Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : InternationalNews

അഹമ്മദിയ വിഭാഗക്കാർക്കുനേരേയുള്ള പാക് വിവേചനം; നടപടി സ്വീകരിക്കണമെന്നു മനുഷ്യാവകാശ പ്രവർത്തകർ

ജനീവ: പാക്കിസ്ഥാനിൽ അഹമ്മദിയ വിഭാഗത്തിനുനേരേ തുടർച്ചയായുണ്ടാകുന്ന വിവേചനവും അക്രമങ്ങളും അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നു മനുഷ്യാവകാശ പ്രവർത്തകർ. അക്രമികൾ ശിക്ഷയിൽനിന്നു രക്ഷപ്പെടുന്ന സാഹചര്യം അവസാനിപ്പിക്കണമെന്നും യുഎന്നിലെ മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു. ജനീവയിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇസ്‌ലാമാബാദിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

മതത്തിന്‍റെ പേരിൽ അഹമ്മദിയ വിഭാഗം കൊടിയ പീഡനങ്ങൾക്കിരയാകുന്നു. സാമൂഹിക ഒറ്റപ്പെടലും അനുഭവിക്കുന്നു. പാക് സർക്കാരിന്‍റെ മൗനാനുവാദത്തോടെയാണ് ഇത്തരം ആക്രമണങ്ങൾ നടക്കുന്നത്. രാജ്യത്തു നിലനിൽക്കുന്ന ഭയാനകമായ അന്തരീക്ഷം കാരണം വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾക്കും അന്തസിനും വേണ്ടി സംസാരിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും യുഎൻ‌ സംഘം ചൂണ്ടിക്കാണിക്കുന്നു.

അഹമ്മദിയക്കാരുടെ ആരാധനാലയങ്ങൾക്കുനേരെയുണ്ടാകുന്ന ആക്രമണങ്ങൾ, ശവകുടീരങ്ങൾ തകർക്കൽ, മതപരമായ വിശേഷദിവസങ്ങളിലെ പ്രാർഥന തടസപ്പെടുത്തൽ, ആചാരങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യൽ, വിദ്വേഷ പ്രസംഗങ്ങൾ എന്നിവ നിരന്തരം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏതൊരു വ്യക്തിക്കും തങ്ങളുടെ വിശ്വാസത്തിനനുസരിച്ചു ജീവിക്കാൻ അവകാശമുണ്ട്. ഏതു വിഭാഗത്തിൽപ്പെട്ട ആളായാലും നിയമത്തിനു മുന്നിൽ തുല്യമായ സംരക്ഷണം ലഭിക്കണമെന്നും മനുഷ്യാവകാശ പ്രവർത്തകർ കൂട്ടിച്ചേർത്തു.

മനുഷ്യാവകാശ ലംഘനങ്ങൾ തടയാനും ഇത്തരം സംഭവങ്ങളിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കാനും ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്കു വിരുദ്ധമായി നിലനിൽക്കുന്ന നിയമങ്ങൾ പുനഃപരിശോധിക്കാൻ പാകിസ്ഥാൻ തയാറാകണമെന്നും യുഎൻ വിദഗ്ധർ ആവശ്യപ്പെട്ടു.

1974-ൽ പാകിസ്ഥാൻ പാർലമെന്‍റ് അഹമ്മദിയ സമൂഹത്തെ ഇസ്‌ലാം വിഭാഗത്തിൽപ്പെടാത്തവരായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഒരു പതിറ്റാണ്ടിനുശേഷം തങ്ങളെ മുസ്‌ലിംകൾ എന്നു വിളിക്കുന്നതിനും അവർക്കു നിരോധനം ഏർപ്പെടുത്തി. മതം പ്രചരിപ്പിക്കുന്നതിനും സൗദി അറേബ്യയിലേക്കു തീർഥാടനത്തിനു പോകുന്നതിനും ഇവർക്ക് പാക്കിസ്ഥാനിൽ വിലക്കുണ്ട്.

International

ബഹിരാകാശത്തു വിരിഞ്ഞ ആദ്യ കോഴിക്കുഞ്ഞ് 'കെന്‍റക്കി'; നാസയും കെഎഫ്‌സിയും സൃഷ്ടിച്ച ചരിത്രം

കോഴിക്കുഞ്ഞിന്‍റെ പേര് 'കെന്‍റക്കി' എന്നായിരുന്നു! ബഹിരാകാശത്തു ചുറ്റിക്കറങ്ങിയെത്തിയ മുട്ട വിരിഞ്ഞുണ്ടായ ആദ്യത്തെ കോഴിക്കുഞ്ഞ്! ലോകത്തിനു വലിയ അദ്ഭുതമായിരുന്നു ആ കോഴിക്കുഞ്ഞിന്‍റെ ജനനം! ഒരു സ്കൂൾ വിദ്യാർഥിയുടെ ശാസ്ത്രന്വേഷണ ത്വരയാണ് നാസയെ ആ ഗവേഷണങ്ങളിലേക്കു നയിച്ചത്. 1980-കളിലെ ആ സംഭവം ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.

