Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IRCTC

കോടികളുടെ ലാഭവുമായി ഐആര്‍സിടിസി

പരവൂര്‍: സ്വന്തമായി ഒരു ട്രെയിന്‍ പോലുമില്ലെങ്കിലും ഓരോ പാദത്തിലും നൂറുകണക്കിന് കോടി രൂപയുടെ അറ്റാദായവുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ കുതിക്കുന്നു.

നിലവില്‍ രാജ്യത്ത് റിസര്‍വ് ചെയ്യുന്ന റെയില്‍വേ ടിക്കറ്റുകളുടെ 89 ശതമാനവും ഐആര്‍സിടിസി വഴിയാണ് കൈകാര്യം ചെയ്യുന്നത്.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിദിനം ശരാശരി 13.88 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച കമ്പനി വര്‍ഷത്തില്‍ 50 കോടിയിലധികം ടിക്കറ്റുകളാണ് പ്രോസസ് ചെയ്തത്.

Kerala

റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റ് ബുക്കിംഗ് 88 ശതമാനവും ഓണ്‍ലൈന്‍ വഴി

പരവൂര്‍: ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം പൂര്‍ണമായും ഡിജിറ്റല്‍ യുഗത്തിലേക്ക് മാറുന്നു. രാജ്യത്തെ ആകെ റിസര്‍വേഷന്‍ ടിക്കറ്റുകളില്‍ 88 ശതമാനവും ഇപ്പോള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയാണ് നടക്കുന്നത്.

റെയില്‍വേയുടെ പുതിയ സംയോജിത മൊബൈല്‍ ആപ്ലിക്കേഷനായ ‘റെയില്‍ വണ്‍ ‘ ചുരുങ്ങിയ കാലയളവിനുള്ളില്‍ വന്‍ വിജയമായതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന ഘടകം.

ഐആര്‍സിടിസി വെബ്സൈറ്റും ആപ്പും വഴിയുള്ള ബുക്കിംഗും ഇതിന് പുറമെ സജീവമായി തുടരുന്നു.

ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ക്കൊപ്പം സാധാരണക്കാര്‍ക്ക് ടിക്കറ്റ് ലഭ്യമാക്കുന്നതിനായി വിവിധ ഏജന്‍റുമാരെയും റെയില്‍വേ നിയമിച്ചിട്ടുണ്ട്. ഹാള്‍ട്ട് ഏജന്‍റുമാര്‍, ജന്‍ സാധാരണ്‍ ടിക്കറ്റ് ബുക്കിംഗ് സേവകര്‍, സ്റ്റേഷന്‍ ടിക്കറ്റ് ബുക്കിംഗ് ഏജന്‍റുമാര്‍ എന്നിവര്‍ വഴിയും ടിക്കറ്റുകള്‍ ലഭിക്കും. തൊഴിലില്ലാത്ത യുവാക്കള്‍ക്കും മറ്റും ഇത്തരം ഏജന്‍സി തസ്തികകളിലേക്ക് അപേക്ഷിക്കാം.

എന്നാല്‍ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ കൈകാര്യം ചെയ്യുന്ന യാത്രി ടിക്കറ്റ് സുവിധാ കേന്ദ്രങ്ങള്‍ക്ക് ഈ രംഗത്ത് ചുരുങ്ങിയത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്. ടിക്കറ്റ് ബുക്കിംഗ് പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിലെ നീണ്ട ക്യൂ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.

ഹിറ്റായി റെയിൽവൺ

ഇതുവരെ 2.57 കോടി ആളുകള്‍ റെയിൽവൺ ആപ്പ് ഡൗണ്‍ലോഡ് ചെയ്തതായും പ്രതിദിനം ശരാശരി 7.64 ലക്ഷം ടിക്കറ്റുകള്‍ ഇതിലൂടെ ബുക്ക് ചെയ്യപ്പെടുന്നുണ്ടെന്നും റെയില്‍വേ അറിയിച്ചു.

