Kerala
പാലക്കാട്: അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പണമിടപ്പാടിന്റെ പേരിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. മുണ്ടൂർ കാഞ്ഞിക്കുളം സ്വദേശിയായ പി.വി. അജയ് ആണ് അറസ്റ്റിലായത്.
കോങ്ങാട് പോലീസാണ് അജയ്യെ അറസ്റ്റ് ചെയ്തത്. കന്നിമാരി സ്വദേശി ജിഷ്ണുവിനെയാണ് കാർ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ ജിഷ്ണു പാലക്കാട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്.
അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് പരിക്കേറ്റ യുവാവ് അജയ്ക്കും കേസിലെ രണ്ടാം പ്രതിയായ അനൂപ് കുമാറിനും 35 ലക്ഷം രൂപ നൽകിയിരുന്നു. ഇത് തിരികെ ചോദിച്ചതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ യുവാവിനെ ആക്രമിക്കുകയും കാറിൽ സഞ്ചരിക്കുന്നതിനിടെ മറ്റൊരു ഒരു വാഹനം കൊണ്ടുവന്നിടിച്ച് അപായപ്പെടുത്താനും ശ്രമിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ വയോധികൻ അറസ്റ്റിൽ. കോഴിക്കോട് ഫാറൂഖ് കോളജിന് സമീപം കോടമ്പുഴ താമസിക്കുന്ന പഴനിയില്‍പടി വീട്ടില്‍ അബൂബക്കർ (66) ആണ് അറസ്റ്റിലായത്.
ഫറോക്ക് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. 14 വയസുള്ള വിദ്യാർഥിയെ ഭക്ഷണവും, പണവും തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് അബൂബക്കര്‍ പുഴക്കടവിലേക്ക് എത്തിക്കുകയായിരുന്നു.
തുടര്‍ന്ന് കോടമ്പുഴ കടവില്‍ അടുപ്പിച്ചിരുന്ന തോണിയില്‍ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നാണ് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. വിദ്യാര്‍ഥി തന്നെയാണ് പരാതി നല്‍കിയിരിക്കുന്നത്.
തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും എസ്ഐ മിഥുനിന്റെ നേതൃത്വത്തില്‍ ഇയാളെ കോടമ്പുഴയില്‍ വെച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: നെല്ലിക്കുന്ന് സ്വകാര്യ റിസോർട്ടിലെ ജനറേറ്ററിന്റെ സ്റ്റാർട്ടർ കോയിലുകളും കോപ്പർ കേബിളുകളും മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വിഴിഞ്ഞം മുല്ലൂർ സ്വദേശികളായ വിഷ്ണു(28), സുരേഷ്(40) എന്നിവരാണ് അറസ്റ്റിലായത്.
വിഴിഞ്ഞം പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. റിസോർട്ട് ഉടമയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം രാത്രി 11:15 ഓടെയാണ് മോഷണം നടന്നത്.
റിസോർട്ട് വളപ്പിലെ ജനറേറ്റർ റൂമിന്റെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. തുടർന്ന് അവിടെ സ്ഥാപിച്ചിരുന്ന ജനറേറ്ററിൽ നിന്നും സ്റ്റാർട്ടർ മോട്ടോർ അഴിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.
സംഭവസ്ഥലം സന്ദർശിച്ച പോലീസ് വിശദമായ പരിശോധന നടത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മോഷണ വസ്തുക്കൾ വിൽപന നടത്താനുള്ള ശ്രമത്തിനിടെ പ്രതികൾ പിടിയിലാകുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
National
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പതിനഞ്ചുകാരിയെ യുവാവ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തി. സംഭവത്തിൽ ഷാനവാസ് (30) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വീട്ടിൽ നിന്ന് അടുത്തുള്ള കടയിൽ പാൽ വാങ്ങാൻ ഇറങ്ങിയതായിരുന്നു ഖുശി എന്ന പെൺകുട്ടി. ഈ സമയം ഷാനവാസ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സമീപത്തെ കെട്ടിടത്തിന്റെ നാലാം നിലയിലെത്തിച്ച് താഴേക്ക് തള്ളിയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രതി ഖുശിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി പെൺകുട്ടിയുടെ അമ്മ മഞ്ജു പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും, ഖുശി ഷാനവാസിന്റെ മർദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരത്തെ തുടർന്നാണ് കൊലപാതകം ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതേസമയം, ചോദ്യം ചെയ്യലിൽ ഷാനവാസ് കുറ്റം നിഷേധിച്ചു. പെൺകുട്ടിയെ താൻ തള്ളിയിട്ടതല്ലെന്നും, ഖുശി സ്വയം നാലാം നിലയിലേക്ക് പോയതാണെന്നുമാണ് പ്രതിയുടെ വാദം. ഈ സമയം ഇയാൾ താഴത്തെ നിലയിലായിരുന്നുവെന്നും, ഷാനവാസിനോട് ശീതളപാനീയം വാങ്ങിത്തരാൻ പെൺകുട്ടി വിളിച്ചു പറയുന്നതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞത്.
സംഭവത്തിന്റെ എല്ലാ വശങ്ങളും വിശദമായി അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. തുടർ നിയമനടപടികൾ പുരോഗമിക്കുകയാണ്.
