Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police

കോട്ടയത്ത് വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണം കവർന്നു

കോട്ടയം: പൂത്തിളപ്പിൽ ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് വൻ സ്വർണക്കവർച്ച. പൂത്തിളപ്പ് സ്വദേശി എബ്രഹാമിന്റെ വീട്ടിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ പട്ടാപ്പകൽ മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്.

വീട്ടുകാർ പുറത്തുപോയ സമയം നോക്കിയാണ് മോഷണം നടന്നിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് മുൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് അകത്തു കയറി പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി മനസ്സിലായത്. കുട്ടികളുടെ ആഭരണങ്ങളടക്കമാണ് നഷ്ടമായത്. മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചിരുന്ന രണ്ട് മാലകൾ നഷ്ടമായിട്ടില്ല.

സംഭവത്തിൽ പള്ളിക്കത്തോട് പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മുൻപ് സമാന രീതിയിൽ മോഷണം നടത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

Leader Page

നെല്ല് പത്തായത്തിലുണ്ടെങ്കിൽ എലി വയനാട്ടിൽനിന്നും വരും' ഹരിപ്പാട് കൊലപാതകവും പോലീസിന്‍റെ കാര്യക്ഷമതയും!

നെല്ല് പത്തായത്തിലുണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നു വരുംഎന്ന പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്ന തരത്തിലാണ് കഴിഞ്ഞദിവസം ഹരിപ്പാട് നടന്ന അപക്വതയുടെ മൂർത്തിമദ്ഭാവമായി മാറിയ കൊലപാതകത്തിൽ പോലീസിന്‍റെ കണ്ടെത്തൽ.

പതിമൂന്നു വയസുകാരി പെൺകുട്ടിയും രണ്ട് ആൺ സുഹൃത്തുക്കളും ഇപ്പോൾ വിചാരിക്കുന്നതും ഈ പഴഞ്ചൊല്ലുതന്നെയാവും. പ്രായം ചെന്ന ഒരു മനുഷ്യനെ കൊല ചെയ്താൽ നാട്ടുകാരും പോലീസും എങ്ങനെ കണ്ടുപിടിക്കാനാണ് എന്നു കരുതി വളരെ കൂളായി നടന്നിരിക്കാം. ഇന്ന് പോലീസ് ഉപയോഗിച്ചുവരുന്ന ഏറ്റവും നൂതനമായ സങ്കേതികവിദ്യയിൽനിന്ന് ലോകത്തിലെ ഏറ്റവും വലിയ കുറ്റവാളിക്കുപോലും രക്ഷപ്പടാൻ കഴിയില്ല എന്ന സത്യം ഇത്തരം കുട്ടികളും മുതിർന്നവരുമൊക്കെ മനസിലാക്കണം.

തയാറെടുപ്പിന് അഞ്ച് ഘട്ടം

കൊലപാതകങ്ങളുടെ തയാറെടുപ്പ് എന്നതിന് അഞ്ച് സ്‌റ്റേജുകളാണുള്ളത്. ഒന്നാമതായി ഒരാളെ കൊല്ലാൻ തീരുമാനിക്കുന്നു. രണ്ട് എങ്ങനെ കൊല്ലാമെന്നു തീരുമാനിക്കുന്നു. മൂന്നാമതായി കൊലപാതകത്തിനുള്ള സാധനസാമഗ്രികൾ വാങ്ങുകയും ശേഖരിക്കുകയും സംഭവസ്ഥലത്ത് എത്തിക്കുകയും ചെയ്യുന്നു. നാലാമതായി കൃത്യം നടത്തുന്നയിടത്തേക്കുള്ള ട്രാൻസ്പോർട്ടേഷൻ ഒരുക്കുന്നു. അഞ്ചാമതായി നമ്മുടെ സഹായികളെ കണ്ടെത്തുന്നു. പക്ഷേ, കൊലപാതകത്തിന് എത്രത്തോളം സംവിധാനങ്ങളും സജ്ജീകരണങ്ങളും ഒരുക്കുമോ അത്രത്തോളം സാക്ഷികളും ഉണ്ടാവുമെന്ന് കൊലപാതകികൾ മറന്നുപോകുന്നു. ഈ സജ്ജീകരണങ്ങളെല്ലാംതന്നെ പെട്ടെന്നു കേസ് തെളിയിക്കാനുള്ള മാർഗമായിത്തന്നെ വന്നുഭവിക്കും.

ഹരിപ്പാട് കേസ് നോക്കുകയാണെങ്കിൽ ആരായിരിക്കാം ഈ വയോധികനെ കൊല്ലാൻ സാധ്യതയുള്ളത്, അദ്ദേഹത്തിനു ശത്രുക്കൾ ഉണ്ടായിരുന്നോ? മരിക്കുന്നതിനു 48 മണിക്കൂറിനുള്ളിൽ ആരൊക്കെയായിരിക്കും അയാളുമായി ബന്ധപ്പെട്ടത്? കൊലപാതകത്തിലേക്കു നയിച്ച കാരണം എന്താണ്? ആരുടെയെങ്കിലും പ്രേരണ ഉണ്ടായിരുന്നോ? തുടങ്ങിയ കാര്യങ്ങളാണ് ആദ്യഘട്ടത്തിൽ പോലീസ് പരിശോധിച്ചതെന്നു വ്യക്തം.

രണ്ടാമതായി, പോസ്റ്റ്മോർട്ടവുമായി ബന്ധപ്പെട്ട തെളിവെടുപ്പുകളാണ് നടക്കുന്നത്. മരണത്തിനുമുമ്പ് പരിക്കുകൾ ഉണ്ടായിരുന്നോ? കൊല നടന്ന സ്ഥലത്ത് വിരലടയാളമുൾപ്പെടെ എന്തെങ്കിലും തെളിവുകൾ ലഭ്യമാണോ എന്നതാവും അവിടെ കണ്ടെത്തുക. അതുപോലെ മൃതദേഹം മറവു ചെയ്യാൻ കൊലയാളി ശ്രമിച്ചാൽ അതിനും പല തെളിവുകളും അവശേഷിക്കുന്നുണ്ടാവും.

പോസ്റ്റ്‌മോർട്ടത്തിൽ എല്ലാമറിയാം

ഏതു രീതിയിലാണ് കൊല നടത്തിയത് എന്നു കണ്ടുപിടിക്കാൻ ഇന്ന് യാതൊരു പ്രയാസവുമില്ല. ഉദാഹരണത്തിന്, ശ്വാസം മുട്ടിച്ചു കൊന്നുവെന്നിരിക്കട്ടെ. അതു കണ്ടെത്തുന്നതിനുള്ള സാധ്യതകൾ നോക്കാം. ഇരയുടെ കഴുത്തിലെ നഖത്തിന്‍റെ പാടുകൾ, കഴുത്തിലെ അസ്ഥികൾക്ക് സംഭവിക്കുന്ന പൊട്ടൽ തുടങ്ങി പലതും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്താൻ സാധിക്കും. കയർ, അല്ലെങ്കിൽ തുണി, ഷാൾ, വയർ, നൂൽകമ്പി, കേബിൾ തുടങ്ങി ഏതെങ്കിലും വസ്‌തു ഉപയോഗിച്ചാലും കണ്ടെത്താൻ ബുദ്ധിമുട്ടില്ല. അതുമല്ല തലയണ, പ്ലാസ്റ്റിക് കവർ, തുണി തുടങ്ങിയവ ഉപയോഗിച്ചോ കൈകൾ കൊണ്ടോ മൂക്കും വായും അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചോ കൊന്നാലും നെഞ്ചിൽ അമർത്തിയോ കയറിയിരുന്നോ അസാധാരണ ഭാരം കയറ്റി വച്ചോ ശ്വാസംമുട്ടിച്ചു കൊന്നാലും അതു പോസ്റ്റ്മോർട്ടത്തിലൂടെ തെളിയിക്കാനാവും. കൊലയാളി മുഖംമൂടിവച്ചാലും രക്ഷയില്ല. കാരണം, "Gait Analysis’ വഴി കൊലയാളി എങ്ങനെ നടക്കുന്നു അതും തിരിച്ചു കണ്ടുപിടിക്കാൻ പറ്റും.

പോലീസ് നായയെ ഉപയോഗിച്ചു മാത്രമല്ല ഇന്ന് കൊലപാതകിയുടെ ഗന്ധം തിരിച്ചറിയുനത്. കുറ്റകൃത്യം നടന്ന സ്ഥലത്തെ വസ്തുക്കളിൽനിന്നോ വായുവിൽനിന്നോ കുറ്റവാളിയുടെ ഗന്ധം വലിച്ചെടുക്കാൻ ഉപയോഗിക്കുന്ന പ്രത്യേക വാക്വം ഉപകരണങ്ങൾ ഇന്നുണ്ട്. നായയുടെ മൂക്കിന് സമാനമായി ഗന്ധം പിടിച്ചെടുക്കാൻ കഴിയുന്ന സെൻസറുകളുള്ള ഇലക‌്ട്രോണിക് നോസ് ഉപകരണങ്ങളും ലഭ്യമാണ്. ആർട്ടിഫിഷൽ ഇന്‍റലിജൻസ് സംവിധാനങ്ങളുപയോഗിച്ച് വായുവിലെ നേരിയ രാസമാറ്റങ്ങൾപോലും തിരിച്ചറിഞ്ഞ് ഗന്ധത്തിന്‍റെ ഉറവിടം കണ്ടെത്താൻ ഇതു സഹായിക്കുന്നു.

ഗന്ധം വഴിയും

ക്രൈം നടന്ന സ്ഥലത്തുനിന്നു കിട്ടിയ ഗന്ധവും സംശയിക്കപ്പെടുന്ന വ്യക്തിയുടെ ശരീരത്തിലെ ഗന്ധവും തമ്മിൽ ശാസ്ത്രീയമായി ഒത്തുനോക്കുന്ന ഗ്യാസ് ക്രോമാറ്റോഗ്രാഫിയും സംശയിക്കപ്പെടുന്ന വ്യക്തികളുടെ ശരീരത്തിൽനിന്ന് നേരിട്ട് ഗന്ധം ശേഖരിക്കാൻ ഉപയോഗിക്കുന്ന ഡോസ്മെട്രി പാച്ചുകളും ഇന്ന് തെളിവുശേഖരണത്തിന് ഉപയോഗിച്ചുവരുന്നുണ്ട്.

വിരലടയാളം മാത്രമല്ല, കൊലപാതകം നടന്ന സ്ഥലത്തുനിന്നു ശേഖരിക്കുന്ന രക്തത്തുള്ളികൾ, മുടി, സിഗരറ്റ് കുറ്റികളിലും ഗ്ലാസിലുമൊക്കെയുള്ള ഉമിനീർ, ഇരയുടെ നഖങ്ങൾക്കിടയിൽ കുടുങ്ങിയ കുറ്റവാളിയുടെ തൊലിയുടെയോ മാംസത്തിലെയോ കോശങ്ങൾ പോലും ഡിഎൻഎ തെളിവായി മാറുന്ന കാലത്ത് ആരുമറിയില്ല എന്ന ധാരണയിൽ കൊലപാതകം നടത്തുന്നത് എത്ര അപഹാസ്യമാണ്.

ഇന്നു നടക്കുന്ന കൊലപാതകങ്ങളിൽ 99 ശതമാനത്തിലും മൊബൈൽ ഫോണിന്‍റെ ഉപയോഗം കാണാം. അതാണ് മറ്റൊരു പ്രധാന തെളിവ്. ആസൂത്രിതമായ കൊലപാതകങ്ങൾ നടത്തുന്നതിനു രണ്ടുമൂന്നു മാസം മുമ്പുതന്നെ കാര്യങ്ങൾ ഒരുക്കിത്തുടങ്ങും. അവിടെ ഏതെങ്കിലും തരത്തിലുള്ള സെൽഫോൺ ഉപയോഗവും ഉണ്ടാവും. അവസാന കോളുകളുടെയും ചാറ്റുകളുടെയും എസ്എംഎസുകളുടെയും വിവരങ്ങൾ പ്രധാനമാണ്. കൊലപാതകത്തിനു മുമ്പ് പ്രതിയും ഇരയും തമ്മിൽ സംസാരിച്ചിരുന്നോ അല്ലെങ്കിൽ ആരാണ് ഇരയോട് അവസാനമായി സംസാരിച്ചത്, എത്ര സമയം സംസാരിച്ചു തുടങ്ങിയ വിവരങ്ങൾ പോലീസ് ശേഖരിക്കും. ഗൂഗിൾപോലെയുള്ള സെർച്ച് എൻജിനുകളിൽ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യം (എങ്ങനെ കൊലചെയ്യാം, കൊല ചെയ്തശേഷം എങ്ങനെ രക്ഷപ്പെടാം) പ്രതി സെർച്ച് ചെയ്തോ എന്നതും പ്രതിയുടെയും ഇരയുടെയും ബാങ്ക്, യുപിഐ ട്രാൻസാക്‌ഷനുകളും ജിപിഎസ് ട്രാക്കിംഗും എല്ലാം പരിശോധനയിൽ വരുന്നതാണ്.

ഫോൺ ഓഫ് ചെയ്താലും പെടും

കൊലപാതകസമയത്ത് ഉപയോഗിച്ചിരുന്ന സിം നശിപ്പിച്ച ശേഷം പുതിയ സിം ആ ഫോണിൽ ഉപയോഗിച്ചാലും, ഫോൺ നശിപ്പിച്ചശേഷം മറ്റൊരു ഫോണിൽ പഴയ സിം ഉപയോഗിച്ചാലും നിസാരമായി പോലീസിനു കണ്ടെത്താവുന്നതേയുള്ളൂ. ഫോൺ ഓഫ് ചെയ്തുവച്ച ശേഷം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരും പോലീസ് വലയത്തിൽ പെടുമെന്നതിൽ സംശയം വേണ്ട. കുറ്റവാളിയെ പിടികൂടാൻ പോലീസ് ഉപയോഗിക്കുന്ന മറ്റൊരു സംവിധാനമാണ് നിരീക്ഷണ കാമറകൾ. വിദ്യാർഥികളായാലും തൊഴിലാളികളായാലും ഉദ്യോഗസ്ഥരായാലും കൊലപാതകത്തിനു മുമ്പോ ശേഷമോ മണിക്കൂറുകളോ ദിവസങ്ങളോ അവരവരുടെ തട്ടകങ്ങളിലേക്ക് എത്തിച്ചേരാതിരിക്കുന്നതും കേസ് തെളിയിക്കാൻ പോലീസിനു സഹായകമാണ്.

അതുപോലെതന്നെയാണ് മോഷണത്തിൽ സംഭവിക്കുന്നതും. ഒരു ലക്ഷം രൂപയുടെ മൊബൈൽ ഫോണും സ്വർണവുമെല്ലാം കുറഞ്ഞ വിലയ്ക്കു വില്ക്കാൻ ശ്രമിക്കുമ്പോൾ വാങ്ങുന്നയാളിന് സംശയം ഉണ്ടാവും. അതുകൊണ്ട് മോഷണവസ്തു ഉപയോഗിച്ചാലും വിറ്റാലും വില്ക്കാൻ ശ്രമിച്ചാലും കേസിനു തുമ്പു ലഭിക്കുമെന്നതിൽ സംശയം വേണ്ട.

നൽകേണ്ടത് നല്ല അനുഭവം

കുട്ടികൾ എന്തുകൊണ്ടാണിത്തരം അബദ്ധങ്ങൾ കാണിക്കുന്നതെന്നുകൂടി നോക്കാം. നാമനുഭവിക്കുന്ന കാഴ്ചകളും ശബ്ദങ്ങളും രുചികളുമൊക്കെ നമ്മുടെ തലച്ചോറിന്‍റെ വികാസത്തിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. വയലൻസും ക്രൈമും അടിപിടിയും വെടിവയ്പും സെന്‍റിമെന്‍റ്സും ഹൊററുമൊക്കെ കണ്ടു വളരുന്ന കുട്ടിയുടെ തലച്ചോറ് ആ രീതിയിലായിരിക്കും പരുവപ്പെടുന്നത്. അതുകൊണ്ട് രക്ഷിതാക്കൾ കുട്ടികൾക്ക് നല്ല അനുഭവങ്ങളാണ് നല്കേണ്ടത്.

