Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eviction

ഡൽഹി കേരള ക്ലബ്ബിന് ഒഴിപ്പിക്കൽ നോട്ടീസ്

ന്യൂഡൽഹി: കേരളം രൂപംകൊള്ളുന്നതിനു മുന്പേ ഡൽഹിയുടെ ഹൃദയഭാഗത്ത് 1939ൽ മലയാളികൾ സ്ഥാപിച്ച കേരള ക്ലബ്ബിന് കേന്ദ്രത്തിന്‍റെ ഒഴിപ്പിക്കൽ നോട്ടീസ്.

ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ രാജീവ് ചൗക്കിൽ (പഴയ കൊണോട്ട് സർക്കിൾ) സ്ഥിതിചെയ്യുന്ന പൈതൃകമുള്ള കേരള ക്ലബിനാണ് ഉടൻ ഒഴി‍ഞ്ഞുനൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ നോട്ടീസ് നൽകിയത്.

കേന്ദ്രത്തിന്‍റെ അന്യായമായ ഒഴിപ്പിക്കലിനെതിരേ കോടതിയെ സമീപിക്കുമെന്ന് കേരള ക്ലബ് ഭാരവാഹികൾ അറിയിച്ചു.

വൈസ്രോയ് മൗണ്ട്ബാറ്റണിന്‍റെ സെക്രട്ടറിമാരിലൊരാളും ഇടക്കാല കേന്ദ്രമന്ത്രിസഭയുടെ സെക്രട്ടറിയുമായിരുന്ന മലയാളി വി.പി. മേനോൻ സ്ഥാപിച്ചതാണ് കേരള ക്ലബ്. സ്വാതന്ത്ര്യാനന്തര രാജ്യത്ത് അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങളെ ഒന്നിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചയാളാണു മേനോൻ.

ഒ.വി. വിജയൻ, വി.കെ.എൻ, കാക്കനാടൻ, ഓംചേരി എൻ.എൻ.പിള്ള, സക്കറിയ, എം. മുകുന്ദൻ, ചെറിയാൻ കെ. ചെറിയാൻ തുടങ്ങിയ സാംസ്കാരികപ്രമുഖരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു. രാജ്യതലസ്ഥാനത്തെ മലയാളികളുടെ സാംസ്കാരിക ഒത്തുകൂടലിനു വേദിയായ കേരള ക്ലബ്ബിൽ ഇപ്പോഴും ആഴ്ചതോറും സാഹിത്യചർച്ചകൾ നടക്കുന്നുണ്ട്.‌

മലയാളികളുടെ ആത്മാവിനെ തൊട്ടറിഞ്ഞ കേരള ക്ലബിനെ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിനെതിരേ നാളെ ഡൽഹി മലയാളി പ്രമുഖരുടെ യോഗം വിളിച്ചിട്ടുണ്ടെന്ന് കേരള ക്ലബ് പ്രസിഡന്‍റ് എ.ജെ.ഫിലിപ്പ് അറിയിച്ചു.

കേരള ക്ലബിന്‍റെ സംരക്ഷണത്തിനായി സമാനമനസ്കരുമായി ചർച്ച ചെയ്തു നിയമനടപടികളും പ്രതിഷേധപരിപാടികളും സംഘടിപ്പിക്കാനാണ് ആലോചന.

National

അഗസ്ത്യമല പാരിസ്ഥിതിക മേഖലയിലെ കൈയേറ്റം ഒഴിപ്പിക്കാൻ സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി: കേരളത്തിലെയും തമിഴ്നാട്ടിലെയും അതിർത്തി പങ്കിടുന്ന അഗസ്ത്യമല പാരിസ്ഥിതിക മേഖലയിലെ സംരക്ഷിതവനങ്ങളിലുള്ള കൈയേറ്റങ്ങൾ സമയബന്ധിതമായി ഒഴിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്.

വനം കൈയേറിയതായി കണ്ടെത്തിയ സർവീസിലുള്ളവരും വിരമിച്ചവരുമായ 118 സർക്കാർ ഉദ്യോഗസ്ഥർക്കെതിരേ കർശനമായ അച്ചടക്ക-നിയമനടപടികൾ സ്വീകരിക്കാനും കോടതി നിർദേശിച്ചു.