National
ന്യൂഡൽഹി: ഡൽഹിയിലെ കപഷേരയിൽ മൂന്ന് വയസുകാരിയെ കൊലപ്പെടുത്തി ഓടയിൽ തള്ളിയ അയൽവാസി പിടിയിൽ. ഉത്തർപ്രദേശിലെ ബല്ലിയ സ്വദേശി ചന്ദൻ കുമാറിനെയാണ് പോലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പ്രതി പോലീസിന് നേരെ വെടിയുതിർക്കുകയും, തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പ്രതിയുടെ കാലിന് വെടിയേൽക്കുകയും ചെയ്തു. ഇയാളിൽ നിന്ന് നാടൻ തോക്കും വെടിയുണ്ടകളും കണ്ടെടുത്തു.
ജൂലൈ 10നാണ് കുട്ടിയെ കാണാതായത്. തുടർന്ന് കപഷേര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ജൂലൈ 14ന് രാത്രി കുട്ടിയുടെ മൃതദേഹം കപഷേരയിലെ ഓടയിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കുട്ടിയുടേത് കൊലപാതകമാണെന്ന് തെളിഞ്ഞത്.
തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന അതേ കെട്ടിടത്തിൽ തന്നെയാണ് പ്രതിയും താമസിച്ചിരുന്നതെന്ന് കണ്ടെത്തുകയും ചെയ്തു. സംശയം തോന്നിയ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.
സംഭവം നടക്കുന്ന ദിവസം കുട്ടിയെ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. കുട്ടി ബഹളം വച്ചതോടെ ഇയാൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം ഓടയിൽ തള്ളുകയുമായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.
National
മുംബൈ: പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കത്തെയും കുടുംബവഴക്കിനെയും തുടർന്ന് മുംബൈയിൽ യുവാവിനെ കുത്തിക്കൊന്നു. ശിവാജിനഗറിൽ തമാസിക്കുന്ന റിയാസ് ഷെയ്ഖ് (24) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് റിയാസിന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മഹാഡാ കോളനിയിലെ ഒരു വാട്ടർ ടാങ്കിന് സമീപം റിയാസ് ഇരിക്കുമ്പോൾ പ്രതിയും കൂട്ടാളികളും ചേർന്ന് ഇയാളെ സമീപിക്കുകയായിരുന്നു. തുടർന്ന് കടം വാങ്ങിയ 1,500 രൂപ തിരികെ നൽകുന്നതിനെച്ചൊല്ലി ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ പ്രധാന പ്രതി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് റിയാസിന്റെ വയറ്റിൽ കുത്തുകയായിരുന്നു. മറ്റ് രണ്ട് പ്രതികൾ ആക്രമണത്തിന് ഇയാൾക്ക് സഹായം നൽകിയതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ആക്രമണത്തിന് ഇരയായ റിയാസിനെ ഉടൻ തന്നെ രാജാവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും, ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കൊല്ലപ്പെട്ട റിയാസും പ്രതികളും കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ നിന്ന് കണ്ടെത്തി. എന്നാൽ, പണമിടപാടിലെ തർക്കത്തിന് പുറമെ ഇവർക്കിടയിൽ ദീർഘനാളായി ചില കുടുംബപരമായ പ്രശ്നങ്ങളും നിലനിന്നിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Kerala
വൈപ്പിന്‍: രണ്ടു കേസുകളിലായി അഞ്ചു ഗ്രാം വീതം കഞ്ചാവുമായി രണ്ടു യുവാക്കളെ മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തു. മുളവുകാട് സ്വദേശി അഭിനവ് ബാബു (20), പനമ്പുകാട് സ്വദേശി എ.എം. വിഷ്ണു (21) എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ച വൈകിട്ട് പട്രോളിംഗിനിടെയായിരുന്നു അറസ്റ്റ്. കേസ് എടുത്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
Kerala
കൊച്ചി: ചെറായി അയ്യമ്പിള്ളിയില്‍ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം. വീട്ടിലെ കിടപ്പുമുറിയോട് ചേര്‍ന്ന കുളിമുറിയില്‍ കുളിച്ചു കൊണ്ടിരുന്ന യുവതിയുടെ ചിത്രങ്ങളാണ് അജ്ഞാതന്‍ പകര്‍ത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.
കുളിച്ചു കൊണ്ടിരിക്കെ പുറത്തെ വെന്റിലേറ്ററിന് സമീപം അനക്കം കേട്ട് നോക്കിയപ്പോഴാണ് കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആരോ ശ്രമിക്കുന്നതായി യുവതി കണ്ടത്. തുടർന്ന് ഒച്ചവച്ചതോടെ ആള് ഓടി രക്ഷപ്പെട്ടു. മുനമ്പം പോലീസില്‍ നല്കിയ പരാതിയില്‍ കേസെടുത്തു.
Kerala
കൊച്ചി: സമന്‍സ് നല്കാന് പ്രതിയുടെ വീട്ടില്‍ ചെന്ന പോലീസുകാരനെ കൈയേറ്റം ചെയ്തതായി പരാതി. ഞാറക്കല്‍ പോലീസ് സ്റ്റേഷന് സിപിഒ ഷിബുവിനെയാണ് കൈയേറ്റം ചെയ്തത്. കഴിഞ്ഞ ദിവസം എടവനക്കാട് ചാത്തങ്ങാട് മായാ ബസാറിലാണ് സംഭവം.
ഇടുക്കി സൈബര്‍ സ്റ്റേഷനില്‍ നിന്നുള്ള അറിയിപ്പ് നല്‍കാനായി എത്തിയതായിരുന്നു പോലീസുകാരന്. വീട്ടിലെത്തി കാര്യങ്ങള്‍ പറഞ്ഞു തീരും മുമ്പേ നെഞ്ചില്‍ പിടിച്ച് തള്ളുകയും ഷര്‍ട്ടിനും കഴുത്തിനും കുത്തിപ്പിടിച്ച് ആക്രമിക്കാനും ശ്രമിച്ചു.