ഇത്തരത്തിലുള്ള വൈദഗ്ധ‍്യവും സാങ്കേതികവിദ‍്യകളും 30 വർഷം മുമ്പ് കേരള പോലീസിന് ലഭ‍്യമായിരുന്നെങ്കിൽ ഒരുപക്ഷേ സുകുമാരക്കുറുപ്പിന് കൊല നടത്തി രക്ഷപ്പെടാൻ കഴിയുമായിരുന്നില്ല. കുറുപ്പിനെ പോലീസ് പിടിച്ചേനെ; കാരണം കേരള പോലീസ് അന്നും സ്മാർട്ട്‌ ആയിരുന്നു. പ്രശസ്ത ഫോറൻസിക് സർജൻ ഡോ. ബി. ഉമാദത്തൻ രചിച്ച ജനപ്രിയ കുറ്റാന്വേഷണ ഗ്രന്ഥമായ "കപാല'ത്തിൽ ഈ കേസ് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. സുകുമാരക്കുറിപ്പിനെ പിടികൂടാൻ കഴിയാതെപോയത് ഒരു പക്ഷേ, കേരള പോലീസിന്‍റെ ഭാഗ്യക്കുറവായിപ്പോയി എന്നു പറയാം.

Kerala

കുന്നംകുളത്ത് പോലീസിനെ ആക്രമിച്ച സംഭവം; നാല് പേർ അറസ്റ്റിൽ 

തൃശൂര്‍: കുന്നംകുളം ചീരംകുളത്ത് പോലീസിനെ ആക്രമിച്ച സംഭവത്തില്‍ നാലു പേർ അറസ്റ്റിൽ. കുന്നംകുളം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

കോട്ടപ്പടി സ്വദേശി അദീബ് (28), ആര്‍ത്താറ്റ് സ്വദേശി നിധിന്‍ (29) ആര്‍ത്താറ്റ് താമരശേരി സ്വദേശി സജിത്ത് (30), കുന്നംകുളം നെഹ്‌റൂ നഗര്‍ സ്വദേശി ഗൗരവ് (24) എന്നിവരെയാണ്  പോലീസ് അറസ്റ്റ് ചെയ്തത്. 

കാപ്പ നിയമപ്രകാരം ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ അദീബിനെ മറ്റൊരു പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് ആനായ്ക്കലില്‍ പോലീസിനുനേരെ അക്രമം ഉണ്ടായത്. സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു. 

പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആകെ 10 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ബാക്കി പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

National

വിപിവിവി നിക്ഷേപ തട്ടിപ്പ്: അന്വേഷണം വ്യാപിപ്പിച്ച് ഡൽഹി പോലീസ്

ന്യൂഡൽഹി: വിപിവിവി നിക്ഷേപ തട്ടിപ്പിൽ കൂടുതൽ പരിശോധനയ്ക്ക് ഡൽഹി പോലീസ്. വെള്ളിയാഴ്ച കേസുമായി ബന്ധപ്പെട്ട് മൂന്നിടങ്ങളിൽ പോലീസ് പരിശോധന നടത്തി. വിപിവിവി കമ്പനിക്കെതിരെ കൂടുതൽ പരാതികൾ ഡൽഹി പോലീസിന്  ലഭിച്ചെന്നാണ് വിവരം. 

യുഎസ് പ്രതിരോധ വകുപ്പിന്‍റെ ആയുധനിർമാണ കരാർ ലഭിച്ചെന്ന വ്യാജ അവകാശവാദം ഉയർത്തി നിക്ഷേപകരിൽ നിന്ന് ഏകദേശം 700 കോടി രൂപ തട്ടിയെന്നാണ് കൊല്ലം സ്വദേശി വെങ്കിടാ വെങ്കിട്ട് ഉൾപ്പെടെയുള്ളവർക്കെതിരായ ആരോപണം. ഇതിൽ കഴിഞ്ഞ മാസം ഡൽഹി പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിലാണ് വെങ്കിടാ വെങ്കിട്ടിനൊപ്പം കമ്പനി ഡയറക്ടർ രാഹുൽ രാജീവ്, ഹിതേശ് കുമാർ എന്നിവരെ പിടികൂടിയത്. 

ഇവരെ കൂടാതെ കമ്പനിയുടെ ഐടി വിഭാഗം മേധാവി കോൽക്കത്ത സ്വദേശി അഭിനവനെയും അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഇന്ന് ദില്ലിക്ക് എത്തിച്ചു.

കേസുമായി ബന്ധപ്പെട്ട് മൂന്നിടങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്. കമ്പനിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംഘം വാടകയ്ക്ക് എടുത്ത സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. പ്രതികളെ നിലവിൽ ആർകെ പുരത്തെ ഡിസ്ട്രിക്ട് ഇൻവെസ്റ്റിഗേഷൻ യൂണിറ്റിൽ നിന്നും മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം. 

ഇവിടെ വച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്യും. അറസ്റ്റിനു പിന്നാലെ നിഷേപത്തട്ടിപ്പിന് ഇരയായ കൂടുതൽ പേർ ഡൽഹി പോലീസിന്  പരാതി നൽകി. കേസിൽ കൂടുതൽ പ്രതികൾ ഉള്ളതിനാൽ മറ്റു വിശദാംശങ്ങൾ പോലീസ് പുറത്തിവിട്ടില്ല. തിങ്കളാഴ്ച്ച വരെയാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

National

തെലങ്കാനയിൽ വേപ്പുമരത്തെച്ചൊല്ലി സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു

സൂര്യപേട്ട്: തെലങ്കാനയിൽ വീടിന് സമീപത്തെ വേപ്പുമരത്തെച്ചൊല്ലിയുള്ള ദീർഘകാല തർക്കം സംഘർഷത്തിൽ കലാശിച്ച് രണ്ട് പേർ കൊല്ലപ്പെട്ടു. സൂര്യപേട്ട് ജില്ലയിൽ ആണ് സംഭവം. സംഘർഷം നിയന്ത്രിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.

എറഗഡ്ഡ തണ്ട ഗ്രാമത്തിലാണ് സംഭവം. രണ്ട് കുടുംബങ്ങൾ തമ്മിൽ ഏകദേശം 25 വർഷമായി നിലനിന്നിരുന്ന തർക്കമാണ് ശനിയാഴ്ച രാവിലെ അക്രമത്തിലേക്ക് നീങ്ങിയത്. വീടിന്‍റെ  അതിർത്തിയോട് ചേർന്നുള്ള വേപ്പുമരം മുറിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് തൽക്ഷണ കാരണം.

62കാരനായ മന്ദ വെങ്കടേശ്വർലു യാദവ് തൊഴിലാളികളുമായി എത്തി മരം മുറിക്കാൻ ശ്രമിച്ചതോടെയാണ് എതിർവിഭാഗവുമായി വാക്കേറ്റമുണ്ടായത്. തുടർന്ന് ഇരുകൂട്ടരും കോടാലിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് പരസ്പരം ആക്രമിച്ചതായാണ് പോലീസ്  പറയുന്നത്.

സംഘർഷത്തിനിടെ ഭുക്യ രാമു കോടാലി ഉപയോഗിച്ച് വെങ്കടേശ്വർലുവിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വെങ്കടേശ്വർലു സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
സംഘർഷം തടയാൻ ഇടപെട്ട രാമുവിന്‍റെ പിതാവ് ഭുക്യ സൈദയെയും രാമു ആക്രമിച്ചതായാണ് വിവരം. 58കാരനായ സൈദയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അദ്ദേഹം മരിച്ചു.

രണ്ട് പേർ കൊല്ലപ്പെട്ടതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിയുടെ വീടിന് സമീപം ആളുകൾ തടിച്ചുകൂടിയതോടെ കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാൻ പോലീസ് സ്ഥലത്തെത്തി.

പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ മെല്ലച്ചെരുവു പോലീസ് സ്റ്റേഷൻ എസ്ഐ നവീൻ കുമാറിന് തലയ്ക്ക് പരിക്കേറ്റു. അദ്ദേഹത്തെ ഹുസൂർനഗർ ഏരിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

സംഭവത്തിൽ പ‌ോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കസ്റ്റഡിയിലെടുത്ത രാമുവിനെ ചോദ്യം ചെയ്യുന്നതോടൊപ്പം സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുകയും ദൃക്‌സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു.


സംഭവത്തിന് പിന്നാലെ എറഗഡ്ഡ തണ്ടയിൽ അധിക പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പ്രതികാര ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് പോലീസ് ശക്തമായ സുരക്ഷ ഏർപ്പെടുത്തി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പ്രദേശത്തെ സ്ഥിതിഗതികൾ പോലീസ് നിരീക്ഷിച്ചുവരികയാണ്.

National

  കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച 13 കിലോ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

കോയമ്പത്തൂർ: കേരളത്തിലേക്ക് കടത്താൻ ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് രൂപയുടെ വൻ ലഹരിമരുന്ന് ശേഖരവുമായി മൂന്ന് മലയാളി യുവാക്കൾ പിടിയിൽ. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കോയമ്പത്തൂരിൽ വച്ച് പ്രതികളെ പിടികൂടിയത്.

മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം മഞ്ചേരി ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരാണ് അറസ്റ്റിലായത്. കേരളത്തിനകത്തും പുറത്തും വലിയ രീതിയിൽ ലഹരിവ്യാപാരം നടത്തുന്ന അന്തർസംസ്ഥാന റാക്കറ്റിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച മഞ്ചേരി ടൗണിലെ സ്വകാര്യ അപ്പാർട്ട്‌മെന്‍റിൽ പോലീസ് നടത്തിയ പരിശോധനയിൽ 100 ഗ്രാം എംഡിഎംഎയുമായി ആറുപേരടങ്ങുന്ന സംഘം പിടിയിലായിരുന്നു. ഈ കേസിലെ പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരികടത്തിന്‍റെ മുഖ്യവേരുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചത്.

ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ ഇതര സംസ്ഥാന നഗരങ്ങളിൽ രഹസ്യ കേന്ദ്രങ്ങൾ സജ്ജീകരിച്ച് വൻതോതിൽ എംഡിഎംഎ സംഭരിച്ചശേഷം കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലേക്ക് കടത്തുന്നതാണ് ഇവരുടെ രീതി.

ആഡംബര കാറുകളിൽ പ്രത്യേകം തയാറാക്കിയ രഹസ്യ അറകളിൽ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്തിയിരുന്നത്. പോലീസിന്‍റെ കണ്ണുവെട്ടിക്കാനായി തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, പഴനി, പൊള്ളാച്ചി, കൊടൈക്കനാൽ തുടങ്ങിയ തിരക്കേറിയ ടൗണുകൾ ഇടത്താവളങ്ങളാക്കിയാണ് ഇവർ ഇടപാടുകൾ നടത്തിയിരുന്നത്.

ഈ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശക്തമായ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് കോയമ്പത്തൂർ ടൗണിന് സമീപത്തുനിന്നും പ്രതികളെ പോലീസ് സംഘം പിടികൂടിയത്. ഇവരിൽ നിന്ന് പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലവരുമെന്നാണ് കണക്കാക്കുന്നത്.

National

കോടതി ഉത്തരവുകൾ ലംഘിച്ച് റാലി; മമത ബാനർജിക്കെതിരെ കേസെടുത്ത് പോലീസ്

കോൽക്കത്ത: കോടതി ഉത്തരവുകൾ ലംഘിച്ച് കോൽക്കത്തയിൽ റാലി നടത്തിയതിന് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായി മമത ബാനർജിക്കെതിരെ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച നടന്ന തൃണമൂൽ ഛാത്ര പരിഷത്തിന്‍റെ സ്ഥാപക ദിനാചരണ റാലിയുമായി ബന്ധപ്പെട്ടാണ് ഈ നിയമനടപടി.

പൊതുജനങ്ങൾക്കും ഗതാഗതത്തിനും തടസമുണ്ടാകാത്ത രീതിയിൽ ഭാഗികമായി മാത്രം റോഡ് ഉപയോഗിച്ച് പരിപാടി നടത്തണമെന്നായിരുന്നു ഹൈക്കോടതിയുടെ കർശന നിർദ്ദേശം. എന്നാൽ കോടതി ഉത്തരവുകൾ പൂർണ്ണമായും അവഗണിച്ച് റോഡിന്‍റെ ഇരുവശങ്ങളും പൂർണമായി തടസപ്പെടുത്തിയെന്നും, അനുവദിച്ചതിലും അധികം ആളുകളെ പങ്കെടുപ്പിച്ച് നഗരത്തിൽ മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചെന്നുമാണ് പ്രധാന ആരോപണം.

ഹൈക്കോടതി നിർദ്ദേശങ്ങൾ ലംഘിച്ചതിനെതിരെ ലഭിച്ച പരാതികളും ട്രാഫിക് പോലീസിന്‍റെ ഔദ്യോഗിക റിപ്പോർട്ടും പരിഗണിച്ചാണ് കോൽക്കത്ത പോലീസ് കേസെടുത്തിരിക്കുന്നത്. കോടതി ഉത്തരവുകൾ കാറ്റിൽപ്പറത്തി പൊതുഗതാഗതം സ്തംഭിപ്പിച്ചതിന് മമത ബാനർജിക്കും പരിപാടിയുടെ സംഘാടകർക്കുമെതിരെ വിവിധ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Kerala

കമ്പിപ്പാരവച്ച് വീട് കുത്തിത്തുറന്നു, ചെലവന്നൂരില്‍ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കല്‍; പോലീസിനെ തടഞ്ഞ് നാട്ടുകാര്‍

കൊച്ചി: ചെലവന്നൂരില്‍ മൂന്നു സെന്‍റ് ഭൂമിയില്‍ താമസിക്കുന്ന കുടുംബത്തെ ബലംപ്രയോഗിച്ച് കുടിയൊഴിപ്പിക്കാന്‍ ശ്രമം. എറണാകുളം മുന്‍സിഫ് കോടതി വിധി പ്രകാരം തഹസീല്‍ദാറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി എത്തിയത്. അരമണിക്കൂറിനകം വീട് ഒഴിയണമെന്ന നിര്‍ദേശം നല്‍കുകയും ഒഴിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

തന്‍റെ 62 സെന്‍റ് സ്ഥലത്തിനുള്ളില്‍ അനധികൃതമായി താമസിക്കുകയാണ് എന്ന് കാട്ടിയാണ് ബിന്ദു ഷാജിക്കെതിരെ രവീന്ദ്രന്‍ എന്നയാള്‍ കോടതിയെ സമീപിച്ചത്. മുന്‍സിഫ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് പോലീസ് കുടിയൊഴിപ്പിക്കാന്‍ എത്തിയത്.

തഹസില്‍ദാര്‍, പോലീസുകാര്‍, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അടക്കമാണ് കുടിയൊഴിപ്പിക്കലിനായി എത്തിയത്. വീട് അകത്തുനിന്നും പൂട്ടിയതോടെ പോലീസ് കമ്പിപ്പാര അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് വാതില്‍ തുറന്ന് ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടരുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ ഇടപെട്ട് ഒഴിപ്പിക്കല്‍ തടഞ്ഞു.

ഒന്നിലേറെ തവണ കുടുംബത്തെ ഒഴിപ്പിക്കാനായി പോലീസ് എത്തിയിരുന്നെങ്കിലും നടന്നില്ല. പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ വനിത സിപിഒയുടെ കൈയ്ക്ക് ബിന്ദു കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. കുടുംബത്തെയും പ്രതിഷേധിച്ച നാട്ടുകാരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

എന്നാല്‍ രവീന്ദ്രന്‍റെ 62 സെന്‍റില്‍ അല്ല തങ്ങളുടെ ഭൂമി എന്നാണ് കുടുംബത്തിന്‍റെ വാദം. 1982 മുതല്‍ ഇവിടെ താമസിച്ചു വരികയാണ്, തങ്ങള്‍ കരമടയ്ക്കുന്ന രസീത് അടക്കം കൈയിലുണ്ട്. വ്യാജ രേഖ ചമച്ചാണ് രവീന്ദ്രന്‍ കുടിയൊഴിപ്പിക്കലിനായി ഉത്തരവ് വാങ്ങിയതെന്നാണ് കുടുംബവും നാട്ടുകാരും പറയുന്നത്.

Kerala

വഴിയാത്രികരെ കൈയേറ്റം ചെയ്‌ത്‌ ബസ് ജീവനക്കാർ; കേസെടുത്തു

കൊച്ചി: വഴിയാത്രികരെ കൈയേറ്റം ചെയ്‌ത സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ പോലീസ് കേസ് എടുത്തു. പെരുമ്പടപ്പ്-കളമശേരി റൂട്ടിലോടുന്ന സജിമോൻ എന്ന ബസിലെ ജീവനക്കാരാണ് എറണാകുളം നോർത്തിന് സമീപത്തെ പെട്രോൾ പമ്പിനു സമീപത്തുവച്ച് വഴിയാത്രികരെ കൈയേറ്റം ചെയ്‌തത്.