റിസര്‍വ് ചെയ്ത ടിക്കറ്റുകള്‍ക്ക് പുറമെ അണ്‍റിസര്‍വ്ഡ് ടിക്കറ്റുകളും പ്ലാറ്റ്ഫോം ടിക്കറ്റുകളും ഒരേ പ്ലാറ്റ്ഫോമില്‍ നിന്ന് തന്നെ ബുക്ക് ചെയ്യാം എന്നതാണ് റെയില്‍ വണ്‍ ആപ്പിന്‍റെ പ്രത്യേകത.

ട്രെയിന്‍ വിവരങ്ങള്‍ അറിയുന്നതിനും പിഎന്‍ആര്‍ സ്റ്റാറ്റസ് പരിശോധിക്കുന്നതിനും ‘റെയില്‍ മദദി’ല്‍ പരാതികള്‍ നല്‍കുന്നതിനും ഈ ആപ്പ് ഉപയോഗിക്കാം. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ ഈ ആപ്പില്‍ അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

National

ട്രെയിൻ ഭക്ഷണത്തിന് നിയന്ത്രണം വന്നേക്കാം; റെയിൽവേയിൽ പാചകത്തിന് ബദൽ സംവിധാനങ്ങൾ

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ ഊർജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ, റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ പാചകത്തിന് ബദൽ മാർഗങ്ങൾ തേടാൻ ഐആർസിടിസി നിർദേശം നൽകി. കൊമേഴ്സ്യൽ എൽപിജി സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതാണ് ഈ അടിയന്തര നടപടിക്ക് കാരണം.

സ്റ്റേഷനുകളിലെ ഫുഡ് പ്ലാസകൾ, റിഫ്രഷ്‌മെന്‍റ് റൂമുകൾ, ജൻ ആഹാർ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പാചകത്തിന് ഗ്യാസ് സ്റ്റൗവുകൾക്ക് പകരം മൈക്രോവേവ് ഓവനുകളും ഇൻഡക്ഷൻ കുക്കറുകളും ഉപയോഗിക്കാൻ നിർദ്ദേശിച്ചു. പാകം ചെയ്ത ഭക്ഷണത്തിന് പകരം റെഡി ടു ഈറ്റ് ഭക്ഷണസാധനങ്ങൾ കൂടുതൽ കരുതാൻ കച്ചവടക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്യാസ് ലഭ്യത പൂർണമായും നിലച്ചാൽ വിവരം ഉടൻ അധികൃതരെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

ദീർഘദൂര ട്രെയിനുകളിലേക്കുള്ള ഭക്ഷണം തയ്യാറാക്കുന്ന ബേസ് കിച്ചണുകളെയും ഗ്യാസ് ക്ഷാമം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. സ്ഥിതി വഷളായാൽ ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണം നൽകുന്നത് താത്‌കാലികമായി നിർത്തേണ്ടി വരുമെന്ന് റെയിൽവേ സൂചിപ്പിച്ചു. അങ്ങനെയുണ്ടായാൽ ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്ക് ചെയ്തവർക്ക് തുക റീഫണ്ട് നൽകും.

 

National

ലാലു പ്രസാദ് യാദവിന് എതിരായ വിചാരണാ നടപടിക്കു സ്റ്റേയില്ല

ന്യൂഡൽഹി: റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷനിലെ (ഐആർസിടിസി) ഹോട്ടലുകൾ ലീസിന് നൽകിയതുമായി ബന്ധപ്പെട്ട സാന്പത്തിക ക്രമക്കേടുകളിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെതിരായ വിചാരണനടപടികൾ സ്റ്റേ ചെയ്യാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു.