സംഭവത്തില്‍ പോലീസുകാരന് നല്കിയ പരാതിയില്‍ എടവനക്കാട് പെരുമ്പടപ്പില്‍ അഖില്‍ എന്നയാള്‍ക്കെതിരെ കേസെടുത്തു.
National
പൂന: പൂനയിലെ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകക്കേസിലെ പ്രതി സിയ ഗോയലിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സുഗന്ധവ്യഞ്ജന സ്ഥാപനം അടച്ചുപൂട്ടാൻ മഹാരാഷ്ട്ര ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകി. മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
പൂനയിൽ പ്രവർത്തിക്കുന്ന എംഎസ് ബി.ജി ഗോയൽ ആൻഡ് കമ്പനി എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. നിലവിൽ ജയിലിൽ കഴിയുന്ന പ്രതി സിയ ഗോയലിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. അടുത്ത ഉത്തരവുണ്ടാകുന്നത് വരെ ബിസിനസ് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ പരിശോധന നടത്തി ഭക്ഷ്യോത്പന്നങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചു. മഞ്ഞൾപ്പൊടി, എള്ള്, സോയാബീൻ ചങ്ക്സ് എന്നിവയാണ് ശേഖരിച്ചത്. ലേബലിംഗിലെ അപാകതകളും മായം ചേർക്കൽ സംശയവും മുൻനിർത്തി 8.14 ലക്ഷം രൂപ വിലമതിക്കുന്ന 4,172 കിലോഗ്രാം ഉത്പന്നങ്ങൾ പരിശോധനയിൽ പിടിച്ചെടുത്തു.
ജൂൺ 18- ന് ലോഹഗഡ് കോട്ടയിൽ വച്ച് ട്രെക്കിംഗിനിടെ, സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് സിയയുടെ പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ മലമുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകക്കേസിലെ അന്വേഷണവുമായി തങ്ങൾ സഹകരിക്കുന്നുണ്ടെന്നും അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണെന്നും ആരോപിച്ച് സിയയുടെ പിതാവ് പ്രവീൺ ഗോയൽ രംഗത്തെത്തി. മകൾ കുറ്റക്കാരിയാണെന്നു തെളിഞ്ഞാൽ വധശിക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തവയെല്ലാം പ്രമുഖ ബ്രാൻഡുകളുടെ ഉൽപന്നങ്ങളാണെന്നും പ്രവീൺ വ്യക്തമാക്കി.
Kerala
കൊച്ചി: അസമിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യസൂത്രധാരനെ പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശിയായ ഷെഫീഖുൾ ഇസ്ലാമാണ് പിടിയിലായത്. ലഹരി സംഘങ്ങൾക്കിടയിൽ ദാദ എന്ന വിളിപ്പേരിലറിയപ്പെടുന്ന ഇയാൾ പെരുമ്പാവൂർ, ആലുവ കേന്ദ്രീകരിച്ച് ആക്രി കച്ചവടത്തിന്റെ മറവിലായിരുന്നു ഹെറോയിൻ വിൽപ്പന നടത്തിയിരുന്നത്.
ഒരു മാസം മുൻപ് അങ്കമാലിയിൽ വെച്ച് 609 ഗ്രാം ഹെറോയിനുമായി അസമിൽ നിന്ന് കാറിലെത്തിയ മൂന്ന് പേരെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി ശൃംഖലയിലെ വമ്പൻ സ്രാവായ ഷെഫീഖുളിലേക്ക് അന്വേഷണം എത്തിയത്. അസമിൽ നിന്ന് വലിയ അളവിൽ എത്തിക്കുന്ന ഹെറോയിൻ ചെറിയ ബോട്ടിലുകളിൽ നിറച്ചാണ് വിതരണം ചെയ്തിരുന്നത്.
ഇതിനായി ഇതരസംസ്ഥാന തൊഴിലാളികളെയാണ് ഇയാൾ വിതരണക്കാരായി ഉപയോഗിച്ചിരുന്നത്. ലഹരിപ്പണം ഒഴുകിയെത്തിയതോടെ ആഡംബര ജീവിതമായിരുന്നു ഷെഫീഖുൾ നയിച്ചിരുന്നത്. അസമിലേക്കും തിരികെ കൊച്ചിയിലേക്കുമുള്ള യാത്രകളെല്ലാം വിമാന മാർഗമായിരുന്നു. പ്രതി പോഞ്ഞാശേരിയിൽ താമസിച്ചിരുന്ന വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് ചാക്ക് നിറയെ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകൾ കണ്ടെടുത്തു.
പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഇതിന് പിന്നിൽ വൻ സംഘമുണ്ടെന്നും പോലീസ് വ്യക്തമാക്കി. റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ വലയിലാക്കിയത്.
International
ലണ്ടൻ: യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു. പഞ്ചാബ് സ്വദേശിനി കിരൺദീപ് കൗർ (24) ആണ് കൊല്ലപ്പെട്ടത്. കിരൺദീപിന്റെ ഭർത്താവിനെ വീടിന് പുറത്ത് കുത്തേറ്റനിലയിലും കണ്ടെത്തി. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഡാനിയേൽ സീൻ ജെയിംസ് (44) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ ജനലിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടുന്നതിനിടെ ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്.
