Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Global

എണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്

പാരീസ്: ലോകമെമ്പാടുമുള്ള എണ്ണവിതരണ ശൃംഖല നേരിടുന്ന തടസങ്ങൾ പരിഹരിക്കാൻ മാസങ്ങൾ എടുത്തേക്കുമെന്ന് അന്താരാഷ്‌ട്ര ഊർജ ഏജൻസി (ഐഇഎ)യുടെ മുന്നറിയിപ്പ്.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ ഗതാഗതതടസവുമാണ് പ്രതിസന്ധിക്കു പ്രധാന കാരണം. എണ്ണ ശുദ്ധീകരണ ശാലകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനും വിതരണശൃംഖലയിലെ തടസങ്ങൾ നീക്കുന്നതിനും സാങ്കേതികമായി വലിയ വെല്ലുവിളികളാണ് നിലവിലുള്ളത്.

ചില പ്രധാന കേന്ദ്രങ്ങളിൽ പ്രവർത്തനം തുടങ്ങാൻ ആറുമാസം മതിയാകുമെങ്കിലും മറ്റു ചിലയിടങ്ങളിൽ ഇതു നീണ്ടുപോയേക്കാം. വിപണിയിലെ എണ്ണയുടെ ലഭ്യത കുറയുന്നത് വരുംമാസങ്ങളിൽ ആഗോള സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് ഐഇഎ മേധാവി ഡോ. ഫാത്തിക് ബിറോൾ വ്യക്തമാക്കി.

എണ്ണ ഉത്പാദക രാജ്യങ്ങൾ തങ്ങളുടെ ഉത്പാദനം കുറച്ചതും പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നുണ്ട്. ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാൻ ഈ സാഹചര്യം കാരണമാകുന്നു.

പ്രതിസന്ധി മറികടക്കാൻ ഐഇഎ അംഗരാജ്യങ്ങൾ തങ്ങളുടെ കരുതൽ ശേഖരത്തിൽനിന്ന് വൻതോതിൽ എണ്ണവിപണിയിൽ എത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചരിത്രത്തിലെതന്നെ ഏറ്റവും വലിയ എണ്ണ വിട്ടുനൽകലാണ് ഇപ്പോൾ നടക്കുന്നത്. എന്നിരുന്നാലും വിതരണത്തിലെ സ്വാഭാവികമായ ഒഴുക്ക് തിരികെ കൊണ്ടുവരാൻ സമയമെടുക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി വർക്ക് അറ്റ് ഹോം നിർദേശങ്ങൾ ഐഇഎ മുന്നോട്ടുവച്ചിട്ടുണ്ട്. വിപണിയിലെ അനിശ്ചിതാവസ്ഥ നിക്ഷേപകരെയും വലിയ രീതിയിൽ ആശങ്കപ്പെടുത്തുന്നു.

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിച്ചാൽ മാത്രമേ എണ്ണവിപണിയിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റം പ്രതീക്ഷിക്കാനാകൂ. കപ്പൽ ഗതാഗതത്തിനുള്ള സുരക്ഷ ഉറപ്പാക്കുന്നതുവരെ കമ്പനികൾ എണ്ണനീക്കത്തിന് മടിക്കുന്നു. ഇത് വിതരണശൃംഖലയെ കൂടുതൽ ദുർബലമാക്കുന്നു.

Kerala

ഗ്ലോബല്‍ പീസ് പാര്‍ലമെന്റ് സമ്മേളനം സമാപിച്ചു

കോട്ടയം: സമാധാനത്തിനു വേണ്ടിയുള്ള ഏത് പരിശ്രമവും, പ്രവർത്തനങ്ങളും ദൈവത്തിന്‍റെ-സൃഷ്ടികർമത്തിന്‍റെ തുടർച്ചയാണെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്. വേൾഡ് പീസ് മിഷൻ സംഘടിപ്പിച്ച ഗ്ലോബൽ പീസ് പാർലമെന്‍റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമാധാനത്തിന്‍റെ പൂർണവും സുതാര്യവുമായ ഒരു ലോകം സൃഷ്ടിക്കുകയെന്നത് അത്ര എളുപ്പമല്ലെന്നും ആത്മപരിശോധനയും ആത്മീയ നിയന്ത്രണവും മാത്രമാണ് ഇതിനെല്ലാം പരിഹാരമെന്നും മുഖ്യാതിഥിയും നയതന്ത്ര വിദഗ്ധനുമായ ടി.പി. ശ്രീനിവാസൻ പറഞ്ഞു. വേൾഡ് പീസ് മിഷൻ സ്ഥാപകനും ചെയർമാനും സംഗീത സംവിധായകനുമായ ഡോ. സണ്ണി സ്റ്റീഫൻ സ്വാഗതം പറഞ്ഞു.

മതം മനുഷ്യനെ വിഭജിക്കാൻ വേണ്ടിയല്ല, മനുഷ്യനെ മനുഷ്യനോട് ചേർക്കാനാണെന്ന് മിയാവോ ബിഷപ് ഡോ. ജോർജ് പള്ളിപ്പറമ്പിൽ പറഞ്ഞു. സാഹിത്യ സമ്മേളനം ഫാ. ബോബി ജോസ്, പ്രഫ. ജോർജ് തോമസ്, ഷിജി ജോൺസൺ, രേഖ കെ. എന്നിവരടങ്ങുന്ന പാനൽ നിയന്ത്രിച്ചു.

റിലിജിയസ് പാർലമെന്‍റിൽ സിസ്റ്റർ ഡോ. ആർദ്ര, സിസ്റ്റർ ജെസി മരിയ, ബിഷപ് മാർ ജോർജ് പള്ളിപ്പറമ്പിൽ, പ്രഫ. കവിയൂർ ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.
വിമൻസ് പാർലമെന്‍റിൽ ദയാ ബായി, സിസ്റ്റർ ഡോ. ജോവാൻ ചുങ്കപുര എന്നിവരും മീഡിയ പാർലമെന്‍റിൽ ബ്ലെസി, ഡോ.ബിബു നാരായണൻ, ബിജോയ് ചെറിയാൻ, ജോസ് ഡേവിഡ് എന്നിവരും വിദ്യാഭ്യാസ പാർലമെന്‍റിൽ പ്രഫ. ഡോ. റൂബിൾ രാജ്, ഡോ. കെ. കമല, അഭിലാഷ് ജോസഫ്, ഡോ.തോമസ് ഏബ്രഹാം, ഡോ. ജിജി കൂട്ടുമ്മൽ എന്നിവരും പങ്കെടുത്തു.

Latest News

Corehub Up