1980-കളുടെ തുടക്കത്തിൽ ഇന്ത്യാനയിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ജോൺ വെല്ലിംഗർ ആണ് ഗുരുത്വാകർഷണമില്ലാത്ത അന്തരീക്ഷത്തിൽ കോഴിമുട്ടയിലെ ഭ്രൂണവളർച്ച എങ്ങനെയായിരിക്കുമെന്ന ഗവേഷണപദ്ധതി മുന്നോട്ടുവച്ചത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ സംഘടിപ്പിച്ച വിദ്യാർഥികളുടെ ശാസ്ത്ര മത്സരത്തിൽ ഈ ആശയം തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഈ പരീക്ഷണത്തിന് ആവശ്യമായ ഇൻക്യുബേറ്റർ നിർമിക്കാനും തുക കണ്ടെത്താനും ബുദ്ധിമുട്ടിയപ്പോൾ ഫാസ്റ്റ് ഫുഡ് രാജാവ് കെഎഫ്‌സി സാമ്പത്തിക പിന്തുണ നൽകുകയായിരുന്നു. 'ചിക്സ് ഇൻ സ്‌പേസ്' (Chix in Space) എന്നു പേരിട്ട പ്രോജക്റ്റിനായി കെഎഫ്‌സി 50,000 ഡോളർ ധനസഹായം നൽകുകയും പ്രത്യേക ഇൻക്യുബേറ്റർ നിർമിക്കാൻ എൻജിനീയറുടെ സേവനം ലഭ്യമാക്കുകയും ചെയ്തു.

1986-ൽ ചലഞ്ചർ (Challenger) ബഹിരാകാശ പേടകത്തിലാണു പരീക്ഷണം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ വിക്ഷേപണത്തിനു തൊട്ടുപിന്നാലെ പേടകം തകർന്നുണ്ടായ ദുരന്തത്തിൽ ഇതിനായുള്ള ഉപകരണങ്ങളും മുട്ടകളും നശിക്കുകയായിരുന്നു. തുടർന്ന്, മൂന്നു വർഷത്തിനുശേഷം, 1989 മാർച്ച് 13-ന് ഡിസ്കവറി പേടകത്തിൽ (STS-29 മിഷൻ) 32 കോഴിമുട്ടകൾ നാസ വിജയകരമായി ബഹിരാകാശത്തെത്തിച്ചു. ഇതിൽ പകുതി മുട്ടകൾ വിക്ഷേപണത്തിനു മുൻപ് രണ്ടു ദിവസത്തെ ഭ്രൂണവളർച്ചയുള്ളവയും ബാക്കിയുള്ളത് ഒൻപതു ദിവസത്തെ വളർച്ചയെത്തിയവയുമായിരുന്നു.

 

International

നേപ്പാൾ ദുരന്തം: മുന്നറിയിപ്പു നൽകിയിരുന്നതായി റിപ്പോർട്ട്; ഗവേഷണഫലം പുറത്തുവന്നത് മാർച്ചിൽ

ന്യൂഡൽഹി: നേപ്പാളിൽ വിനാശകരമായ പ്രകൃതിദുരന്തിനു സാധ്യതയുണ്ടെന്നു മുന്നറിയിപ്പുനൽകുന്ന രണ്ടു ഗവേഷണഫലങ്ങൾ പുറത്തുവന്നിരുന്നതായി റിപ്പോർട്ട്. ഹിന്ദു കുഷ് ഹിമാലയൻ മേഖലയിലെ ഹിമാനികൾ വേഗത്തിൽ ഉരുകുകയാണെന്നും രണ്ടായിരത്തിനുശേഷം മഞ്ഞുരുകലിന്‍റെ തോത് ഇരട്ടിയായെന്നും അതീവഗുരുതരമായ സാഹചര്യങ്ങളാണു നിലനിൽക്കുന്നതെന്നുമായിരുന്നു റിപ്പോർട്ട്. ഇന്‍റർഗവൺമെന്‍റൽ നോളജ് ആൻഡ് ലേണിംഗ് സെന്‍റർ ആണ് ഈ പഠന റിപ്പോർട്ട് തയാറാക്കിയത്.

ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് നേപ്പാളിലെ കാഠ്മണ്ഡു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്‍റർനാഷണൽ സെന്‍റർ ഫോർ ഇന്‍റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്‍റ് (ഐസിഐഎംഒഡി). മാർച്ചിലാണ് സംഘടന രണ്ടു പഠന റിപ്പോർട്ടുകൾ പുറത്തുവിട്ടത്. 1975 മുതൽ ഹിമാലയൻ മേഖലയിലെ ഹിമാനികളുടെ കനം 27 മീറ്ററോളം കുറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഏഷ്യയുടെ വാട്ടർ ടവറുകൾ എന്നറിയപ്പെടുന്ന ഈ ഹിമാനികളിൽ നിന്നുള്ള വെള്ളത്തെ ആശ്രയിക്കുന്ന താഴ്‌വരകളിലെ കോടിക്കണക്കിനു ജനങ്ങൾക്കുള്ള അപകടസൂചനയായിരുന്നു റിപ്പോർട്ട്.