വെസ്റ്റ് ലണ്ടനിലെ ഹയേസിലാണ് കിരൺദീപും കുടുംബവും താമസിച്ചിരുന്നത്. വീട്ടിൽ ഉറങ്ങി കിടക്കുന്നതിനിടെയാണ് കിടപ്പുമുറിയിൽ കയറി കിരൺദീപിനെ ആക്രമിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവം വംശീയ ആക്രമണമാണെന്നും ബന്ധുക്കൾ ആരോപിച്ചു. അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പ്രതിയെ കോടതിയിൽ ഹാജരാക്കിയതായും വംശീയ ആക്രമണമാണെന്ന വാദത്തിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
രണ്ടുവർഷം മുൻപ് സ്റ്റുഡന്റ് വീസയിലാണ് കിരൺദീപ് യുകെയിലേക്ക് പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. പിന്നീട് വർക്ക് പെർമിറ്റ് ലഭിച്ച് യുകെയിൽ തന്നെ ജോലിചെയ്തുവരികയായിരുന്നു. കിരൺദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട സഹായം ചെയ്യണമെന്ന് മാതാപിതാക്കൾ സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. പ്രതിക്ക് കടുത്തശിക്ഷ ഉറപ്പാക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.
National
പാറ്റ്ന: ബിഹാറിലെ മുംഗേർ ജില്ലയിൽ ജോലിസ്ഥലത്ത് ഉറങ്ങിക്കിടന്ന സെക്യൂരിറ്റി ജീവനക്കാരനെ വെടിവെച്ച് കൊന്നു. ഇഷ്ടികച്ചൂളയിലെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്ത് വരികയായിരുന്ന സുബോധ് യാദവ് (45) ആണ് കൊല്ലപ്പെട്ടത്.
മകളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിൽ പ്രതികാരം വീട്ടാനാണ് അക്രമികൾ ഈ കൊലപാതകം നടത്തിയതെന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബം ആരോപിക്കുന്നു. ബുധനാഴ്ച രാത്രിയിലാണ് സുബോധ് ഇഷ്ടികച്ചൂളയിൽ ജോലിക്കായി എത്തിയത്. രാത്രി ഒമ്പതിന്, ആയുധധാരികളായ അക്രമികൾ അദ്ദേഹം ഉറങ്ങുകയായിരുന്ന ഗാർഡ് റൂമിലേക്ക് കയറുകയും തലയ്ക്ക് നേരെ രണ്ട് തവണ വെടിയുതിർക്കുകയുമായിരുന്നു.
വെടിയൊച്ച കേട്ട് തൊഴിലാളികൾ ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന സുബോധിനെയാണ് കണ്ടത്. അപ്പോഴേക്കും ആക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: ബാലുശേരിയിൽ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഉണ്ണികുളം മങ്ങാട് സ്വദേശി സി.പി. ലത്തീഫ് (59) ആണ് അറസ്റ്റിലായത്.
ബാലുശേരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾക്കെതിരെ ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ മൂന്ന് സംഭവങ്ങളിലും പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ഇരുചക്രവാഹനത്തിൽ കയറ്റി കുട്ടികളെ വീട്ടിലെത്തിച്ച ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
Kerala
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ-മൂർഷിദാബാദ് സ്വദേശികളായ ഫിറോജ് മിയ (44), ബാബർ അലി (32), മണിപ്പൂർ സ്വദേശി നരേഷ് ദാസ് ( 72) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 20 കിലോ കഞ്ചാവ് പിടികൂടി.
റൂറൽ ജില്ല ഡാൻസാഫ് ടീമും നെടുമ്പാശേരി പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെഎസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ ടൂറിസ്റ്റ് ബസ്സിൽ കടത്തുകയായിരുന്ന കഞ്ചാവ് അത്താണി സിഗ്നൽ ജംഗ്ഷനിൽ വച്ചാണ് പോലീസ് പിടികൂടിയത്. ബാഗുകളിൽ തുണികൾക്കിടയിൽ പ്രത്യേകം പാക്ക് ചെയ്ത് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.
ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി തീവണ്ടി മാർഗ്ഗം ബെംഗളൂരുവിൽ എത്തുകയും അവിടെ നിന്ന് ടൂറിസ്റ്റ് ബസിൽ കേരളത്തിലേക്ക് കൊണ്ടുവരുകയും ആയിരുന്നു. കൊച്ചി സിറ്റിയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ഇവർ പോലീസിനോട് പറഞ്ഞു.
National
ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിൽ ശുചിമുറിയിൽ വെള്ളമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ പിതാവിനെ ഇരുമ്പുവടി കൊണ്ടടിച്ച യുവാവ് അറസ്റ്റിൽ. സുഖ്ലാൽ ഓംകാർ ലാമോഡെയാണ് മകൻ ജീതു ലാമോഡെയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
സുഖ്ലാലും ജീതുവും തമ്മിൽ വീട്ടിലെ ശുചിമുറിയിൽ വെള്ളമൊഴിച്ചതിനെ ചൊല്ലി വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ അടുക്കളയിൽ ഉണ്ടായിരുന്ന നിർമാണ ജോലികൾക്കുപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് ജീതു പിതാവിന്റെ കഴുത്തിൽ അടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ സുഖ്ലാൽ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. സുഖ്ലാലിന്റെ ഭാര്യ ആശാബെൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് ജീതുവിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയായ പൊന്നാനി പീഡനക്കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസെടുക്കാന്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിട്ടും നടപടി വൈകുന്നതിനാലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. കേസ് രജിസ്റ്റര്‍ ചെയ്യാത്തത് സമൂഹത്തില്‍ അരാജകത്വത്തിന് വഴിയൊരുക്കുമെന്ന് കോടതി കുറ്റപ്പെടുത്തി.
