District News
കോഴിക്കോട്: ആലപ്പുഴ ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രവും ക്ഷേത്രനഗരിയുമായ ഹരിപ്പാട് മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു. ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ്, ഗ്ലാസ് ആൻഡ് ക്രോക്കറി, ഹോം ആൻഡ് ഓഫീസ് ഓട്ടോമേഷൻ സിസ്റ്റംസ് എന്നിവ ലഭിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂം പ്രശസ്ത സിനിമാതാരം മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് ടൗൺ ഹാൾ ജംഗ്ഷനിലാണ് ഷോറൂം.
ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂമിൽ ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപനയാണ് മൈജി ഹരിപ്പാടിന് സമ്മാനിച്ചത്.
ഇന്നുവരെ കാണാത്ത ഉത്പന്ന നിര, ഒറിജിനൽ പ്രോഡക്റ്റ്സ്, മികച്ച കസ്റ്റമർ കെയർ എന്നിവയിലൂടെ കംപ്ലീറ്റ് ഷോപ്പിംഗ് ആഘോഷത്തിന്റെ ഫ്യൂച്ചറാണ് ഹരിപ്പാട് മൈജി ഫ്യൂച്ചർ അവതരിപ്പിക്കുന്നത്. വമ്പൻ ഉദ്ഘാടന ഓഫറുകൾക്കൊപ്പം 10 ലക്ഷം ബമ്പർ സമ്മാനവുമായെത്തിയ വിഷു ബമ്പർ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരവും കസ്റ്റമേഴ്സിന് ഇവിടെനിന്ന് സ്വന്തമാക്കാം. ഓരോ മണിക്കൂറിലും തെരഞ്ഞെടുത്ത രണ്ട് ഭാഗ്യശാലികൾക്ക് ടിവി, പാർട്ടി സ്പീക്കർ, ഗ്യാസ് സ്റ്റൗ, വാഷിംഗ് മെഷീൻ, ഇൻഡക്ഷൻ കുക്കർ തുടങ്ങിയ സമ്മാനങ്ങൾ നേടാനുള്ള അവസരവും മൈജി ഇവിടെ ഒരുക്കിയിരുന്നു.
District News
ഹരിപ്പാട്: ഹരിപ്പാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സന്ദീപ് വാചസ്പതിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ എത്തും. രാവിലെ 11. 30ന് എൻടിപിസി ഹെലിപാഡിൽ ഇറങ്ങുന്ന അദ്ദേഹം തുടർന്ന് ഹരിപ്പാട് നഗരത്തിൽ സംഘടിപ്പിച്ചിട്ടുള്ള റോഡ് ഷോയിൽ പങ്കെടുക്കും.
ഗവ. ആശുപത്രി ജംഗ്ഷൻ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെയാണ് റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ബിജെപിയുടെയും എൻഡിഎയുടെയും പ്രമുഖ നേതാക്കളും പ്രവർത്തകരും കേന്ദ്രമന്ത്രിയെ വരവേൽക്കാൻ അണിനിരക്കും.
Kerala
ഹരിപ്പാട്: ഹരിപ്പാട് ക്ഷേത്രക്കുളത്തിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര തഴക്കര നിലയ്ക്കൽ തെക്കതിൽ സഹദേവന്റെ ഭാര്യ അമ്മിണി (66) ആണ് മരിച്ചത്. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പെരുംകുളത്തിലാണ് അമ്മിണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് നാലോടെ വടക്കേ കുളിക്കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ക്ഷേത്ര പരിസരത്ത് ലോട്ടറി വിൽപന നടത്തിവരികയായിരുന്നു അമ്മിണി. സംഭവത്തെ തുടർന്ന് ക്ഷേത്രത്തിൽ വൈകുന്നേരം നടക്കേണ്ടിയിരുന്ന രണ്ടാംഘട്ട തൈപ്പൂയ കാവടിയാട്ടം തടസപ്പെട്ടു.
ഇതേ തുടർന്ന് കുളത്തിലെ ശുദ്ധികലശ പൂജകൾക്ക് ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. കഴിഞ്ഞയാഴ്ച ക്ഷേത്രക്കുളത്തിൽ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചിരുന്നു. ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ടാമത്തെ മരണമാണ് അമ്മിണിയുടേത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കുമാരപുരം കാട്ടിൽ മാർക്കറ്റ് പുത്തൻപുരയിൽ രഞ്ജു- ശരണ്യ ദമ്പതികളുടെ മകൻ അദ്വൈത് (17) ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചത്. കുടുംബത്തിനൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയതായിരുന്നു അദ്വൈത്.
Kerala
ഹരിപ്പാട്: കുടുംബത്തിനൊപ്പം ക്ഷേത്രദർശനത്തിനെത്തിയ പ്ലസ് വൺ വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. കുമാരപുരം കാട്ടിൽ മാർക്കറ്റ് പുത്തൻപുരയിൽ രഞ്ജു- ശരണ്യ ദമ്പതികളുടെ മകൻ അദ്വൈത് (17) ആണ് മരിച്ചത്.
ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പെരുംകുളത്തിൽ വ്യാഴാഴ്ച ആയിരുന്നു അദ്വൈതിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ 4.30ഓടെയായിരുന്നു സംഭവം. കുടുംബത്തിനൊപ്പം ക്ഷേത്രദർശനത്തിനെത്തിയതായിരുന്നു വിദ്യാർഥി.
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ അദ്വൈതിനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കരുവാറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് അദ്വൈത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച സ്കൂളിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ സംസ്കരിക്കും.
Kerala
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ താഴെ വീണ് വയോധികയ്ക്ക് പരിക്ക്. ആനാരി സ്വദേശിനി നബീസ(78) ആണ് അപകടത്തിൽപെട്ടത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടമുണ്ടായത്.
പരിക്കേറ്റ നബീസയെ ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹരിപ്പാട് സ്റ്റോപ്പിൽ ബസ് നിർത്തിയതോടെ ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു നബീസ. എന്നാൽ യാത്രക്കാർ ഇറങ്ങി കഴിയും മുൻപേ ബസ് മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണം.
ബസ് പെട്ടെന്ന് മുന്നോട്ടെടുത്തതോടെ നബീസ റോഡിലേക്ക് വീഴുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതോടകം പുറത്തുവന്നിട്ടുണ്ട്. കെഎസ്ആർടിസി ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് നബീസയുടെ കുടുംബം ആരോപിച്ചു.
സംഭവത്തിൽ നബീസയുടെ കുടുംബം ഹരിപ്പാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രായമായ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ജീവനക്കാർ വീഴ്ച വരുത്തിയെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.