മിന്നൽ പ്രളയത്തിന്‍റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണു ഗവേഷകർ. 4,000 മീറ്ററിലേറെ ഉയരമുള്ള പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്നതാണ് ദുരന്തിന്‍റെ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്. ആഗോളതാപനമാണ് മുൻപ് മഞ്ഞുവീഴ്ച ലഭിച്ചിരുന്ന ഉയർന്ന പ്രദേശങ്ങളിൽ മഴ പെയ്യാൻ കാരണമാകുന്നതെന്നും ഇത് ഹിമാനികൾ അതിവേഗം ഉരുകുന്നതിന് ഇടയാക്കുന്നുവെന്നും വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജിയിലെ ശാസ്ത്രജ്ഞരും വ്യക്തമാക്കുന്നു.

ഐസിഐഎംഒഡി പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 1990 നും 2020 നും ഇടയിലുള്ള മുപ്പതു വർഷത്തിനിടെ ഹിന്ദു കുഷ് ഹിമാലയൻ മേഖലയിലെ ഹിമാനികളുടെ മൊത്തം വിസ്തൃതിയുടെ 12 ശതമാനവും മഞ്ഞുശേഖരത്തിന്‍റെ ഒന്പതു ശതമാനവും നഷ്ടപ്പെട്ടു. പഠനവിധേയമാക്കിയ 38 ഹിമാനികളുടെ വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ 2000-മാണ്ടിനു ശേഷം ഹിമാലയൻ മേഖലയിലെ ഹിമാനികളുടെ നാശം ഇരട്ടിയായെന്നു ഗവേഷകർക്കു കണ്ടെത്താൻ കഴിഞ്ഞു. അതേസമയം, വൻതോതിൽ ഹിമാനികളുള്ള കരകോറം, സിക്കിം, സാൻസ്കർ, ഭൂട്ടാൻ തുടങ്ങിയ പല മേഖലകളിലും ആവശ്യത്തിനു നിരീക്ഷണ സംവിധാനങ്ങൾ ഇല്ലാത്തതു വിവരശേഖരണത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

നേപ്പാളിലുണ്ടായ ദുരന്തത്തിനു പിന്നിൽ ഉയർന്ന പ്രദേശത്തുണ്ടായ മഞ്ഞും പാറയും ചേർന്നുള്ള ഇടിഞ്ഞുവീഴ്ചയാകാമെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു. വലിയ തോതിൽ മഞ്ഞും പാറക്കഷണങ്ങളും ഭോട്ടെ കോശി നദിയുടെ ഉപനദിയായ ലെൻഡേ ഖോലയിലേക്കു പതിക്കുകയും, ഇതു വൻതോതിൽ വെള്ളവും ചെളിയും പാറകളും കുത്തിയൊഴുകാൻ കാരണമായെന്നുമാണു വിലയിരുത്തൽ. കാലാവസ്ഥാ വ്യതിയാനം കാരണം മഞ്ഞുപാളികൾ കുറയുകയും ഹിമാനികൾ പിൻവാങ്ങുകയും ചെയ്യുമ്പോൾ, പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശങ്ങൾ പുറത്തുവരുകയും അവ കൂടുതൽ ചൂട് ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഇതു പർവതനിരകളെ കൂടുതൽ ദുർബലമാക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

ധ്രുവപ്രദേശങ്ങൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഹിമാനികളുള്ളത് ഹിന്ദു കുഷ് ഹിമാലയൻ മേഖലയിലാണ്. 55,000 ചതുരശ്ര കിലോമീറ്ററിലധികം പരന്നുകിടക്കുന്ന 63,700-ലധികം ഹിമാനികളാണ് ഇവിടെയുള്ളത്. ശാസ്ത്രീയ മുന്നറിയിപ്പുകൾ വരാനിരിക്കുന്ന വലിയ കാലാവസ്ഥാദുരന്തങ്ങളുടെ വ്യാപ്തിയാണു ചൂണ്ടിക്കാണിക്കുന്നത്.

International

ദുരന്തനിവാരണം ഊർജിതം; 4500-ലേറെ ആളുകളെ രക്ഷപ്പെടുത്തി, 15,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് നേപ്പാൾ

കാഠ്മണ്ഡു: ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി നേപ്പാൾ. പ്രളയത്തിനിരയായ മുഴുവൻ പൗരന്മാർക്കും വിദേശികൾക്കും അടിയന്തര സഹായമെത്തിക്കാൻ സർക്കാരിന്‍റെ എല്ലാ സംവിധാനങ്ങളും സജ്ജമാണെന്ന് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ അറിയിച്ചു. കൊടുംതണുപ്പും പ്രതികൂല സാഹചര്യങ്ങളും അതിജീവിച്ചാണ് സേനാംഗങ്ങൾ ദുരന്തമേഖലയിൽ പ്രവൃത്തിക്കുന്നത്. 6755 കരസേനാംഗങ്ങൾ, 4473 പോലീസുകാർ, 4203 ആംഡ് പോലീസ് അംഗങ്ങൾ എന്നിവർ ഉൾപ്പെടെ 15431 സുരക്ഷാ ജീവനക്കാരാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന്‍റെ മുൻനിരയിലുള്ളത്.