കേസെടുത്ത് അന്വേഷിക്കണമെന്ന മജിസ്ട്രേറ്റ് കോടതിയിലെ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി.വി. ബെന്നി, സിഐ വിനോദ് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് വിമര്‍ശനം.
2022 ജനുവരിയിലാണ് പൊന്നാനി സ്വദേശിയായ യുവതി ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്. നീതി തേടി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴായിരുന്നു ദുരനുഭവം. ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ഈ മാസം ഒമ്പതിന് പൊന്നാനി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ പതിനഞ്ചാം തീയതിയായിട്ടും എന്തുകൊണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസാണെങ്കിലും നടപടിക്രമങ്ങള്‍ പാലിക്കാന്‍ പോലീസ് ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി.
കൃത്യസമയത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് പോലീസിന്റെ ഗുരുതരമായ വീഴ്ചയാണെന്നും ഇത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ജോബിന് സെബാസ്റ്റ്യന്‍ ആണ് ഹര്‍ജി പരിഗണിച്ചത്. പ്രതികളുടെ ഹര്‍ജി നാളെ ഉച്ചയ്ക്ക് കോടതി വീണ്ടും പരിഗണിക്കും.
National
ചെന്നൈ: വിവാഹത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്നുണ്ടായ തർക്കത്തിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം. മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മ വെട്ടേറ്റ് മരിച്ചു. തമിഴ്നാട്ടിലെ വിരുതുനഗറിലാണ് സംഭവം നടന്നത്. വിരുതുനഗർ സ്വദേശിനി വിനായക ജ്യോതി (45) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മകൾ വർഷ (21) ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ബന്ധുവായ യുവരാജ് (32) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വർഷയും ബന്ധുവായ യുവരാജും തമ്മിലുള്ള വിവാഹനിശ്ചയം ഏതാനും മാസങ്ങൾക്ക് മുൻപാണ് നടന്നത്. എന്നാൽ 11 വയസിന്റെ പ്രായവ്യത്യാസമുള്ളതിനാൽ ഈ വിവാഹവുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്ന് വർഷ പിന്നീട് അറിയിച്ചു.
ഇതിൽ പ്രകോപിതനായ യുവരാജ്, വർഷയുടെ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നിന്ന് മകളെ രക്ഷിക്കാൻ വിനായക ഇടയിൽ കയറിയപ്പോഴാണ് യുവരാജ് ഇവരെ വെട്ടിക്കൊലപ്പെടുത്തിയത്.
ഗുരുതരമായി പരിക്കേറ്റ വർഷ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഗാന്ധിനഗർ: ഗുജറാത്തിലെ പഠാൻ ജില്ലയിൽ കടം വാങ്ങിയ രൂപ തിരികെ നൽകുന്നതിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് യുവതിയെ അയൽവാസി പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. പിങ്കിബെൻ പട്നി (35) യെയാണ് അയൽക്കാരൻ ബാബുഭായ് രാവൽ കൊലപ്പെടുത്തിയത്.
ഭർത്താവ് മരിച്ച് ഏഴു വർഷമായി രണ്ട് മക്കളുമായി തനിച്ചായിരുന്നു പിങ്കിബെൻ താമസം. വീട്ടുചെലവുകൾക്കായി ഒരു മാസം മുമ്പാണ് പിങ്കിബെൻ ബാബുഭായിൽ നിന്ന് 5,000 രൂപ കടം വാങ്ങിയത്. ഇതിന്റെ പലിശ പിരിച്ചെടുക്കാൻ പ്രതി സ്ഥിരമായി വീട്ടിലെത്തി ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.
തർക്കം ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ് ബാബുഭായ് പിങ്കിബെന്നിനെ ജിതുഭായ് പാഞ്ചാൽ എന്ന യുവാവിന്റെ വീടിനടുത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പണം സംഘടിപ്പിക്കാൻ രണ്ടുദിവസം കൂടി സമയം വേണമെന്ന് പിങ്കിബെൻ ആവശ്യപ്പെട്ടെങ്കിലും പ്രതി സമ്മതിച്ചില്ല. തുടർന്ന് ഒരുമിച്ച് ചായ കുടിക്കാമെന്നും പറഞ്ഞ് പോയ പ്രതി തിരികെയെത്തിയത് പെട്രോൾ കുപ്പിയുമായായിരുന്നു. ജിതുഭായുമായി സംസാരിച്ചു നിൽക്കുകയായിരുന്ന പിങ്കിബെന്നിന്റെ മേൽ പ്രതി പെട്രോളൊഴിച്ച് തീ കൊളുത്തി.
ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ധാർപൂർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജൂലൈ 12- നാണ് പോലീസ് അറിഞ്ഞത്. യുവതിയുടെ നില വഷളാകുന്നതിന് മുൻപ് പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അഹമ്മദാബാദ് സിവിൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.
ആക്രമണത്തിനിടെ ബാബുഭായ്ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവസമയം സ്ഥലത്തുണ്ടായിരുന്ന ജിതുഭായിയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്ന് യുവതിയുടെ സഹോദരി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കൊച്ചി: സംസ്ഥാനത്ത് ഓരോ വർഷവും കാണാതാകുന്നവരുടെ കണക്ക് പെരുകുന്നു. പോലീസിന്റെ കണക്കനുസരിച്ച് ഈ വര്‍ഷം മേയ് വരെ 4,352 പേരെയാണു കാണാതായത്.
കഴിഞ്ഞ വര്‍ഷം ഇത് 11,139 ആയിരുന്നു. 2020ന് ശേഷം കാണാതാകുന്നവരുടെ എണ്ണത്തില്‍ പ്രതിവര്‍ഷം ശരാശരി ആയിരത്തിലധികം പേരുടെ വര്‍ധനയാണ് ഉണ്ടായത്.