കേസിന്‍റെ അന്വേഷണം ഈ നിലയിൽ എത്തിനിൽക്കുന്പോൾ അന്വേഷണ ഏജൻസിയുടെ പ്രതികരണം ആരായാതെ വിചാരണനടപടികൾ സ്റ്റേ ചെയ്യാൻ കഴിയില്ലെന്നു കോടതി വ്യക്തമാക്കി. ലാലുവിന്‍റെ ഹർജിയിൽ പ്രതികരണം അറിയിക്കാനായി അന്വേഷണ ഏജൻസിയായ സിബിഐക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

ഐആർസിടിസി അഴിമതിക്കേസിൽ മുൻ റെയിൽവേ മന്ത്രികൂടിയായ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മകനും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് തുടങ്ങിയവർക്കെതിരേ കഴിഞ്ഞ വർഷം ഒക്‌ടോബർ 13നാണ് വിചാരണക്കോടതി കുറ്റങ്ങൾ ചുമത്തിയത്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ലാലു പ്രസാദ് ഹൈക്കോടതിയെ സമീപിച്ചത്.

Kerala

ട്രെയിനുകളിൽ ബ്രാൻഡഡ് ഭക്ഷണം നൽകുന്നതിനു തുടക്കം

പരവൂർ: തെരത്തെടുത്ത വന്ദേഭാരത്, അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ ബ്രാൻഡഡ് ഭക്ഷണ സേവനം നൽകുന്നതു പരീക്ഷണ അടിസ്ഥാനത്തിൽ തുടക്കമായി. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷന്(ഐആർസിടിസി) തന്നെയാണു ഭക്ഷണ വിതരണത്തിന്‍റെ ചുമതല.

ഭക്ഷണത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തലും യാത്രക്കാരുടെ സംതൃപ്തിയും ലക്ഷ്വമിട്ടുള്ള ഈ പരീക്ഷണത്തിൽ പ്രാദേശിക വിഭവങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന റസ്റ്ററന്‍റ് ഗുണനിലവാരത്തിലുള്ള മെനുവാണു നൽകുന്നത്.

ട്രെയിനുകളിലെ ഓൺ ബോർഡ് ഭക്ഷണത്തിന്‍റെ ഗുണനിലവാരം വർധിപ്പിക്കുന്നതിനു പ്രൂഫ് ഓഫ് കൺസപ്റ്റ് (പിഒസി) എന്ന പേരിലാണ് ഈ ഭക്ഷണ പരീക്ഷണം ആരംഭിച്ചിട്ടുള്ളത്. ഇതുവഴി ബ്രാൻഡഡ് ഫുഡ് ആൻഡ് ബിവറേജ് കമ്പനികൾ, മുന്തിയ റസ്റ്ററന്‍റ് ശൃംഖലകൾ, ഫ്ലൈറ്റ് കാറ്റർമാർ എന്നിവർ യാത്രക്കാർക്ക് പുതിയതും ശുചിത്വമുള്ളതുമായ ഭക്ഷണം ട്രെയിനുകളിൽ വിതരണം ചെയ്തുതുടങ്ങി.

നിലവിൽ 12 വന്ദേ ഭാരത്, അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ ഭക്ഷണ പരീക്ഷണം ആരംഭിച്ചുകഴിഞ്ഞു. ഇതിൽ കേരളത്തിൽ സർവീസ് നടത്തുന്ന രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളും ഉൾപ്പെടും.

തിരുവനന്തപുരം -മംഗലാപുരം, തിരുവനന്തപുരം - കാസർഗോഡ് വന്ദേ ഭാരത് എക്സ്പ്രസുകളാണ് ഇവ. ഈ രണ്ട് ട്രെയിനുകളിലും പരീക്ഷണ അടിസ്ഥാനത്തിലുള്ള പുതിയ ഭക്ഷണ വിതരണം ഇന്നലെയാണ് തുടങ്ങിയത്.

കാസിനോ എയർ കാറ്ററേഴ്സ് ആൻഡ് ഫ്ലൈറ്റ് സർവീസസ് ആണ് ഈ ട്രെയിനുകളിൽ യാത്രക്കാർക്ക് ഉയർന്ന ഗുണനിലവാരമുള്ള ഭക്ഷണം വിളമ്പുക. രാജ്യത്ത് ഉടനീളം വിവിധ ട്രെയിനുകളിലായി പ്രതിദിനം 16.50 ലക്ഷം ഭക്ഷണപ്പൊതികളാണ് ഐആർസിടിസി നിലവിൽ യാത്രക്കാർക്ക് നൽകുന്നത്.

