മൂവാറ്റുപുഴ: കൈക്കൂലി കേസിൽ മുൻ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്കും സെക്ഷൻ ക്ലർക്കിനും തടവും പിഴയും.
കേസിലെ രണ്ടും മൂന്നും പ്രതികളായ മുൻ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കൊല്ലം പോളയത്തോട് സ്വദേശി എം. കമാലുദ്ദീൻ, മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ ഓഫീസ് സെക്ഷൻ ക്ലർക്ക് എറണാകുളം ഇളമ്പകപ്പിള്ളി സ്വദേശി എം. പി. വിജയകുമാർ എന്നിവരെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചത്.
പാണിയേലി സ്വദേശിയായ ഫോറസ്റ്റ് കോൺട്രാക്ട് വർക്കുകൾ ഏറ്റെടുത്തു ചെയ്തിരുന്ന കെ.പി. രവിയുടെ പേരിൽ അനുവദിക്കേണ്ടിയിരുന്ന തുക ഔദ്യോഗിക ബില്ലുകളിലും ഓഫീസ് രേഖകളിലും കൃത്രിമം നടത്തി കേസിലെ ഒന്നാം പ്രതി പരേതനായ മോഹനന് പാസാക്കി കൊടുത്ത് തട്ടിയെടുത്തെന്നാണു കേസ്.