Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hostel

റീ ടേക്ക് ഇല്ല, സ്പോട്ട് ആക്ഷൻ; ഹോസ്റ്റൽ മെസിൽ മിന്നൽ പരിശോധനയുമായി വിജയ്

ചെന്നൈ: സൈദാപ്പേട്ടിലെ എം.സി. രാജ ആദി ദ്രാവിഡർ വിദ്യാർഥി ഹോസ്റ്റലിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യുടെ മിന്നൽ സന്ദർശനം. അധികൃതരെപ്പോലും അറിയിക്കാതെ അപ്രതീക്ഷിതമായി എത്തിയ മുഖ്യമന്ത്രിയെ കണ്ടതോടെ തങ്ങൾ നേരിടുന്ന കടുത്ത ദുരനുഭവങ്ങൾ അക്കമിട്ടു നിരത്തി വിദ്യാർഥികൾ.

ഭക്ഷണത്തിന്‍റെ മോശം ഗുണനിലവാരത്തെക്കുറിച്ചായിരുന്നു ഭൂരിഭാഗം പേരുടെയും പരാതി. ചോറിൽ നിന്ന് പുഴുക്കളെ കിട്ടുന്നത് ഇവിടെ പതിവാണെന്നും കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു. കഴിഞ്ഞവർഷം സമരം ചെയ്തപ്പോൾ കുറച്ചുദിവസം നല്ല ഭക്ഷണം ലഭിച്ചെങ്കിലും പിന്നീട് കാര്യങ്ങൾ പഴയപടിയാവുകയായിരുന്നു.

അടുക്കളയിലെ വൃത്തിഹീനമായ അന്തരീക്ഷവും, പാചകക്കാർ ഗ്ലൗസോ തൊപ്പിയോ ധരിക്കാതെയാണ് ജോലി ചെയ്യുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ഗുരുതരമായ മറ്റ് അടിസ്ഥാന സൗകര്യ പ്രശ്നങ്ങളും വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കടുത്ത ജലക്ഷാമം, വൃത്തിഹീനമായ കുളിമുറികൾ, ജീവനക്കാരുടെ കുറവ്, സിസിടിവി ക്യാമറകളുടെ അഭാവം എന്നിവയും ഇതിൽപ്പെടുന്നു.

പിഎസ്‌സി, യുപിഎസ്‌സി തുടങ്ങിയ മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്ന നിരവധി ഉദ്യോഗാർഥികളാണ് ഈ ഹോസ്റ്റലിൽ താമസിക്കുന്നത്. ഹോസ്റ്റലിലെ ദുരവസ്ഥ നേരിട്ട് ബോധ്യപ്പെട്ട മുഖ്യമന്ത്രി വിജയ്, വിദ്യാർഥികൾ ഉന്നയിച്ച എല്ലാ പ്രശ്നങ്ങൾക്കും അടിയന്തരമായി പരിഹാരമുണ്ടാകുമെന്ന് ഉറപ്പുനൽകി.

പരാതികളിൽ ഉടനടി കർശനമായ നടപടികൾ സ്വീകരിക്കാൻ ഒപ്പമുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥർക്ക് അദ്ദേഹം കർശന നിർദേശവും നൽകിയാണ് മടങ്ങിയത്.

National

മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റലിൽ മരിച്ചനിലയിൽ

കോൽക്കത്ത: പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ സ്വകാര്യ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിനിയും പാട്ന സ്വദേശിയുമായ ലാവണ്യ പ്രതാപ് ആണ് മരിച്ചത്.

ശുചിമുറയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. ലാവണ്യയുടെ സഹപാഠികൾ പോലീസിന് നൽകിയ മൊഴിയനുസരിച്ച്, അടുത്തിടെ നടന്ന പരീക്ഷകളിൽ ലാവണ്യ ഒരു വിഷയത്തിൽ പരാജയപ്പെട്ടിരുന്നു. ഇതേ തുടർന്ന് വിദ്യാർഥിനി മാനസിക സമ്മർദത്തിലായിരുന്നുവെന്നും പറയുന്നു.

വിവരമറിഞ്ഞ ലാവണ്യയുടെ കുടുംബം ദുർഗാപുരിൽ എത്തി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Kerala

എറണാകുളത്ത് നൈട്രാസെപാം ഗുളികകളും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ  

കൊച്ചി: എറണാകുളത്ത് മെൻസ് ഹോസ്റ്റലിൽ നിന്നും നൈട്രാസെപാം ഗുളികകളും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി ഫൈസൽ നാസർ (33) എന്നയാളാണ് അറസ്റ്റിലായത്.

159 നൈട്രാസെപാം ഗുളികകളും 0.633 ഗ്രാം എംഡിഎംഎ എന്നിവയുമായി പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്.

എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സലിംകുമാർ ദാസിന്‍റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ സേതുലക്ഷ്മി, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ എം.എച്ച്. ഷിഹാബുദ്ദീൻ., പി.ജെ. ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സൈദ്.വി.എം, ബൈജു.എം എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്നുകൾ പിടിച്ചെടുത്തത്.

National

ഗ്രേറ്റർ നോയിഡയിൽ എംസിഎ വിദ്യാർഥി ജീവനൊടുക്കി

ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിൽ എംസിഎ വിദ്യാർഥി ജീവനൊടുക്കി. ജാർഖണ്ഡ് സ്വദേശിയായ കൃഷ്ണകാന്ത്(25) ആണ് മരിച്ചത്.

ഗ്രേറ്റർ നോയിഡയിലെ ഹോസ്റ്റലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാം വർഷ വിദ്യാർഥിയായിരുന്നു കൃഷ്ണകാന്ത്.

കൃഷ്ണ കാന്ത് ശനിയാഴ്ച കോളജിൽ പോയിരുന്നില്ല. പിന്നെ വരാമെന്ന് റൂംമേറ്റിനോട് പറഞ്ഞു. ഉച്ചകഴിഞ്ഞ്, കൃഷ്ണ കാന്തിന്‍റെ പിതാവ് റൂം മേറ്റിനെ വിളിച്ച് റൂമിലേക്ക് വേഗം ചെല്ലാൻ ആവശ്യപ്പെട്ടു.

ഇവർ ഹോസ്റ്റൽമുറിയിൽ എത്തിയെങ്കിലും വാതിൽ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഇവർ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ കൃഷ്ണകാന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest News

Corehub Up