Kerala

ട്രെയിൻ ടിക്കറ്റ് റിസർവേഷൻ 87 ശതമാനം ഓൺലൈൻ വഴി

പരവൂർ: ഇന്ത്യൻ റെയിൽവേയിൽ റിസർവ് ചെയ്യുന്ന ട്രെയിൻ ടിക്കറ്റുകളിൽ 87 ശതമാനത്തിലധികവും ഓൺലൈൻ സംവിധാനത്തിലൂടെയെന്ന് റിപ്പോർട്ട്.

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ അടുത്തിടെ പുറത്തിറക്കിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി ഐആർസിടിസിയുടെ ഓൺലൈൻ ബുക്കിംഗ് സിസ്റ്റം കൂടുതൽ മെച്ചപ്പെടുത്താനും റെയിൽവേ തീരുമാനിച്ചു.

Kerala

ട്രെയിനുകളിലെ ഐആർസിറ്റിസി ജീവനക്കാർക്ക് ഇനി ക്യൂആർ കോഡുള്ള യൂണിഫോം

പരവൂർ: ട്രെയിനുകളിലും പ്ലാറ്റ്ഫോം സ്റ്റാളുകളിലും റസ്റ്ററന്‍റുകളിലും ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് ക്യൂആർ കോഡ് ഉൾപ്പെടുത്തിയുള്ള യൂണിഫോമുകൾ നൽകാൻ ഐആർസിറ്റിസി തീരുമാനം. ദീർഘഭൂര ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഭക്ഷ്യവസ്തുക്കൾക്ക് അമിത നിരക്ക് ഈടാക്കുന്ന പരാതികൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോർപ്പറേഷന്‍റെ (ഐആർസിറ്റിസി) ഈ നടപടി.

ഇതിന്‍റെ പ്രാരംഭ നടപടികൾ കോർപ്പറേഷൻ ആരംഭിച്ച് കഴിഞ്ഞു. പുതിയ യൂണിഫോമുകളിലെ ക്യൂആർ കോഡുകളിൽ ഭക്ഷ്യവസ്തുക്കളുടെ മെനു, ഔദ്യോഗിക നിരക്കുകൾ യാത്രക്കാർക്ക് പരാതിപ്പെടാനുള്ള ഹെൽപ്പ് ലൈൻ നമ്പർ എന്നിവ ഉണ്ടാകും. ക്രിസ്മസ്-പുതുവത്സര അവധിക്കാലം മുതൽ ഈ സംവിധാനം പ്രാബല്യത്തിൽ വരും.

വന്ദേഭാരത്, രാജധാനി എക്‌സ്‌പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിലെ ജീവനക്കാർക്ക് നേവി ബ്ലൂ ജാക്കറ്റുകളാണ് യൂണിഫോം. മറ്റ് ട്രെയിനുകളിലെയും പ്ലാറ്റ്ഫോം സ്റ്റാളുകളിലെയും ജീവനക്കാർക്ക് ഇളം നീല ഷർട്ടുകളുമാണ് യൂണിഫോമുകളായി ധരിക്കാൻ നൽകുക. യൂണിഫോമുകളിലെ ക്യൂആർ കോഡ് വഴി യാത്രക്കാർക്ക് ഡിജിറ്റൽ പേയ്മെന്‍റുകൾ നടത്താനും അവസരമുണ്ടാകും.

അമിതനിരക്ക് ഈടാക്കുന്നതിനെക്കുറിച്ചുള്ള പരാതികൾക്ക് പരിഹാരം കാണാൻ ഒരു ഹെൽപ്പ് ലൈൻ നമ്പറുമായി യൂണിഫോമിലെ ക്യൂആർ കോഡിനെ ബന്ധപ്പെടുത്തും. റെയിൽവേയിലെയും ട്രെയിനുകളിലെയും ഭക്ഷണ വസ്തുക്കളുമായി ബന്ധപ്പെട്ട് പ്രതിദിനം ശരാശരി ആയിരത്തോളം പരാതികളാണ് വിവിധ സോണുകളിൽ നിന്ന് ഐആർസിറ്റിസിക്ക് ലഭിക്കുന്നത്.

