Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IPhone

2027ൽ ഐഫോൺ കിട്ടാക്കനിയാകും? ആപ്പിളിന് കടുത്ത ചിപ്പ് പ്രതിസന്ധി!

 ന്യൂയോർക്ക്: സ്മാർട്ട്‌ഫോണുകളിലും മറ്റ് ഉപഭോക്തൃ ഇലക്ട്രോണിക്സ് ഉപകരണങ്ങളിലും ഉപയോഗിക്കുന്ന മെമ്മറി ചിപ്പുകളുടെ ലഭ്യതയിൽ വരും വർഷങ്ങളിൽ വൻ കുറവുണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മിങ്-ചി കുവോയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഡാറ്റാ സെന്‍ററുകളുടെയും എഐ ഇൻഫ്രാസ്ട്രക്ചറുകളുടെയും ആവശ്യകത വർധിച്ചതാണ് ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്.

എന്താണ് പ്രതിസന്ധിക്ക് കാരണം?

ആഗോളതലത്തിൽ എഐ സെർവറുകളുടെ ആവശ്യകത കുതിച്ചുയരുകയാണ്. സാധാരണ സ്മാർട്ട്‌ഫോണുകളെ അപേക്ഷിച്ച് ഇത്തരം സെർവറുകൾക്ക് ഉയർന്ന ശേഷിയുള്ള അഡ്വാൻസ്ഡ് മെമ്മറി ചിപ്പുകൾ അത്യാവശ്യമാണ്. നിലവിൽ സാധാരണ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്ന മെമ്മറി ഉത്പാദന ശേഷിയുടെ 15 മുതൽ 20 ശതമാനം വരെ, 2027ഓടെ ഡാറ്റാ സെന്‍ററുകൾക്കായി ചിപ്പ് നിർമാതാക്കൾക്ക് മാറ്റിവെക്കേണ്ടി വരും.

ഈ മാറ്റം ആപ്പിൾ ഉൾപ്പെടെയുള്ള വൻകിട കമ്പനികളുടെ ഭാവി പദ്ധതികളെ ബാധിച്ചേക്കാം. 2026ന്‍റെ രണ്ടാം പകുതിയിലും 2027ന്‍റെ ആദ്യ പകുതിയിലുമായി പുറത്തിറങ്ങാനിരിക്കുന്ന ആപ്പിളിന്‍റെ A20 പ്രൊസസ്സറുകൾക്കായുള്ള എൽപിഡിഡിആർ (LPDDR )മെമ്മറി ലഭ്യതയിൽ ഏകദേശം 10 ശതമാനത്തോളം കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കുവോ വിലയിരുത്തുന്നത്.

പ്രതിരോധിക്കാൻ ആപ്പിളിന്‍റെ നീക്കങ്ങൾ

ഈ വിതരണ തടസ്സം മറികടക്കാൻ ചൈനീസ് ചിപ്പ് നിർമാതാക്കളായ ചിൻഷിൻ മെമ്മറി ടെക്നോളജീസിൽ (CXMT) നിന്ന് മെമ്മറി ചിപ്പുകൾ വാങ്ങാൻ ആപ്പിൾ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ പെന്‍റഗണിന്‍റെ കരിമ്പട്ടികയിലുള്ള കമ്പനിയാണ് ചിൻഷിൻ മെമ്മറി ടെക്നോളജീസ്. അമേരിക്കൻ ഭരണകൂടത്തിന്‍റെ കടുത്ത നിയന്ത്രണങ്ങൾ വരുന്നതിന് മുൻപ് തന്നെ ചിൻഷിൻ മെമ്മറി ടെക്നോളജീസുമായി സഹകരണത്തിൽ ഏർപ്പെടാനാണ് ആപ്പിൾ സിഇഒ ടിം കുക്ക് ശ്രമിക്കുന്നത്.

അല്ലാത്തപക്ഷം ഭാവിയിൽ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണുകളിൽ കൂടുതൽ എഐ ഫീച്ചറുകൾ ഉൾപ്പെടുത്താനുള്ള ആപ്പിളിന്‍റെ ശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാകും. വില കുറയ്ക്കുക എന്നതിലുപരി, ഭാവിയിലുണ്ടാകാൻ പോകുന്ന ചിപ്പ് ക്ഷാമത്തിൽ നിന്ന് കമ്പനിയെ സുരക്ഷിതമാക്കുക എന്ന തന്ത്രപരമായ ലക്ഷ്യമാണ് ആപ്പിളിന് ഇപ്പോഴുള്ളത്.