പല കാരണങ്ങളാല്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയ കേസുകളും ഇവയ്ക്കു പുറമേ നിലനില്ക്കുന്നു. കാണാതായവരില്‍ ഭൂരിഭാഗം പേരെയും തിരിച്ചു കിട്ടിയതായി പോലീസ് രേഖകളില്ല.
കുട്ടികള്‍ തുടങ്ങി വയോധികര്‍ വരെ ഉള്‍പ്പെടുന്നതാണ് കാണാതായവരുടെ പട്ടിക. വീടുകളിലെ നിസാരവഴക്ക് മുതല്‍ യാതൊരു കാരണമില്ലാതെ വീടുവിട്ട് ഇറങ്ങിയവരും തട്ടിക്കൊണ്ടുപോകല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കുമുള്ള യാത്രയില്‍ കാണാതായവരുമൊക്കെ ഈ കൂട്ടത്തില്‍ ഉള്‍പ്പെടും.
പ്രണയത്തിന്റെ ചൂരില്‍ നാടും വീടും ഉപേക്ഷിച്ച് പോകുന്നവരും ഉണ്ട് കൂട്ടത്തില്‍. സമൂഹ മാധ്യമങ്ങള്‍ക്ക് ഇത്തരം തിരോധാനങ്ങളില്‍ വലിയ പങ്കുണ്ടെന്നാണ് പോലീസിന്റെയടക്കം വിലയിരുത്തല്‍.
ആറര വര്‍ഷം 68,862 പേര്
കഴിഞ്ഞ ആറര വര്‍ഷത്തിനിടെ സംസ്ഥാനത്ത് കാണാതായവരുടെ എണ്ണം 68,862. 2020ല്‍ 8,742 പേരെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2021ല്‍ ഇത് 9,713 ആയി ഉയര്‍ന്നു. 2022ല്‍ 11,259, 2023ല്‍ 11,760, 2024ല്‍ 11,897, 2025ല്‍ 11,139, ഈ വര്‍ഷം മേയ് വരെ 4,352 എന്നിങ്ങനെയാണ് കണക്ക്.
ദുരൂഹതയുണ്ടെന്ന് ആരോപണം
കാണാതാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ഏതാനും ചില മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും ഇതില്‍ ദുരൂഹത ആരോപിക്കുന്നു. അവയവക്കച്ചവടത്തിന്റെ മറവില്‍ നടക്കുന്ന മനുഷ്യക്കടത്താണു തിരോധാനങ്ങള്‍ക്കു പിന്നിലെന്നാണ് ഇവരുടെ ആരോപണം.
കാണാതാകുന്നവരില്‍ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വീടുകളില്‍ നിന്നുളളവരാണെന്നും ഇത് ചൂഷണം ചെയ്താണ് മനുഷ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനമെന്നുമാണ് ആരോപണം.
Kerala
കൊച്ചി: മോഷണ ശ്രമത്തിനിടെ വീട്ടമ്മയ്ക്ക് നേരെ അതിക്രമം നടത്തിയ പ്രതി പിടിയിൽ. കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി വീട്ടിൽ എബിൻ ടോമി (27) യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ പത്താം തീയതി വൈകുന്നേരം കാരാട്ടുപള്ളിക്കരയിലാണ് കേസിനാസ്പദമായ സംഭവം. വീട്ടുകാർ ഇല്ലാതിരുന്ന സമയത്ത് വീട്ടിൽ കയറിയ പ്രതി അലമാരയുടെ താഴ് കുത്തിത്തുറന്ന് മോഷണശ്രമം നടത്തുകയായിരുന്നു. തുടർന്ന് വീട്ടിൽ ഒളിച്ചിരുന്ന പ്രതി വീട്ടമ്മ എത്തിയതിനിടെ അതിക്രമം നടത്തി.
വാഴക്കുളം സ്റ്റേഷൻ പരിധിയിൽനിന്ന് മോഷ്ടിച്ച ഇരുചക്ര വാഹനത്തിലാണ് ഇയാൾ വീട്ടിലേക്ക് എത്തിയത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പിടികൂടിയത്.
പെരുമ്പാവൂർ, കോടനാട്, കുറുപ്പംപടി, കോതമംഗലം, വാഴക്കുളം, പൂവ്വാർ മുട്ടം, ആലപ്പുഴ നോർത്ത് തുടങ്ങിയ സ്റ്റേഷനുകളിൽ പത്തിലേറെ കേസുകളിൽ ഉൾപ്പെട്ടയാളാണ് പിടിയിലായ എബിൻ ടോമി.
Kerala
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍. ഒളിവില്‍ കഴിയുന്ന നിഹാദ് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്നത്.
ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോഴും ആരോഗ്യ പ്രശ്നമുണ്ടെന്ന് പറഞ്ഞ് നിഹാദ് ഹാജരായിരുന്നില്ല. നിഹാദിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചെയ്തത് ഗൗരവ സ്വഭാവമുള്ള കുറ്റമെന്നാണ് പോലീസ് പറയുന്നത്.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനമെടുത്ത ശേഷം മാത്രമായിരിക്കും അറസ്റ്റ് അടക്കമുള്ള തുടര്‍ നടപടികളിലേക്ക് പോലീസ് നീങ്ങുക. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിഹാദിന്റെ ചാനല്‍ യൂട്യൂബ് നീക്കം ചെയ്തിരുന്നു.