കുപ്പിവെള്ളത്തിന്‍റെ നിരക്ക് സംബന്ധിച്ചും സ്വകാര്യ കരാറുകാർ ഏറ്റെടുത്ത് നടത്തുന്ന പാൻട്രി കാർ വഴി നൽകുന്ന ഭക്ഷണത്തിന്‍റെ അമിത നിരക്കും സംബന്ധിച്ചാണ് 35 മുതൽ 40 ശതമാനം വരെയും പരാതികൾ.

ഭക്ഷണത്തിന്‍റെ ഗുണനിലവാരമില്ലായ്മ, ശുചിത്വക്കുറവ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് ബാക്കിയുള്ളതിൽ ഭൂരിഭാഗവും. പുതിയ സംവിധാനം വരുന്നതോടെ ഇത്തരം പരാതികൾ പരമാവധി ഒഴിവാക്കാൻ സാധിക്കുമെന്നാണ് ഐആർസിറ്റിസിയുടെ പ്രതീക്ഷ.

Kerala

ക്യൂആർ കോഡുള്ള യൂണിഫോം ഏർപ്പെടുത്താൻ ഐആർസിടിസി

പരവൂർ: ട്രെയിനുകളിലും പ്ലാറ്റ്ഫോം സ്റ്റാളുകളിലും റെസ്റ്ററന്‍റുകളിലും ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് ക്യൂആർ കോഡ് ഉൾപ്പെടുത്തിയുള്ള യൂണിഫോമുകൾ നൽകാൻ ഐആർസിടിസി തീരുമാനം. ദീർഘഭൂര ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഭക്ഷ്യവസ്തുക്കൾക്ക് അമിത നിരക്ക് ഈടാക്കുന്നെന്ന പരാതികൾക്കു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷന്‍റെ ഈ നടപടി. ഇതിന്‍റെ പ്രാരംഭ നടപടികൾ കോർപറേഷൻ ആരംഭിച്ച് കഴിഞ്ഞു.

പുതിയ യൂണിഫോമുകളിലെ ക്യൂആർ കോഡുകളിൽ ഭക്ഷ്യവസ്തുക്കളുടെ മെനു, ഔദ്യോഗിക നിരക്കുകൾ യാത്രക്കാർക്ക് പരാതിപ്പെടാനുള്ള ഹെൽപ്പ് ലൈൻ നമ്പർ എന്നിവ ഉണ്ടാകും. ക്രിസ്മസ്-പുതുവത്സര അവധിക്കാലം മുതൽ ഈ സംവിധാനം പ്രാബല്യത്തിൽ വരും. വന്ദേ ഭാരത്, രാജധാനി എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിലെ ജീവനക്കാർക്ക് നേവി ബ്ലൂ ജാക്കറ്റുകളാണ് യൂണിഫോം. മറ്റു ട്രെയിനുകളിലെയും പ്ലാറ്റ്ഫോം സ്റ്റാളുകളിലെയും ജീവനക്കാർക്ക് ഇളം നീല ഷർട്ടുകളുമാണ് യൂണിഫോമുകളായി ധരിക്കാൻ നൽകുക.

യൂണിഫോമുകളിലെ ക്യൂആർ കോഡ് വഴി യാത്രക്കാർക്ക് ഡിജിറ്റൽ പേയ്മെന്‍റുകൾ നടത്താനും അവസരമുണ്ടാകും. അമിത നിരക്ക് ഈടാക്കുന്നതിനെ കുറിച്ചുള്ള പരാതികൾക്ക് പരിഹാരം കാണാൻ ഒരു ഹെൽപ്പ് ലൈൻ നമ്പറുമായി യൂണിഫോമിലെ ക്യൂആർ കോഡിനെ ബന്ധപ്പെടുത്തും. റെയിൽവേയിലെയും ട്രെയിനുകളിലെയും ഭക്ഷണ വസ്തുക്കളുമായി ബന്ധപ്പെട്ട് പ്രതിദിനം ശരാശരി ആയിരത്തോളം പരാതികളാണ് വിവിധ സോണുകളിൽ നിന്ന് ഐആർസി‌‌ടിസിക്ക് ലഭിക്കുന്നത്.