മദ്രാസ് ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും മുൻ ഉത്തരവുകൾ നിലനിൽക്കെതന്നെ കളക്കാട് മുണ്ടന്തുറൈ കടുവ സങ്കേതം, ശ്രീവില്ലിപുത്തൂർമേഘമലൈ കടുവ സങ്കേതം, കന്യാകുമാരി വന്യജീവി സങ്കേതം എന്നിവയുൾപ്പെടെയുള്ള അഗസ്ത്യമല മേഖലയിലെ കൈയേറ്റങ്ങൾ പതിറ്റാണ്ടുകളായി തുടരുന്നതായും വർധിച്ചുവരുന്നതായും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

കേവലം ഭരണപരമായ ഉത്തരവാദിത്വത്തിന്‍റെ പ്രശ്നം മാത്രമല്ലിതെന്നും മറിച്ച് പരിസ്ഥിതിപ്രാധാന്യമുള്ള മേഖലകളെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനുള്ള സർക്കാരിന്‍റെ ഭരണഘടനാപരമായ ചുമതലയെയും ബാധിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. തമിഴ്നാട്ടിലെ റിസർവ് വനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും പ്രശ്നങ്ങൾ ഉന്നയിച്ചുള്ള ഹർജിയിലാണു നടപടി.

കേന്ദ്ര ഉന്നതാധികാര സമിതി കഴിഞ്ഞ വർഷം ജൂലൈയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം തമിഴ്നാട്ടിലെയും കേരളത്തിലെയും നിരവധി ജില്ലകളിലായി 3,500.36 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് അഗസ്ത്യമല പാരിസ്ഥിതികമേഖല വ്യാപിച്ചുകിടക്കുന്നത്.

തമിഴ്നാട്ടിലെ തേനി ജില്ലാ മജിസ്ട്രേറ്റ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ജില്ലയിലെ റിസർവ് വനങ്ങളിൽ മാത്രം 5,072.653 ഹെക്‌ടർ ഭൂമി കൈയേറിയിട്ടുണ്ട്. എന്നാൽ അതിൽ 1.8 ശതമാനം വനഭൂമി മാത്രമാണു തിരിച്ചുപിടിക്കാൻ സാധിച്ചിട്ടുള്ളത്. മുൻകൂർ അനുമതിയില്ലാതെ വനഭൂമിക്കുള്ളിൽ 116 കെട്ടിടങ്ങൾ നിർമിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Kerala

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍: സമയപരിധി ഇന്ന് അവസാനിക്കും, പ്രതിരോധിക്കുമെന്ന് ഡിവൈഎഫ്‌ഐ

കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ നിവാസികളെ കുടിയൊഴിപ്പിക്കലിന് കോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് കുടിയിറക്കല്‍ നടപടി പൂര്‍ത്തിയാക്കണം എന്നാണ് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയുടെ നിര്‍ദേശം. കോടതി നിര്‍ദേശ പ്രകാരം അഭിഭാഷക കമ്മീഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്.

എന്നാല്‍ മലയിടംതുരുത്തിലെ താമസക്കാരെ കുടിയൊഴിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. പോലീസ് നടപടികളുമായി വരില്ലെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ അഭിഭാഷക കമ്മീഷന്‍ ഇന്ന് സ്ഥലത്ത് എത്തുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ അടക്കം പ്രതിഷേധവും നിലവില്‍ മലയിടംതുരുത്തില്‍ നടക്കുന്നുണ്ട്. അഭിഭാഷക കമ്മീഷന്‍ വന്നാല്‍ പ്രതിരോധിക്കുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ തിങ്കളാഴ്ച സര്‍ക്കാര്‍ നേരിട്ട് ഹൈക്കോടതിയെ സമീപിക്കും.

Kerala

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ; കളക്ട്രേറ്റിൽ ഇന്ന് സമവായ ചർച്ച

കൊച്ചി: മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന കുടുംബങ്ങളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. രാത്രി എട്ടിന് എറണാകുളം കളക്ടറേറ്റിൽ വച്ചാണ് നിർണ്ണായക സമവായ ചർച്ച നടക്കുക.

പ്രശ്നപരിഹാരം കണ്ടെത്താൻ സർക്കാർ ചുമതലപ്പെടുത്തിയ മന്ത്രി റോജി എം.ജോൺ, വി.പി സജീന്ദ്രൻ എംഎൽഎ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകും. ജില്ലാ കളക്ടർ ജ.പ്രിയങ്കയും ചർച്ചയിൽ പങ്കെടുക്കും.