ഇതുവരെ 4500-ലേറെ ആളുകളെ ദുരന്തമേഖലകളിൽനിന്നു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പ്രളയത്തിൽ വിവിധ ഹൈഡ്രോ പവർ ടണലുകളിൽ കുടുങ്ങിപ്പോയ 191 തൊഴിലാളികളെ പ്രത്യേക സംഘം സാഹസികമായി രക്ഷപ്പെടുത്തി. സേനയുടെയും സ്വകാര്യ ഏജൻസികളുടെയും 16 ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ദുഞ്ചെ, ത്രിശൂലി, തിമുറെ, സ്യാബ്രുബെസി തുടങ്ങി ഒറ്റപ്പെട്ടുപോയ മേഖലകളിൽനിന്ന് 517 പേരെ വ്യോമമാർഗം സുരക്ഷിതകേന്ദ്രങ്ങളിലെത്തിച്ചു. ഇതിനായി നൂറിലേറെ ഹെലികോപ്റ്റർ ദൗത്യങ്ങളാണു പൂർത്തിയാക്കിയത്.

തകർന്ന ഗതാഗത ശൃംഖലകളും അടിസ്ഥാന സൗകര്യങ്ങളും അടിയന്തരമായി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. രസുവയിൽനിന്ന് കാഠ്മണ്ഡുവിലേക്കുള്ള ബദൽ പാതകൾ ചെറിയ വാഹനങ്ങൾക്കായി തുറന്നുനൽകിയിട്ടുണ്ട്. കാഠ്മണ്ഡു-മുഗ്ലിംഗ് ഹൈവേ ഭാഗിക ഗതാഗതത്തിനായി സജ്ജമാക്കി. വഴികൾ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ബെയ്‌ലി പാലങ്ങൾ നിർമിക്കുന്നതിനായി ഇന്ത്യയോടും ചൈനയോടും നേപ്പാൾ സഹായം അഭ്യർഥിച്ചിട്ടുണ്ട്.

ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അടിയന്തര ആവശ്യങ്ങൾക്കായുള്ള ഫണ്ട് തദ്ദേശ സ്ഥാപനങ്ങൾക്കു കൈമാറി. ദുരന്തമേഖലയിൽ പകർവ്യാധികൾ പടരാതിരിക്കാൻ ബീർ ഹോസ്പിറ്റൽ, നാഷണൽ ട്രോമ സെന്‍റർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘങ്ങളെ വിന്യസിച്ചു. 5,000-ലേറെ ആളുകൾക്ക് ആവശ്യമായ അടിയന്തര മരുന്നുകളും കുടിവെള്ളവും ശുചിത്വ സൗകര്യങ്ങളും താത്കാലിക പാർപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.

പ്രളയത്തിൽപ്പെട്ട വിദേശ പൗരന്മാരുടെയും വിനോദസഞ്ചാരികളുടെയും വിവരങ്ങൾ ശേഖരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അടിയന്തര കൺട്രോൾ റൂം പൂർണസജ്ജമാണ്. ഇതുവരെ 130-ലേറെ വിദേശ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയതായും എംബസികളുമായി ചേർന്ന് ബാക്കിയുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയതായും അധികൃതർ അറിയിച്ചു.

International

വെനസ്വേലയുമായി എണ്ണക്കരാർ ഒപ്പുവച്ച് അമേരിക്ക; ചരിത്രപരമായ കരാറെന്ന് ട്രംപ്, ചൂഷണമെന്ന് നിരീക്ഷകർ

വാഷിംഗ്ടൺ ഡിസി: വെനസ്വേലയുമായി ലോകചരിത്രത്തിലെതന്നെ ഏറ്റവും വലിയ എണ്ണക്കരാർ ഒപ്പുവച്ചതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വെനസ്വേലയിലെ എണ്ണപ്പാടങ്ങളിൽനിന്നുള്ള ഉത്പാദനവും ലാഭകരമായി സ്വന്തമാക്കാനുമാണു കരാറിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്, വെനസ്വേലയിലെ ആക്ടിംഗ് പ്രസിഡന്‍റ് ഡെൽസി റോഡ്രിഗസ് എന്നിവർ ചേർന്നാണ് കരാറിൽ ഒപ്പുവച്ചത്.

