x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു


Published: May 7, 2026 05:05 PM IST | Updated: May 7, 2026 05:05 PM IST

കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മാറമ്പിള്ളി പള്ളിപ്രം പള്ളിക്കവല ഭാഗത്ത് നെടിയാന്‍ വീട്ടില്‍ അജിംസിനെ (38) ആണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.

എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്.

പെരുമ്പാവൂര്‍, ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കൊലപാതകം, പിടിച്ചുപറി, മയക്കുമരുന്ന് കേസ്, ദേഹോപദ്രവം, അതിക്രമിച്ച് കയറല്‍, പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് അജിംസ്.

2024 സെപ്റ്റംബറില്‍ പെരുമ്പാവൂരില്‍ ഷംസുദ്ദീന്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. കഴിഞ്ഞ ജനുവരിയില്‍ പെരുമ്പാവൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച കേസിലും പ്രതിയായതിനെ തുടര്‍ന്നാണ് നടപടി.

പെരുമ്പാവൂര്‍ ഇന്‍സ്‌പെക്ടര്‍ എല്‍. അനില്‍ കുമാര്‍, എസ്‌ഐമാരായ പ്രവീണ്‍ പ്രകാശ്, ജോബി ജോര്‍ജ്, എഎസ്‌ഐ കെ.ആര്‍. സുധീര്‍, സിപിഒമാരായ എം.എച്ച്. സുധീര്‍, പി.കെ. ഹാരിസ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags : Kappa case jailed police case

Recent News

Corehub Up