സുഹൃത്തുക്കളുടെ നഗ്ന വീഡിയോ പോസ്റ്റ് ചെയ്തതുവെന്നാണ് കേസ്. നിഹാദിന്റെ കൂട്ടാളികളായ മമ്മു, ഷമീര്‍ എന്നിവര്‍ ഇയാള്‍ക്കെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് മറുപടി നല്കിയ വീഡിയോയിലാണ് നഗ്ന ദൃശ്യങ്ങള്‍ കാണിച്ചത്.
ആലുവ റൂറല്‍ സൈബര്‍ പോലീസാണ് ഐടി നിയമപ്രകാരം കേസെടുത്തത്. നിഹാദിന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചായിരുന്നു പോലീസ് നടപടി. അഭിഭാഷകന് ശ്രീജിത്ത് പെരുമന നല്കിയ പരാതിയില്‍ നേരത്തെ നിഹാദിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ വീട്ടിൽ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ഏഴോടെ ആയിരുന്നു ആശാ വര്‍ക്കര്‍ ആയ യുവതിയെ പ്രതി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.
യുവതി ഒറ്റയ്ക്ക് വീട്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഏഴു മണിയോടെ യുവതി എത്തിയപ്പോഴാണ് വീട്ടില്‍ മോഷണശ്രമം നടന്നതായി അറിഞ്ഞത്. വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നതും അലമാര കുത്തിത്തുറക്കാന്‍ ശ്രമിച്ചതും കണ്ടതോടെ യുവതി സാധനങ്ങള്‍ അടുക്കി വയ്ക്കാന്‍ ശ്രമിച്ചു.
ഇതിനിടെ വീടിന്റെ പരിസരത്ത് ഒളിച്ചിരുന്ന പ്രതി പൂര്‍ണ നഗ്നനായി അകത്തു കടക്കുകയും വാതില്‍ കുറ്റിയിട്ട ശേഷം യുവതിയുടെ വായ പൊത്തിപ്പിടിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് യുവതി പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
Kerala
കൊച്ചി: എറണാകുളം ചെറായില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ആക്രമണത്തിനിരയായെന്ന ഗൃഹനാഥന്റെ പരാതിയില്‍ മരുമകനും സുഹൃത്തുക്കള്‍ക്കുമെതിരെ മുനമ്പം പോലീസ് കേസെടുത്തു.
ചെറായി കരുത്തല കളപ്പുരക്കല്‍ ദിനേശന്റെ പരാതിയില്‍ പറവൂര്‍ ചെറിയ പല്ലംതുരുത്ത് സ്വദേശി ബാബുരാജ്, സുഹൃത്തുക്കളായ വിഷ്ണു, പ്രവി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ഫോണ്‍ വിളിക്കുന്നതിനിടെ തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ബാബുരാജും സുഹൃത്തുക്കളും കഴിഞ്ഞ ദിവസം ദിനേശന്റെ വീട്ടിലെത്തി കത്തി കൊണ്ടും പൈപ്പ് കൊണ്ടും ആക്രമിക്കുകയായിരുന്നു. വീടിന്റെ ജനല്‍ ചില്ല് അടിച്ചു തകർക്കുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു.
Kerala
തിരൂരങ്ങാടി: തര്‍ക്കത്തെ തുടര്‍ന്ന് റോഡില്‍ വീണ് പരിക്കേറ്റയാള്‍ മരിച്ചു.
മലപ്പുറം ജില്ലയിലെ മുന്നിയൂര്‍ കുന്നത്ത്പറമ്പ് സ്വദേശി പരേതനായ വടക്കേ പുറത്ത് അബ്ദുള്‍ ഖാദറിന്റെ മകന് ഫൈസല്‍ (52) ആണ് മരിച്ചത്.
സംഭവത്തില്‍ കുന്നത്ത്പറമ്പ് സ്വദേശിയായ മാളിയേക്കല്‍ ലത്തീഫിനെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 9.45 ന് കുന്നത്ത് പറമ്പില്‍ വച്ചാണ് സംഭവം. കടയില്‍ കോഴിമുട്ട വാങ്ങാനെത്തിയ ഇവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഫൈസല്‍, ലത്തീഫിനെ മുട്ട കൊണ്ട്
എറിഞ്ഞു. തുടര്‍ന്നുണ്ടായ അടിപിടിയില്‍ ലത്തീഫ് ഫൈസലിനെ പിടിച്ചുതള്ളി. റോഡില്‍ തലയിടിച്ച് വീണ ഫൈസല്‍ ഗുരുതര പരിക്കേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്.
വധശ്രമ കേസില്‍ റിമാന്‍ഡിലായ ലത്തീഫിനെതിരെ തിരൂരങ്ങാടി പോലീസ് കൊലപാതക കുറ്റം ചുമത്തി. മരിച്ച ഫൈസലിന് ഭാര്യയും രണ്ടു മക്കളുണ്ട്.
District News
കൊല്ലം: മാനസിക വിഭ്രാന്തിയുള്ള യുവാവ് ഓടയില്‍ ഒളിച്ചിരുന്നത് മണിക്കൂറുകള്‍. ഉളിയക്കോവില്‍ സ്വദേശിയാണ് മൂന്ന് ദിവസത്തോളം ഓടയില്‍ കഴിഞ്ഞത്. ഒടുവില്‍ നാട്ടുകാരുടെ സഹായത്തോടെയാണ് പുറത്തിറക്കിയത്.
രണ്ടു ദിവസമായി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഇയാളെ പുറത്തിറക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, കൈയില്‍ കമ്പിവടിയുമായി അടുത്തെത്തുന്നവരെയെല്ലാം ആക്രമിക്കാന്‍ ശ്രമിച്ചു. അമ്മയെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ പുറത്തിറങ്ങാന്‍ തയാറായില്ല. ദിവസങ്ങള്‍ക്ക് മുമ്പ് ഉളിയക്കോവില്‍ ഭാഗത്തെ വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് ആക്രമണം നടത്തിയിരുന്നു.