കുപ്പിവെള്ളത്തിന്‍റെ നിരക്ക് സംബന്ധിച്ചും സ്വകാര്യ കരാറുകാർ ഏറ്റെടുത്ത് നടത്തുന്ന പാൻട്രി കാർ വഴി നൽകുന്ന ഭക്ഷണത്തിന്‍റെ അമിത നിരക്കു സംബന്ധിച്ചുമാണ് 35 മുതൽ 40 ശതമാനം വരെയും പരാതികൾ. ഭക്ഷണത്തിന്‍റെ ഗുണനിലവാരമില്ലായ്മ, ശുചിത്വക്കുറവ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് ബാക്കിയുള്ളതിൽ ഭൂരിഭാഗവും. പുതിയ സംവിധാനം വരുന്നതോടെ ഇത്തരം പരാതികൾ പരമാവധി ഒഴിവാക്കാൻ സാധിക്കുമെന്നാണ് ഐആർസിടിസിയുടെ പ്രതീക്ഷ.

National

ട്രെയിനുകളിൽ ഹലാൽ ഭക്ഷണം: വ്യവസ്ഥയില്ല

ന്യൂഡൽഹി: റെയിൽവേയിൽ യാത്രക്കാർക്കു വിളന്പുന്ന മാംസാഹാര വിഭവങ്ങളിൽ ഹലാൽ സർട്ടിഫൈഡ് മാംസം നിർബന്ധമാക്കുന്ന ഔദ്യോഗിക നിയമമോ വ്യവസ്ഥയോ ഇല്ലെന്നു റെയിൽവേ ബോർഡ്.

ട്രെയിനുകളിൽ നൽകുന്ന മാംസാഹാര വിഭവങ്ങളിൽ ഹലാൽ സർട്ടിഫൈഡ് മാംസം മാത്രം ഉപയോഗിക്കുന്നുവെന്ന പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ നോട്ടീസിനു മറുപടിയായാണ് റെയിൽവേയുടെ പ്രസ്താവന.

എല്ലാ ഭക്ഷണസേവനങ്ങൾക്കും റെയിൽവേയും ഐആർസിടിസിയും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് റെയിൽവേ ബോർഡ് ദേശീയ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

Kerala

ട്രെയിനുകളിലെ മോശം ഭക്ഷണം കർശന നടപടിക്ക് ഐആർസിടിസി

എസ്.ആർ. സുധീർ കുമാർ

കൊല്ലം: ട്രെയിനുകളിലെ നിലവാരം കുറഞ്ഞതും വൃത്തിഹീനവുമായ ഭക്ഷണം സംബന്ധിച്ച് ഐആർസിടിസിക്ക് 2024-25 കാലയളവിൽ ഇതുവരെ ലഭിച്ചത് 6645 പരാതികൾ. വകുപ്പ് മന്ത്രി അശ്വിനി വൈഷണവ് തന്നെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.

