Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HeartwarmingStories

Kouthukam

77 കൊല്ലത്തെ കാത്തിരിപ്പിനൊടുവിൽ ഗ്രാമത്തിലേക്ക് ആദ്യമായി സർക്കാർ ബസ് എത്തിയപ്പോൾ നൃത്തം ചെയ്ത് ഗ്രാമീണർ

സാധാരണക്കാർക്ക് ബസ് യാത്ര എന്നത് ദിനചര്യയുടെ ഭാഗവും നഗരങ്ങളിലെ സദാമുഴങ്ങുന്ന ശബ്ദങ്ങളിലൊന്നുമാണ്. എന്നാൽ രാജസ്ഥാനിലെ അജ്മീർ ജില്ലയിലുള്ള കുർത്താൽ എന്ന വിദൂര ഗ്രാമത്തിൽ ഒരു സർക്കാർ ബസിന്‍റെ വരവ് ഗ്രാമീണർക്ക് വലിയൊരു ആഘോഷമായി മാറി.

രാജസ്ഥാൻ റോഡ്‌വേസിന്‍റെ ബസ് ഗ്രാമത്തിലേക്ക് കടന്നുവരുമ്പോൾ വഴിനീളെ അണിനിരന്ന് നൃത്തം ചെയ്തും ചെണ്ടമേളങ്ങളോടെയും സന്തോഷം പങ്കുവെക്കുന്ന ഗ്രാമീണരുടെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ്.

സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് തങ്ങളുടെ ഗ്രാമത്തിലേക്ക് ഒരു സർക്കാർ ബസ് നേരിട്ടെത്തുന്നതെന്നാണ് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നത്. തൊട്ടടുത്തുള്ള കേരോട്ട് എന്ന ഗ്രാമവും വർഷങ്ങളായി സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ റൂട്ട് മാപ്പിൽ ഉൾപ്പെട്ടിരുന്നില്ല.

ഇത്രയും കാലം സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചോ കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ചോ മാത്രമാണ് ഇവിടെയുള്ളവർ മറ്റ് സ്ഥലങ്ങളിലേക്ക് എത്തിയിരുന്നത്. സർക്കാർ ബസിന്‍റെ വരവ് വിദ്യാർഥികൾക്കും മുതിർന്ന പൗരന്മാർക്കും സാധാരണ കുടുംബങ്ങൾക്കും വലിയ ആശ്വാസമാണ്.

സമയവും പണവും ലാഭിക്കുന്നതിനോടൊപ്പം ഉപജീവനത്തിനും വിദ്യാഭ്യാസത്തിനും മെച്ചപ്പെട്ട വൈദ്യസഹായത്തിനുമുള്ള പുതിയ വാതിലുകളാണ് ഇത് തുറന്നിടുന്നത്.

നഗരങ്ങളിൽ പൊതുഗതാഗതം സർവ്വസാധാരണമായി കാണുന്നവർക്ക് മുന്നിൽ, രാജ്യത്തിന്‍റെ ഗ്രാമീണ മേഖലകളിൽ ഇന്നും നിലനിൽക്കുന്ന വികസന വിടവിന്‍റെയും കാത്തിരിപ്പിന്‍റെയും യാഥാർഥ്യം ചൂണ്ടിക്കാണിക്കുന്നതായി മാറുകയാണ് ഈ സംഭവം. 

Viral

ഗുജറാത്തിൽ പ്ലാസ്റ്റിക് ഡ്രമ്മിൽ തല കുടുങ്ങിയ പശുവിന് രക്ഷകരായി നാട്ടുകാർ

ഗുജറാത്തിലെ ഒരു പ്രധാന റോഡിൽ പ്ലാസ്റ്റിക് ഡ്രമ്മിൽ തല കുടുങ്ങി വഴിയറിയാതെ ഓടിയ തെരുവ് പശുവിനെ സാഹസികമായി രക്ഷപെടുത്തി. തല പൂർണമായും പ്ലാസ്റ്റിക് പാത്രത്തിനുള്ളിലായതോടെ കാഴ്ച മറഞ്ഞ് പരിഭ്രാന്തിയിലായ പശു വാഹനങ്ങൾക്കിടയിലൂടെ ലക്ഷ്യമില്ലാതെ ഓടുകയായിരുന്നു.

