Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Guns

കുടകിൽ നായാട്ട്: മലയാളികൾ ഉൾപ്പടെ മൂന്നു പേർ പിടിയിൽ

ഇരിട്ടി: കർണാടകയിലെ കുടക് ജില്ലയിൽ സംരക്ഷിത വനമേഖലയിൽ അനധികൃതമായി പ്രവേശിച്ച് നായാട്ടിനു ശ്രമിച്ച മലയാളി ഉൾപ്പെടെ മൂന്നു പേർ‌ കർണാടക വനംവകുപ്പിന്‍റെ പിടിയിൽ. സംഘത്തിലെ രണ്ടുപേർ തോക്കുകളുമായി ഉൾവനത്തിലേക്കു രക്ഷപ്പെട്ടു.

തൃശൂർ സ്വദേശികളായ തോമസ്, സുരേഷ്, വീരാജ്പേട്ട കൊണ്ടഗേരി സ്വദേശി മുഹമ്മദ് ഹനീഫ് എന്നിവരാണു പിടിയിലായത്. കൊണ്ടഗേരി സ്വദേശി എ.എം. നൗഷാദ്, കണ്ണൂർ സ്വദേശി അഷ്റഫ് എന്നിവരാണു തോക്കുകളുമായി വനത്തിനുള്ളിലേക്ക് രക്ഷപ്പെട്ടത്.

വിരാജ്പേട്ട് താലൂക്കിലെ മാൽദാരെയ്ക്കു സമീപം ദുബാരെ റിസർവ് വനത്തിലെ ദൊഡ്ഡഹഡ്ഡു വനമേഖലയിലാണു സംഭവം. വനത്തിൽ താമസിക്കുന്പോൾ ധരിക്കുന്ന പ്രത്യേക വസ്ത്രങ്ങൾ, പാചകസാമഗ്രികൾ, കത്തി, മെറ്റൽ ഡിറ്റക്ടർ, കഞ്ചാവെന്നു സംശയിക്കുന്ന ഇലകൾ, മൊബൈൽ ഫോണുകൾ, ജലാറ്റിൻ സ്റ്റിക്കുകൾ ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കൾ എന്നിവ പിടിച്ചെടുത്തു.

International

ഓസ്ട്രേലിയൻ സർക്കാർ തോക്കുകൾ തിരിച്ചുവാങ്ങും

കാൻബറ: ബോണ്ടി ബീച്ച് ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ കൈവശമുള്ള തോക്കുകൾ തിരികെ വാങ്ങാൻ പദ്ധതി അവതരിപ്പിച്ച് ഓസ്ട്രേലിയൻ സർക്കാർ.


അധികമായി കൈവശം വച്ചിരിക്കുന്നത്, പുതുതായി നിരോധിച്ചവ, നിയമവിരുദ്ധം എന്നീ ഗണത്തിൽപ്പെടുന്ന തോക്കുകൾ തിരികെ വാങ്ങി നശിപ്പിച്ചുകളയാനാണ് ഓസ്ട്രേലിയൻ സർക്കാർ ഉദ്ദേശിക്കുന്നത്.


40 ലക്ഷത്തിലധികം തോക്കുകളാണ് ഓസ്ട്രേലിയയിലുള്ളതെന്നു പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് ചൂണ്ടിക്കാട്ടി. ബോണ്ടി ബീച്ചിൽ യഹൂദരുടെ ആഘോഷത്തിനു നേർക്കു വെടിയുതിർത്ത ഭീകരരിൽ സാജിദ് അക്രം ലൈസൻസ് ഉപയോഗിച്ച് ആറു തോക്കുകളാണു കൈവശം വച്ചിരുന്നത്. ജനങ്ങൾ ഇത്രയധികം തോക്കുകൾ കൈവശം വയ്ക്കേണ്ട കാര്യമില്ലെന്ന് ആൽബനീസ് പറഞ്ഞു.


ഭീകരാക്രമണത്തിനു പിന്നാലെ ചേർന്ന നാഷണൽ കാബിനറ്റ് യോഗത്തിൽ തോക്കുനിയമങ്ങൾ കർശനമാക്കാൻ തീരുമാനിച്ചിരുന്നു. 35 പേർ മരിച്ച 1996ലെ പോർട്ട് ആർതർ കൂട്ടക്കൊലയ്ക്കു പിന്നാലെ ഓസ്ട്രേലിയൻ സർക്കാർ തോക്ക് തിരികെ വാങ്ങൽ പദ്ധതി നടപ്പാക്കിയിരുന്നു. 6.4 ലക്ഷം തോക്കുകളാണ് അന്ന് ജനങ്ങളിൽനിന്നു തിരികെ വാങ്ങിയത്. 2019ലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിനു പിന്നാലെ ന്യൂസിലൻഡിലും തോക്ക് തിരികെ വാങ്ങൽ നടപ്പാക്കിയിരുന്നു.

Latest News

Corehub Up