റോം: തുടർച്ചയായി മൂന്ന് ലോകകപ്പുകളിലേക്ക് യോഗ്യത നേടാനാവാതെ പോയതിന് പിന്നാലെ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ഇറ്റലി.
മുൻ ലോകകപ്പ് ജേതാവ് ആന്ദ്രെ പിർലോ ആണ് ഇറ്റലിയുടെ പുതിയ പരിശീലകൻ. ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്റെ ഓഫർ പിർലോ തത്വത്തിൽ അംഗീകരിച്ചതായും വരും ദിവസങ്ങളിൽ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും ട്രാൻസ്ഫർ അനലിസ്റ്റായ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു.
2030 ലോകകപ്പ് വരെ നാല് വർഷത്തെ കരാറിലാണ് പീർലോ ഒപ്പുവക്കുക. 2026 ലോകകപ്പ് യോഗ്യത നേടുന്നതിൽ ഇറ്റലി പരാജയപ്പെട്ടതിനെ തുടർന്ന് ഏപ്രിലിൽ പദവി ഒഴിഞ്ഞ ഗെന്നാറോ ഗട്ടൂസോയ്ക്ക് പകരക്കാരനായാണ് പിർലോ എത്തുന്നത്.
2018, 2022, 2026 ലോകകപ്പുകളിൽ യോഗ്യത നേടാനാകാതെ പോയ അസൂറികൾക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയുടെ കാലഘട്ടമാണ്.