സൂറിച്ച്: പ്രധാന ടൂർണമെന്റുകളിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള പദ്ധതി ഉപേക്ഷിച്ചതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ അറിയിച്ചു.
യുവേഫയുൾപ്പെടെ ലോകമെമ്പാടുമുള്ള ഫുട്ബോൾ സമിതികളിൽനിന്ന് എതിർപ്പ് ശക്തമായതിനെത്തുടർന്നാണു പിൻവാങ്ങൽ. ഫിഫയുടെ ഇവന്റുകൾക്കു മേൽനോട്ടം വഹിക്കുന്ന പുതിയൊരു വാണിജ്യ ഉപസ്ഥാപനത്തിലെ ചെറിയ ഓഹരികൾ വിൽക്കുന്നതായിരുന്നു ഈ നിർദേശം.
വിവാദ പദ്ധതി
ലോകകപ്പ് മത്സരങ്ങളുടെയും ക്ലബ് ലോകകപ്പിന്റെയും ടിവി സംപ്രേഷണം, ടിക്കറ്റ് വിൽപന തുടങ്ങിയ വാണിജ്യ അവകാശങ്ങൾ നിയന്ത്രിക്കാനായി 2000 കോടി രൂപ (20 ബില്യൺ ഡോളർ) മൂല്യമുള്ള ‘ഫിഫ ഫോർവേഡ് എന്റർപ്രൈസ്’ എന്ന ഉപകമ്പനി രൂപീകരിക്കാൻ പദ്ധതിയിട്ടിരുന്നു.
ഈ കമ്പനിയുടെ 20% ഓഹരികൾ സ്വകാര്യ നിക്ഷേപകർക്കു വിറ്റ് 420 കോടി രൂപ (4.12 ബില്യൺ ഡോളർ) സമാഹരിക്കാനായിരുന്നു നീക്കം. ഫിഫയുടെ 211 അംഗ അസോസിയേഷനുകൾക്കുള്ള ധനസഹായം വർധിപ്പിക്കുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
ഈ നിക്ഷേപകസംഘത്തെ നയിക്കാൻ എത്തിയത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്നറുടെ സഹോദരൻ ജോഷ്വ കുഷ്നറുടെ ‘ത്രൈവ് ഇറ്റേണൽ’ എന്ന പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായിരുന്നു.