യാത്രക്കാരുമായി എത്തിയ ബസ് റോഡിൽ ഒതുക്കി നിർത്തിയശേഷം വഴിയാത്രികരെ ആക്രമിച്ചത്. ആക്രമണ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങ ളിൽ പ്രചരിച്ചതിന് പിന്നാലെ പോലീസ് മൂന്ന് ജീവനക്കാർക്കെതിരെ സ്വമേധയാ കേസ് എടുത്തു.

അടുത്തിടെ സമാനമായ രീതിയിൽ ബസ് ജീവനക്കാർ വഴിയാത്രികരെ ആക്രമിച്ചിരുന്നു. ഈ സംഭവത്തിലും പോലീസ് സ്വമേധയാ കേസ് എടുത്ത് ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു.

National

നൂഡിൽസ് വാങ്ങാന്‍ പോയ 13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

ഗാസിയാബാദ്: നൂഡിൽസ് വാങ്ങാന്‍ പോയ 13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മൂന്ന് കൗമാരക്കാർ അറസ്റ്റിൽ. പ്രതികളിൽ രണ്ട് പേര്‍ പ്രായപൂർത്തിയാകാത്തവരാണെന്ന് പോലീസ് അറിയിച്ചു.

വേവ് സിറ്റിയിലെ വീടിനു സമീപത്തുള്ള കടയിൽ നൂഡിൽസ് വാങ്ങാൻ പോയതാണ് ഏഴാം ക്ലാസുകാരി. ഈ സമയത്താണ് മൂന്ന് കൗമാരക്കാർ ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടി പഠിക്കുന്ന അതേ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിയും മറ്റു രണ്ടു പേരും ചേർന്ന് പത്താം ക്ലാസുകാരന്‍റെ ബന്ധുവിന്‍റെ വീട്ടിലേക്കാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ ഈ വീട്ടിൽ വച്ചായിരുന്നു അതിക്രമം.

സംഭവത്തിനു പിന്നാലെ വീട്ടിലെത്തിയ കുട്ടിയോട് വൈകിയത് എന്താണെന്ന് ചോദിച്ചപ്പോഴാണ്  പീഡനവിവരം പറയുന്നത്. പിന്നിലെ കുട്ടിയുടെ മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.

National

വിപിവിവി നിക്ഷേപ തട്ടിപ്പ്; മൂന്ന് പേർ അറസ്റ്റിൽ

ന്യൂഡൽഹി: വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ഡവൽഹി പോലീസ്.ന്യൂഡൽഹി: വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ഡവൽഹി പോലീസ്.തട്ടിപ്പിന്‍റെ മുഖ്യസൂത്രധാരൻ എന്ന് ആരോപിക്കുന്ന വെങ്കിടാ വെങ്കിട്ട് ഉൾപ്പെടെയുള്ള മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. വസന്ത് വിഹാർ പോലീസ് എടുത്ത കേസിലാണ് അറസ്റ്റ് നടന്നത്.

യുഎസ് പ്രതിരോധ വകുപ്പുമായി ആയുധനിർമാണ കരാർ ലഭിച്ചെന്ന വ്യാജ അവകാശവാദം ഉയർത്തി നിക്ഷേപകരിൽ നിന്ന് ഏകദേശം 700 കോടി രൂപ സമാഹരിച്ചെന്നാണ് പരാതി. ഡൽയിലും  കേരളത്തിലുമടക്കം ഇവർ തട്ടിപ്പ് നടത്തിയെന്ന പരാതികളിൽ കേരള പോലീസും അന്വേഷണം നടത്തുന്നുണ്ട്. 

വിപിവിവി ചെയർമാനും കൊല്ലം സ്വദേശിയുമായ വെങ്കിട്ട വെങ്കിട്, തനുഷ് പാണ്ഡ്യ, അക്വീൽ അഹമ്മദ്, മറ്റു മലയാളികൾ അടക്കമാണ് വിവിധ കേസുകളിൽ പ്രതികൾ ആയിരിക്കുന്നത്. 83,000 കോടി രൂപയോളം വരുന്നതാണ് അമേരിക്കയിൽ നിന്ന് ലഭിച്ച കരാർ എന്നൊക്കെയായിരുന്നു പ്രചാരണം.

നിലവിൽ ഡൽഹിയിലെ  വസന്ത് വിഹാർ പോലീസ് കഴിഞ്ഞ മാസം എടുത്ത രണ്ടു കേസുകളിലാണ് അറസ്റ്റ് എന്നാണ് വിവരം. അറസ്റ്റിലായ വെങ്കിട്ട വെങ്കിട് അടക്കമുള്ളവരെ ഡൽഹി പട്യാല ഹൗസ്  കോടതിയിൽ ഹാജരാക്കി.

Kerala

ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയിൽ

കോഴിക്കോട്: ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി മരുതോങ്കര മാവുള്ള പറമ്പില്‍ വീട്ടില്‍ മോഹന്‍ദാസിന്‍റെ മകന്‍ അനില്‍ കുമാര്‍ (43) ആണ് മരിച്ചത്. കുറ്റ്യാടി-വയനാട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ലോഡ്ജിലാണ് സംഭവം നടന്നത്.

അനില്‍ കുമാര്‍ ഈ ലോഡ്ജില്‍ നാലു മാസമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

National

അമേരിക്കയിൽ ഇന്ത്യൻ യുവതിയെ കൊലപ്പെടുത്തിയ പ്രതി ആഗ്രയിൽ പിടിയിൽ

ന്യൂഡൽഹി: അമേരിക്കയിൽ ഇന്ത്യൻ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന യുവാവ് ആഗ്രയിൽ പിടിയിൽ. തെലുങ്കാന സ്വദേശിനി (27)യെ കൊലപ്പെടുത്തിയ കേസിലാണ് ചെന്നൈ സ്വദേശി അർജുൻ ശർമ (26)യെ പോലീസ് അറസ്റ്റ് ചെയ്ത്. യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണതിനിടയിലാണ് പ്രതി ആഗ്രയിലെ ഒരു ഫ്ലാറ്റിൽ ഒളിവിലാണെന്ന് കണ്ടെത്തുന്നത്.

അമേരിക്കയിലെ മേരിലാൻഡിൽ ഡാറ്റാ ആൻഡ് സ്ട്രാറ്റജി അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്ന നികിതയെ ജനുവരി രണ്ട് മുതൽ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സുഹൃത്തായ അർജുൻ ശർമയുടെ ഫ്ലാറ്റിൽ വച്ച് കുത്തേറ്റു മരിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊലപാതകത്തിന് ശേഷം പ്രതി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.

അർജുൻ ശർമ നികിതയുടെ മുൻ കാമുകനാണെന്നും ഇരുവരും ഒരുമിച്ചാണ് നേരത്തേ താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. എന്നാൽ, അർജുൻ ശർമ നികിതയുടെ കാമുകൻ അല്ലായിരുന്നുവെന്നാണ് നികിതയുടെ ബന്ധുക്കൾ പറയുന്നത്. ഇരുവരും ഒരു ഫ്ലാറ്റിൽ ഒരുമിച്ചായിരുന്നു താമസം. എന്നാൽ, നികിതയിൽനിന്ന് പണം വാങ്ങിയ അർജുൻ ശർമ പിന്നീട് ഇത് തിരിച്ചുനൽകാതെ പറ്റിച്ചെന്നും ബന്ധുക്കൾ പറഞ്ഞു.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നികിതയുടെ കുടുംബം നൽകിയ പരാതിയിൽ തെലുങ്കാന പോലീസ് അർജുൻ ശർമയ്ക്കെതിരെ വഞ്ചനാകേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിന്‍റെ അന്വേഷണത്തിനിടയിലാണ് ആഗ്രയിലെ ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് കണ്ടെത്തിയത്.

അതേസമയം, യുഎസിലെ കൊലക്കേസിൽ പ്രതിയായതിനാൽ ഇയാളെ വൈകാതെ തന്നെ അമേരിക്കയ്ക്ക് കൈമാറിയേക്കും. പ്രതിയെ അമേരിക്കയിലേക്ക് തിരികെ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

Kerala

ഹോസ്റ്റലില്‍ ഉറങ്ങാന്‍ കിടന്ന 16കാരിയെ കാണാതായി; പഞ്ചാബിലേക്കുള്ള കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: ആലുവയില്‍ വനിത ഹോസ്റ്റലില്‍ അമ്മയോടൊപ്പം ഉറങ്ങാന്‍ കിടന്ന 16കാരിയെ കാണാനില്ലെന്ന് പരാതി. ഹോസ്റ്റലില്‍ താമസിച്ചിരുന്ന രഞ്ജിതയുടെ മകള്‍ ആരതി സുരേഷിനെയാണ് കാണാതായത്. രാവിലെ ഉണര്‍ന്നപ്പോഴാണ് മകളെ കാണാനില്ലെന്ന വിവരം അമ്മ അറിയുന്നത്.

അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആലുവ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ അമ്മയുടെ ആദ്യ ഭര്‍ത്താവ് പഞ്ചാബ് സ്വദേശിയാണ്. അടുത്തിടെ ആലപ്പുഴ സ്വദേശിയെ രണ്ടാമത് വിവാഹം കഴിച്ചു. ഇതോടെ പിതാവിന്‍റെ സ്വദേശമായ പഞ്ചാബിലേക്ക് കുട്ടി കടന്നതായാണ് പോലീസ് സംശയിക്കുന്നത്.

കാണാതാകുന്നതിന് മുമ്പ് പെണ്‍കുട്ടി അമ്മയുടെ മൊബൈല്‍ ഫോണില്‍ നിന്നും പഞ്ചാബിലെ ചില നമ്പറുകളിലേക്ക് തുടര്‍ച്ചയായി വിളിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പെണ്‍കുട്ടി ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പഞ്ചാബിലേക്ക് കടന്നിട്ടുണ്ടോ എന്ന സംശയത്തില്‍ പഞ്ചാബ് പോലീസുമായി ആലുവ പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്.

Kerala

മാടാക്കര ജുമാ മസ്ജിദിലെ തർക്കം; പോലീസുകാർക്ക് സ്ഥലംമാറ്റം

കോഴിക്കോട്: മാടാക്കര ജുമാ മസ്ജിദിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് ചോമ്പാല എസ്എച്ച്ഒ ഉൾപ്പെടെ അഞ്ച് പോലീസുകാരെ സ്ഥലംമാറ്റി. പോലീസ് ഇടപെടലിൽ ജാഗ്രതക്കുറവുണ്ടായെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.

ചോമ്പാല സ്റ്റേഷൻ എസ്എച്ച്ഒ പി.പി. ഷമീൽ, എഎസ്ഐമാരായ എം.വി. മനോജൻ, കെ.എം. മനോജ് കുമാർ, സീനിയർ സിപിഒമാരായ എൻ.പി. അനിൽകുമാർ, സി. പ്രവീൺ കുമാർ എന്നിവരെയാണ് കോഴിക്കോട് റൂറൽ ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയത്.

പയ്യോളി എസ്എച്ച്ഒ പി.ജെ. ജയ്മോനെ ചോമ്പാല എസ്എച്ച്ഒ ആയി നിയമിച്ചു. പയ്യോളി സ്റ്റേഷനിലെ എം.കെ. ജയദാസനാണ് പുതിയ പയ്യോളി എസ്എച്ച്ഒ. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫാണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്.

Kerala

ആലുവ സബ് ജയിലില്‍ രണ്ടിരട്ടി തടവുകാര്‍; കാവലായി നാലു ജീവനക്കാര്‍ മാത്രം

ആലുവ: വിചാരണത്തടവുകാരടക്കം നിറഞ്ഞുകവിഞ്ഞ് ആലുവ സബ് ജയില്‍. 57 തടവുകാര്‍ക്കായി നിര്‍മിച്ച തടവറയില്‍ നിലവില്‍ 114 പേരുമായി വീര്‍പ്പുമുട്ടുകയാണ് ആലുവ സബ് ജയില്‍. ഇവരെ നിയന്ത്രിക്കാനും ഏകോപിപ്പിക്കാനും നാല് ജയില്‍ ജീവനക്കാര്‍ മാത്രമായതോടെ കാര്യങ്ങള്‍ കുഴയുന്നതായി ആരോപണം.

കഴിഞ്ഞ ദിവസം മൊബൈല്‍ മോഷ്ടാവ് കൂളായി ജയിലിന്‍റെ അടുക്കള ഭിത്തി ചാടി രക്ഷപ്പെട്ടതാണ് ജയിലിന്‍റെ പ്രവര്‍ത്തനത്തെ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ കാരണം. ചാടിയത് ക്രിമിനലായിരുന്നെങ്കിലോ എന്നാണ് പ്രദേശവാസികള്‍ ചോദിക്കുന്നത്. നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ജയിലിന് ചുറ്റും നിരവധി പേരാണ് താമസിക്കുന്നത്.

ആലുവ സബ് ജയിലിലെ ആകെയുള്ള 10 സെല്ലുകളിലും ഇരട്ടിയിലേറെയാണ് തടവുകാര്‍. കഴിഞ്ഞ ദിവസം ജയില്‍ ചാടിയ മൊബൈല്‍ മോഷ്ടാവ് മധുര്‍ജിയ സോനോവാള്‍ 10-ാം നമ്പര്‍ സെല്ലിലാണ് കിടന്നിരുന്നത്. ഇവിടെ മലയാളികളും ഉണ്ട്. ജയിലിന്‍റെ നവീകരണജോലികള്‍ പുരോഗമിക്കുന്നതിനാല്‍ പുറത്ത് നിന്നുള്ള തൊഴിലാളികളും പകല്‍ സമയം ജയിലിനകത്തുണ്ട്.

Kerala

പോലീസ് ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ കൊള്ളയടിക്കുന്ന സംഘം പിടിയിൽ

കട്ടപ്പന: പോലീസ് ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ പിടിച്ചുപറിക്കുന്ന കൊള്ള സംഘത്തിലെ നാലു പേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന വലിയപാറ ഭാഗത്ത് തയ്യിൽ വീട്ടിൽ പ്രമോദ് ശശി (38), വലിയതോവാള തകിടിയേൽ മനു (സുധീഷ്, 36), മുണ്ടക്കയം കൂട്ടിക്കൽ സ്വദേശി പി.എസ്. ഹരി (32), പാമ്പാടുമ്പാറ വലിയതോവാള ഈട്ടിക്കുന്നേൽ സുധീഷ് (35) എന്നിവരാണ് അറസ്റ്റിലായത്.

സ്വകാര്യ ആവശ്യത്തിനായി കട്ടപ്പനയിലെത്തുന്ന അന്യസംസ്ഥാന തൊളിലാളി ഒറ്റപ്പെട്ടു പോകുകയാണെങ്കിൽ സഹായത്തിന് എന്ന വ്യാജേന പ്രതികൾ പിന്നാലെ കൂടുകയും, തുടർന്ന് അവരെ മർദ്ദിച്ച ശേഷം കൈയിലുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും അപഹരിക്കുകയും ആണ് ചെയ്യുന്നത്.

ഭാഷയും സ്ഥലപരിചയവും ഇല്ലാത്ത അന്യസംസ്ഥാന തൊഴിലാളികൾ പോലീസിൽ പരാതിപ്പെടാറില്ല. ഇത്തരം സംഭവങ്ങളെപ്പറ്റി കട്ടപ്പന ഡിവൈഎസ്പിക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് സ്വയമേവ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

പ്രതികളുടെ ആക്രമണത്തിൽ പണം നഷ്ടപ്പെട്ട ജാർഖണ്ഡ് രാജ് ദാഹ സ്വദേശി ബനഡിക്ട് സോറൻ, ജാർഖണ്ഡ് ബധൻദാ സ്വദേശി ബിസനു മുർമു എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കട്ടപ്പന ഡിവൈഎസ്പി റെജി എം. കുന്നിപ്പറമ്പന്‍റെ നിർദേശാനുസരണം കട്ടപ്പന സർക്കിൾ ഇൻസ്പെക്ടർ കെ. പ്രേംകുമാർ, കട്ടപ്പന പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എബി ജോർജ്, കട്ടപ്പന പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ വി.എം. ജോസഫ്, സബ് ഇൻസ്പെക്ടർ പി.വി. മഹേഷ്, സിപിഒമാരായ വിജിൻ, അൽബാഷ്, ജോസഫ്, ശരണ്യ, എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Kerala

ആദിവാസി ഉന്നതിയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ, മൃതദേഹത്തിന് നാലുദിവസം പഴക്കം; ഭർത്താവ് കസ്റ്റഡിയിൽ

മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അപ്പൻകാപ്പ് ഉന്നതിയിലെ നിഷ (35) ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് നാലു ദിവസം പഴക്കമുണ്ട്.

