പുന്നയൂർക്കുളം: സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിലെ അനധികൃതനിർമാണങ്ങൾ പൊളിച്ചു നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ചട്ടം ലംഘിച്ചാണ് നിർമാണം നടത്തിയതെന്നു കാണിച്ച് പനന്തറസ്വദേശിയും പഞ്ചായത്തംഗവുമായ എം.ബി.സുജീഷ് നൽകിയ ഹർജിയിലാണ് ഉത്തരവ്.
ബാങ്ക് അധികൃതർക്ക് പഞ്ചായത്ത് നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല. ഇതേതുടർന്ന് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു .
ബാങ്കിന് കോടതി നോട്ടിസ് അയച്ചു. ആരും ഹാജരായില്ല. ഇതേ തുടർന്ന് 2021 ലെ ഉത്തരവ് എട്ട് ആഴ്ചയ്ക്കുള്ളിൽ പഞ്ചായത്ത് സെക്രട്ടറി നടപ്പാക്കണമെന്നാണ് ജസ്റ്റിസ്ഹരിശങ്കർ വി. മേനോന്റെ വിധി. പെർമിറ്റ് എടുക്കാതെ നിർമിച്ച കെട്ടിടം പൊളിക്കാൻ 2021 ൽ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടിരുന്നെങ്കിലും നടപ്പായില്ല.
25 ലക്ഷം രൂപ ചെലവിൽ ഓഡിറ്റോറിയം നിർമിച്ചശേഷമാണ് പെർമിറ്റിന് അപേക്ഷ നൽകിയത്. ഹർജിക്കാരനു വേണ്ടി അഡ്വ.വി.എ.വിനോദ് ഹാജരായി.