ശ്വാസം കിട്ടാതെ ഭയന്ന നിലയിലായിരുന്ന പശു പെട്ടെന്ന് അക്രമസ്വഭാവം കാണിച്ചതോടെ വലിയൊരു അപകടസാഹചര്യമാണ് അവിടെ ഉടലെടുത്തത്. റോഡിലെ ഗതാഗതക്കുരുക്കിനിടയിലും പശുവിന്‍റെ ദുരവസ്ഥ കണ്ടുനിന്ന കുറച്ചു യുവാക്കൾ തങ്ങളുടെ ജീവൻ പോലും വകവെക്കാതെ സഹായത്തിനെത്തുകയായിരുന്നു.

പശുവിനെ ഏറെ പ്രയത്നപ്പെട്ട് ശാന്തമാക്കിയ ശേഷം, അവർ തലയിലെ പ്ലാസ്റ്റിക് കുടം പരിക്കുകളൊന്നുമില്ലാതെ ഊരിമാറ്റി. കൃത്യസമയത്ത് നടത്തിയ ഈ ഇടപെടൽ വഴി വലിയൊരു റോഡപകടമാണ് അവിടെ ഒഴിവായത്.

ഈ രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ യുവാക്കൾക്ക് വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിരക്കേറിയ ട്രാഫിക്കിലും ഒരു മിണ്ടാപ്രാണിയെ സഹായിക്കാൻ കാണിച്ച മനസിനെ 'യഥാർഥ ഹീറോകൾ' എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിച്ചത്.

 

Viral

മരത്തിന് മുകളിൽ 15 മിനിറ്റ് നായക്കുട്ടിയെ നെഞ്ചോട് ചേർത്ത് കുരങ്ങൻ; ശ്വാസമടക്കിപ്പിടിച്ച് നാട്ടുകാർ

ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലുള്ള രേവൽസറിൽ നിന്ന് മനുഷ്യ മനസിനെ സ്പർശിക്കുന്ന ഒരു അപൂർവ്വ ദൃശ്യം പുറത്തുവന്നു. വഴിയരികിൽ കിടന്ന ഒരു കൊച്ചു നായക്കുട്ടിയെ നെഞ്ചോട് ചേർത്തുപിടിച്ച് 20 അടിയോളം ഉയരമുള്ള മരത്തിന് മുകളിലേക്ക് ഒരു കുരങ്ങൻ കയറുകയായിരുന്നു.

നായക്കുട്ടിയെ താഴേക്ക് എറിഞ്ഞേക്കുമോ എന്ന ഭയത്താൽ നാട്ടുകാർ മരത്തിന് താഴെ തടിച്ചുകൂടിയെങ്കിലും, സ്വന്തം കുഞ്ഞിനെയെന്ന പോലെ അതിനെ തലോടുകയും പരിചരിക്കുകയുമാണ് കുരങ്ങൻ ചെയ്തത്.

ഏകദേശം 15 മിനിറ്റോളം മരത്തിന് മുകളിൽ ചിലവഴിച്ച ശേഷം കുരങ്ങൻ നായക്കുട്ടിയെ യാതൊരു പരിക്കുമില്ലാതെ സുരക്ഷിതമായി താഴെ ഇറക്കിവിട്ടു.

ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, കുരങ്ങുകൾ കൊച്ചുകുട്ടികളെയും ഇത്തരത്തിൽ അപായപ്പെടുത്തുമോ എന്ന ആശങ്ക നാട്ടുകാർ പങ്കുവെച്ചു.

എന്നാൽ, കുരങ്ങുകളിൽ ഇത്തരം മാതൃസഹജമായ പെരുമാറ്റങ്ങൾ സ്വാഭാവികമാണെന്നും ഇതിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പരിസ്ഥിതി പ്രവർത്തകനായ നരേന്ദ്ര സൈനി വ്യക്തമാക്കി.

 

Viral

ദോശക്കടയിലെ 'വിഐപി' കസ്റ്റമർ; ദിവസവും ദോശ കഴിക്കാൻ എത്തുന്ന അതിഥി!

ജാർഖണ്ഡിലെ ഒരു സാധാരണ തട്ടുകടയിൽ നിന്ന് പകർത്തിയ കൗതുകകരമായ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടുന്നത്.