ഉപഭോക്താക്കളെ എങ്ങനെ ബാധിക്കും?‌

ആഗോളതലത്തിൽ ചിപ്പ് ക്ഷാമം രൂക്ഷമായാൽ, ഭാവിയിൽ പുറത്തിറങ്ങുന്ന ആപ്പിൾ ഉത്പന്നങ്ങളുടെ വിപണി വില വൻതോതിൽ വർധിക്കാനോ, അല്ലെങ്കിൽ ഫോണുകൾ ബുക്ക് ചെയ്താൽ കൈയ്യിൽ കിട്ടാൻ കൂടുതൽ സമയമെടുക്കാനോ സാധ്യതയുണ്ട്.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ അതിവേഗത്തിലുള്ള വളർച്ച വലിയ ഡാറ്റാ സെന്‍ററുകളെ മാത്രമല്ല, സാധാരണക്കാരുടെ സ്മാർട്ട്‌ഫോൺ വിപണിയെക്കൂടി എത്രത്തോളം ബാധിക്കുമെന്നതിന്‍റെ വ്യക്തമായ സൂചനയാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Auto

വമ്പൻ മാറ്റങ്ങളുമായി ഐഫോൺ 18 സീരീസ്, രഹസ്യങ്ങൾ പുറത്ത്

പുതിയ ഐഫോൺ സീരീസ് പുറത്തിറക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ ഇതു സംബന്ധിച്ച നിരവധി വിവരങ്ങൾ ഓൺലൈനിൽ വന്നുകഴിഞ്ഞു. ഐഫോൺ 18 സീരീസ് പുറത്തിറക്കാൻ കന്പനി ഒരുങ്ങുകയാണ്.

തുടർന്ന് 18 പ്രോയും 18 പ്രോ മാക്സും പുറത്തിറക്കും. ഈ മോഡലുകളെ കുറിച്ച് നിരവധി ചർച്ചകളും വിവരങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. പക്ഷേ കമ്പനി ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിട്ടില്ല.

പിൻഭാഗത്തെ സുതാര്യമായ ഫിനിഷ്, പുതിയ നിറങ്ങൾ, മെച്ചപ്പെടുത്തിയ കാമറ സംവിധാനം, കൂടുതൽ ശേഷിയുള്ള ബാറ്ററി എന്നിവയാണ് പ്രധാനമായും ചർച്ചയാകുന്ന മാറ്റങ്ങൾ.

വരാനിരിക്കുന്ന ഐഫോൺ സീരീസിന്‍റെ ഡിസൈൻ ഭാഷയിൽ വലിയ മാറ്റമൊന്നും ഉണ്ടാകില്ല. കമ്പനി അലുമിനിയം ഫ്രെയിം ഉപയോഗിക്കുന്നത് തുടരും. കൂടാതെ, കമ്പനി ഒരു പുതിയ കളർ വേരിയന്‍റ് അവതരിപ്പിച്ചേക്കാം.

വരാനിരിക്കുന്ന ഉപകരണത്തിന് 8.8 എംഎം വരെ കനവും 240 ഗ്രാം ഭാരവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പിളിന് ഡൈനാമിക് ഐലൻഡ് നീക്കം ചെയ്യുന്നതിനുപകരം മുൻവശത്തെ വലുപ്പം കുറയ്ക്കാൻ കഴിയും.

ഇത് ഉപയോക്താക്കൾക്ക് വലിയ ഡിസ്പ്ലേ നൽകും. പ്രധാനമായും പർപ്പിൾ, ബർഗണ്ടി, കാപ്പി എന്നീ മൂന്ന് കളർവേരിയന്‍റുകളാകും 18 സീരിസ് അവതരിപ്പിക്കുന്നത്. ഐഫോൺ 18 പ്രോ മാക്സിൽ പ്രോ-മോഷ് പിന്തുണയും 120Hz പുതുക്കൽ നിരക്കുകളുമുള്ള 6.9 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ പാനൽ ഉണ്ടാകും.

എ20 പ്രോ ചിപ്‌സെറ്റ് ഉപയോഗിക്കും. 2-നാനോമീറ്റർ പ്രോസസ്സ് ഉപയോഗിച്ച് നിർമ്മിക്കാൻ സാധ്യതയുള്ളതായും സൂചനകൾ ലഭിക്കുന്നുണ്ട്. ഐഫോൺ 18 പ്രോയിലും 18 പ്രോ മാക്സിലും 5,100mAh മുതൽ 5,200mAh വരെയുള്ള ബാറ്ററികൾ കാണും.