 

മാസങ്ങൾക്കുമുന്പ്, പ്രസിഡന്‍റ് നികോളാസ് മഡുറോയെ സൈനിക നടപടിയിലൂടെ പുറത്താക്കി അമേരിക്കയിലേക്കു കൊണ്ടുപോയതിനു പിന്നാലെയാണ് എണ്ണക്കരാർ. മഡുറോയ്ക്കു ശേഷം അധികാരത്തിൽ വന്ന ഡെൽസി റോഡ്രിഗസ്, രണ്ടു പതിറ്റാണ്ടുകളായി തുടരുന്ന സോഷ്യലിസ്റ്റ് നയങ്ങൾ മാറ്റിവച്ച് എണ്ണ മേഖലയെ സ്വകാര്യവത്കരിക്കാനുള്ള നിയമത്തിൽ ഒപ്പുവച്ചിരുന്നു.

കരാർ അനുസരിച്ച് വെനസ്വേലയിലെ 17 എണ്ണപ്പാടങ്ങളിലായി സ്ഥിതി ചെയ്യുന്ന ശേഖരം അമേരിക്കയുടെ കരങ്ങളിലെത്തും. വരും നാളുകളിൽ ഏകദേശം 100 ബില്യൺ യുഎസ് ഡോളറിന്‍റെ സ്വകാര്യനിക്ഷേപം വെനസ്വേലയിലേക്ക് എത്തും. ഇതുവഴി രാജ്യത്തിനു നികുതി ഇനത്തിൽ ഇരുപതു ലക്ഷം കോടിയിലേറെ വരുമാനം ലഭിക്കുമെന്നാണ് റിപ്പോർട്ട്. നൂറു വർഷത്തേക്ക് എണ്ണപ്പാടങ്ങളുടെ ഉടമസ്ഥാവകാശം അമേരിക്കയ്ക്കും അമേരിക്ക നിർദേശിക്കുന്ന സ്വകാര്യ കന്പനിക്കുമുള്ളതാകും. സൗദി അരാംകോയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ശേഖരമുള്ള കമ്പനിയായി ഇതു മാറും. പുതിയ കമ്പനിയുടെ ഉത്പാദനത്തിന്‍റെ 55 ശതമാനത്തോളം നിയന്ത്രണം അമേരിക്കയ്ക്കു മാത്രമായിരിക്കും.

ഇറാനുമായുള്ള യുദ്ധം പേർഷ്യൻ ഉൾക്കടലിലൂടെയുള്ള എണ്ണ വിതരണം തടസപ്പെടുകയും അമേരിക്കയിൽ ഇന്ധനവില കുത്തനെ ഉയരുകയും ചെയ്തിരുന്നു. രാജ്യത്തെ അടിയന്തര എണ്ണ ശേഖരം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ട്രംപ് വെനസ്വേലയിലെ എണ്ണ ശേഖരത്തിലേക്കു തിരിഞ്ഞത്. യുഎസിന്‍റെ അടിയന്തര ആവശ്യങ്ങൾക്കും സൈനിക ആവശ്യങ്ങൾക്കും എണ്ണ ഉപയോഗിക്കും.

ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണ ശേഖരമുള്ള രാജ്യങ്ങളിലൊന്നാണ് വെനസ്വേല. എങ്കിലും, അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തിൽ ആഗോള എണ്ണ ഉൽപ്പാദനത്തിന്‍റെ ഒരു ശതമാനം മാത്രമാണു നിലവിൽ വെനസ്വേലയിൽ നടക്കുന്നത്.

അതേസമയം, യുഎസ്-വെനസ്വേല കരാർ ലോകമെമ്പാടും വലിയ ചർച്ചകൾക്കു വഴിവച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ വലിയ വിജയമായി അമേരിക്ക കരാറിനെ വിശേഷിപ്പിച്ചപ്പോൾ, കടുത്ത വിമർശനങ്ങളും ഉയരുന്നുണ്ട്. വെനസ്വേലയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അമേരിക്ക നടത്തുന്ന കൊള്ളയാണിതെന്നും പല അന്താരാഷ്ട്രനിരീക്ഷകരും വിമർശിക്കുന്നു.

International

താലിബാൻ കാടത്തത്തിന്‍റെ ഓർമപ്പെടുത്തൽ; അഫ്ഗാൻ പെൺകുട്ടിയെ കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യങ്ങൾ വീണ്ടും പ്രചരിക്കുന്നു