ദിവസവും കൃത്യസമയത്ത് കടയ്ക്ക് മുന്നിലെത്തി ചൂടുദോശ കഴിച്ചു മടങ്ങുന്ന ഒരു കന്നുകാലിയാണ് ഈ കൊച്ചുകടയെ ഇന്‍റർനെറ്റിലെ പുതിയ ചർച്ചാവിഷയമാക്കിയത്.

തിരക്കേറിയ തെരുവിൽ യാതൊരു പരിഭ്രമവുമില്ലാതെ, തന്‍റെ ഊഴം കാത്തുനിൽക്കുന്നതുപോലെ ശാന്തമായി നിൽക്കുന്ന ഈ കന്നുകാലിയെ കടയുടമയും ഏറെ സ്നേഹത്തോടെയാണ് സ്വീകരിക്കുന്നത്.

അതിനെ ആട്ടിയോടിക്കാൻ ശ്രമിക്കാതെ, നല്ല മൊരിഞ്ഞ ദോശ ചുട്ടെടുത്ത് നൽകുന്നതാണ് ഇവിടുത്തെ പതിവ് രീതി. ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ കൗതുകമുണർത്തുന്ന നിരവധി പ്രതികരണങ്ങളാണ് വരുന്നത്.

പാകം ചെയ്യുന്ന ഭക്ഷണത്തിന്‍റെ ആദ്യഭാഗം പശുക്കൾക്കായി നൽകുന്ന 'ഗോഗ്രാസം' എന്ന പുണ്യകർമ്മത്തെക്കുറിച്ച് ചിലർ ഓർമ്മിപ്പിച്ചപ്പോൾ, ഈ അതിഥിക്ക് ഒരു സ്ഥിരം കസ്റ്റമർ കാർഡ് നൽകണമെന്നായിരുന്നു മറ്റ് ചിലരുടെ തമാശ രൂപേണയുള്ള കമന്‍റുകൾ.

എന്നാൽ, ഭക്ഷണശാലകളിൽ മൃഗങ്ങളെ ഇത്രയും അടുത്ത് നിർത്തുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഒപ്പം ദൃശ്യങ്ങളിലുള്ളത് പശുവല്ല, ഒരു കാളയാണെന്ന തിരുത്തലുകളുമായും ചിലരെത്തി. എങ്കിലും, ഈ അപൂർവ സ്നേഹക്കാഴ്ച നവമാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമാവുകയാണ്.

 

Viral

മിനിറ്റുകളോളം കൃത്രിമ ശ്വാസം നൽകി, നിലച്ചുപോയ കുഞ്ഞിന്‍റെ ജീവൻ തിരികെ പിടിച്ചു

സഹാറൻപൂരിലെ നനൗതയിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ മരണം തോറ്റുമാറിയത് അവിശ്വസനീയമായ കാഴ്ചയായിരുന്നു.

ദാദൻപൂർ സ്വദേശിനിയായ ആയിഷ എന്ന യുവതി പ്രസവിച്ച കുഞ്ഞിന് ജനിച്ച നിമിഷം മുതൽ ശ്വാസതടസം നേരിട്ടതാണ് ആശുപത്രിയിൽ വലിയ ആശങ്ക സൃഷ്ടിച്ചത്.

പ്രസവം സുരക്ഷിതമായി നടന്നുവെങ്കിലും നവജാതശിശു കരയുകയോ ശ്വസിക്കുകയോ ചെയ്യാത്തത് കണ്ട മെഡിക്കൽ സംഘം പരിഭ്രാന്തിയിലായി. ഉടൻ തന്നെ ഡോക്ടർ റുമയുടെ നേതൃത്വത്തിൽ കുഞ്ഞിന് ഓക്സിജൻ നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കിയെങ്കിലും ഫലമുണ്ടായില്ല.

സമയം അതിവേഗം കടന്നുപോകവെ, കുഞ്ഞിന്‍റെ ജീവൻ നിലനിർത്താൻ ഡോക്ടർ റുമ സാഹസികമായ ഒരു തീരുമാനമെടുത്തു. മെഡിക്കൽ ഉപകരണങ്ങൾക്ക് പകരം തന്‍റെ ശ്വാസം കുഞ്ഞിന് നൽകി ജീവൻ തിരികെ പിടിക്കാനുള്ള ശ്രമമാണ് അവർ നടത്തിയത്.