18, 18 പ്രോ സീരീസിലെ വരാനിരിക്കുന്ന ഉപകരണങ്ങളിൽ മെച്ചപ്പെട്ട കാമറ സെൻസറുകൾ ഉണ്ടാകും. പ്രധാന സെൻസറിൽ വേരിയബിൾ അപ്പർച്ചർ ഉണ്ടായിരിക്കും, ഇത് മികച്ച നിയന്ത്രണം വാഗ്ദാനം ചെയ്യുന്നു. സാംസംഗ് വികസിപ്പിച്ചെടുത്ത പുതിയ സെൻസർ സാങ്കേതികവിദ്യ കമ്പനി ഉപയോഗിക്കും.

ലോഞ്ച് ടൈംലൈനിനെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല. എന്നിരുന്നാലും എല്ലാ വർഷത്തേയും പോലെ, സെപ്റ്റംബറിൽ കമ്പനി പുതിയ ഐഫോൺ സീരീസ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tech

നിങ്ങളുടെ ഐ ഫോൺ ഹാക്ക് ചെയ്തോ എന്നു പരിശോധിക്കൂ; കോടിക്കണക്കിന് ഉപയോക്താക്കൾ ആശങ്കയിൽ

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഐ ഫോൺ ഉപയോക്താക്കൾ ആശങ്കയിൽ..! ഐ ഫോൺ ഹാക്ക് ചെയ്യാൻ ശേഷിയുള്ള ഡാർക്ക്‌സോർഡ് എന്ന സ്പൈ സോഫ്റ്റ്‌വെയർ ഓൺലൈനിൽ പ്രചരിക്കുന്നതാണ് ഐ ഫോൺ ഉപയോഗിക്കുന്നവരെ ആശങ്കയിലാഴ്ത്തിയത്.

ടെക് ക്രഞ്ച് എന്ന പ്രമുഖ സാങ്കേതിക മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്ത്. ഐ ഫോൺ ഉപയോക്താക്കളുടെ സുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ സൈബർ ഭീഷണിയാണിതെന്ന് ടെക് ക്രഞ്ച് വ്യക്തമാക്കുന്നു.

സോഫ്റ്റ്‌വെയറുകൾ പങ്കുവയ്ക്കുന്ന ഗിറ്റ്‌ഹബ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ഈ സ്പൈവെയർ നിബന്ധനകളൊന്നുമില്ലാതെ ലഭിക്കും. സാങ്കേതിക വിദ്യയിൽ വലിയ പരിജ്ഞാനമില്ലാത്തവർക്കു പോലും ഇതുപയോഗിച്ച് ഹാക്കിംഗ് നടത്താൻ സാധിക്കും. ഇക്കാരണങ്ങളാൽ വലിയ സുരക്ഷാഭീഷണിയാണു നിലനിൽക്കുന്നതെന്നും സുരക്ഷാവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.

മിനിറ്റുകൾക്കുള്ളിൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന ഈ സ്പൈവെയറിന് ഉപയോക്താവിന്‍റെ കോൺടാക്റ്റുകൾ, സന്ദേശങ്ങൾ, കോൾ ഹിസ്റ്ററി, പാസ്‌വേഡുകൾ എന്നിവ ചോർത്താൻ ശേഷിയുണ്ടെന്ന് ഐ വെരിഫൈയിലെ ഗവേഷകർ വ്യക്തമാക്കി.

ഐഒഎസ് 18 പോലുള്ള പഴയ പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോണുകളെയും ഐപാഡുകളെയും ആണ് പ്രധാനമായും ഇതു ബാധിക്കുന്നതെന്നും വിദഗ്ധർ.

അതേസമയം, ഗൂഗിളിലെ സുരക്ഷാ വിദഗ്ധരും സ്പൈ സോഫ്റ്റ്‌വെയർ ഭീഷണി സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ആപ്പിൾ ഔദ്യോഗികമായി പ്രതികരിക്കുകയും ഉപയോക്താക്കൾ എത്രയും വേഗം സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദേശിക്കുകയും ചെയ്തു.

പുതിയ പതിപ്പുകളിൽ സ്പൈ സോഫ്റ്റ്‌വെയറുകളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാണെന്നും അതീവ സുരക്ഷ ആവശ്യമുള്ളവർ ലോക്ഡൗൺ മോഡ് ഉപയോഗിക്കണമെന്നും ആപ്പിൾ അധികൃതർ അറിയിച്ചു.

ആഗോളതലത്തിൽ 250 കോടിയിലധികം ആപ്പിൾ ഉപകരണങ്ങൾ നിലവിലുള്ള സാഹചര്യത്തിൽ അപ്ഡേറ്റ് ചെയ്യാത്ത ദശല്ഷക്കണക്കിന് ഫോണുകൾ ഇപ്പോഴും സുരക്ഷാഭീഷണിയിലാണ്.