ന്യൂഡൽഹി: 2015-ൽ അരങ്ങേറിയ കൊടും ക്രൂരത. 19 വയസുകാരിയെ കുഴിയിൽ തള്ളിയിട്ടശേഷം താലിബാൻ ഭീകരർ ചുറ്റുംനിന്നു കല്ലെറിഞ്ഞു കൊല്ലുന്നു. അവളുടെ ജീവനായുള്ള രോദനം ആ കാട്ടാളന്മാർ കേട്ടില്ല. അവർ വീണ്ടും വീണ്ടും കല്ലുകൾ വലിച്ചെറിഞ്ഞു, അസഭ്യവർഷത്തോടെ, ഒടുവിൽ നരകയാതനയോടെ ആ ജീവൻ പൊലിഞ്ഞു. ആ ദൃശ്യങ്ങൾ താലിബാന്‍റെ സ്ത്രീകളോടുള്ള കൊടുക്രൂരതയുടെ ഓർമപ്പെടുത്തലായി സമൂഹമാധ്യമങ്ങളിൽ വീണ്ടും വ്യാപകമായി പ്രചരിക്കുകയാണ്. തെരുവുനായയോടും പോലും ചെയ്യാത്ത ക്രൂരതയാണു പെൺകുട്ടിക്കുനേരേ അരങ്ങേറിയത്. അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിൽവച്ച് റുക്‌ഷാന എന്ന പെൺകുട്ടിയെ താലിബാൻ കല്ലെറിഞ്ഞു കൊലപ്പെടുത്തിയതിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ ലോകമെന്പാടും വലിയ ചർച്ചയാകുകയാണ്.

ഇഷ്ടപ്പെടാത്ത വിവാഹത്തിൽനിന്ന് ഒളിച്ചോടി കാമുകനൊപ്പം ജീവിക്കാൻ ശ്രമിച്ചതിനാണ് താലിബാൻ ഈ കാട്ടാളനീതി നടപ്പാക്കിയത്. സാഗർ ജില്ലയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ താലിബാൻ സംഘം റുക്‌ഷാനയെയും കാമുകനെയും പിടികൂടുകയായിരുന്നു. തുടർന്ന് തുറുങ്കിലടച്ചു. യുവതിയെ വിട്ടയ്ക്കാൻ വലിയതുക മോചനദ്രവ്യമായി താലിബാൻ ആവശ്യപ്പെട്ടു. നിർധനരായ കുടുംബത്തിന് താലിബാൻ വിധിച്ച തുക നൽകാൻ കഴിഞ്ഞില്ല. ഇതോടെ അവിഹിതബന്ധം ആരോപിച്ചും താലിബാൻ നിയമങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയും യുവതിയെ കല്ലെറിഞ്ഞു കൊല്ലാൻ പ്രാദേശിക പുരോഹിതൻ ഉത്തരവിടുകയായിരുന്നു.

ക്രൂര പീഡനങ്ങൾക്കിരയാക്കിയശേഷം, മണ്ണിൽ വലിയ കുഴിയെടുത്ത് അതിൽ യുവതിയെ ഇറക്കിനിർത്തിയ ശേഷമായിരുന്നു പ്രാകൃതമായ ശിക്ഷ നടപ്പാക്കിയത്. അവിടെക്കൂടിയ ആളുകൾ ക്രൂരമായി യുവതിക്കുനേരേ കല്ലെറിയുകയും, ഓടി രക്ഷപ്പെടാൻ പോലും സാധിക്കാതെ യുവതി വേദനകൊണ്ട് നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

അഫ്ഗാനിസ്ഥാന്‍റെ ഭരണം പിടിച്ചെടുത്തശേഷം സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ കൊടിയ അടിച്ചമർത്തലുകൾ വീണ്ടും ആവർത്തിക്കുകയാണ് താലിബാൻ.

 

International

യുദ്ധത്തെ നേരിടാൻ സജ്ജമായിരിക്കണമെന്ന് ഇറാൻ; ചർച്ചയ്ക്ക് തയാറായില്ലെങ്കിൽ ആക്രമണം ശക്തമാക്കുമെന്ന് യുഎസ്

ടെഹ്‌റാൻ: നയതന്ത്ര നീക്കങ്ങൾ തുടരുമ്പോഴും യുദ്ധമുണ്ടായാൽ നേരിടാൻ സജ്ജമായിരിക്കണമെന്ന് ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. ഇറാൻ ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ രാജ്യത്തിന്‍റെ പരമാധികാരവും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ അവസാന ശ്വാസം വരെ പോരാടാൻ ഒരുങ്ങിയിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ഒരിടവേളയ്ക്ക് ശേഷം രൂക്ഷമാകുന്നതിനിടെയാണ് പ്രതിരോധത്തിനും നയതന്ത്രത്തിനും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഇറാന്‍റെ പ്രതികരണം.

ഇറാൻ ചർച്ചയ്ക്ക് തയാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ വ്യോമാക്രമണം കൂടുതൽ ശക്തമാക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ചർച്ചകളിലേക്ക് ഇറാൻ മടങ്ങിയെത്തിയില്ലെങ്കിൽ അടുത്ത ആഴ്ച മുതൽ രാജ്യത്തെ ഊർജ നിലയങ്ങളും പാലങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നാണ് ട്രംപിന്‍റെ ഭീഷണി. നിലവിൽ അമേരിക്കയുമായി ചർച്ചകൾ നടത്തുന്നതിനെക്കുറിച്ച് ഇറാൻ ആലോചിക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ വ്യക്തമാക്കി.