കുഞ്ഞിന്‍റെ നെഞ്ചിൽ തുടർച്ചയായി അമർത്തുന്നതിനൊപ്പം സ്വന്തം വായ കുഞ്ഞിന്‍റെ വായോട് ചേർത്ത് കൃത്രിമ ശ്വാസം നൽകുകയും ചെയ്തു. മിനിറ്റുകളോളം നീണ്ട ഈ പോരാട്ടത്തിനൊടുവിൽ കുഞ്ഞ് പതിയെ കരഞ്ഞു തുടങ്ങിയതോടെ ലേബർ റൂമിലുണ്ടായിരുന്ന ആശങ്ക ആഹ്ലാദത്തിന് വഴിമാറി.

ഉയർന്ന സൗകര്യങ്ങളുള്ള നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള സമയം ഇല്ലാത്തതിനാലാണ് താൻ ഈ വഴി തിരഞ്ഞെടുത്തതെന്ന് ഡോക്ടർ പിന്നീട് വ്യക്തമാക്കി.

ശ്വാസം കിട്ടാതെയുള്ള അപകടകരമായ അവസ്ഥയിൽ നിന്ന് കുഞ്ഞിനെ രക്ഷിച്ച ഡോക്ടറുടെ ഈ ഇടപെടൽ ആശുപത്രി ജീവനക്കാർ പകർത്തിയ വീഡിയോയിലൂടെയാണ് പുറംലോകമറിഞ്ഞത്.

ഗ്രാമീണ മേഖലകളിൽ ഡോക്ടർമാരുടെ ഇത്തരം അർപ്പണബോധം എത്രത്തോളം വിലപ്പെട്ടതാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ സംഭവം. സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രശംസയാണ് ഡോക്ടർ റുമയ്ക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Viral

ദൈവമായി ഡോക്ടറും കാവലായി നാട്ടുകാരും; നടുറോഡിൽ സാരികൾ കൊണ്ട് തീർത്ത ലേബർ റൂം

പുനെയിലെ തിരക്കേറിയ ഒരു റോഡരികിൽ ആശുപത്രി സൗകര്യങ്ങളോ സുരക്ഷയോ ഇല്ലാതെ ഒരു യുവതി പ്രസവിച്ചു എന്ന വാർത്ത മനുഷ്യത്വത്തിന്‍റെ അടയാളമായി മാറിയിരിക്കുകയാണ്.

സാധാരണഗതിയിൽ ആശുപത്രിയുടെ നാല് ചുവരുകൾക്കുള്ളിൽ നടക്കേണ്ട പ്രസവം, വിധി നിശ്ചയിച്ചത് ഒരു ജനക്കൂട്ടത്തിന് നടുവിലായിരുന്നു. ഷിരൂർ സ്വദേശിയായ സുപ്രിയ നിതേഷ് കാലെ എന്ന 23 കാരിക്കാണ് ഈ അവിശ്വസനീയമായ അനുഭവം ഉണ്ടായത്.

പ്രസവത്തിനായി ആദ്യം ഷിരൂരിലെ സർക്കാർ ആശുപത്രിയെയാണ് ഇവർ സമീപിച്ചത്. എന്നാൽ പ്രസവ ചികിത്സ നൽകാൻ കഴിയില്ലെന്ന അധികൃതരുടെ അറിയിപ്പിനെത്തുടർന്ന് മറ്റൊരു നഗരത്തിലെ ആശുപത്രിയിലേക്ക് പോകാൻ ദമ്പതികൾ നിർബന്ധിതരായി.

യാത്രയ്ക്കിടയിൽ നിർമ്മൽ ചൗക്കിന് സമീപമെത്തിയപ്പോൾ സുപ്രിയയ്ക്ക് പ്രസവവേദന ഉണ്ടാവുകയും റോഡരികിൽ കുഴഞ്ഞുവീഴുകയുമായിരുന്നു. ശനിയാഴ്ച രാവിലെ പത്തരയോടെ നടന്ന ഈ സംഭവം പ്രദേശവാസികളിൽ വലിയ പരിഭ്രാന്തിയുണ്ടാക്കി.

എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ കണ്ടുനിന്നവർ കാഴ്ചക്കാരായി നിൽക്കാതെ രംഗത്തിറങ്ങി. തൊട്ടടുത്തുള്ള ഗൈനക്കോളജിസ്റ്റ് ഡോ. സുനിതാ പോട്ടെയെ വിവരമറിയിച്ച നാട്ടുകാർ നിമിഷങ്ങൾക്കുള്ളിൽ അവരെ സംഭവസ്ഥലത്തെത്തിച്ചു.

