Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hot

ഉഷ്ണതരംഗത്തിൽ യൂറോപ്പ് കത്തുന്നു

ലണ്ടൻ: ബ്രിട്ടൻ ഉഷ്ണതരംഗത്തിൽ വലയുന്നു. യുകെയുടെ ഭൂരിപക്ഷം പ്രദേശങ്ങളിലും ജീവന് ഭീഷണിയാകുന്ന തരത്തിൽ അതിശക്തമായ ചൂടാണ് അനുഭവപ്പെട‌ുന്നത്. ‘ഹീറ്റ് ഡോം’എന്ന അപൂർവ കാലാവസ്ഥാ പ്രതിഭാസത്തെത്തുടർന്നാണ് ചൂട് വർധിക്കുന്നത്.

മധ്യ, തെക്കൻ ഇംഗ്ലണ്ടിലും വെയിൽസിലും റെഡ് ഹീറ്റ് മുന്നറിയിപ്പ് നൽകി. 2022 ജൂലെയ്ക്കു ശേഷം ഇതാദ്യമായാണ് റെഡ് അലേർട്ട് പുറപ്പെടുവിക്കുന്നത്. ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിലും റെഡ് അലേർട്ട് നൽകിയിട്ടുണ്ട്.

ജൂണിലെ എക്കാലത്തെയും ഉയർന്ന താപനില അനുഭവപ്പെടുമെന്നാണു കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. തെക്കൻ ഇംഗ്ലണ്ടിൽ 38 ഡിഗ്രി വരെ താപനില ഉയരുമെന്ന് കാലാവസ്ഥാ വിഭാഗം പറയുന്നു. ലണ്ടന്‍റെ തെക്കുപടിഞ്ഞാറുള്ള വൈസ്‌ലിയിൽ ചൊവ്വാഴ്ച താപനില 34.6 ഡിഗ്രി സെൽഷസിലെത്തി. ചൂടു കാരണം ഇംഗ്ലണ്ടിലെ ചില സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്, നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

റെഡ് അലേർട്ട് നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കാൻ അധികാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ചൂടിന്‍റെ കാഠിന്യത്താൽ റെയിൽ ട്രാക്ക് വളയാനും ഓവർ ഹെഡ് വൈദ്യുത കമ്പികൾ അയഞ്ഞ് തൂങ്ങാനും സാധ്യതയുള്ളതിനാൽ അപകടസാധ്യത കുറയ്ക്കുന്നതിനു വേഗ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് നെറ്റ്‌വർക്ക് റെയിൽ അറിയിച്ചു. ഇതിനെത്തുടർന്ന് യാത്രാ തടസമുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

പ്രതികൂല കാലാവസ്ഥ കാരണം ബുധനാഴ്ചയും വ്യാഴാഴ്ചയും ലണ്ടനും പാരീസിനും ഇടയിൽ നാലു ട്രെയിനുകൾ റദ്ദാക്കിയതായി യൂറോപ്പിലെ അതിവേഗ റെയിൽ സർവീസായ യൂറോസ്റ്റാർ പറഞ്ഞു. ഫ്രാൻസിൽ ചൊവ്വാഴ്ച ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തി.

ഈഫൽ ടവറിലും ലൂവ്ര് മ്യൂസിയത്തിലും സന്ദർശന സമയത്തിൽ നിയന്ത്രണം മേർപ്പെടുത്തി. സ്കൂളുകളുടെയും റോഡ്, റെയിൽ ഗതാഗതത്തിന്‍റെയും സമയക്രമങ്ങൾ തെറ്റി. 29.08 ഡിഗ്രി സെൽഷസ് ചൂടാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ഇത് ഫ്രാൻസിന്‍റെ ചരിത്രത്തിലെതന്നെ ഏറ്റവും കൂടിയ താപനിലയാണ്. റോം, മിലാൻ, ഫ്ലോറൻസ്, ടൂറിൻ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഇറ്റലി ആരോഗ്യ മന്ത്രാലയം റെഡ് അലേർട്ട് നൽകി.

