Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JAMMU

ജമ്മു അതിർത്തിയിലെ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരൻ ബിഎസ്എഫിന്‍റെ പിടിയിൽ

ജമ്മു: ജമ്മുവിലെ കനാചക് സെക്ടറിലെ അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ സ്വദേശിയെ അതിർത്തി രക്ഷാ സേന അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ 44-ാം ബറ്റാലിയൻ സേന വിഭാഗമാണ് സോഹൻ ബി.ഒ.പി മേഖലയിൽ നിന്ന് ഇയാളെ പിടികൂടിയത്.

പാകിസ്ഥാനിലെ സിയാൽകോട്ട് ജില്ലയിലെ ലൂണി ഗ്രാമവാസിയായ 'നസീർ' എന്നയാളാണ് പിടിയിലായത്. ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയിൽ എടുത്ത ബിഎസ്എഫ് അതിർത്തി മേഖലയിൽ പരിശോധന ശക്തമാക്കി. ഇയാൾ വഴിതെറ്റി അതിർത്തി കടന്നതാണോ അതോ ഭാവിയിൽ ഭീകരരെ ഇന്ത്യയിലേക്ക് അയക്കുന്നതിന് മുന്നോടിയായി സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കാൻ മനഃപൂർവ്വം എത്തിയതാണോ എന്ന് അന്വേഷിച്ചുവരികയാണ്. 

കഴിഞ്ഞ ഏതാനും മാസങ്ങളായി ജമ്മു, സാമ്പ, കത്വ ജില്ലകളിലെ അന്താരാഷ്ട്ര അതിർത്തികളിൽ സമാനമായ നിരവധി നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും സുരക്ഷാ സേന പൂർണ ജാഗ്രതയിലാണെന്നും മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.

National

കിഷ്ത്വാർ ഏറ്റുമുട്ടൽ: ഭീകരർക്കായുള്ള തെരച്ചിൽ മൂന്നാം ദിവസത്തിലേക്ക്

ജമ്മു:  ജമ്മു കാഷ്മീരിലെ കിഷ്ത്വാറിൽ ഭീകരർക്കായുള്ള തെരച്ചിൽ മൂന്നാം ദിവസത്തിലേക്കു കടന്നു.

സൈന്യവുമായി ഏറ്റുമുട്ടിയശേഷം വനമേഖലയിലേക്കു കടന്ന ഭീകരരെ പിടികൂടുന്നതിനായി സർവ സന്നാഹവുമായി സൈന്യം തെരച്ചിൽ ന‌‌ടത്തുകയാണ്.

സോന്നാർ ഗ്രാമത്തിലെ വനമേഖലയിൽ ഞായറാഴ്ച രാത്രിയാണ് ഭീകരർ സൈനികർക്കുനേരേ ഗ്രനേഡ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കു പരിക്കേറ്റിരുന്നു. ഇവരിൽ അർധസൈനിക വിഭാഗത്തിൽപ്പെട്ട ഹവിൽദാർ ഗജേന്ദ്ര സിംഗിന്‍റെ ജീവൻ നഷ്ടമായതായി സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.

ഇദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചശേഷം മൃതദേഹം അന്ത്യകർമങ്ങൾക്കായി ജന്മനാടായ ഉത്തരാഖണ്ഡിലേക്ക് അയച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, ഭീകരരെ ഏതുവിധേനയും പിടികൂടുമെന്നും ഓപ്പറേഷൻ ത്രാഷി-1 എന്ന പേരിൽ സൈനികനടപടി ആരംഭിച്ചിച്ചിരിക്കുകയാണെന്നും സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.

National

കിഷ്ത്വാറിൽ ഭീകരർക്കായി തെരച്ചിൽ തുടരുന്നു

ജമ്മു: ഭീകരരുമായി ഏറ്റുമുട്ടലുണ്ടായ ജമ്മു കാഷ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേന തെരച്ചിൽ ശക്തമാക്കി. ഭീകരരുടെ ഒളിസങ്കേതം ഉൾപ്പെടെയുള്ള ഇടങ്ങൾ സുരക്ഷാസേന പരിശോധിച്ചു വരികയാണ്.

പോലീസും അർധസൈനിക വിഭാഗവും സൈനികർക്കൊപ്പം തെരച്ചിലിൽ സഹായിക്കുന്നുണ്ട്. കൂടാതെ ഡോഗ് സ്ക്വാഡും ഡ്രോൺ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യയും തെരച്ചിലിന്‍റെ ഭാഗമായുണ്ട്.


ഭീകരരെ ഒരുകാരണവശാലും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. സോന്നാൽ ഗ്രാമത്തിലെ വനമേഖലയിൽ ഞായറാഴ്ച രാത്രിയാണ് ഭീകരർ സുരക്ഷാസേനയ്ക്കുനേരേ ഗ്രനേഡ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ എട്ട് സൈനികർക്ക് പരിക്കേറ്റിരുന്നു.

National

ജമ്മുകാഷ്മീരിൽ ഏറ്റുമുട്ടൽ; സൈനികൻ വീരമൃത്യു വരിച്ചു

ശ്രീനഗർ: ജമ്മുകാഷ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികൻ വീരമൃത്യു വരിച്ചു. ഹവീൽദാർ ഗജേന്ദ്ര സിംഗാണ് മരിച്ചത്.

കിഷ്ത്വാറിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് സൈന്യം കിഷ്ത്വാറിലെത്തിയത്. തുടർന്ന് സൈന്യത്തിനു നേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു.

സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ സൈന്യത്തെ സ്ഥലത്ത് വിന്യസിച്ചെന്നും പ്രദേശത്ത് പരിശോധന ശക്തമാക്കിയെന്നും അധികൃതർ പറഞ്ഞു.

Latest News

Corehub Up