Tech

ഐഫോൺ ഉപയോക്താക്കൾക്കായി പുതിയ ഓട്ടോട്രാൻസ്‌ലേറ്റ് ഫീച്ചർ പരീക്ഷിക്കാനൊരുങ്ങി വാട്സ്ആപ്

വാട്സ്ആപ് ഐഫോൺ ഉപയോക്താക്കൾക്കായി പുതിയ ഓട്ടോട്രാൻസ്‌ലേറ്റ് ഫീച്ചർ പരീക്ഷിക്കാനൊരുങ്ങുന്നു. വാട്സ്ആപിലെ സന്ദേശങ്ങൾ 21 ഭാഷകളിലേക്ക് സ്വയമേവ വിവർത്തനം ചെയ്യാവുന്ന പുതിയ ഫീച്ചർ ഐഫോൺ ഉപയോക്താക്കൾക്കായി ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്.

ഈ പുതിയ അപ്‌ഡേറ്റ് വരുന്നതോടെ സ്പാനിഷ്, ഫ്രഞ്ച്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ലഭിക്കുന്ന സന്ദേശങ്ങൾ മറ്റൊരു ആപിന്‍റെയും സഹായമില്ലാതെ ചാറ്റ് വിൻഡോയിൽ തന്നെ വായിച്ചു മനസിലാക്കാൻ സാധിക്കും.

വാട്സ്ആപ് ബീറ്റ ഇൻഫോ നൽകുന്ന വിവരമനുസരിച്ച്, നിലവിൽ ഐഒഎസ് ബീറ്റ പതിപ്പിൽ പരീക്ഷിച്ചുവരുന്ന ഈ ഫീച്ചർ വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് സംഭാഷണങ്ങളിലും ഒരേപോലെ ലഭ്യമാകും.

ഈ ഓട്ടോട്രാൻസ്‌ലേറ്റ് ഫീച്ചർ നേരിട്ട് ചാറ്റ് സെറ്റിംഗിൽ ഉൾപ്പെടുത്താനാണ് വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്. ഒരിക്കൽ എനേബിൾ ചെയ്താൽ വരുന്ന സന്ദേശങ്ങൾ ഉപയോക്താവ് തിരഞ്ഞെടുത്ത ഭാഷയിലേക്ക് താനേ വിവർത്തനം ചെയ്യപ്പെടും.

സന്ദേശങ്ങൾ ഫോണിനുള്ളിൽ വച്ചുതന്നെ വിവർത്തനം ചെയ്യാനായി ആപ്പിളിന്‍റെ ട്രാൻസ്‌ലേഷൻ എപിഐ ആണ് ഉപയോഗിക്കുന്നത്. അതിനാൽ സന്ദേശങ്ങൾ പുറത്തുള്ള സെർവറുകളിലേക്ക് അയക്കേണ്ടി വരുന്നില്ലെന്നും ഇത് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷിതമാക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കൂടാതെ, ഇന്‍റർനെറ്റ് ഇല്ലാത്തപ്പോഴും വിവർത്തനം സാധ്യമാക്കാൻ ആവശ്യമായ ഭാഷാ പാക്കുകൾ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ടാകും.

നിലവിൽ സന്ദേശങ്ങൾ ഓരോന്നായി സെലക്ട് ചെയ്ത് ട്രാൻസ്‌ലേറ്റ് ചെയ്യേണ്ടി വരുന്നത് സമയം നഷ്ടപ്പെടുത്തുന്നതിനാൽ പുതിയ അപ്‌ഡേറ്റ് സന്ദേശങ്ങൾ തനിയെ വിവർത്തനം ചെയ്യുകയും യഥാർത്ഥ സന്ദേശം കാണാനുള്ള ഓപ്ഷനും ലഭ്യമാക്കും.

നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ വരും ദിവസങ്ങളിൽ എല്ലാ ഉപയോക്താക്കളിലേക്കും എത്തും എന്ന് അറിയിച്ചിട്ടുണ്ട്.