അതേസമയം ഒഴിപ്പിക്കൽ നടപടിയിൽ കോടതിയോട് സാവകാശം ചോദിക്കാനും സർക്കാർ നീക്കം നടത്തുന്നുണ്ട്. കുടിയൊഴിപ്പിക്കൽ നടപടി 23-ന് തുടരണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി കർശന നിർദേശം നൽകിയിരുന്നു.

നടപടികൾ 23-ന് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്തദിവസം തുടരണം. 25-ന് വൈകുന്നേരം മൂന്നിനകം നടപടിയുടെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശിച്ചിരുന്നു.

Kerala

മലയിടം തുരുത്തിൽ കുടിയൊഴിപ്പിക്കൽ; പ്രതിഷേധവുമായി നാട്ടുകാർ

കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തിൽ ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. സുപ്രീംകോടതിയുടെ നിർദേശ പ്രകാരമാണ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്.

ഇന്ന് രാവിലെ മുതൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലൻ സ്ഥലത്തെത്തി നടപടികൾക്ക് ശ്രമിച്ചെങ്കിലും, നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ മുന്നോട്ടുപോകാനായില്ല. അതിനിടെ, പ്രതിഷേധക്കാരെ നീക്കം ചെയ്യാനുള്ള പോലീസിന്‍റെ ശ്രമം സംഘർഷത്തിലേക്ക് വഴിവയ്ക്കുകയായിരുന്നു. സ്ഥലത്ത് വലിയ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചത്.

അതേസമയം, സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന പ്രതിഷേധം വാർത്തയായതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിഷയത്തിൽ ഇടപെട്ടു. കൊച്ചി പോലീസിനോട് നടപടി നിർത്തിവയ്ക്കാൻ‌ ചെന്നിത്തല നിർദേശം നൽകി. അടിയന്തരമായി നടപടികൾ നിർത്തിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഇതോടെ പ്രദേശത്ത് നിന്ന് പോലീസ് പിരിഞ്ഞുപോയി. നിലവിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്. ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലി അരനൂറ്റാണ്ടായി തുടരുന്ന തർക്കമാണിത്. കോടതി ഉത്തരവ് നടപ്പാക്കാൻ ഇത് പതിനഞ്ചാം തവണയാണ് ശ്രമം നടക്കുന്നത്. എന്നാൽ പ്രതിഷേധം മൂലം ഉത്തരവ് നടപ്പാക്കാനായിരുന്നില്ല.

Kerala

കുടിയൊഴിപ്പിക്കല്‍ പോലുള്ള നടപടികള്‍ക്ക് ന്യൂനപക്ഷ കമ്മീഷന് ഉത്തരവിടാന്‍ അധികാരമില്ല: കോടതി

കൊച്ചി: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് കുടിയൊഴിപ്പിക്കല്‍ പോലുള്ള നടപടികള്‍ക്ക് ഉത്തരവിടാന്‍ അധികാരമില്ലെന്നു ഹൈക്കോടതി.

കുടിയൊഴിപ്പിക്കല്‍ പോലുള്ള കാര്യങ്ങള്‍ സിവില്‍ കോടതിയുടെ അധികാരമാണ്. ഇത്തരം അധികാരത്തില്‍ കൈകടത്താന്‍ കമ്മീഷനു കഴിയില്ലെന്നും ജസ്റ്റീസ് എസ്. ഈശ്വരന്‍ വ്യക്തമാക്കി.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ പുറപ്പെടുവിച്ച കുടിയിറക്കല്‍ ഉത്തരവിനെതിരേ മലപ്പുറം സ്വദേശി മൊയ്തീന്‍കുട്ടി നല്‍കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. കമ്മീഷന്‍റെ ഉത്തരവ് നിയമവിരുദ്ധമാണെന്നു വിലയിരുത്തിയ കോടതി, ഉത്തരവ് റദ്ദാക്കുകയും ചെയ്തു.