തിരക്കേറിയ റോഡിൽ ഒരു സ്ത്രീയുടെ സ്വകാര്യത മാനിക്കപ്പെടണമെന്ന ബോധ്യത്തോടെ അവിടുത്തെ സ്ത്രീകൾ ഒത്തുചേർന്ന് തങ്ങളുടെ സാരികളും ഷാളുകളും ബെഡ്ഷീറ്റുകളും ഉപയോഗിച്ച് താൽക്കാലികമായൊരു മറയുണ്ടാക്കി.

ആശുപത്രികളിലെ അത്യാധുനിക സംവിധാനങ്ങളില്ലാതിരുന്നിട്ടും ഡോക്ടറുടെ വൈദഗ്ധ്യവും ജനങ്ങളുടെ പിന്തുണയും കൊണ്ട് പ്രസവം വിജയകരമായി നടന്നു.

ഡോക്ടർ നവജാതശിശുവിനെ ഉയർത്തിക്കാട്ടുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചതോടെ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും അഭിനന്ദനപ്രവാഹമാണ് ഒഴുകുന്നത്.

സംവിധാനങ്ങളുടെ വീഴ്ചയിൽ പകച്ചുപോകുമായിരുന്ന ഒരു കുടുംബത്തിന് അപരിചിതരായ ഒരു കൂട്ടം മനുഷ്യർ നൽകിയ ഈ കരുതലാണ് ഇപ്പോൾ ചർച്ചാവിഷയം. പ്രസവത്തിന് ശേഷം അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി.

 

Viral

'അതിഥി ദേവോ ഭവ'; ഇന്ത്യൻ ഗ്രാമത്തിന്‍റെ ആതിഥ്യമര്യാദ കണ്ട് അന്തംവിട്ട് വിദേശി സഞ്ചാരി

ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ ഇന്നും അണയാതെ കിടക്കുന്ന ആതിഥ്യമര്യാദയുടെ നേർചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വിദേശിയുടെ വീഡിയോ.

ബ്രിട്ടനിൽ നിന്നെത്തിയ ഡങ്കൻ ഇവാൻസ് എന്ന യുവാവ് ഇന്ത്യയിലൂടെ സൈക്കിൾ യാത്ര നടത്തുന്നതിനിടയിൽ ഉണ്ടായ ഒരനുഭവമാണിത്.

കനത്ത ചൂടിൽ യാത്ര തുടരുന്നതിനിടയിൽ, ഒരു ഗ്രാമവാസി തന്‍റെ വീട്ടിലേക്ക് ക്ഷണിക്കുകയും സ്നേഹത്തോടെ ഒരു ഗ്ലാസ് മോരുംവെള്ളം നൽകുകയും ചെയ്തു. തികച്ചും അപരിചിതനായ ഒരാളോട് ഇത്രയധികം കരുതൽ കാണിച്ച ആ ഗ്രാമവാസിയുടെ സ്നേഹം യുവാവിനെ വല്ലാതെ അത്ഭുതപ്പെടുത്തി.

ഇന്ത്യയിലെ ഏറ്റവും നല്ല മനുഷ്യനെ താൻ കണ്ടെത്തി എന്ന് വിഡിയോയിൽ ഇവാൻസ് പറയുന്നു. രുചികരമായ മോര് കുടിച്ച്, നന്ദി പറഞ്ഞ് യാത്ര തുടരുന്ന യുവാവിന്‍റെ വീഡിയോ ഇതിനകം 11 ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

അതിഥി ദേവോ ഭവ എന്ന ഭാരതീയ പാരമ്പര്യത്തിന്‍റെ മനോഹരമായ ഓർമ്മപ്പെടുത്തലായി മാറിയിരിക്കുകയാണ് ഈ സംഭവം. ഈ കൊടുംചൂടിൽ മോരിനേക്കാൾ മികച്ചൊരു പാനീയം വേറെയില്ലെന്നും, ഇന്ത്യൻ ഗ്രാമങ്ങളിലെ ആതിഥ്യമര്യാദ എക്കാലവും അത്ഭുതപ്പെടുത്തുന്നതാണെന്നും അഭിപ്രായപ്പെട്ടുകൊണ്ട് നിരവധിപ്പേരാണ് കമന്‍റുകളുമായി എത്തുന്നത്.

Latest News

Corehub Up