Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gujrat

ഗുജറാത്തിൽ നാല് ബിജെപി സ്ഥാനാർഥികളും രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ഗാന്ധിനഗർ: ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ച ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) യുടെ നാല് സ്ഥാനാർഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി വ്യാഴാഴ്ച (ജൂൺ 11) അവസാനിച്ചതോടെയാണ് ഇവരെ വിജയികളായി പ്രഖ്യാപിച്ചത്.

പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്താതിരുന്നതിനാലും മറ്റ് സ്വതന്ത്ര സ്ഥാനാർഥികൾ ആരും തന്നെ മത്സരരംഗത്ത് ഇല്ലാതിരുന്നതിനാലുമാണ് ബിജെപി സ്ഥാനാർഥികളുടെ വിജയം സുഗമമായത്. രാജുഭായ് ശുക്ല, മാൻസിംഗ് പാർമർ, മുകേഷ്ഭായ് രത്വ, ജിതേന്ദ്ര കഞ്ചാരിയ എന്നിവരാണ് സ്ഥാനാർഥികൾ‌

നാല് സീറ്റുകളിലേക്ക് നാല് സ്ഥാനാർഥികൾ മാത്രമാണ് മത്സരരംഗത്തുണ്ടായിരുന്നതെന്ന് റിട്ടേണിംഗ് ഓഫീസറും ഗുജറാത്ത് നിയമസഭാ സെക്രട്ടറിയുമായ ചേതൻ പാണ്ഡ്യ ഔദ്യോഗികമായി അറിയിച്ചു.
"നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ജൂൺ 11-ന് അവസാനിച്ചപ്പോൾ, നാല് സീറ്റുകളിലേക്ക് നാല് സ്ഥാനാർഥികൾ മാത്രമാണ് അവശേഷിച്ചത്. തുടർന്ന് റിട്ടേണിംഗ് ഓഫീസർ ചേതൻ പാണ്ഡ്യ നാല് പേരെയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു."

National

രാജ്യത്ത് ആറിടങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടിനൽകി

ന്യൂഡൽഹി: ഒരു കേന്ദ്രഭരണ പ്രദേശത്തും അഞ്ച് സംസ്ഥാനങ്ങളിലും എസ്ഐആർ നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി നീട്ടിനൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് ആറിടങ്ങളിൽ തീയതി നീട്ടിനൽകിയത്.

എന്നാൽ തീയതി നീട്ടിനൽകണമെന്ന പശ്ചിമബംഗാളിന്‍റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. പശ്ചിമബംഗാളിൽ കാലാവധി ഇന്ന് രാത്രി അവസാനിക്കും. കേരളത്തിൽ കരട് പട്ടിക 23 ന് തന്നെ പ്രസിദ്ധീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.

ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, തമിഴ്നാട്, ഗുജറാത്ത്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലാണ് എസ്ഐആർ നടപടികൾ പൂർത്തിയാക്കാൻ സമയപരിധി നീട്ടിനൽകിയത്. യുപിയിൽ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് രണ്ടാഴ്ച നീട്ടിയിട്ടുണ്ട്.

മധ്യപ്രദേശ് ഛത്തീസ്ഗഡ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ ഒരാഴ്ചയാണ് നീട്ടിനൽകിയത്. തമിഴ്നാട്ടിലും ഗുജറാത്തിലും മൂന്ന് ദിവസം കൂടിയും സമയം അനുവദിച്ചു.

National

ഭാര്യ പാനിപൂരി കഴിക്കാൻ പോയി മടങ്ങി വന്നില്ലെന്ന് പരാതി; പോലീസ് അന്വേഷണത്തിൽ പുറത്തുവന്നത് അരുംകൊല  

അഹമ്മദാബാദ്: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശി ഹിതേഷ് അസോദിയ ആണ് പിടിയിലായത്. ഇയാളുടെ ഭാര്യ സ്‌നേഹബെൻ അസോദിയ ആണ് കൊല്ലപ്പെട്ടത്.

ഹിതേഷ് അസോദിയ പാനി പൂരി കഴിക്കാൻ പോയ ഭാര്യ മടങ്ങിവന്നില്ലെന്ന് കാട്ടി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ തലയ്ക്ക് പരിക്കേറ്റ നിലയിൽ സ്‌നേഹബെന്നിന്‍റെ മൃതദേഹം കണ്ടെത്തി മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.

ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നതായി ഗുജറാത് പോലീസ് പറയുന്നു. മൂന്ന് വർഷം മുൻപാണ് ഇരുവരും വിവാഹം ചെയ്തത്. ഇവർക്ക് രണ്ട് വയസുള്ള ഒരു മകനുമുണ്ട്. ഹിതേഷ് ജോലിസ്ഥലത്തായിരിക്കുന്പോഴും സ്നേഹ പല തവണ വിളിക്കുകയും പലപ്പോഴും വഴക്കിടുകയും ചെയ്തിരുന്നുവെന്നാണ് ആരോപണം.

സംഭവ ദിവസം ജോലിസ്ഥലത്തായിരുന്ന ഹിതേഷിനെ പുറത്തുപോകാമെന്ന് പറഞ്ഞത് സ്‌നേഹ വിളിച്ച് ഓർമ്മിപ്പിച്ചു. ഇത് വഴക്കിലേക്ക് നയിച്ചു. അതിനുശേഷം ഹിതേഷ് ഒരു ഇരുമ്പു ദണ്ഡുമായി വീട്ടിലേക്ക് മടങ്ങി.

തുടർന്ന് ഭാര്യയെ അത്താഴം കഴിക്കാനെന്ന വ്യാജേന പുറത്തേക്ക് കൂട്ടിക്കൊണ്ട് പോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പോലീസിനെ കബളിപ്പിക്കാൻ സ്റ്റേഷനിലെത്തി പരാതിയും നൽകുകയായിരുന്നു. എന്നാൽ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റസമ്മതം നടത്തുകയായിരുന്നു.

 

 

 

Latest News

Corehub Up