മീൻ പിടിക്കാൻ പോയ ഉന്നതി നിവാസികളാണ് നീർപുഴയോട് ചേർന്ന വാഴത്തോട്ടത്തിൽ മൃതദേഹം കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

നിഷയും ഭർത്താവ് സുരേഷും തമ്മിൽ വഴക്കിട്ടിരുന്നുവെന്നും സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നുമാണ് പോലീസിനു ലഭിച്ച സൂചന. മർദ്ദനത്തിനിടെ കല്ലിൽ തലയടിച്ച് വീണതാകാം മരണ കാരണം. മൃതദേഹത്തിന് സമീപം കോഴി വേസ്റ്റ് നിക്ഷേപിച്ച നിലയിലാണ്. വാഴയുടെ ഇലകളും മുകളിലിട്ടുണ്ട്. ഇതാണ് മൃതദേഹം ശ്രദ്ധയിൽപ്പെടാതിരിക്കാൻ കാരണം.

സുരേഷിനെ ബുധനാഴ്ച രാത്രി 12 ന് മുണ്ടേരി കൃഷി ഫാമിന് സമീപമുള്ള ഇരുട്ടുകുത്തി നഗറിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

National

രാജസ്ഥാനിൽ തർക്കപരിഹാര യോഗത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

ജയ്പുർ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിൽ‌ യുവാക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനായി ചേർന്ന യോഗത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ജയ്പുരിലെ വിദ്യാധർ നഗർ മേഖലയിലാണ് സംഭവം. സംഭവത്തിൽ യുവാവിന്റെ മൂത്ത സഹോദരനും പരിക്കേറ്റതായി പോലീസ് അറിയിച്ചു.

ഷാക്കിർ (22) എന്നയാളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാക്കിർ ചികിത്സയിലിരിക്കെ സവായ് മാൻ സിംഗി ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നു. സഹോദരൻ ഖയ്യൂമിനും (38) കുത്തേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിന് ഒരു ദിവസം മുമ്പ് മദ്യപിക്കുന്നതിനിടെ ഷാക്കിറും സഹോദരനും ഒരു കൂട്ടം യുവാക്കളുമായി വാക്കുതർക്കമുണ്ടാവുകയും സംഘർഷത്തിലേയ്ക്ക് നീളുകളും ചെയ്തിരുന്നു.
തർക്കം പരിഹരിക്കുന്നതിനായി തിങ്കളാഴ്ച രാത്രി വൈകി മന്ദിർ മോഡിന് സമീപം ഇരു വിഭാഗങ്ങളും കൂടിക്കാഴ്ച നടത്തി. എന്നാൽ ചർച്ചയ്ക്കിടെ സ്ഥിതിഗതികൾ വഷളാവുകയും സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഭട്ട ബസ്തിയിലെ ചില യുവാക്കളുമായി ഖയ്യൂമിന് നേരത്തെ സാമ്പത്തിക തർക്കമുണ്ടായിരുന്നതായും പോലീസ് അറിയിച്ചു. ആദ്യം ഖയ്യൂം ഒറ്റയ്ക്കാണ് സ്ഥലത്തെത്തിയത്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഇളയ സഹോദരൻ ഷാക്കിറിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

സംഭവസ്ഥലത്ത് അഞ്ച് മുതൽ ആറ് പേർ വരെ ഉണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. ഇവർ കത്തികൾ പുറത്തെടുത്ത് ആദ്യം ഷാക്കിറിന്‍റെ തുടയിൽ കുത്തുകയായിരുന്നു. തുടർന്ന് ഖയ്യൂമിനെയും കുത്തിപ്പരിക്കേൽപ്പിച്ചു. ഷാക്കിറിനെ എസ്‌എം‌എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ചില യുവാക്കളെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രധാന പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായും പോലീസ് അറിയിച്ചു.

Kerala

കാണാതായി 18 ദിവസം; ശിവസൂര്യയ്ക്കായി കേരള പോലീസ് വാരണാസിയിൽ

കണ്ണൂര്‍: കത്തെഴുതി വെച്ച് നാടുവിട്ട പെരിങ്ങത്തൂർ പുളിയനമ്പ്രം താമസക്കാരനും ചൊക്ലി രാമവിലാസം ഹയർ സെക്കന്‍ററി സ്കൂൾ പ്ലസ്ടു വിദ്യാർഥിയുമായ ശിവസൂര്യ(17)യ്ക്കായി അന്വേഷണം ഊര്‍ജിതം. വിദ്യാർഥിക്കായി കേരള പോലീസ് ഇന്ന് വാരണാസിയിലെത്തും. പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം.

തലശേരി എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് കേരളത്തിന് പുറത്തും വ്യാപക തെരച്ചില്‍ നടക്കുന്നത്. വാരണാസിയിലെ മലയാളി സംഘടനകളെ ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുന്നുണ്ട്. എന്നാല്‍ കാര്യമായ സൂചനകള്‍ ലഭിച്ചിട്ടില്ല. നാട്ടുകാര്‍ സമൂഹ മാധ്യമങ്ങള്‍ മുഖേനെ ശിവസൂര്യയെ കണ്ടെത്താനുള്ള കാമ്പയിന്‍ നടക്കുന്നുണ്ട്.

ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യയെ കാണാതാകുന്നത്. ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതോടെ പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിന്‍റെ ദേഷ്യത്തിലാണ് ശിവസൂര്യ നാടുവിട്ടത്. ‘ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’ എന്നാണ് കത്തിൽ എഴുതിയിരുന്നത്.

National

ജന്തർ മന്തറിൽ പോലീസ് ബലപ്രയോഗം; തെളിവ് നിരത്തി ആംനെസ്റ്റി ഇന്‍റർനാഷണൽ

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ജൂലൈ 20ന് നടത്തിയ പാർലമെന്‍റ് മാർച്ചിൽ പ്രതിഷേധക്കാർക്കു നേരേ പോലീസ് നിയമവിരുദ്ധവും മാരകവുമായ ബലപ്രയോഗം നടത്തിയെന്ന് രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍റർനാഷണലിന്‍റെ റിപ്പോർട്ട്.

പ്രതിഷേധക്കാർക്കു നേരേ പോലീസ് പെല്ലറ്റ് ഗണ്ണുകളും കണ്ണീർവാതകവും ഗ്രനേഡുകളും ലാത്തികളും വൈദ്യുതി ഷോക്ക് ഉപകരണങ്ങളും പ്രയോഗിച്ചെന്ന് സാക്ഷിമൊഴികളും വീഡിയോ-ഫോട്ടോ തെളിവുകളും ആധാരമാക്കി ആംനെസ്റ്റി സ്ഥിരീകരിച്ചു.

ആഭ്യന്തര പോലീസിംഗ് നയങ്ങളും അന്താരാഷ്‌ട്ര നിയമങ്ങളും ലംഘിച്ചാണ് ആയുധങ്ങൾ ഉപയോഗിച്ചതെന്നും എന്നിട്ടും ഡൽഹിയിലെ ഒരൊറ്റ ഉദ്യോഗസ്ഥനെപ്പോലും കുറ്റപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

പെല്ലറ്റ് ഗൺ ഉൾപ്പെടെയുള്ള ബലപ്രയോഗം ഡൽഹി പോലീസ് തുടർച്ചയായി നിഷേധിക്കുന്നതിനിടെയാണ് നിയമവിരുദ്ധമായ ബലപ്രയോഗം അധികൃതർ നടത്തിയിട്ടുണ്ടെന്ന് ഫോട്ടോകളും വീഡിയോ തെളിവുകളും മുൻനിർത്തി രാജ്യാന്തര മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടുന്നത്.

ജൂലൈ 20നുണ്ടായ പ്രതിഷേധത്തിൽ റെക്കോർഡ് ചെയ്ത 15 വീഡിയോകളാണ് ആംനെസ്റ്റിയുടെ അന്താരാഷ്‌ട്ര എവിഡൻസ് (തെളിവ്) ലാബ് സ്ഥിരീകരിച്ചത്. ഇതിൽ പ്രതിഷേധക്കാർക്കുനേരേ സേന ഷോട്ട്ഗണ്ണുകൾ പ്രയോഗിക്കുന്ന രണ്ട് വീഡിയോയും പെല്ലറ്റ് ഗൺ ഉപയോഗം മൂലം ഒരാൾക്കു പരിക്കേറ്റിട്ടുള്ള വീഡിയോയും പ്രതിഷേധക്കാർക്കിടയിൽ കണ്ണീർവാതകം വന്നുവീണു പൊട്ടിത്തെറിക്കുന്ന വീഡിയോയുമുണ്ട്.

പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കുന്നതിനുമുമ്പ് ജനങ്ങൾക്കു മുന്നറിയിപ്പ് നൽകണമെന്ന് ഇന്ത്യൻ സർക്കാരിന്‍റെ ബ്യൂറോ ഫോർ പോലീസ് റിസർച്ച് ഡെവലപ്മെന്‍റ് നിർദേശിച്ചിട്ടുണ്ടെങ്കിലും ഇത് പിന്തുർന്നിട്ടില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. ഗുരുതര അക്രമമുണ്ടാകുമ്പോൾ മാത്രമാണ് കണ്ണീർവാതകം ഉപയോഗിക്കേണ്ടതെന്നിരിക്കെ അത്തരമൊരു തലത്തിലെ അക്രമത്തിനു തെളിവില്ലെന്ന് ആംനെസ്റ്റി പറയുന്നു.

അനങ്ങാതെ നിൽക്കുന്ന ഒരാൾക്കെതിരേയും ചെറുപ്പക്കാരനായ ഒരാൾക്കെതിരേയും യാതൊരു പ്രകോപനവുമില്ലാതെ പോലീസ് ലാത്തിച്ചാർജ് നടത്തുന്നതും സമാധാനപരമായി പ്രതിഷേധിക്കുന്ന ഒരാൾക്കെതിരേ വൈദ്യുതി ഷോക്ക് പ്രയോഗിക്കുന്നതും ആംനെസ്റ്റി സ്ഥിരീകരിച്ച വീഡിയോകളിൽ ഉൾപ്പെടുന്നു.

ബിഹാറിൽ ജൂലൈ 24ന് നടന്ന പ്രതിഷേധത്തിനെതിരേ ഒരു പോലീസ് ഉദ്യോഗസ്ഥൻ എകെ-47 പ്രയോഗിക്കുന്ന രണ്ടു വീഡിയോയും ആംനസ്റ്റി ഇന്‍റർനാഷണൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്രയും തെളിവുകളുണ്ടായിട്ടും ഇന്ത്യൻ അധികാരികൾ അന്വേഷണം നടത്താനോ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനോ തയാറായിട്ടില്ലെന്ന് ആംനെസ്റ്റി പ്രതികരിച്ചു.

National

ചണ്ഡീഗഢിൽ ഭീകരാക്രമണ നീക്കം തകർത്ത് പോലീസ്; ടിഫിൻ ബോക്സിൽ ഐഇഡിയുമായി മൂന്ന് പേർ അറസ്റ്റിൽ

ചണ്ഡീഗഢ്: ചണ്ഡീഗഢിൽ വൻ ഭീകരാക്രമണ നീക്കം പൊളിച്ച് പോലീസ്. സെക്ടർ 43-ലെ ബസ് ടെർമിനലിന് സമീപത്തുനിന്ന് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ലവ്പ്രീത് സിംഗ് (19), ജഷൻപ്രീത് സിംക് (21), പ്രഭ്പ്രീത് സിംഗ് (19) എന്നിവരാണ് പിടിയിലായത്. ഇവർ വിഘടനവാദി സംഘടനയായ ബബർ ഖൽസയുമായി ബന്ധമുള്ളവരാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

പ്രതികളുടെ പക്കൽനിന്ന് ടിഫിൻ ബോക്സിൽ ഒളിപ്പിച്ച നിലയിൽ ഐഇഡി എന്ന് സംശയിക്കുന്ന സ്ഫോടകവസ്തുവും അഞ്ച് കിലോ ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററും പിടിച്ചെടുത്തിട്ടുണ്ട്. ഇതിനുപുറമേ ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളും ഇവർ ഉപയോഗിച്ചിരുന്ന വാഹനവും പോലീസ് കണ്ടെടുത്തു.

സംഭവത്തെത്തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പിടിയിലായ പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Kerala

പോലീസുകാരെ ആക്രമിച്ച രണ്ട് പേർ അറസ്റ്റിൽ

മൂന്നാർ: ഇടുക്കി തൂക്കുപാലത്ത് പട്രോളിംഗിനിടയിൽ ഓട്ടോ റിക്ഷാ ഡ്രൈവറെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച നെടുംകണ്ടം എസ്‌ഐ ലിജോ പി. മാണിയെ ആക്രമിച്ച രണ്ട് പ്രതികൾ അറസ്റ്റിലായി. തൂക്കുപാലം സ്വദേശി കുരുവിക്കാട്ട് ആനന്ദ്, ആനവിലാസം ചപ്പാത്ത് സ്വദേശി ആലത്തറക്കൽ അഭിഷേക് എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ ദിവസം നെടുംകണ്ടം പോലീസ് തൂക്കുപാലം മേഖലയിൽ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് സംഭവം. ബീവറേജിന് സമീപത്ത് വച്ച് മുൻവൈരാഗ്യത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ അരുൺ എന്നയാളെ പ്രതികൾ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുന്നത് കണ്ട പോലീസ് സംഘം ഇവരെ തടയുകയും പോലീസ് വാഹനത്തിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ ഇതിൽ പ്രകോപിതരായ പ്രതികൾ എസ്‌ഐക്ക് നേരെ തിരിയുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി അസഭ്യം വിളിക്കുകയുമായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Kerala

പെരുമ്പാവൂരിൽ ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കൊച്ചി: പെരുമ്പാവൂരിൽ ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. അസം നൗഗാവ് സ്വദേശി സിറാജുൽ ഇസ്ലാം(34)നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടന്ന പരിശോധനയിൽ 6.5 ഗ്രാം ഹെറോയിനുമായാണ് സിറാജുൽ ഇസ്ലാം പിടിയിലായത്. വിൽപ്പനയ്ക്കായി വല്ലത്ത് നിൽക്കുമ്പോഴാണ് ഇയാൾ പോലീസിന്‍റെ വലയിലായത്.

രഹസ്യ വിവരത്തെ തുടർന്ന് കുറച്ച് നാളുകളായി അന്വേഷണ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു. പട്ടാമ്പിയിൽ നിന്നാണ് മയക്ക് മരുന്ന് വാങ്ങിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ബസിൽ ആണ് ഇയാൾ വല്ലത്ത് വന്നത്. ഇയാൾക്ക് മയക്ക് മരുന്ന് കൊടുത്തവരെയും ഇയാളിൽ നിന്ന് വാങ്ങുന്നവരെയും കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Kerala

ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും ക്രിമിനലുകളും: ബിജെപി

തിരുവനന്തപുരം: സംസ്ഥാനഭരണം മാറി കോൺഗ്രസ് നേതാവ് ആഭ്യന്തരമന്ത്രിയായിട്ടും ആഭ്യന്തരവകുപ്പിലെ പ്രധാന കാര്യങ്ങൾ തീരുമാനിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളുമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്‍റണി. ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്‍റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്‍റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷമെന്നും അദ്ദേഹം പറഞ്ഞു.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾക്ക് പോലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിന് അവസരമൊരുക്കിയത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സിപിഎം നേതാവ് ഐ.പി. ബിനു ഉൾപ്പെടെയുള്ള പ്രതികളാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിൽ പങ്കെടുത്തത്. ക്രിമിനൽ കേസുകളിൽ പ്രതികളായവർക്ക് പോലീസ് സ്റ്റേഷന്‍റെ വാതിലുകൾ തുറന്നുകൊടുക്കുന്ന സാഹചര്യം അതീവ ഗൗരവമുള്ളതാണ്.

സ്റ്റേഷനിലെ എസ്‌എച്ച്‌ഒ തന്നെയാണ് ക്രിമിനൽ കേസുകളിലെ പ്രതികൾക്ക് ഓണക്കോടി ഉൾപ്പെടെ വാങ്ങിനൽകിയതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. പോലീസ് ഓഫീസേഴ്സ് യൂണിയൻ ഉൾപ്പെടെയുള്ളവർ അറിഞ്ഞുകൊണ്ടാണ് ഇത്തരമൊരു ആഘോഷം നടന്നതെന്നും അനൂപ് ആന്‍റണി പറഞ്ഞു.

