NRI
ഹണ്ട്സ്വിൽ: ഭാര്യയെയും എട്ടു വയസുകാരനായ മകനെയും കുത്തിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട സെഡ്രിക് റിക്സിന്റെ വധശിക്ഷ നടപ്പിലാക്കി.
ഹണ്ട്സ്വിൽ യൂണിറ്റിൽ വച്ച് മാരകമായ വിഷമിശ്രിതം കുത്തിവച്ചാണ് ശിക്ഷ നടപ്പിലാക്കിയത്. ഈ വർഷം ടെക്സസിൽ നടക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്.
2013-ൽ ബെഡ്ഫോർഡിലെ അപ്പാർട്ട്മെന്റിൽ നടന്ന തർക്കത്തിനിടെയാണ് റിക്സ് തന്റെ പങ്കാളിയായ റോക്സാൻ സാഞ്ചസിനെയും മകൻ ആന്തണിയെയും കൊലപ്പെടുത്തിയത്.
മറ്റൊരു മകൻ മാർക്കസിനെ കുത്തിയെങ്കിലും കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ശിക്ഷ നടപ്പിലാക്കും മുമ്പ് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടും രക്ഷപ്പെട്ട മാർക്കസിനോടും റിക്സ് മാപ്പപേക്ഷിച്ചു.
വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റിക്സ് യുഎസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും അപ്പീൽ കോടതി തള്ളി.
NRI
ഫ്ലോറിഡ: 1986ൽ 70 വയസുകാരിയായ വിർജി ലാംഗ്ഫോർഡിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി മെൽവിൻ ട്രോട്ടറുടെ (65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. മാരകമായ വിഷമിശ്രിതം കുത്തിവച്ചാണ് ശിക്ഷ നടപ്പിലാക്കിയത്.
പലചരക്ക് കടയിൽ ജോലി ചെയ്തിരുന്ന വിർജിയെ കുത്തിക്കൊലപ്പെടുത്തി പ്രതി പണം കവരുകയായിരുന്നു. മരിക്കുന്നതിന് മുൻപ് വിർജി തന്നെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അഞ്ച് പതിറ്റാണ്ടായി വിർജി നടത്തിവന്നിരുന്ന കടയിൽ വച്ചാണ് ആക്രമണം നടന്നത്.
അതേസമയം, ഫ്ലോറിഡയിലെ വധശിക്ഷാ രീതികളെ സുപ്രീംകോടതി ജസ്റ്റിസ് സോണിയ സോട്ടോമേയർ രൂക്ഷമായി വിമർശിച്ചു. കാലാവധി കഴിഞ്ഞ മരുന്നുകളാണോ വധശിക്ഷയ്ക്കായി ഉപയോഗിക്കുന്നതെന്ന കാര്യത്തിൽ ഫ്ലോറിഡ സർക്കാർ പുലർത്തുന്ന രഹസ്യാത്മകത അങ്ങേയറ്റം ആശങ്കാജനകമാണെന്ന് അവർ നിരീക്ഷിച്ചു.
ഫ്ലോറിഡയിൽ കഴിഞ്ഞ വർഷം 19 പേരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു. ഈ വർഷം അമേരിക്കയിൽ നടക്കുന്ന നാലാമത്തെ വധശിക്ഷയാണിത്.
International
ടെഹ്റാൻ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുള്ള രണ്ടു പേരെ വധശിക്ഷയ്ക്കു വിധേയമാക്കിയതായി ഇറാന് അറിയിച്ചു.
2023ൽ തീർഥാടകരുടെ ബസിൽ ബോംബ് സ്ഫോടനം നടത്തിയ കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയവർക്കാണു ശിക്ഷ.
സ്ഫോടനത്തിൽ ഒരു കുഞ്ഞ് കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.