International

പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ, ഇറാന്‍ തുറമുഖ നഗരങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ

ടെഹ്‌റാൻ: ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കൻ സൈന്യത്തിന്‍റെ വ്യാപക വ്യോമാക്രമണം. വെടിനിർത്തൽ അവസാനിച്ചെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടിയെന്നോണമാണ് യുഎസ് സെൻട്രൽ കമാൻഡ് പുതിയ സൈനിക നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇറാന്‍റെ പ്രധാന തുറമുഖ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിരിക് എന്നിവിടങ്ങളിൽ അതിശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി സ്ഥിരീകരിച്ചു. അതീവ തന്ത്രപ്രധാനമായ തീരദേശ മേഖലകളായ ചബാഹർ, കോണാർക്, ബുഷഹർ, ഖേഷം ദ്വീപുകൾ എന്നിവടങ്ങളിലും യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.

തുറമുഖങ്ങളിലെ സൈനിക കേന്ദ്രങ്ങൾ, കപ്പൽ വിരുദ്ധ മിസൈൽ വിക്ഷേപണ തറകൾ, തീരദേശ റഡാർ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യുഎസ് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാന്‍റെ സൈനിക ശേഷി തകർക്കുകയാണ് ലക്ഷ്യം.ആക്രമണത്തെതുടർന്ന് മേഖലയിൽ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Kerala

ഹോർമുസിലെ ആക്രമണം: ഇറാനെ തിരിച്ചടിച്ച് അമേരിക്ക 

ടെഹ്റാൻ: ഹോർമുസിൽ കപ്പൽ ആക്രമിച്ചതിനു തിരിച്ചടിയായി ഇറാനെ ആക്രമിച്ച് അമേരിക്ക. ആക്രമണം തുടങ്ങി എന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് വിശദമാക്കി. ഹോർമുസ് കടലിടുക്കിൽ വച്ച് മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾക്ക് മറുപടിയായി അമേരിക്ക ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തിയത്.

ബുധനാഴ്ച പുല‍ർച്ചെയോടെയാണ് ആക്രമണം നടന്നത്. മേഖലയിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനും തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമാണ് അടിയന്തിര സൈനിക നടപടിയെന്നാണ് യുഎസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന മൂന്ന് പ്രമുഖ വാണിജ്യ കപ്പലുകൾക്ക് നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വലിയ രീതിയിലുള്ള ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഈ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് അമേരിക്കൻ സൈന്യം ഇറാനെതിരെ വീണ്ടും ആക്രമണം നടത്തിയത്.

ഇറാന്‍റെ സൈനിക താവളങ്ങൾ, ആയുധ സംഭരണശാലകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ മിസൈൽ ആക്രമണങ്ങളെന്നാണ് അന്ത‍ർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടാങ്കറുകൾക്ക് നേരെ ആക്രമണം നടന്ന് മണിക്കൂറുകൾക്കകം ഇറാന്‍റെ എണ്ണ ഇറക്കുമതിക്കുമേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങൾക്ക് ഇളവ് നൽകിക്കൊണ്ട് കഴിഞ്ഞ മാസം ട്രഷറി വകുപ്പ് പുറപ്പെടുവിച്ചിരുന്ന 60 ദിവസത്തെ ലൈസൻസ് അമേരിക്ക റദ്ദാക്കിയിരുന്നു.

Viral

കൊളംബിയയെ നടുക്കി മോൺസ്റ്റർ ട്രക്ക് അപകടം

കൊളംബിയയിലെ പോപ്പയാൻ നഗരത്തിൽ വാഹന പ്രദർശനത്തിനിടെയുണ്ടായ മോൺസ്റ്റർ ട്രക്ക് അപകടം അന്താരാഷ്ട്ര തലത്തിൽ വലിയ നടുക്കമുണ്ടാക്കിയിരിക്കുകയാണ്.

വിനോദത്തിനായി ഒത്തുകൂടിയ ജനക്കൂട്ടത്തിന് നേരെ നിയന്ത്രണം വിട്ട വാഹനം പാഞ്ഞുകയറി ഉണ്ടായ ദുരന്തത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമാവുകയും മുപ്പത്തിയെട്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നത് മരണസംഖ്യ വർധിക്കുമോ എന്ന ആശങ്ക ഉയർത്തുന്നുണ്ട്. പ്രദർശന വേദിയിലെ തടസങ്ങൾ വേഗത്തിൽ മറികടക്കുന്നതിനിടയിൽ ട്രക്കിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ഉയരത്തിൽ നിന്നും താഴേക്ക് പതിച്ച വാഹനം ബ്രേക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും ആക്സിലറേറ്റർ കുടുങ്ങിയത് മൂലം നിയന്ത്രണം നഷ്ടമായി ഗാലറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാണികൾ തിങ്ങിനിറഞ്ഞ ഭാഗത്തെ തൂണിലിടിച്ചാണ് ട്രക്ക് മറിഞ്ഞത്.