ആഭ്യന്തരമന്ത്രിക്ക് നട്ടെല്ലുണ്ടെങ്കിൽ, ക്രിമിനലുകൾക്ക് പോലീസ് സ്റ്റേഷന്‍റെ വാതിലുകൾ തുറന്നിട്ട ഉദ്യോഗസ്ഥരെ ജോലിയിൽനിന്ന് പുറത്താക്കാനുള്ള ആർജവം കാണിക്കണം. പോലീസ് സ്റ്റേഷനുകളെ സിപിഎം നേതാക്കളുടെയും ക്രിമിനൽ സംഘങ്ങളുടെയും ആഘോഷവേദികളാക്കി മാറ്റാൻ അനുവദിക്കരുത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം.

ഭരണം മാറിയിട്ടും ആഭ്യന്തരവകുപ്പിന്‍റെ പ്രവർത്തനശൈലിയിൽ മാറ്റമില്ലെങ്കിൽ അതിന്‍റെ ഉത്തരവാദിത്വം ആഭ്യന്തരമന്ത്രിക്കാണ്. പോലീസിലെ സിപിഎം അനുകൂലികൾക്കും ക്രിമിനൽ സംഘങ്ങൾക്കും മുന്നിൽ മുട്ടുമടക്കാതെ നിയമവാഴ്ച ഉറപ്പാക്കാൻ ആഭ്യന്തരമന്ത്രി തയാറാകണമെന്നും അനൂപ് ആന്‍റണി ആവശ്യപ്പെട്ടു.

National

ഭാര്യയെയും മൂത്ത മകളെയും കൊലപ്പെടുത്തി, ഇളയ മകൾക്ക് പരിക്ക്; യുവാവ് കസ്റ്റഡിയിൽ

ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭാര്യയും മൂത്ത മകളും കൊല്ലപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ ഇളയ മകൾ ആശുപത്രിയിൽ ചികിത്സയിലാണ്. ബിഹാർ സ്വദേശി രാജ അൻസാരിയാണ് ഭാര്യ ബീബി തബാസും (35), മകൾ സാന തബാസും (15) എന്നിവരെ കൊലപ്പെടുത്തിയത്. ഇളയ മകൾ റൂബി തബാസും (14) ആണ് പരിക്കേറ്റത്.

വെള്ളിയാഴ്ച രാത്രി ലോക്പ്രിയ വിഹാറിലെ വീട്ടിൽ വച്ച് രാജ അൻസാരി ഭാര്യയെയും മക്കളെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യയും മൂത്ത മകളും സംഭവസ്ഥലത്തുതന്നെ മരിച്ചു.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റ റൂബിയെ ആശുപത്രിയിൽ എത്തിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റുകയും ചെയ്തു.

പ്രതിയായ രാജ അൻസാരിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കുടുംബവഴക്കാവാം ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ശാസ്ത്രീയ പരിശോധനകളും തെളിവെടുപ്പും പൂർത്തിയാക്കിയ ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.

 

Kerala

ലഹരിക്കേസ് പ്രതിയുമായി ഭര്‍ത്താവിന് വര്‍ഷങ്ങളായി ബന്ധം, തനിക്കെതിരെ തൂഫാനില്‍ കള്ളപ്പരാതി നല്‍കി; കൂത്താട്ടുകുളം മര്‍ദനക്കേസില്‍ ഭാര്യ

കൊച്ചി: ലഹരി നല്‍കി പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ ടെലിഗ്രാമില്‍ പങ്കുവച്ച കേസില്‍ ഭര്‍ത്താവിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി അധ്യാപികയായ തൃശൂര്‍ സ്വദേശിനി. ഭര്‍ത്താവ് പാലക്കുഴ അമ്പലംകുന്ന് സ്വദേശി പ്രശാന്ത് പരമേശ്വരന്‍ ലഹരിക്കടിമയെന്ന് അധ്യാപിക. മയക്കുമരുന്ന് ഇന്‍ജെക്ഷന്‍ എടുക്കാറുണ്ടെന്നും അധ്യാപിക ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.

കൂത്താട്ടുകളം എസ്എച്ച്ഒയില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാണിച്ച് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെ കേസ് പുത്തന്‍കുരിശ് ഡിവൈഎസ്പിക്ക് കൈമാറിയിരുന്നു. ഷമീര്‍ എന്ന ലഹരിക്കേസ് പ്രതിയുമായി ഭര്‍ത്താവിന് വര്‍ഷങ്ങളായി ബന്ധമുണ്ട്.

കാക്കനാടുള്ള ഷെമീറിന്റെ ഫ്‌ലാറ്റിലേക്ക് ഇയാള്‍ സ്ഥിരമായി പോകാറുണ്ട്. ഇയാള്‍ക്ക് എവിടെ നിന്നാണ് ലഹരി കിട്ടുന്നത് എന്നതടക്കമുള്ള വിവരങ്ങള്‍ ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്. ഇയാളുടെ ഫോണ്‍ ചെക്ക് ചെയ്താല്‍ ഇതിനെ കുറിച്ചുള്ള ഡീറ്റെയ്ല്‍സ് കിട്ടും. എന്നാല്‍ അതൊന്നും കൂത്താട്ടുകുളം പൊലിസ് ചെയ്തിട്ടില്ല.

ഇയാള്‍ എംഡിഎംഎ ഇപ്പോഴും വാങ്ങുന്നുണ്ട്. പനങ്ങാട് സ്റ്റേഷനില്‍ എംഡിഎംഎ കേസിലെ പ്രതിയാണ്. കൂത്താട്ടുകളം സ്റ്റേഷനില്‍ തന്നെ അമ്മയെയും അച്ഛനെയും തല്ലിയത് അടക്കം നിരവധി ക്രിമിനല്‍ കേസുകളുണ്ട്.

ഇവനെതിരെ താന്‍ ഇറങ്ങുമെന്ന് തോന്നിയപ്പോള്‍ തനിക്കെതിരെ തൂഫാനില്‍ കള്ളപ്പരാതി നല്‍കി. തന്റെ വീട്ടില്‍ ഡാന്‍സാഫ് സംഘമെത്തി വണ്ടി ചെക്ക് ചെയ്തിട്ട് പോയി. തന്നെ ഭയപ്പെടുത്താന്‍ ചെയ്തതാണ്. ഏതറ്റം വരെ വേണമെങ്കിലും പോകുമെന്നും തന്റെ ജോലി തെറിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

ശനിയാഴ്ച എഫ്‌ഐആര്‍ ഇട്ട കേസിലെ അന്വേഷണം എന്തായെന്ന് അറിയാനായി ചൊവ്വാഴാച വിളിച്ചു നോക്കിയപ്പോള്‍ ഞങ്ങള്‍ തെളിവുകള്‍ ശേഖരിക്കാനുണ്ട്, അന്വേഷണം നടത്തുവല്ലേ, എപ്പോഴും വിളിക്കണ്ടെന്ന് പറഞ്ഞു. ഇയാളെ രക്തപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അറിയാം ലഹരി ഉപയോഗത്തെ കുറിച്ച് അതും ചെയ്തിട്ടില്ല എന്ന് അധ്യാപിക പറഞ്ഞു.

അതേസമയം, പാലക്കുഴ അമ്പലംകുന്നിലെ പ്രശാന്തിന്റെ വീട്ടില്‍ രാത്രികളില്‍ കാറുകളും മറ്റ് വാഹനങ്ങളും എത്തുന്നതായി നാട്ടുകാരും പറഞ്ഞു. പ്രശാന്തിന്റെ വീട് അന്വേഷിച്ച് രാത്രികളില്‍ പലതവണ അയല്‍വാസികളുടെ വീടുകളിലേക്കും ആളുകള്‍ എത്തിയിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.

 

National

ഭർത്താവിനെ മർദിച്ചു കൊന്നു; യുവതിയും ബന്ധുക്കളും അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിലെ നിഹാൽ വിഹാറിൽ ഭർത്താവിനെ മർദിച്ചു കൊന്ന യുവതിയും ബന്ധുക്കളും അറസ്റ്റിൽ. എൻജിനീയറായ വിനയ് ഗുപ്ത (31) ആണ് കൊല്ലപ്പെട്ടത്. കുട്ടികൾക്ക് മരുന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് വിനയിയും ഭാര്യ രേഖയും തമ്മിലുണ്ടായ തർക്കമാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്.

വാക്കുതർക്കത്തിന് പിന്നാലെ രേഖ വീട്ടുകാരെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ രേഖയുടെ സഹോദരങ്ങളും മറ്റ് ബന്ധുക്കളും ചേർന്ന് വിനയിനെ മർദിക്കുകയായിരുന്നു. ആക്രമണത്തിന് മുൻപ് വീട്ടിലെ സിസിടിവി കാമറകൾ രേഖ ഓഫ് ചെയ്തിരുന്നു. നെഞ്ചിനും ശരീരത്തിനും ഗുരുതര പരിക്കേറ്റ വിനയിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്നര വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. നാലര മാസം പ്രായമുള്ള ഇരട്ടക്കുട്ടികളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രേഖയെയും മൂന്ന് ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരുന്നു.

Kerala

ശ്രീചിത്ര പുവർഹോമിൽ നിന്ന് കാണാതായ പെൺകുട്ടികൾ കിളിമാനൂരിലെ വീട്ടിൽ

തമ്പാനൂർ: തിരുവനന്തപുരം ശ്രീചിത്ര പുവർ ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെ കിളിമാനൂരിലെ വീട്ടിൽനിന്ന് കണ്ടെത്തി. മെഡിക്കൽ കോളജ് സ്വദേശിനിയായ 14 കാരിയെയും കിളിമാനൂർ സ്വദേശിനിയായ 16കാരിയെയും ആണ് പോലീസ് കണ്ടെത്തിയത്.

കഴിഞ്ഞദിവസമാണ് ഗേറ്റ് കടന്ന് പെൺകുട്ടികൾ രക്ഷപ്പെട്ടത്. സൂപ്രണ്ട് നൽകി പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചിയൂർ പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരികയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികൾ എവിടേക്കാണ് പോയതെന്ന് പോലീസിന് കണ്ടെത്താൻ സാധിച്ചത്.

പുവർഹോമിൽ എത്തിയ ശേഷമാണ് ഇരുവരും പരസ്പരം പരിചയപ്പെട്ടത്. ഗേറ്റ് കടന്ന പെൺകുട്ടികൾ 16കാരിയുടെ കിളിമാനൂരിലെ വീട്ടിലേക്ക് പോകുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ടുമണിയോടുകൂടിയാണ് ഇരുവരും വീട്ടിലുണ്ടെന്നുള്ള വിവരം പോലീസ് മനസ്സിലാക്കുന്നത്. വഞ്ചിയൂർ പോലീസ് കസ്റ്റഡിയിലെടുത്ത് ഇരുവരെയും തിരികെ ശ്രീചിത്ര പുവർ ഹോമിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Kerala

അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകനും പെണ്‍സുഹൃത്തും അറസ്റ്റില്‍

പത്തനംതിട്ട: ഒപ്പം താമസിച്ചു വന്നിരുന്ന അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകനും പെണ്‍സുഹൃത്തും അറസ്റ്റില്‍. കോയിപ്പുറം കടപ്ര കാഞ്ഞിരം നില്‍ക്കുന്നതില്‍ വീട്ടില്‍ പൊന്നമ്മ തോമസ്(75) കൊല്ലപ്പെട്ട  കേസിലാണ് ഇവരുടെ മകന്‍ ടിജോ തോമസ്(37), ഇയാള്‍ക്കൊപ്പം താമസിച്ച് വന്നിരുന്ന പെണ്‍സുഹൃത്ത് കൊല്ലം കാവനാട് കിണറുവിള വടക്കേതില്‍ വീട്ടില്‍ റിന്‍സിമോള്‍(37 എന്നിവരെ കോയിപ്രം പോലിസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച പോലീസിനു ലഭിച്ച ഒരു അജ്ഞാത ഫോണ്‍ സന്ദേശത്തില്‍നിന്നാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ പൊന്നമ്മ തോമസ് എന്ന വയോധികയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു എന്നായിരുന്നു ഫോണ്‍ സന്ദേശം. ഇതിനു പിന്നാലെ കോയിപ്പുറം എസ് ഐ പങ്കജ് കൃഷ്ണ, കീഴ്വായ്പൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. സുരേഷ് കുമാര്‍ എന്നിവര്‍ ആശുപത്രിയിലെത്തി മൃതദേഹം പ്രാഥമിക പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ ചില അസ്വാഭാവികതകള്‍ തോന്നി. ഈ വിവരം ജില്ലാ പൊലിസ് മേധാവി ആര്‍. ആനന്ദിനെ അറിയിച്ചു.

തുടര്‍ന്ന് ജില്ലാ പൊലിസ് മേധാവി തിരുവല്ല ഡിവൈഎസ്പി പി.ആർ. ന്തോഷിന്‍റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. സിഐ ജി. സുരേഷ് കുമാര്‍, എസ്ഐ പങ്കജ് വി. കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി. കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് പോലീസ് സര്‍ജന്‍ ഡോ. അശ്വതി നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ ലഭിച്ച വിവരങ്ങള്‍ വയോധികയുടെ മരണം കൊലപാതകമെന്നു സ്ഥീരീകരിച്ചു. തുടര്‍ന്ന് അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലിസ് പൊന്നമ്മക്കൊപ്പം താമസിച്ചിരുന്ന മകന്‍ ടിജോ തോമസിനെയും റിന്‍സിമോളെയും ചോദ്യം ചെയ്തു.

ഭാര്യയുമായി പിണങ്ങി കഴിയുന്ന ടിജോ തോമസിനൊപ്പം ആറു മാസത്തിലേറെയായി റിന്‍സിയും  താമസിക്കുകയാണ്. ഇവര്‍ തമ്മില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രി നടന്ന വഴക്കിനിടെ തടസം പിടിക്കാന്‍ എത്തിയ ടിജോയുടെ അമ്മ പൊന്നമ്മയെ ടിജോ നെഞ്ചില്‍ തൊഴിക്കുകയും ശ്വാസംമുട്ടിക്കുകയും ശരീരമാസകലം ഇടിക്കുകയും ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. എസ്പിഒമാരായ ഷെബാന അഹമ്മദ്, സുരേഷ്, വിപിന്‍രാജ്, അഭിലാഷ്, സി പി ഒമാരായ മനൂപ്, അനന്തു, രഞ്ജിത്, സുജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

 

Kerala

ഭാര്യയോട് ബന്ധമെന്ന് സംശയം; സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ച 48 വയസുകാരൻ പിടിയിൽ

പത്തനംതിട്ട: പന്തളത്ത് ഭാര്യയോട് ബന്ധമുണ്ടെന്ന സംശയത്തിന്‍റെ പേരിൽ സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചയാൾ പിടിയിൽ‌. കുളനട സ്വദേശി അയ്യന്തി ഉന്നതിയിൽ അജി ഭവനം വീട്ടിൽ രാജേഷ് രാജപ്പൻ (48) ആണ് പന്തളം പോലീസിന്‍റെ പിടിയിലായത്.

പന്തളം ടൗണിലാണ് സംഭവം. ഇക്കഴിഞ്ഞ പതിനെട്ടാം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പന്തളം ടൗണിലെ ബാർ ഹോട്ടലിന് മുന്നിൽ നിൽക്കുകയായിരുന്ന പ്രതിയുടെ സുഹൃത്തായ ആങ്ങമൂഴി സ്വദേശിയെയാണ് പ്രതി മാരകായുധം ഉപയോഗിച്ച് തലയിൽ വെട്ടി പരിക്കേൽപ്പിച്ചത്.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പന്തളം പോലീസ് അന്വേഷണം നടത്തിപ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Kerala

എം.എർ. ബൈജു എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ്; മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്‍റെ പേഴ്‌സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍. രാജേഷ് (43), വിനീത് (38), സുരേഷ് (41) എന്നിവരാണ് അറസ്റ്റിലായത്.

കാട്ടാക്കട പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. എംഎല്‍എ ആശുപത്രിയിലാണെന്നും സഹായം വേണമെന്നും പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയത്.

എംഎല്‍എയുടെ പേരില്‍ വ്യാപാരിയില്‍ നിന്ന് 1000 രൂപ ഇവര്‍ കൈക്കലാക്കി. വിവരമറിഞ്ഞ എംഎല്‍എ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ പിടികൂടുകയായിരുന്നു.

Kerala

സിനിമ തിയറ്ററില്‍ പോലീസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു

കൊച്ചി: ആലുവയില്‍ തിയറ്ററില്‍ പോലീസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. കൊച്ചി സിറ്റി എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ സ്വാബസ് ശിവദാസ് (38) ആണ് മരിച്ചത്.

