കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിന് മുന്‍കൂറായി നല്കിയ പണം ദേവസ്വം ബോർഡ് തിരിച്ചടച്ചതു സംബന്ധിച്ച് നിയമസഭയില്‍ നല്കിയ മറുപടി ശരിയാണെന്നും കൃത്യമായി ദേവസ്വം ബോര്‍ഡ് പണം തിരിച്ചു നല്‍കിയിട്ടുണ്ടെന്നും മന്ത്രി വി.എൻ. വാസവന് കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ച ശേഷം പറയാം.
രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും അടക്കമുള്ളവര്‍ നടത്തുന്ന പ്രസ്താവനകളില്‍ പൊതുജനങ്ങളോട് മാപ്പ് പറയേണ്ടി വരും. ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയില്‍ കയറ്റിയവര്‍ക്കാണ് ഇപ്പോള്‍ സങ്കടമെന്നും വാസവന് പറഞ്ഞു.
ശബരിമല കൊടിമര നിര്‍മാണവുമായി ബന്ധപ്പെട്ട കേസ് വിജിലന്‍സ് അന്വേഷിക്കുന്നുണ്ടെന്നും അതിന്റെ അന്വേഷണം വരുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ബോധ്യമാകുമെന്നും വാസവന് പറഞ്ഞു.
ചില ഗൂഢാലോചനകള്‍ നടന്നിട്ടുണ്ട്, ആഗോള അയ്യപ്പ സംഗമം നടന്നതുകൊണ്ടാണ് കള്ളത്തരങ്ങളെല്ലാം പുറത്തുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Ayyappa Sangamam Global Minister Vasavan Devaswom Board