Business

പുത്തൻ ഉത്പന്നങ്ങളുമായി ആപ്പിൾ; മാർച്ച് നാലിന് വന്പൻ പ്രഖ്യാപനം‌

ന്യൂയോർക്ക്: ലോകമെന്പാടുമുള്ള ടെക് പ്രമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026-ലെ തങ്ങളുടെ ആദ്യ വന്പൻ ഇവന്‍റ് ആപ്പിൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മാർച്ച് നാലിന് ന്യൂയോർക്ക്, ലണ്ടൻ, ഷാങ്ഹായ് എന്നിവിടങ്ങളിൽ ഒരേസമയം നടക്കുന്ന സ്പെഷൽ ആപ്പിൾ എക്സ്പീരിയൻസ് എന്ന ചടങ്ങിലൂടെ ഐഫോൺ 17ഇ ഉൾപ്പെടെയുള്ള പുതിയ ഉത്പന്നങ്ങൾ കന്പനി പുറത്തിറക്കും.

വിലകുറഞ്ഞ മാക് ബുക്ക്, ഐഫോൺ 17ഇ, പുതിയ ഐപാഡ് എയർ എന്നിവയാണ് ഈ പരിപാടിയിലെ പ്രധാന ആകർഷണങ്ങൾ. വിദ്യാർഥികളെയും സാധാരണ ഉപയോക്താക്കളെയും ലക്ഷ്യമിട്ടാണ് ആപ്പിൾ ഇത്തവണ കുറഞ്ഞ വിലയിലുള്ള ഉത്പന്നങ്ങൾക്ക് മുൻഗണന നൽകുന്നത്.

ആപ്പിൾ പ്രേമികൾ ഏറെ കാലമായി കാത്തിരിക്കുന്ന വിലകുറഞ്ഞ മാക് ബുക്ക് എത്തുന്നതോടെ ലാപ്ടോപ്പ് വിപണിയിൽ വലിയ മാറ്റം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

Tech

ഐഫോണിലും രണ്ട് വാട്സ്ആപ്പ് ഉപയോഗിക്കാം

ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഒരു ഐഫോണില്‍ രണ്ട് വാട്സ്ആപ്പ് ഉപയോഗിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തി മെറ്റ. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഏര്‍പ്പെടുത്തിയ ഫീച്ചറാണ് ഐഫോണ്‍ ഉപയോക്താക്കള്‍ക്കും നല്‍കുന്നത്.

ഇതിലുടെ പഴ്‌സണല്‍ നമ്പറും ഒഫീഷ്യല്‍ നമ്പറും ഒരു ഫോണില്‍ ഉപയോഗിക്കാന്‍ കഴിയും. ഈ ഫീച്ചര്‍ നിലവില്‍ ബീറ്റ ടെസ്റ്റിംഗിലാണെന്ന് വാട്സ്ആപ്പ് ട്രാക്കറായ വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകാതെ എല്ലാവര്‍ക്കും ഇതുലഭ്യമാകും.

ഐഫോണുകളിലെ വാട്സ്ആപ്പ് സെറ്റിംഗ്‌സില്‍ അക്കൗണ്ട് ലിസ്റ്റ് എന്നൊരു പുതിയ ഓപ്ഷന്‍ പ്രത്യക്ഷപ്പെടും. ഇത് കൂടാതെ ക്യുആര്‍ കോഡ് ഐക്കണിന് അടുത്തായി ഒരു + ബട്ടണും പ്രത്യക്ഷപ്പെടും. ഇതുവഴി രണ്ടാമതൊരു വാട്സ്ആപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാം.

വാട്സ്ആപ്പിലെ ഓരോ അക്കൗണ്ടിനും അതിന്‍റേതായ ചാറ്റ് ഹിസ്റ്ററി, ബാക്കപ്പുകള്‍, പ്രൈവസി സെറ്റിംഗ്‌സുകള്‍ എന്നിവ ഉണ്ടായിരിക്കും. വാട്സ്ആപ്പിലേക്ക് ഒരു സന്ദേശം വരുമ്പോള്‍, അത് ഏത് അക്കൗണ്ടിലേക്കാണെന്ന് നോട്ടിഫിക്കേഷനില്‍ സൂചിപ്പിക്കും.

അതേസമയം വാട്‌സ്ആപ്പ് ഉപയോക്താക്കളെ സംബന്ധിച്ച് അത്ര സുഖകരമല്ലാത്ത ഒരു റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. അടുത്തിടെ നടന്ന ഒരു ഗവേഷണത്തില്‍ വാട്സ്ആപ്പില്‍ വലിയ സുരക്ഷാ വീഴ്ചയുണ്ടായെന്നും 350 കോടി ഉപഭോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ഭീഷണിയിലായെന്നുമാണ് കണ്ടെത്തിയത്.

വിയെന്ന സര്‍വകലാശാലയിലെ സുരക്ഷാ ഗവേഷകരാണ് സുരക്ഷാവീഴ്ച കണ്ടെത്തിയത്.

Latest News

Corehub Up