രാവിലെ ഒമ്പതോടെ ആലുവ സീനത്ത് തിയറ്ററില്‍ സിനിമ കാണാനെത്തിയതായിരുന്നു. സിനിമ നടന്നു കണ്ടുക്കൊണ്ടിരിക്കെ അസ്വസ്ഥത തോന്നി ശുചിമുറിയിലേക്ക് പോയ സ്വാബസ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് എത്തി തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം തുടര്‍ നടപടികള്‍ക്കായി ആലുവ ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

International

ടിക്‌ടോക്ക് താരം വെടിയേറ്റ് മരിച്ചു

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ ടിക്‌ടോക്ക് താരം വെടിയേറ്റ് മരിച്ചു. ഇസ്‌ലാമാബാദിന് സമീപമുള്ള ടാക്സിലയിൽ വച്ച് ഷംസോ ബിബി (28) എന്ന യുവതി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കാശിഫ് എന്നയാൾ ഫോൺ വിളിച്ചതിനെ തുടർന്ന് ഷംസോ ബിബി സഹോദരിക്കും സഹോദരനുമൊപ്പം കാറിൽ വീടിന് പുറത്തേക്ക് പോയി. ഒരു മാർക്കറ്റിന് സമീപം എത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ട് പേർ വാഹനം തടഞ്ഞു നിർത്തി വെടിയുതിർക്കുകയായിരുന്നു.

തുടർന്ന് നിയന്ത്രണം വിട്ട കാർ ട്രക്കിൽ ഇടിക്കുകയായിരുന്നു. വെടിവയ്പ്പിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഷംസോ ബിബി സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിൽ യുവതിയുടെ സഹോദരിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊലപാതക ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ മൂന്നോ നാലോ വർഷമായി ടിക്‌ടോക്ക് വീഡിയോകൾ ചെയ്തുവരികയായിരുന്ന ഷംസോ ബിബിക്ക് ലക്ഷക്കണക്കിന് ആരാധകരുണ്ടായിരുന്നു. എന്നാൽ മകളുടെ മരണത്തിന് പിന്നാലെ കുടുംബം ടിക്‌ടോക്ക് അക്കൗണ്ടും യൂട്യൂബ് പേജും ഡിലീറ്റ് ചെയ്തു. പണം ആവശ്യപ്പെട്ട് രണ്ട് പേർ മകൾക്ക് നിരന്തരം വധഭീഷണി മുഴക്കിയിരുന്നതായി യുവതിയുടെ പിതാവ് പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. ഇതിൽ ഒരാളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

National

അമ്മയെ വീൽചെയറോടെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്നു; യുവാവ് അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന അമ്മയെ വീൽചെയറോടെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ആവഡി ഹെവി വെഹിക്കിൾസ് ഫാക്ടറിയിലെ കരാർ ജീവനക്കാരൻ പാർത്ഥസാരഥി (44) ആണ് അമ്മ പദ്മാവതിയെ (71) കൊലപ്പെടുത്തിയത്.

ആദ്യം ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് അമ്മ മരിച്ചതെന്നായിരുന്നു കരുതിയത്. എന്നാൽ ട്രാക്കിനു സമീപം പോലീസ് വീൽചെയർ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധച്ചതിനെ തുടർന്നാണ് മകൻ തന്നെയാണ് കൊലപാതകം ചെയ്തതെന്ന് വ്യക്തമായത്.

യേലഗിരി എക്സ്പ്രസ് ട്രെയിൻ കടന്നുവരുന്നതിനിടയിലാണ് പാർത്ഥസാരഥിയെ വീൽചെയറോടെ ട്രാക്കിലേക്ക് തള്ളിയിട്ടത്. അമ്മയെയും ശാരീരിക പരിമിതികൾ നേരിടുന്ന സഹോദരനെയും നോക്കാൻ ബുദ്ധിമുട്ടുകൾ നേരിട്ടതിനാലാണ് കൊലപാതകം ചെയ്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

കേന്ദ്ര സർക്കാർ ജീവനക്കാരനായിരുന്ന പദ്മാവതി ഭർത്താവ് 2007-ൽ മരണമടഞ്ഞിരുന്നു. ഇതേതുടർന്ന് മാസംതോറും 15,000 രൂപ പെൻഷൻ ലഭിച്ചുവരികയായിരുന്നു.

ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന പാർത്ഥസാരഥിയായിരുന്നു ശാരീരിക ബുദ്ധിമുട്ടുകളുള്ള സഹോദരനെയും അമ്മയേയും പാർത്ഥസാരഥിയായിരുന്നു പരിചരിച്ചിരുന്നത്. 12,000 രൂപ മാസ ശമ്പളത്തിന് കരാർ ജോലി ചെയ്തിരുന്ന ഇയാൾ കടുത്ത മദ്യപാനിയായിരുന്നുവെന്നും കടുത്ത സാമ്പത്തിക ഞെരുക്കം നേരിട്ടിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Kerala

കേസില്‍നിന്ന് ഒഴിവാക്കുന്നതിന് കൈക്കൂലി: മുന്‍ എഎസ്‌ഐക്ക് ഏഴ് വര്‍ഷം തടവും പിഴയും

പുല്‍പ്പള്ളി: വിജിലന്‍സ് വയനാട് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കൈക്കൂലിക്കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പുല്‍പ്പള്ളി സിഐ ഓഫീസില്‍ എഎസ്‌ഐയായിരുന്ന അമ്പലവയല്‍ സ്വദേശി റെജി ജയിംസിനെയാണ് തലശേരി വിജിലന്‍സ് കോടതി ജഡ്ജി കെ. രാമകൃഷ്ണന്‍ ശിക്ഷിച്ചത്.

2016ലാണ് കേസിന് ആസ്പദമായ സംഭവം. ഗൂഡല്ലൂര്‍ സ്വദേശിയാണ് വിജിലന്‍സിന് പരാതി നല്‍കിയത്. ഇദ്ദേഹത്തിന്‍റെ ബന്ധു പ്രതിയായി പുല്‍പ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ഉള്‍പ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി 30,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

ആദ്യഗഡുവായി പറഞ്ഞുറപ്പിച്ച തുക കൈപ്പറ്റുന്നതിനിടെയാണ് എഎസ്‌ഐ കുടുങ്ങിയത്. വിജിലന്‍സിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. അനൂപ് ഹാജരായി.

Kerala

തൈക്കാട്ടുശേരി പാലത്തിൽ നിന്ന് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

പൂച്ചാക്കൽ: ആലപ്പുഴ തൈക്കാട്ടുശേരി പാലത്തിൽ നിന്ന് കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാണാവള്ളി സ്വദേശിനി അമ്പിളി (41) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപതോടെ ആയിരുന്നു സംഭവം.

പാലത്തിന് നടുവിൽ സ്കൂട്ടർ ഹെഡ്‌ലൈറ്റ് ഓഫ് ചെയ്യാതെ ഇരിക്കുന്നത് കണ്ട വഴിയാത്രക്കാർ പഞ്ചായത്ത് പ്രസിഡന്‍റിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൂച്ചാക്കൽ പോലീസും അഗ്നിശമനസേനയും രാത്രി തന്നെ കായലിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

ബുധനാഴ്ച രാവിലെ ആറോടെ മത്സ്യബന്ധനത്തിന് പോയ തൊഴിലാളിയാണ് മൃതദേഹം കണ്ടെത്തിയത്. തുടർനടപടികൾക്ക് ശേഷം സംസ്കാരം നടത്തി.

National

തെലുങ്കാനയിൽ സ്‌കൂൾ പ്രിൻസിപ്പലിനെ കൊലപ്പെടുത്തിയ കേസിൽ പത്താം ക്ലാസ് വിദ്യാർഥി കസ്റ്റഡിയിൽ

ഹൈദരാബാദ്: തെലുങ്കാനയിലെ നൽക്കൊണ്ട ജില്ലയിൽ സ്കൂൾ പ്രിൻസിപ്പൽ രൂപ റെഡ്ഡിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർഥിയുൾപ്പെടെ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ. ആഗസ്റ്റ് 11-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആക്രമണം നടക്കുമ്പോൾ രൂപ റെഡ്ഡി വീട്ടിൽ തനിച്ചായിരുന്നു.

വയറ്റിലും കഴുത്തിലും ഉൾപ്പെടെ ശരീരത്തിൽ ഗുരുതരമായി കുത്തേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൈദരാബാദിൽ ആയിരുന്ന രൂപ റെഡ്ഡിയുടെ ഭർത്താവ്, താൻ വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനെ തുടർന്ന് സംശയം തോന്നി അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അയൽവാസികൾ നൽകിയ വിവരമനുസരിച്ച് പോലീസെത്തി വീട് പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ രൂപ റെഡ്ഡിയുടെ മൃതദേഹം കണ്ടെത്തിയത്.

കേസുമായി ബന്ധപ്പെട്ട് എൺപതോളം പേരെ പോലീസ് ചോദ്യം ചെയ്തു. തുടർന്നാണ് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാർഥിയുടെ മോശം പെരുമാറ്റത്തെത്തുടർന്ന് രൂപ റെഡ്ഡി ശാസിച്ചിരുന്നതായും ഇതിലുള്ള പ്രതികാരമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Kerala

ഒന്നരവയസുകാരൻ ട്രെയിൻ തട്ടി മരിച്ച സംഭവം; അസ്വാഭാവികത ഇല്ലെന്ന് പോലീസ്

അമ്പലപ്പുഴ: അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്ന് പോലീസ്. ട്രെയിനിന്‍റെ ലോക്കോ പൈലറ്റിന്‍റെ മൊഴി പോലീസ് രേഖപ്പെടുത്തി. കുട്ടി താഴെനിന്ന് റെയിൽവേ ട്രാക്കിലേക്ക് ഓടിക്കയറുന്നത് കണ്ടെന്നാണ് ലോക്കോ പൈലറ്റിന്‍റെ മൊഴി.

അമ്പലപ്പുഴ കാക്കാഴം പുതുവൽ വീട്ടിൽ വിനീതിന്‍റെയും സൂര്യാ ബാബുവിന്‍റെയും മകൻ ദൃണവ് ആണ് ചൊവ്വാഴ്‌ച വൈകുന്നേരം അപകടത്തിൽപ്പെട്ടത്. ദൃണവ് കയറുന്നത് കണ്ട് ട്രെയിനിന്‍റെ വേഗത കുറയ്ക്കാൻ ലോക്കോ പൈലറ്റ് ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.

മൊഴിയുടെ അടിസ്ഥാനത്തിൽ സംശയിക്കത്തക്കതായ മറ്റ് സാഹചര്യങ്ങൾ നിലവിലില്ലെന്ന നിഗമനത്തിലാണ് അമ്പലപ്പുഴ പോലീസ്. ദൃണവ് റെയിൽവേ ട്രാക്കിലേക്ക് കയറിയതിൽ നാട്ടുകാർ അസ്വാഭാവികത സംശയിച്ചിരുന്നു.

District News

ഓണക്കുരുക്കഴിക്കാൻ കണ്ണൂർ നഗരത്തിൽ ഇന്ന് പൊലിസിറങ്ങും

കണ്ണൂർ: ഓണാഘോഷങ്ങളുടെയും അവധിക്കാല ഷോപ്പിംഗിന്‍റെയും ഭാഗമായി കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഉണ്ടാകാനിടയുള്ള വൻ ഗതാഗതക്കുരുക്കും ക്രമസമാധാന പ്രശ്നങ്ങളും ഒഴിവാക്കാൻ ഇന്നു മുതൽ പൊലിസ് രംഗത്തിറങ്ങും. പൊതുജനങ്ങളും ബസ് ജീവനക്കാരും ഓട്ടോ/ ടാക്സിക്കാരും സഹകരിക്കണമെന്ന് മേയർ പി. ഇന്ദിരയും അറിയിച്ചു.

കണ്ണൂർ നഗരപരിധിയിലെ സ്ക്രാപ്പ് കടകളിൽ പുറത്ത് സ്റ്റോക്ക് ചെയ്തിട്ടുള്ള സ്ക്രാപ്പ് സാധനങ്ങൾ ഇന്നു മുതൽ നീക്കം ചെയ്യും. കാൽനടയാത്രക്കാർക്കും ഗതാഗതത്തിനും തടസമായ രീതിയിൽ വർക്ക് ഷോപ്പ് പ്രവർത്തനവും അനുവദിക്കില്ല. നഗരത്തിൽ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി ഓണം സീസൺ കഴിയും വരെ ദയാ മെഡിക്കൽസ് ഗ്രൗണ്ട്, മുനിസിപ്പൽ സ്കൂൾ ഗ്രൗണ്ട്, കളക്ടറേറ്റ് മൈതാനം, നിക്‌ഷാൻ ഇലക്ട്രോണിക്സിന്‍റെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ട് എന്നിവ പാർക്കിംഗ് കേന്ദ്രങ്ങളായിരിക്കും.

പാമ്പൻ മാധവൻ റോഡിൽ ജൂബിലി ഹാളിന് മുൻവശം മുതൽ മുന്നോട്ടുള്ള വീതി കൂടിയ സ്ഥലത്തെ ബസ്, ലോറി പാർക്കിംഗുകൾ പൂർണമായും ഒഴിവാക്കുന്നതിനും പ്രസ്തുത സ്ഥലത്ത് ഓണം സീസണിൽ സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം അനുവദിക്കുന്നതിനും തീരുമാനിച്ചു.

ജൂബിലി ഹാൾ സൈഡ്, സന്നിധാൻ റോഡ്, സൂര്യ സിൽക്സ്, രാമാനന്ദ ഓയിൽ മിൽ റോഡ് എന്നിവിടങ്ങളിൽ ബസ് പാർക്കിംഗ് ഒഴിവാക്കി.
ഓണം കഴിയും വരെ എസ്ബിഐയിൽ നിന്ന് പുതിയ ബസ്‌സ്റ്റാൻഡിലേക്കും പാമ്പൻ മാധവൻ റോഡിലും വൺസൈഡ് പാർക്കിംഗ് മാത്രമായിരിക്കും. എസ്ബിഐ ജംഗ്ഷനിൽ നിക്‌ഷാൻ ഭാഗത്തേക്ക് പോകുന്ന ഇട റോഡ് ഓണം സീസണിൽ വൺ വേ ആയിരിക്കും. പയ്യാമ്പലം ബീച്ച് റോഡ് സൈഡിലുള്ള വാഹന പാർക്കിംഗ് ഒഴിവാക്കും.

ഓണം സീസൺ കഴിയും വരെ പ്ലാസ ജംഗ്ഷൻ മുതൽ റെയിൽവേ മുത്തപ്പൻ ക്ഷേത്രം മുൻവശം വഴി താവക്കര ബസ്‌സ്റ്റാൻഡ് എൻട്രി വരെ വൺവേ ആക്കുന്നതിനും, താവക്കരയിൽ നിന്നു പ്ലാസയിലേയ്ക്കുള്ള വഴി നോ എൻട്രി ആക്കി പുതിയ ബസ്‌സ്റ്റാൻഡ് റോഡ് വഴി എസ്ബിഐ ജംഗ്ഷൻ വഴി ഗതാഗതം ക്രമീകരിക്കും.

Kerala

ഭാര്യയുടെ കിടപ്പറദൃശ്യങ്ങള്‍ വിറ്റ് പണമുണ്ടാക്കി, ഭര്‍ത്താവ് പങ്കാളികളെ പങ്കുവയ്ക്കുന്ന ഗ്രൂപ്പംഗം

കൊല്ലം: കിടപ്പറദൃശ്യം പകര്‍ത്തി ഭര്‍ത്താവ് അശ്ലീല വെബ്സൈറ്റുകള്‍ക്കു വിറ്റതായ ഭാര്യയുടെ പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പങ്കാളികളെ കൈമാറുന്ന സംഘവുമായി ഭര്‍ത്താവിനു ബന്ധമുണ്ടെന്നാണ് യുവതി പൊലീസിനോടു പറഞ്ഞത്. പങ്കാളികളെ പങ്കുവയ്ക്കുന്ന ചില ഗ്രൂപ്പുകളില്‍ തന്‍റെ ഭര്‍ത്താവ് അംഗമാണെന്നും ഭാര്യയുടെ നഗ്‌നദൃശ്യങ്ങള്‍ പങ്കുവയ്ക്കണമെന്ന് ഈ ഗ്രൂപ്പില്‍ ആവശ്യപ്പെട്ടെന്നും യുവതി വെളിപ്പെടുത്തി. സംഭവത്തില്‍ കൊട്ടിയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ പ്രതി ഒളിവിലാണ്.