രജിസ്‌ട്രേഷന്‍ നടത്തിയിട്ടും സ്ഥലം ഒഴിഞ്ഞുനല്‍കുന്നില്ലെന്ന് ആരോപിച്ച് മലപ്പുറം സ്വദേശി അബ്‌ദുള്‍ സലാം നല്‍കിയ പരാതിയിലാണ് ന്യൂനപക്ഷ കമ്മീഷന്‍റെ ഉത്തരവുണ്ടായത്. നിയമത്തിന്‍റെ ആമുഖത്തില്‍ തന്നെ ന്യൂനപക്ഷ കമ്മീഷൻ രൂപീകരണത്തിന്‍റെ ലക്ഷ്യങ്ങള്‍ പറയുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ഉന്നമനം, ക്ഷേമം, സംരക്ഷണം, ശക്തീകരണം എന്നിവ ലക്ഷ്യമിട്ടാണ് ന്യൂനപക്ഷ കമ്മീഷനെ നിയമിച്ചിട്ടുള്ളത്. നിശ്ചിത വിഷയങ്ങളില്‍ സര്‍ക്കാരിനു ശിപാര്‍ശ നല്‍കാനുള്ള അധികാരം മാത്രമാണു കമ്മീഷനുള്ളത്.

പ്രമാണങ്ങള്‍ രജിസ്റ്റര്‍ ചെയ്തശേഷവും സ്ഥലം ഒഴിഞ്ഞുനല്‍കുന്നില്ലെങ്കില്‍ പരാതിക്കാരന്‍ സിവില്‍ കോടതിയെ സമീപിക്കുകയാണു വേണ്ടിയിരുന്നത്. എന്നാല്‍, സിവില്‍ സ്വഭാവത്തിലുള്ള തര്‍ക്കം പരിഹരിക്കാന്‍ പരാതിക്കാരന്‍ സമീപിച്ചത് ന്യൂനപക്ഷ കമ്മീഷനെയാണ്. ഇത്തരമൊരു പരാതി ന്യൂനപക്ഷ കമ്മീഷന്‍ പരിഗണിക്കരുതായിരുന്നുവെന്നും കോടതി വ്യക്തമാക്കി.

National

കുടിയൊഴിപ്പിക്കലിനെ ന്യായീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു: ബംഗളൂരു യെലഹങ്ക ഫാകിർ കോളനിയിലെ കുടിയൊഴിപ്പിക്കലിനെ ന്യായീകരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സർക്കാർ ഭൂമിയിൽ അനധികൃതമായി താമസിച്ചിരുന്നവരെയാണ് ഒഴിപ്പിച്ചത്. അനിവാര്യ നടപടിയായിരുന്നു ഇത്.

ഖരമാലിന്യ സംസ്കരണത്തിനായി 2019 മുതൽ ഉപയോഗിച്ചിരുന്ന അഞ്ച് ഏക്കർ വിസ്തൃതിയുള്ള പ്രദേശത്ത് 2019 മുതൽ ആളുകൾ കഴിയുകയാണ്. ഒരു സുരക്ഷയും അവർക്കില്ല. ഈ സാഹചര്യത്തിലാണ് ആളുകളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്. ഇതിന് തയാറാകാത്തതിനാൽ ഒഴിപ്പിക്കേണ്ടിവന്നു.

ഭൂരിഭാഗം പേരും കുടിയേറ്റക്കാരായതിനാൽ ബദൽസംവിധാനം സജ്ജീകരിക്കാൻ ഗ്രേറ്റർ ബംഗളൂരു അഥോരിറ്റിയോടും നഗരവികസന വകുപ്പ് സെക്രട്ടറിയോടും ആവശ്യപ്പെട്ടിരുന്നു. മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി-സിദ്ധരാമയ്യ വ്യക്തമാക്കി.

യലഹങ്കയിലെ ബുൾഡോസർ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഒട്ടേറെപ്പേർ വിമർശിച്ച പശ്ചാത്തലത്തിലാണു വിശദീകരണം. പിണറായി വിജയൻ സ്വന്തം സംസ്ഥാനത്തെ കാര്യങ്ങൾ നോക്കിയാൽമതിയെന്ന് കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയും പ്രതികരിച്ചു.

ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങൾ‌ക്കറിയാം. വിശദാംങ്ങൾ പരിശോധിച്ചശേഷം കൂടുതൽ പ്രതികരണങ്ങൾ നടത്താമെന്നും റെഡ്ഡി പറഞ്ഞു.

Latest News

Corehub Up