ഫ്ലോറൻസിൽ 41 ഡിഗ്രി സെൽഷസും മിലാനിൽ 38 ഡിഗ്രി സെൽഷസും വരെ താപനില ഉയർന്നേക്കാം. അതേസമയം റോമിലും നേപ്പിൾസിലും 36 ഡിഗ്രി സെൽഷസ് വരെ ചൂട് വർധിക്കാമെന്നാണു കാലാവസ്ഥാ പ്രവചനം. ബ്രിട്ടനിലെ റെഡ് ഹീറ്റ് മുന്നറിയിപ്പ് വ്യാഴാഴ്ച വരെ തുടരും. രാത്രിതാപനിലയും ശരാശരിയേക്കാൾ കൂടുതലാണ്.

National

ഡൽഹിയിൽ വരുംദിവസങ്ങളിൽ ചൂട് കൂടും; ഉഷ്ണതരംഗത്തിന് സാധ്യത

ന്യൂഡൽഹി: ഡൽഹിയിൽ വരുംദിവസങ്ങളിൽ ചൂട് കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത ബുധനാഴ്ചയോടെ നഗരത്തിലെ താപനില 40 ഡിഗ്രി സെൽഷ്യസിലും വെള്ളിയാഴ്ചയോടെ 41 ഡിഗ്രി സെൽഷ്യസിലും എത്തിയേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇതോടൊപ്പം നഗരത്തിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും വായുഗുണനിലവാര സൂചിക ‘മിതമായ' നിലയിൽനിന്ന് ‘മോശം' അവസ്ഥയിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മാർച്ചിൽ ലഭിച്ച നേരിയ മഴയ്ക്ക് ശേഷം ഡൽഹിയിൽ താപനില ക്രമാനുഗതമായി ഉയരുകയാണ്. കഴിഞ്ഞയാഴ്ച 28.2 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. 10 വർഷത്തിനിടെ ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്. എന്നാൽ അതിനുശേഷം ക്രമാതീതമായി താപനില വർധിക്കുകയായിരുന്നു.

ശനിയാഴ്ച നഗരത്തിൽ രേഖപ്പെടുത്തിയ പരമാവധി താപനില 34.7 ഡിഗ്രി സെൽഷ്യസായിരുന്നു. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ താപനിലയിൽ ആറ് മുതൽ ഏഴ് ഡിഗ്രി വരെ വർധനവുണ്ടായേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. തെളിഞ്ഞ ആകാശവും അന്തരീക്ഷത്തിലെ മാറ്റമില്ലാതെ തുടരുന്ന അവസ്ഥയുമാണ് ചൂട് വർധനവിന് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

വടക്കുപടിഞ്ഞാറൻ കാറ്റിന്‍റെ തണുപ്പ് കുറയുന്നതോടെ വരുംദിവസങ്ങളിൽ നഗരത്തിൽ വരണ്ട കാറ്റ് വീശിയേക്കും. മഴയുടെ അഭാവത്തിൽ സൂര്യതാപം കുറയാതെ നിൽക്കുന്ന സാഹചര്യത്തിൽ താപനില ഉയരുമെന്നും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും കാലാസ്ഥാ നിരീക്ഷണ ഏജൻസി അറിയിച്ചു.

Kerala

ചുട്ടുപൊള്ളും! പകൽ താപനില 40 ഡിഗ്രിയോടടുക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും പൊള്ളുന്ന ചൂട് തുടരുന്നു. പകൽ താപനില പിടിവിട്ട് കുതിക്കുന്നതും വായുവിലെ ജലാംശത്തിന്‍റെ തോത് വർധിച്ചതുമാണ് കടുത്ത ചൂടിന് കാരണമാകുന്നത്.

പല മേഖലകളിലും കൂടിയ പകൽ താപനില 40 ഡിഗ്രി സെൽഷസിനോടടുക്കുന്നതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.കണ്ണൂർ, മലപ്പുറം, കോട്ടയം ജില്ലകളിൽ പകൽതാപനില മാർച്ചിലെ ശരാശരിക്കു മുകളിലെത്തി. പാലക്കാട് ജില്ലയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്; 38.6 ഡിഗ്രി സെൽഷസ്.