കൊല്ലം ജില്ലക്കാരായ ദമ്പതികള്‍ യുകെയിലാണ് താമസിക്കുന്നത്. തനിക്കു കാണാനെന്ന പേരിലാണ് ഭര്‍ത്താവ് ഭാര്യയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങള്‍ നിർബന്ധിച്ചു പകര്‍ത്തിയത്. ഒരു തരത്തിലും പുറത്തേക്കു ദൃശ്യങ്ങൾ പോകരുതെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് ഇയാൾ ദൃശ്യങ്ങള്‍ വെബ്‌സൈറ്റുകള്‍ക്കു വില്‍ക്കുകയായിരുന്നുവെന്നാണ് പരാതി. ദൃശ്യങ്ങള്‍ പ്രചരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട ചില സുഹൃത്തുക്കളാണ് യുവതിയെ ഇക്കാര്യം അറിയിച്ചത്. വിദേശത്തു നിന്നെത്തിയാണ് യുവതിയാണ് ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.

കൗണ്‍സലിംഗ് നല്‍കി നന്നാക്കാനായിട്ടാണ് യുവതി ഭർത്താവിനെയുമായി നാട്ടിലേക്കു വന്നത്. കൗണ്‍സലിംഗിന് കൊണ്ടുപോയെങ്കിലും മൂന്നാം ദിവസം ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചതോടെ യുവതി പോലീസിൽ പരാതി നല്‍കുകയായിരുന്നു. സംഭാഷണങ്ങള്‍ അടക്കമുള്ള തെളിവുകളും യുവതി പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.

ദൃശ്യങ്ങള്‍ പങ്കുവച്ചതില്‍ ഭര്‍ത്താവിനു യാതൊരു കുറ്റബോധമില്ലെന്നും യുവതി പറഞ്ഞു. ദൃശ്യങ്ങള്‍ പങ്കുവച്ച് ഭര്‍ത്താവ് പണമുണ്ടാക്കി. കുട്ടികളുടെ മുന്നില്‍വച്ച് ലൈംഗിക വൈകൃതങ്ങള്‍ കാണിച്ചെന്നും യുവതി ആരോപിച്ചു. യുവതി നിലവില്‍ ചികിത്സയിലാണ്.

National

ബിഹാറിൽ അമ്മയും രണ്ട് പെൺമക്കളും മരിച്ച നിലയിൽ

പാറ്റ്ന: ബിഹാറിലെ നവാദയിൽ യുവതിയെയും രണ്ട് പെൺമക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. നിദ ഖാത്തൂൻ (32), മക്കളായ സരിയ ഖാത്തൂൻ (നാല്), സിദ്ര ഖാത്തൂൻ (രണ്ട്) എന്നിവരാണ് മരിച്ചത്.

നിദയുടെ ഭർത്താവ് മുഹമ്മദ് ഷാഹിദ് കഴിഞ്ഞ ഒരു വർഷമായി സൗദിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയാണ്. ഭർത്താവിന്‍റെ മാതാപിതാക്കൾക്കൊപ്പമാണ് നിദയും മക്കളും താമസിച്ചിരുന്നത്.

വീടിന്‍റെ വാതിൽ ഏറെ നേരം തുറക്കാതിരുന്നതിനെ തുടർന്ന് താഴത്തെ നിലയിൽ താമസിച്ചിരുന്ന ഭർതൃവീട്ടുകാർ വന്നു നോക്കുകയായിരുന്നു. വാതിൽ തുറന്നു നോക്കിയപ്പോഴാണ് നിദയെ മുറിയിൽ തൂങ്ങിമരിച്ച നിലയിലും കുട്ടികളെ കട്ടിലിൽ മരിച്ച നിലയിലും കണ്ടെത്തിയത്.

കൊലപാതകമാണോ ആത്മഹത്യയാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. നിദയുടെ ശരീരത്തിലെ ചില ഭാഗങ്ങളിൽ പരിക്കുകൾ കണ്ടത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാമെന്ന സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. കുട്ടികൾ ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് കുടുംബാംഗങ്ങളെയും അയൽവാസികളെയും ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

National

ബംഗളൂരുവിൽ ഭർത്താവിനെയും മകനെയും കൊലപ്പെടുത്തിയത് യുവതിയും കാമുകനും ചേർന്ന്; കൂടുതൽ വിവരങ്ങൾ പുറത്ത്

ബംഗളൂരു: ബംഗളൂരുവിലെ ചിക്കബാനാവരയിൽ പിതാവിനെയും നാലു വയസുകാരനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിതിരിവ്. അഭിനന്ദൻ (34), മകൻ യദുവീർ (നാല്) എന്നിവരാണ് കൊല്ലപ്പെട്ടത്. ആദ്യം ആത്മഹത്യയോ സാധാരണ മരണമോ എന്ന് കരുതിയ സംഭവം കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ കൊല്ലപ്പെട്ട അഭിനന്ദന്‍റെ ഭാര്യ ഹരിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലുള്ള ഹരിനിയുടെ കാമുകൻ വിനയ്‌ക്കായുള്ള തെരച്ചിൽ ഊർജിതമാക്കി.

ബന്ധുവിന്‍റെ വീട്ടിൽ പോയി ഞായറാഴ്ച വൈകുന്നേരമാണ് മടങ്ങിയെത്തിയതെന്നായിരുന്നു ഹരിനി പോലീസിനോട് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്‍റെ വിവരങ്ങൾ പുറത്തുവന്നത്.

ഉറങ്ങുന്നതുമായി ബന്ധപ്പെട്ട് ദമ്പതികൾ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ഹരിനി തവി ഉപയോഗിച്ച് അഭിനന്ദനെ ആക്രമിച്ചതായി പോലീസ് സംശയിക്കുന്നു. തുടർന്ന് ഇരുവരും രണ്ട് മുറികളിലേക്ക് മാറി. ഞായറാഴ്ച രാത്രി ഹരിനി വിനയിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും, ഇരുവരും ചേർന്ന് അഭിനന്ദനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

ആക്രമണത്തിനിടയിൽ ഉറക്കമുണർന്ന മകൻ യദുവീറിനെയും ഇവർ തലയിണകൊണ്ട് ശ്വാസം മുടിച്ചു കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാനായി വീട്ടിലെ രക്തക്കറകൾ ഇവർ കഴുകി വൃത്തിയാക്കുകയും ചെയ്തു.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾ വിട്ടുകൊടുത്തു. ഒളിവിൽ കഴിയുന്ന വിനയിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടി ചോദ്യം ചെയ്യുന്നതോടെ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് പോലീസ് അറിയിച്ചു.

National

പതിനഞ്ചുകാരിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു; ബന്ധു അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിലെ ബുറാരിയിൽ പതിനഞ്ചുകാരിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

സംശയകരമായ സാഹചര്യത്തിൽ പ്രതിയെ കണ്ട പോലീസ്, തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നും മൃതദേഹം ഉപേക്ഷിച്ച സ്ഥലം എവിടെയാണെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. പ്രതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അജിത് വിഹാറിലെ ഒഴിഞ്ഞ സ്ഥലത്ത് നിന്ന് പെൺകുട്ടിയുടെ മൃതദേഹം അടങ്ങിയ സ്യൂട്ട്കേസ് പോലീസ് കണ്ടെടുത്തു.

അതേസമയം കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണം വ്യക്തമല്ല. സംഭവത്തിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോ എന്ന് പോലീസ് അന്വേഷണം നടത്തിവരികയാണ്.

Kerala

മദ്യപാനത്തിനിടെ പണത്തെച്ചൊല്ലി തര്‍ക്കം; ഒരാള്‍ക്ക് കുത്തേറ്റു

തൃപ്പൂണിത്തുറ: അത്തക്കച്ചവടത്തിനെത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ക്ക് കുത്തേറ്റു. അത്തം നഗറില്‍ കളിപ്പാട്ട കച്ചവടത്തിന് വന്ന തിരുവനന്തപുരം ചെങ്കല്‍ചൂള സ്വദേശി പ്രിന്‍സിനാണ് (40) കുത്തേറ്റത്.

ഇയാളെ ആക്രമിച്ച കേസില്‍ കുറ്റിമുല്ല കച്ചവടക്കാരന്‍ കൊട്ടാരക്കര സ്വദേശി ജോസഫിനെ (70) പോലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ 12 ഓടെയായിരുന്നു സംഭവം. ഇരുവരും ബാറില്‍ വച്ചുള്ള മദ്യപാനത്തിനിടെ പണത്തിന്‍റെ കാര്യം പറഞ്ഞ് തര്‍ക്കം നടന്നിരുന്നു.

പിന്നീട് സ്റ്റാച്യുവിനടുത്തുള്ള കടയ്ക്ക് മുന്നില്‍ പ്രിന്‍സ് കിടക്കാന്‍ എത്തിയപ്പോള്‍ ജോസഫ് ആക്രമിക്കുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ പ്രിന്‍സിനെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Kerala

പോര്‍ച്ചുഗല്‍ വീസ തട്ടിപ്പ്: എടവനക്കാട് സ്വദേശിക്ക് മൂന്നുലക്ഷം നഷ്ടമായി, കേസ്

കൊച്ചി: പോര്‍ച്ചുഗല്‍ വീസ തട്ടിപ്പില്‍ എടവനക്കാട് സ്വദേശിയായ യുവാവിനും മൂന്നു ലക്ഷം നഷ്ടമായതായി പരാതി. ഞാറക്കല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ചെറായി പ്ലാക്കല്‍ നീതു പ്രസാദ്, കൊല്ലം മുണ്ടക്കല്‍ റോബിന്‍ എന്ന് വിളിക്കുന്ന ബെന്‍സണ്‍ ബോയ് എന്നിവര്‍ക്കെതിരെ കേസ് എടുത്തു.

2023 നവംബര്‍ 10 മുതല്‍ 19 വരെയുള്ള തിയതികളില്‍ പല ദിവസങ്ങളിലായി നീതുവും ബെന്‍സനും പറഞ്ഞ വിവിധ അക്കൗണ്ടുകളിലേക്കാണ് യുവാവ് പണം അയച്ചത്. എന്നാല്‍ നാളിതുവരെയായി ജോലിയോ നല്‍കിയ പണമോ തിരികെ നല്‍കാതെ വന്നതോടെയാണ് പോലീസില്‍ പരാതിപ്പെട്ടത്.

കേരളത്തിലുടനീളമായി 50ല്‍ പരം ഉദ്യോഗാര്‍ഥികളില്‍ നിന്നും പ്രതികള്‍ കോടികള്‍ കബളിപ്പിച്ചതായാണ് വിവരം. പറവൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലായി നിരവധി കേസുകളും ഇവര്‍ക്കെതിരെ എടുത്തിട്ടുണ്ട്.

പണം ആവശ്യപ്പെട്ട് എത്തിയ അമ്പതോളം ആളുകള്‍ ഇക്കഴിഞ്ഞ ജൂലൈ 16ന് നീതുവിന്‍റെ ചെറായി തിരുമനാംകുന്നിലുള്ള വീട് വളഞ്ഞിരുന്നു. ഇതിനിടെ കബളിപ്പിക്കപ്പെട്ടവര്‍ സംഘടിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇവരെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ ഇപ്പോള്‍ ദുബായിയില്‍ ഉള്ളതായാണ് സൂചന.

Kerala

അപ്പൂപ്പനെ കൊല്ലാൻ കാമുകന് ക്വട്ടേഷൻ: അമ്പരപ്പിച്ച് 13കാരിയുടെ കൂൾ അഭിനയം; തകർന്നത് മണിക്കൂറുകൾക്കുള്ളിൽ

ഹരിപ്പാട്: കരുവാറ്റയിൽ വയോധികനെ വാടകവീട്ടിൽ കൈയും കാലും കെട്ടിയിട്ടു കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. കൊല്ലപ്പെട്ട ശിവൻകുട്ടി ചെട്ടിയാരുടെ (70) കൊച്ചുമകളും കാമുകനും അടക്കം നാലംഗ സംഘത്തെ കസ്റ്റഡിയിലെടുത്തു.

എട്ടാം ക്ലാസ് വിദ്യാർഥിനിയായ 13 വയസുകാരിയുടെ ആസൂത്രണത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പെൺകുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമായ കൊല്ലം പരവൂർ സ്വദേശികളായ 16, 17 വയസുള്ള മൂന്നു കൗമാരക്കാരുമാണ് കൊലപാതകം നേരിട്ടു നടത്തിയത്.

ശനിയാഴ്ച രാത്രിയിലാണ് പ്രതികൾ വാടകവീട്ടിലെത്തി കൃത്യം നടത്തിയത്. ബാത്ത്‌റൂമിലെ എക്‌സ്‌ഹോസ്റ്റ് ഫാൻ വെക്കുന്നതിനായി തുറന്നിട്ടിരുന്ന ചെറിയ ഭാഗത്തുകൂടി രണ്ടുപേർ ഞെരുങ്ങി കയറി അകത്തു കടക്കുകയായിരുന്നു.

തുടർന്നു വീടിന്‍റെ മുൻവാതിൽ തുറന്നു പുറത്തുനിന്ന മൂന്നാമനെയും അകത്തുകയറ്റി. വീട്ടിലുണ്ടായിരുന്ന ശിവൻകുട്ടിയെ ഡൈനിംഗ് റൂമിലെ തറയിലിട്ട് കൈയും കാലും പരസ്പരം വരിഞ്ഞുമുറുക്കി ക്രൂരമായി മർദിച്ചും ശ്വാസംമുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്.

ശിവൻകുട്ടി മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർന്നു. കൊലപാതകത്തിനു ശേഷം ശിവൻകുട്ടിയുടെ മൃതദേഹം പ്രതികൾ വിഡിയോ കോളിലൂടെ കൊച്ചുമകൾക്കു കാട്ടിക്കൊടുക്കുകയും ചെയ്തു.

ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വഴിതെറ്റിക്കാൻ മുറികളിലും വാതിൽപ്പടികളിലും മുളകുപൊടി വിതറിയ ശേഷമാണ് പ്രതികൾ രക്ഷപ്പെട്ടത്. രണ്ടുപേർ മുൻവാതിലിലൂടെ പുറത്തിറങ്ങിയ ശേഷം, മൂന്നാമൻ വീടിന്‍റെ പ്രധാന വാതിലുകൾ അകത്തുനിന്നു പൂട്ടി വീണ്ടും എക്‌സ്‌ഹോസ്റ്റ് ഫാനിന്‍റെ ഭാഗത്തുകൂടി പുറത്തിറങ്ങുകയായിരുന്നു.

കൃത്യത്തിൽ പങ്കില്ലെന്നു വരുത്തിത്തീർക്കാൻ കൊച്ചുമകൾ പല നാടകങ്ങളും മെനഞ്ഞെങ്കിലും ചോദ്യം ചെയ്യലിൽ പോലീസ് ഇത് പൊളിച്ചടുക്കി. അപ്പൂപ്പൻ ഉപദ്രവിച്ചതിലുള്ള വൈരാഗ്യവും വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണം കൈക്കലാക്കുക എന്നതുമായിരുന്നു ലക്ഷ്യം.

പ്രതികൾ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും സൈബർ സെല്ലിന്‍റെ സഹായത്തോടെ ടവർ ലൊക്കേഷൻ പിന്തുടർന്ന് കൊല്ലത്തുനിന്നാണ് 24 മണിക്കൂറിനകം പ്രതികളെ അന്വേഷണസംഘം പിടികൂടിയത്. ഡിഐജി യതീഷ് ചന്ദ്ര, ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്.

 

Kerala

മുളവുകാട് പോലീസ് കൈപിടിച്ചു; നാലു വര്‍ഷത്തിന് ശേഷം രാഷ്ട്രപാല്‍ ജന്മനാട്ടിലേക്ക്

കൊച്ചി: തിങ്കളാഴ്ച വൈകുന്നേരം എറണാകുളം വൈറ്റില ജംഗ്ഷനില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള ബസില്‍ കയറുമ്പോള്‍ രാഷ്ട്രപാല്‍ എന്ന 37കാരന്‍ മുളവുകാട് പോലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.എക്‌സ്. തോമസിന്‍റെ കാലുകള്‍ തൊട്ടുതൊഴുതു. ബസിനടുത്തേക്ക് നടന്നെങ്കിലും വീണ്ടും തിരിച്ചുവന്നു.

