Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ICU

ഐസിയുവിൽ ആയിരുന്നപ്പോഴും മനസിൽ പാർട്ടി മാത്രമായിരുന്നുവെന്ന് അടൂർ പ്രകാശ്

തിരുവനന്തപുരം: ആരോഗ്യനില മോശമായി ഐസിയുവിൽ കഴിയേണ്ടി വന്നപ്പോഴും തന്‍റെ ചിന്തകൾ മുഴുവൻ പാർട്ടിയെയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തെയും കുറിച്ചായിരുന്നുവെന്ന് അടൂർ പ്രകാശ്. ശാരീരികമായ അവശതകളേക്കാൾ ഉപരിയായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠയാണ് അദ്ദേഹം പങ്കുവെച്ചത്.

ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുമ്പോഴും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലത്തിൽ വലിയ ആത്മവിശ്വാസവും. 

അദ്ദേഹത്തിന്‍റെ തിരിച്ചുവരവ് ആറ്റിങ്ങൽ മണ്ഡലത്തിലെയും സംസ്ഥാനത്തെയും യുഡിഎഫ് പ്രവർത്തകർക്ക് വലിയ ആവേശമാണ് പകർന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, പരാജയഭീതിയല്ല മറിച്ച് വിജയപ്രതീക്ഷയാണ് തന്നെ നയിക്കുന്നതെന്നും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അദ്ദേഹത്തിന്‍റെ പോരാട്ടവീര്യം യുഡിഎഫ് ക്യാമ്പുകൾക്ക് പുതിയ കരുത്ത് പകർന്നിരിക്കുകയാണ്. 

Sports

ശുഭ്മാൻ ഗിൽ ആശുപത്രിയിൽ തുടരുന്നു; രണ്ടാം ടെസ്റ്റിൽ കളിക്കുന്ന കാര്യം അനിശ്ചിതത്വത്തിൽ

കോൽക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗിൽ ആശുപത്രിയിൽ തുടരുന്നു. രണ്ടാം ദിവസത്തെ മത്സരത്തിനിടെ കഴുത്തിന് വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു.

പിന്നീട് ശനിയാഴ്ചത്തെ കളി അവസാനിച്ചതിന് ശേഷം കൂടുതല്‍ പരിശോധനയ്ക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം നിലവില്‍ ഐസിയുവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നാണ് വിവരം.

ഗില്ലിന്‍റെ ആരോഗ്യസ്ഥിതി പരിശോധിച്ച് വരുകയാണെന്നും താരം ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണെന്നുമാണ് ടീം കോച്ച് ഗൗതം ഗംഭീർ അറിയിച്ചത്. ഗില്ലിന്‍റെ കാര്യത്തിൽ ടീമിലെ മെഡിക്കൽ സംഘമാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ഗംഭീര പറഞ്ഞു. അടുത്ത ദിവസം ഈക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും ഗംഭീർ വ്യക്തമാക്കി.

ഇതോടെ ശനിയാഴ്ച തുടങ്ങുന്ന രണ്ടാം ടെസ്റ്റിൽ ഗിൽ കളിക്കുമൊയെന്ന കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഒന്നാം ടെസ്റ്റിൽ പരാജയപ്പെട്ട ഇന്ത്യയെ സംബന്ധിച്ച് ഗിൽ തിരിച്ചുവരേണ്ടത് അനിവാര്യമായ കാര്യമാണ്.

ആശുപത്രിയിൽ ഡോ. സപ്തര്‍ഷി ബസുവിന്‍റെ മേല്‍നോട്ടത്തിലാണ് ഗില്ലിന്‍റെ ചികിത്സ. മുന്‍കരുതല്‍ നടപടിയായി ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റ്, ന്യൂറോ സര്‍ജന്‍, ന്യൂറോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ് എന്നിവരടങ്ങുന്ന പാനലാണ് ഗില്ലിന്‍റെ അവസ്ഥ നിരീക്ഷിക്കുന്നത്.

അതേസമയം, ഗില്ലിന് കഴുത്തിന്‍റെ വേദന കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എംആര്‍ഐ റിപ്പോര്‍ട്ടില്‍ ഗുരുതരമായ പ്രശ്നങ്ങളൊന്നും കാണിക്കുന്നില്ല.

 

Kerala

പക്ഷാഘാതത്തിന്‍റെ ലക്ഷണങ്ങള്‍; മഅദനി ഐസിയുവിൽ

കൊച്ചി: ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുൾ നാസർ മഅദനിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

പക്ഷാഘാതത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടതിനാലാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മഅദനിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു.

ഭാര്യ സൂഫിയ മഅദനിയും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബും ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളും ആശുപത്രിയിലുണ്ട്.

Latest News

Corehub Up