ് അദ്ദേഹത്തിന്‍റെ പർവതാരോഹണ യാത്ര ആരംഭിക്കുന്നത്.

1994 മുതൽ 2025 വരെ കാമി കെ2, മൗണ്ട് ലോട്ട്സെ എന്നിവ ഒരോ തവണയും, മനസ്‌ലു മൂന്ന് തവണയും ചോ ഒയു എട്ട് തവണയും കീഴടക്കിയിട്ടുണ്ട്. 1953ൽ എഡ്മണ്ട് ഹിലാരിയും ഷെർപ ടെൻസിംഗ് നോർഗെയുമാണ് എവറസ്റ്റ് ആദ്യമായി കീഴടക്കിയത്.

Latest News

Corehub Up