'തോമസ് സര്‍ ശുക്രിയ, ആപ്പ് മേരേ ബഡേ ഭായി ഹൊ. മേ അപ്നെ ജീവന്‍ മേ ആപ്പ് കോ കഭി നഹി ഭൂലേങ്കേ..' നിറമിഴികളോടെ കൈകളില്‍ പിടിച്ച് രാഷ്ട്രപാല്‍ പറഞ്ഞു. ആ നന്ദിപറച്ചിലില്‍ എസ്‌ഐ തോമസിന്‍റെയും എഎസ്‌ഐ സജിമോന്‍റെയും എസ് സിപിഒ അനിരുദ്ധന്‍റെയും കണ്ണുകളിലും നനവ് പടര്‍ന്നു. കാരണം കഴിഞ്ഞ ഒരു മാസത്തോളം അനാഥനെന്നു കരുതി തങ്ങള്‍ ഭക്ഷണം നല്‍കി സംരക്ഷിച്ച ഒരാളെ നാലു വര്‍ഷത്തിനു ശേഷം സ്വന്തം കുടുംബത്തിനൊപ്പം പറഞ്ഞുവിടുന്നതിന്‍റെ ചാരിതാര്‍ഥ്യം അവര്‍ക്കെല്ലാമുണ്ടായിരുന്നു.

ചെറിയ മാനസികാസ്വാസ്ഥ്യം മൂലം വര്‍ഷങ്ങളായി അലഞ്ഞുതിരിഞ്ഞിരുന്ന മഹാരാഷ്ട്ര നാഗ്പുര്‍ സ്വദേശി രാഷ്ട്രപാല്‍ മനോഹര്‍ ചഹാണ്ടെ (37) യാണ് മുളവുകാട് പോലീസിന്‍റെ ഇടപെടലില്‍ തിങ്കളാഴ്ച കുടുംബാംഗങ്ങള്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങിയത്.

മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശിയായ രാഷ്ട്രപാല്‍ ജൂലൈ മുതല്‍ മുളവുകാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു. സ്റ്റേഷനില്‍ വച്ചിരിക്കുന്ന വാട്ടര്‍ പ്യൂരിഫയറില്‍ നിന്ന് ഇടയ്‌ക്കൊക്കെ വെള്ളം കുടിക്കാനെത്തിയിരുന്ന രാഷ്ട്രപാലിന് എസ്‌ഐ തോമസും, എഎസ്‌ഐ സജിമോനും, എസ് സിപിഒ അനിരുദ്ധനും ഭക്ഷണം വാങ്ങിനല്‍കിയിരുന്നു. ‌

അവരുമായി പെട്ടെന്ന് ഇണങ്ങിയ ഇയാള്‍ സംസാരത്തിനിടയിലാണ് അഹമ്മദ്‌നഗറിലെ വി.കെ. പാട്ടീല്‍ എന്‍ജിനീയറിംഗ് കോളജില്‍നിന്ന് എംടെക് നേടിയതും കാമ്പസ് റിക്രൂട്ട്‌മെന്‍റിലൂടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനിയില്‍ ഉയര്‍ന്ന ജോലി രണ്ടു വര്‍ഷം ചെയ്തതുമൊക്കെ പോലീസുകാരോട് പറഞ്ഞത്.

തുടര്‍ന്ന് പോലീസ് ഇയാള്‍ക്ക് മാനസിക ചികിത്സ നല്‍കി. ഇദ്ദേഹം പറഞ്ഞ വിലാസത്തിന് അടുത്തുള്ള പോലീസ് സ്‌റ്റേഷനുകളിലേക്കും പഠിച്ച സ്ഥാപനങ്ങളിലേക്കും മുളവുകാട് പോലീസ് ബന്ധപ്പെട്ടു. ഒടുവില്‍ നാഗ്പുരിലുള്ള ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്നാണ് സഹോദരി പ്രിയങ്ക സിദ്ധാര്‍ഥ് ഭാഷര്‍കര്‍, ഇവരുടെഭര്‍ത്താവ് അമന്‍ സമ്ദ്താരോ രാംതെ, അമ്മയുടെ സഹോദരി രേഖ സിദ്ധാര്‍ഥ് ഭാഷര്‍കര്‍ എന്നിവര്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ഓടെ മുളവുകാട് പോലീസ് സ്‌റ്റേഷനിലെത്തിയത്.

ബന്ധുക്കള്‍ കുട്ടിക്കാലത്തെ ഫോട്ടോകളും മറ്റും കാണിച്ചതോടെ രാഷ്ട്രപാല്‍ ഇവരെ തിരിച്ചറിഞ്ഞു. മൂന്ന് സഹോദരിമാരുടെ മൂത്ത സഹോദരനായ ഇദ്ദേഹം ഇവരുടെ വിവാഹ ശേഷവും, മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്നും ജീവിതത്തില്‍ ഒറ്റപ്പെട്ടു. തുടര്‍ന്നാണ് 2019 മുതല്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായതും 2022 മുതല്‍ കാണാതായതും. അന്നു മുതല്‍ ബന്ധുക്കള്‍ അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.

ബന്ധുക്കളെ തിരിച്ചറിഞ്ഞ രാഷ്ട്രപാലിനെ പോലീസ് വീണ്ടും മനോരോഗ വിദഗ്ധന്‍റെ അടുത്തെത്തിച്ചു മെഡിക്കല്‍ പരിശോധന നടത്തി. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോലീസ് ജീപ്പില്‍ വൈറ്റില ജംഗ്ഷനില്‍ എത്തിച്ചു. അവിടെ നിന്നാണ് ബന്ധുക്കള്‍ക്കൊപ്പം രാഷ്ട്രപാല്‍ ബംഗളൂരുവിലേക്ക് പോയത്. ബംഗളൂരുവില്‍ നിന്ന് ഇന്ന് ജന്മനാട്ടിലേക്ക് എത്തും.

Kerala

കാണാതായി 10 ദിവസം; ശിവസൂര്യയ്ക്കായി കേരളത്തിന് പുറത്തും വ്യാപക തെരച്ചില്‍

കണ്ണൂര്‍: കത്തെഴുതി വെച്ച് നാടുവിട്ട പെരിങ്ങത്തൂർ പുളിയനമ്പ്രം താമസക്കാരനും ചൊക്ലി രാമവിലാസം ഹയർ സെക്കന്‍ററി സ്കൂൾ പ്ലസ്ടു വിദ്യാർഥിയുമായ ശിവസൂര്യ(17)യ്ക്കായി അന്വേഷണം ഊര്‍ജിതം. സംസ്ഥാനത്തിന് പുറത്തും തെരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം.

തലശേരി എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍ നടക്കുന്നത്. വാരണാസിയിലെ മലയാളി സംഘടനകളെ ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുന്നുണ്ട്. എന്നാല്‍ കാര്യമായ സൂചനകള്‍ ലഭിച്ചിട്ടില്ല. നാട്ടുകാര്‍ സമൂഹ മാധ്യമങ്ങള്‍ മുഖേനെ ശിവ സൂര്യയെ കണ്ടെത്താനുള്ള കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ, പാലക്കാട് ഒറ്റപ്പാലത്ത് വെച്ച് ശിവസൂര്യയെ ചിലര്‍ കണ്ടെന്ന വിവരം തെറ്റാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

പത്ത് ദിവസം മുമ്പാണ് ശിവസൂര്യയെ കാണാതാകുന്നത്. ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതോടെ പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിന്‍റെ ദേഷ്യത്തിലാണ് ശിവസൂര്യ നാടുവിട്ടത്. ‘ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’ എന്നാണ് കത്തിൽ എഴുതിയിരുന്നത്.

National

നീറ്റ് ചോദ്യപേപ്പർ ചോർച്ച; പോലീസ് അതിക്രമങ്ങൾക്കെതിരായ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് അതിക്രമങ്ങൾക്കെതിരായ ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ച് ആണ് ഹർജികൾ പരിഗണിക്കുന്നത്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ അമിത അധികാര പ്രയോഗം തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ കൊണ്ടുവരുമെന്ന് സുപ്രീംകോടതി നേരത്തെ അറിയിച്ചിരുന്നു.

ഡൽഹിയിലെ സമരക്കാർക്ക് നേരെ നടന്ന പോലീസ് അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുന്നതും കോടതിയുടെ പരിഗണനയിലാണ്. വിഷയത്തിലും ഇന്ന് കോടതി തീരുമാനമെടുത്തേക്കും.

Kerala

വയോധികൻ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ

ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ വാടകവീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി ശിവൻകുട്ടി ചെട്ടിയാർ (67) ആണ് മരിച്ചത്. കൈകാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം.

സംഭവം നടക്കുമ്പോൾ ശിവൻകുട്ടി വീട്ടിൽ തനിച്ചായിരുന്നു. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ശിവൻകുട്ടിയുടെ ഭാര്യ ആശുപത്രിയിലായിരുന്നു. തിങ്കളാഴ്ച രാവിലെ കൊച്ചുമകൻ വീട്ടിലെത്തി പലതവണ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് അയൽവാസികളെ വിവരം അറിയിച്ചു. നാട്ടുകർ ചേർന്ന് വാതിൽ തകർത്ത് നോക്കിയപ്പോഴാണ് ശിവൻകുട്ടിയുടെ മൃതദേഹം കാണുന്നത്.

വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടതാണെന്ന് പോലീസ് സംശയിക്കുന്നു. ശിവൻകുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന മാലയും വീട്ടിലുണ്ടായിരുന്ന സ്വർണവും നഷ്ടപ്പെട്ടിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

Kerala

തൃശൂരിൽ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് കസ്റ്റഡിയിൽ

തൃശൂർ: പാവറട്ടിയിൽ മകന്‍റെ വെട്ടേറ്റ് അമ്മ കൊല്ലപ്പെട്ടു. വെങ്ങര സ്വദേശിനി ഡോളിയാണ് (68) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ബെൻഹറിനെ പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം നടന്നത്. വീടിനുള്ളിൽ വച്ചാണ് ബെൻഹർ ഡോളിയെ ആക്രമിച്ചത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡോളിയെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പാവറട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ചതിന്‍റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

National

ബംഗളൂരുവിൽ പിതാവും നാല് വയസുകാരനും മരിച്ച നിലയിൽ

ബംഗളൂരു: ബംഗളൂരുവിലെ ചിക്കബാനാവരയിൽ പിതാവിനെയും നാല് വയസുകാരനെയും മരിച്ച നിലയിൽ കണ്ടെത്തി. അഭിനന്ദൻ (33), മകൻ യദുവീർ എന്നിവരാണ് മരിച്ചത്.

അഭിനന്ദന്‍റെയും മകന്‍റെയും മരണത്തെ തുടർന്ന് ഭാര്യ ഹരണിയാണ് പോലീസിൽ വിവരം അറിയിച്ചത്. ബന്ധുവിന്‍റെ വീട്ടിൽ പോയി ഞായറാഴ്ച വൈകുന്നേരമാണ് മടങ്ങിയെത്തിയതെന്ന് ഹരണി പോലീസിനോട് പറഞ്ഞു.

പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിൽ ഗുരുതരമായ പരിക്കുകളില്ലെങ്കിലും ഇരുവരുടെയും ശരീരത്തിൽ ചെറിയ പരിക്കുകൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ വിശദമായ അന്വേഷണത്തിന്‍റെ ഭാഗമായി ഹരണിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.

National

കാമുകിക്കൊപ്പം കാറിൽ മറ്റൊരാൾ; തടയാൻ ശ്രമിച്ച യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

റായ്പുർ: ഛത്തീസ്ഗഢിൽ കാമുകിയും സുഹൃത്തും ചേർന്ന് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. റായ്പുരിലാണ് സംഭവം നടന്നത്. പരംപ്രീത് സിംഗ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കാമുകിയും മറ്റൊരു യുവാവും കാറിൽ സഞ്ചരിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.

പരംപ്രീത് വാഹനം തടയാൻ ശ്രമിച്ചെങ്കിലും കാർ നിർത്താതെ വന്നതോടെ ഇയാൾ ഓടുന്ന കാറിന്‍റെ മുകളിലേക്ക് കയറിപ്പറ്റി. കാർ നിർത്താൻ വിസമ്മതിച്ച ഡ്രൈവർ വാഹനം വേഗത്തിൽ മുന്നോട്ട് എടുത്തതോടെ പരംപ്രീത് കാറിൽ നിന്ന് തെറിച്ചുവീണു.

തുടർന്ന് പരംപ്രീതിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Kerala

കൊയിലാണ്ടിയിൽ വീട് കുത്തിത്തുറന്ന് മുപ്പത് പവൻ സ്വർണം കവർന്നു

കൊയിലാണ്ടി: റെയിൽവേ സ്റ്റേഷന് സമീപം മുത്താമ്പി റോഡിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. ഗീതാജ്ഞലിയിൽ തങ്കത്തിന്‍റെ വീട്ടിലാണ് ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത്. മുപ്പത് പവനോളം സ്വർണമാണ് കവർന്നതെന്ന് വീട്ടുകാർ പോലീസിനെ അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വീടിന്‍റെ അറ്റകുറ്റപ്പണികൾ നടന്നു വരികയായിരുന്നതിനാൽ ഈ സമയം വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. ശനിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് വാതിൽ തകർത്ത നിലയിലും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലും കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിയുന്നത്.

വീടിന്‍റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്. തുടർന്ന് വീടിനുള്ളിലെ മൂന്ന് മുറികളിലുണ്ടായിരുന്ന അലമാരകളുടെ പൂട്ട് തകർക്കുകയും അകത്തുണ്ടായിരുന്ന സാധനങ്ങൾ വാരിവലിച്ചിട്ട് പരിശോധിക്കുകയും ചെയ്തു. തങ്കത്തിന്‍റെ അമ്മയുടെ കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങളാണ് പ്രധാനമായും നഷ്ടപ്പെട്ടത്.

വീട്ടിൽ ഇലക്ട്രിക്കൽ ജോലികൾ നടന്നിരുന്നതിനാൽ വൈദ്യുതി ബന്ധം താൽക്കാലികമായി വിച്ഛേദിച്ചിരുന്നു. ഇത് സിസിടിവി കാമറകളുടെ പ്രവർത്തനം നിലയ്ക്കാൻ കാരണമായി. സിസിടിവികൾ പ്രവർത്തിക്കുന്നില്ല എന്ന് മനസിലാക്കിയാകാം മോഷ്ടാക്കൾ ഈ സമയം തന്നെ കൃത്യത്തിനായി തെഞ്ഞെടുത്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവമറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കുറ്റാന്വേഷണത്തിന്‍റെയി വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

എസ്എച്ച്ഒ കിരൺ അശോകിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Kerala

കൊച്ചിയില്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്: 12 പേര്‍ക്കെതിരെ കേസ്

കൊച്ചി: കടവന്ത്ര സൗത്ത് ജനതാ റോഡില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ 12 പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. തേവര സേക്രട്ട് ഹാര്‍ട്ട് കോളജിലെയും ലോ കോളജിലെയും വിദ്യാര്‍ഥികളാണ് നടുറോഡില്‍ ഏറ്റുമുട്ടിയത്.

20 ഓളം വിദ്യാര്‍ഥിള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എസ്എച്ച് കോളജില്‍ നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു രാത്രിയിലെ ഏറ്റുമുട്ടല്‍.

പാലാരിവട്ടം പോലീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രി നടന്ന കൂട്ടയടിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

National

യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടി കീഴടക്കി ആന്ധ്രാ പോലീസ് സബ് ഇൻസ്പെക്ടർ; ഉയർത്തിയത് 100 മീറ്റർ നീളമുള്ള ത്രിവർണ പതാക

അമരാവതി: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിൽ യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എൽബ്രസ് (5,642 മീറ്റർ) കീഴടക്കി ആന്ധ്രാപ്രദേശ് പോലീസ് സബ് ഇൻസ്പെക്ടർ വി. വെങ്കടേശ്വര റാവു. ഏലൂരു റൂറൽ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറാണ് ഇദ്ദേഹം.

ശനിയാഴ്ച രാവിലെ 8 മണിയോടെ റഷ്യയിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് എൽബ്രസിന്‍റെ ഉച്ചിയിലെത്തിയ വെങ്കടേശ്വര റാവു, അവിടെ 100 മീറ്റർ നീളമുള്ള കൂറ്റൻ ഇന്ത്യൻ ത്രിവർണ പതാക ഉയർത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു.

കർമ്മനിരതരായിരിക്കെ ജീവൻ വെടിഞ്ഞ പോലീസ് ഉദ്യോഗസ്ഥർക്കായാണ് അദ്ദേഹം തന്റെ ഈ അപൂർവ്വ നേട്ടം സമർപ്പിച്ചത്. കഠിനമായ ശാരീരിക മാനസിക പരിശീലനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ഈ ഹിമാലയൻ ദൗത്യത്തിന് ഇറങ്ങിപ്പുറപ്പെട്ടത്.

നേരത്തെയും നിരവധി കൊടുമുടികൾ കീഴടക്കിയിട്ടുള്ള വെങ്കടേശ്വര റാവുവിന്‍റെ അടുത്ത ലക്ഷ്യം ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് കീഴടക്കുക എന്നതാണ്.

Latest News

Corehub Up