നിമിഷനേരം കൊണ്ട് നടന്ന അപകടമായതിനാൽ ഗാലറിയിലുണ്ടായിരുന്നവർക്ക് ഓടിമാറാൻ സാധിച്ചില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിന് പിന്നാലെ പോപ്പയാൻ പോലീസ് കമാൻഡർ കേണൽ ജൂലിയൻ കാസ്റ്റനഡ മെക്കാനിക്കൽ ഫെയിലിയർ സാധ്യത സ്ഥിരീകരിച്ചിട്ടുണ്ട്.

പരിക്കേറ്റ ഡ്രൈവർ നിലവിൽ ചികിത്സയിലാണ്. അപകടസ്ഥലത്തുണ്ടായിരുന്ന സന്നദ്ധപ്രവർത്തകരും കാണികളും ചേർന്നാണ് ഗാലറിക്കടിയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രികളിൽ എത്തിച്ചത്.

ഈ ദുരന്തം രാജ്യത്തെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. ഇത്തരം സാഹസിക പ്രദർശനങ്ങൾ സംഘടിപ്പിക്കുമ്പോൾ പാലിക്കേണ്ട അന്താരാഷ്ട്ര സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായോ എന്ന കാര്യത്തിൽ കൊളംബിയൻ ഭരണകൂടം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

വാഹനത്തിന്‍റെ ഫിറ്റ്‌നസ് പരിശോധനയിലും സംഘാടകരുടെ ഭാഗത്തുനിന്നുള്ള ജാഗ്രതയിലും ഉണ്ടായ കുറവുകൾ അന്വേഷണ വിധേയമാക്കും. ആഘോഷമായി തുടങ്ങിയ പരിപാടി ചോരപ്പുഴയിൽ അവസാനിച്ചത് നഗരത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

വരും ദിവസങ്ങളിൽ പുറത്തുവരുന്ന അന്വേഷണ റിപ്പോർട്ടിലൂടെ മാത്രമേ അപകടത്തിന്‍റെ യഥാർഥ കാരണങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ.

 

International

അതിർത്തി തർക്കത്തിനിടെ വിഷ്ണുവിഗ്രഹം തകർത്തു; തായ് സൈന്യത്തിന്‍റെ നടപടിയെ അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി: കംബോഡിയ-തായ്‌ലൻഡ് അതിർത്തിയിലെ തർക്കപ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന വിഷ്ണുഭഗവാന്‍റെ പ്രതിമ തായ് സൈന്യം തകർത്ത നടപടിയിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

വർഷങ്ങളായി തുടരുന്ന അതിർത്തി തർക്കങ്ങൾക്കിടയിൽ നടന്ന ഈ സംഭവം ലോകമെമ്പാടുമുള്ള ഹിന്ദു വിശ്വാസികളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നതാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സമാധാനപരമായ നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട ഇന്ത്യ, ഇത്തരം അനാദരവുകൾ ഒഴിവാക്കപ്പെടേണ്ടതാണെന്നും ഓർമ്മിപ്പിച്ചു.

കംബോഡിയൻ അതിർത്തിക്കുള്ളിലെ ആൻ സെസ് എന്ന സ്ഥലത്ത് 2014-ൽ സ്ഥാപിച്ച പ്രതിമയാണ് കഴിഞ്ഞ തിങ്കളാഴ്ച തായ് സൈന്യം ബാക്ക്‌ഹോ ലോഡർ ഉപയോഗിച്ച് തകർത്തത്.

തായ്‌ലൻഡ് അതിർത്തിയിൽ നിന്നും വെറും നൂറു മീറ്റർ മാത്രം അകലെയുള്ള ഈ ഭാഗത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ ദീർഘകാലമായി തർക്കം നിലനിൽക്കുന്നുണ്ട്.

ബുദ്ധ, ഹിന്ദു സംസ്കാരങ്ങൾ ആഴത്തിൽ വേരോടിയ ഈ മേഖലയിലെ ഇത്തരം ആരാധനാ വിഗ്രഹങ്ങൾ തകർക്കുന്നത് നാഗരിക പൈതൃകത്തിന് നേരെയുള്ള കടന്നുകയറ്റമായാണ് കാണുന്നത്.

വിഷ്ണു പ്രതിമ തകർക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിഷയം രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. ഈ വർഷം ജൂലൈ മുതൽ മേഖലയിൽ സൈനിക നീക്കങ്ങൾ ശക്തമായിരുന്നു.

അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഇടപെടലിനെത്തുടർന്ന് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ മാസം വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

സമാധാനം നിലനിർത്തുന്നതിനും ആൾനാശവും സ്വത്തുനാശവും ഒഴിവാക്കുന്നതിനും ഇരുപക്ഷവും വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്നും ഇന്ത്യ ആഹ്വാനം ചെയ്തു.

സാംസ്കാരികവും മതപരവുമായ അടയാളങ്ങളെ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം ഓർമ്മിപ്പിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ, മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ നയതന്ത്ര ഇടപെടലുകൾ ആവശ്യമാണെന്നും കൂട്ടിച്ചേർത്തു.

Latest News

Corehub Up