ഇതിൽ 1341 കേസുകളിൽ ഭക്ഷണ വിതരണ ഏജൻസികളിൽ നിന്ന് പിഴ ഈടാക്കി. 2995 കേസുകളിൽ ബന്ധപ്പെട്ടവർക്ക് മുന്നറിയിപ്പ് നൽകി. 1547 കേസുകളിൽ ചുമതലയുള്ളവർക്ക് താക്കീത് നൽകി. 762 കേസുകളിൽ ഇതര നടപടികളും സ്വീകരിച്ചതായി മന്ത്രി വ്യക്തമാക്കി. പരാതികൾ വ്യാപകമാകുന്ന സാഹചര്യത്തിൽ കൂടുതൽ കർശന നടപടികൾ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് ഐആർസിടിസി. മോശം ഭക്ഷണം നൽകുന്ന ഏജൻസികൾക്ക് വിലക്ക് ഏർപ്പെടുത്തുന്നതും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് അടക്കമുള്ളവയും ആലോചനയിലുണ്ട്. 2023-24 കാലയളവിൽ മോശം ഭക്ഷണം സംബന്ധിച്ച് 7026 പരാതികളാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷന് ലഭിച്ചത്. 2022-23ൽ 9421, 2021 -22 ൽ 1082 പരാതികളുമാണ് ഇത്തരത്തിൽ ലഭിച്ചിട്ടുള്ളത്. അഞ്ചു വർഷത്തിനിടെ പരാതികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു എന്നതാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. മായം കലർന്നതോ വൃത്തിഹീനമായതോ ആയ ഭക്ഷണ വിതരണം സംബന്ധിച്ച് കേസിന്‍റെ ഗൗരവസ്വഭാവം അനുസരിച്ചാണ് ഐആർസിടിസി നടപടി സ്വീകരിക്കുന്നത്. പിഴ ചുമത്തൽ, അച്ചടക്ക നടപടി, താക്കീത്, മുന്നറിയിപ്പ്, കൗൺസലിംഗ് അഥവാ ഉപദേശം എന്നിവയാണ് നിലവിൽ അനുവർത്തിച്ച് വരുന്ന ശിക്ഷാനടപടികൾ.

വന്ദേഭാരത് എക്സ്പ്രസുകളിലും ഇതര ദീർഘദൂര ട്രെയിനുകളിലും ഓൺബോർഡ് കാറ്ററിംഗ് സേവനം നൽകുന്നതിന് ഏജൻസികളെ കണ്ടെത്തുന്നത് ഐആർസിടിസി ടെൻഡർ ക്ഷണിച്ചാണ്.

ടെൻഡർ വ്യവസ്ഥകളും നിബന്ധനകളും അനുസരിച്ച് ഏറ്റവും കൂടുതൽ തുക വിളിക്കുന്നവർക്ക് സുതാര്യമായ പ്രക്രിയയിലൂടെ ചുമതല ഏൽപ്പിക്കുന്നതാണ് രീതി.

ഇത്തരത്തിലുള്ള എല്ലാ സേവനദാതാക്കളുടെയും വിശദവിവരങ്ങൾ ഐആർസിടിസിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. മറ്റ് ട്രെയിനുകളിലെ ഭക്ഷണ വിതരണ കരാറുകൾ ഐആർസിടിസി മറ്റ് 20 സ്ഥാപനങ്ങൾക്കാണ് നൽകിയിട്ടുള്ളത്.

ഭക്ഷണത്തിനന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അത് ഉറപ്പാക്കുന്നതിനും ഐആർസിടിസി നിരവധി നടപടികളും സ്വീകരിച്ചിട്ടുണ്ട്. ബേസ് കിച്ചണുകളിൽ തയാറാക്കുന്ന ഭക്ഷണം മാത്രമേ വിതരണം ചെയ്യാവൂ എന്നാണ് വ്യവസ്ഥ. ഇതിനായി തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ ആധുനിക ബേസ് കിച്ചണുകൾ കമ്മീഷൻ ചെയ്തിട്ടുമുണ്ട്. എല്ലാ ബേസ് കിച്ചണുകളിലും നിരീക്ഷണ കാമറകളും നിർബന്ധമാണ്. ഭക്ഷണം പാചകം ചെയ്യുന്നതിന് ഐആർസിടിസി ലിസ്റ്റ് ചെയ്ത അസംസ്കൃത വസ്തുക്കൾ മാത്രമാണ് ഉപയോഗിക്കേണ്ടത്. ഇതുകൂടാതെ ഭക്ഷ്യസുരക്ഷയും ശുചിത്വവും ഉറപ്പാക്കണം. ബേസ് കിച്ചണുകൾ പ്രവർത്തിക്കുമ്പോൾ അവിടെ ഭക്ഷ്യ സുരക്ഷാ സൂപ്പർവൈസർമാരുടെ സാന്നിധ്യവും ഉണ്ടാകണമെന്നാണ് വ്യവസ്ഥ.

Latest News

Corehub Up