തിരുവനന്തപുരം: ആരോഗ്യനില മോശമായി ഐസിയുവിൽ കഴിയേണ്ടി വന്നപ്പോഴും തന്റെ ചിന്തകൾ മുഴുവൻ പാർട്ടിയെയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തെയും കുറിച്ചായിരുന്നുവെന്ന് അടൂർ പ്രകാശ്. ശാരീരികമായ അവശതകളേക്കാൾ ഉപരിയായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠയാണ് അദ്ദേഹം പങ്കുവെച്ചത്.
ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുമ്പോഴും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലത്തിൽ വലിയ ആത്മവിശ്വാസവും.
അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആറ്റിങ്ങൽ മണ്ഡലത്തിലെയും സംസ്ഥാനത്തെയും യുഡിഎഫ് പ്രവർത്തകർക്ക് വലിയ ആവേശമാണ് പകർന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, പരാജയഭീതിയല്ല മറിച്ച് വിജയപ്രതീക്ഷയാണ് തന്നെ നയിക്കുന്നതെന്നും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അദ്ദേഹത്തിന്റെ പോരാട്ടവീര്യം യുഡിഎഫ് ക്യാമ്പുകൾക്ക് പുതിയ കരുത്ത് പകർന്നിരിക്കുകയാണ്.
Tags : Adoor Prakash Latest News ICU