അടുത്ത 24 മണിക്കൂറിൽ കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പകൽ താപനില 37 ഡിഗ്രി സെൽഷസ് വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ പകൽ താപനില ശരാശരിയേക്കാൾ രണ്ട് മുതൽ മൂന്നു ഡിഗ്രി സെൽഷസ് വരെയും ഉയരാൻ സാധ്യതയുള്ളതിനാൽ ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കൊടും ചൂടിൽ വലയുന്ന സംസ്ഥാനത്ത് ആശ്വാസമായി നാളെ മുതൽ വേനൽ മഴ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് പരക്കെ വേനൽമഴ പെയ്യും.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്കും നാളെ മുതൽ തിങ്കളാഴ്ച വരെ എല്ലാ ജില്ലകളിലും ഇടത്തരം മഴയ്ക്കുമാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Kerala

പകൽച്ചൂട് കൂടുന്നു; ജാഗ്രത വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് പകൽച്ചൂട് ഉയരുന്നു. മിക്ക ജില്ലകളിലും പകൽസമയത്തെ കൂടിയ താപനില 35 ഡിഗ്രി സെൽഷസിനും മുകളിലെത്തിയതായാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.

പകൽച്ചൂടിനൊപ്പം യുവി വികിരണത്തിന്‍റെ തീവ്രതയും തോതുമുയർന്നതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ദുരന്തനിവാരണ അഥോറിറ്റി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും ദാഹമില്ലെങ്കിലും നിർജലീകരണം ഒഴിവാക്കാൻ വെള്ളം ധാരാളമായി കുടിക്കണമെന്നുമാണ് പ്രധാന നിർദേശങ്ങൾ.

യുവി വികിരണത്തോത് പല ജില്ലകളിലും അപകടകരമായ രീതിയിൽ തുടരുകയാണ്. ഇടവിട്ടുള്ള വേനൽമഴ നേരിയ തോതിൽ ലഭിക്കുന്നുണ്ടെങ്കിലും പകൽച്ചൂടിനെ നേരിടാൻ ഇതു പര്യാപ്തമല്ലെന്നാണ് നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.

മൂന്നാറിലും കോന്നിയിലും പത്തനംതിട്ടയിലുമാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ യുവി നിരക്ക് അപകടകരമായ നിലയിൽ ഉയർന്നത്. ചെങ്ങന്നൂരും ചങ്ങനാശേരിയും തൃത്താലയും പൊന്നാനിയും യുവി വികിരണ തോതിൽ ജാഗ്രത പാലിക്കേണ്ട സ്ഥലങ്ങളാണെന്നും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

പകൽ താപനില പിടിവിട്ടു കുതിക്കുന്പോൾ, ഇക്കഴിഞ്ഞ 21ന് കോട്ടയത്ത് രേഖപ്പെടുത്തിയ 37.5 ഡിഗ്രി സെൽഷസാണ്; ഫെബ്രുവരിയിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ പകൽ താപനില. ഫെബ്രുവരി മാസത്തിന്‍റെ തുടക്കത്തിൽ ശരാശരി 35 ഡിഗ്രിയായിരുന്ന പകൽ താപനിലയാണ് രണ്ടു ഡിഗ്രിയിലേറെ ഉയർന്നത്.

പാലക്കാട്ട് കൂടിയ പകൽ താപനില 36.9 ഡിഗ്രി സെൽഷസിലെത്തി. ഫെബ്രുവരി മാസം തുടങ്ങുന്പോൾ പാലക്കാട്ടെ ശരാശരി പകൽ താപനില 32.4 ഡിഗ്രി സെൽഷസായിരുന്നിടത്തുനിന്നാണ് ഈ ദിവസങ്ങളിൽ നാല് ഡിഗ്രിയിലേറെ വർധനയുണ്ടായത്.പുനലൂരിൽ കൂടിയ പകൽ താപനില 36.6 ഡിഗ്രി സെൽഷസ് വരെയും വെള്ളാനിക്കരയിൽ 36.2 ഡിഗ്രി വരെയും 36.4 ഡിഗ്രി വരെയും കണ്ണൂരിലും കോഴിക്കോട്ടും 35.8 ഡിഗ്രി വരെയും പകൽ താപനില ഉയർന്നു.

Latest News

Corehub Up