തുടര്‍ന്ന് വീട്ടുകാര്‍ ഇയാള്‍ക്കെതിരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പോലീസിനെ ഭയന്നാണ് ഇയാള്‍ സമീപത്തെ ഓടയില്‍ കയറി ഒളിച്ചത്. ലഹരിക്കടിമയായ ഗിരീഷ് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മുമ്പും മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകുന്നേരം പ്രദേശവാസികളുടെ സഹായത്തോടെയാണ് കടപ്പാക്കട ഫയര്‍ സ്റ്റേഷന് ഉദ്യോഗസ്ഥര്‍ ഗിരീഷിനെ പുറത്തിറക്കിയത്.
District News
പാമ്പാടി: യുവാവിന്റെ ആക്രമണത്തിൽ വയോധിക ദമ്പതികൾക്കു പരിക്ക്. തച്ചകുന്നേൽ ഏലിയാമ്മ (63), ഭർത്താവ് ടി.എ. ജേക്കബ് (67) എന്നിവർക്കാണ് പരിക്ക്.
ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. പുതുപ്പള്ളി പുതുവയൽ സ്വദേശിയായ കീച്ചാലിൽ ആദർശ് (21) ആണ് ദന്പതികളുടെ വീട്ടിലെത്തി ഇവരെ അസഭ്യം പറയുകയും ജേക്കബിനെ ചുടുകട്ട ഉപയോഗിച്ച് നെഞ്ചിൽ മർദിക്കുകയും ചെയ്തത്. ആക്രമണം തടയാനെത്തിയ ഏലിയാമ്മയെ കസേര ഉപയോഗിച്ച് മർദിച്ചതായും പരാതിയിൽ പറയുന്നു. ആക്രമണത്തിൽ ഏലിയാമ്മയുടെ മുഖത്ത് പരിക്കേറ്റു. ഇവരെ പാമ്പാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
യുവാവ് മദ്യലഹരിലായിരുന്നെന്ന് ദന്പതികളുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ പാമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
മുംബൈ: പോലീസിന് ഏകപക്ഷീയമായി അധികാരം പ്രയോഗിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി.
നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ സ്ത്രീയുടെ കിടപ്പുമുറിയിൽ പോലീസ് ബലമായി കയറി മൊബൈൽ ഫോൺ പിടിച്ചെടുത്ത സംഭവത്തിലാണ് കോടതിയുടെ താക്കീത്.
പോലീസ് നടപടി സ്വകാര്യതയിലേക്കും വ്യക്തിയുടെ അന്തസിനു മേലെയുമുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്ന് കോടതി നിരീക്ഷിച്ചു.
പോലീസ് നടപടിക്ക് വിധേയായ സ്ത്രീക്ക് നഷ്ടപരിഹാരമായി 10,000 രൂപ രണ്ടു മാസത്തിനുള്ളിൽ മഹാരാഷ്ട്ര സർക്കാർ നൽകണമെന്ന് ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് ഉത്തരവിട്ടു.
ജസ്റ്റീസുമാരായ ഊർമിള ജോഷി ഫാൽക്കെ, നിവേദിത മേത്ത എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഈ തുക ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കാമെന്നും കോടതി നിർദേശിച്ചു.
നാഗ്പുരിലെ സാവോനർ സ്വദേശിയാണ് ഹർജിക്കാരി. കാർ അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് പോലീസ് ഇവരുടെ വീട്ടിലെത്തിയത്.
District News
കറുകച്ചാൽ: മധ്യവയ്സ്കനു മദ്യം നൽകി അബോധാവസ്ഥയിലാക്കി തട്ടിക്കൊണ്ടുപോയി സ്വർണമാല കവർന്ന കേസിലെ പ്രതികളെ കണ്ടെത്തിയത് കറുകച്ചാൽ പോലീസിന്റെ അന്വേഷണ മികവ്.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്.
കറുകച്ചാൽ പഞ്ചായത്തിന്റെ കാമറകളിൽ ഇവരുടെയും, ഇവർ സഞ്ചരിച്ച ബൈക്കുകളുടെയും ദൃശ്യം പതിഞ്ഞിരുന്നു. തുടർന്ന് നിരവധി സ്ഥലങ്ങളിലെ സ്ഥാപനങ്ങളിലെ സിസിടിവി കാമറകൾ പരിശോധിച്ച് പ്രതികൾ സഞ്ചരിച്ച വഴികൾ മനസിലാക്കി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്തുന്നത്.
ബൈക്കിന്റെ നമ്പർ തിരിച്ചറിഞ്ഞ പോലീസ് ഉടമയുടെ വിലാസം ശേഖരിച്ചു. ആദ്യ ഉടമ ഏതാനും വർഷങ്ങൾക്കുമുമ്പ് ഈ ബൈക്ക് വിറ്റിരുന്നു. ബൈക്ക് വാങ്ങിയ ആളെ സമീപിച്ചു നടത്തിയ അന്വേഷണം പ്രതികളെ കണ്ടെത്താൻ സഹായകമായി. പ്രതികളായ സുധീഷ് കുമാർ കാവാലത്തു വാടകയ്ക്കും അനിൽ നാലുകോടിയിൽ ബന്ധുവിനൊപ്പവുമാണ് താമസം. ഇവരുടെ പേരിൽ വധശ്രമം, മോഷണം തുടങ്ങിയ നിരവധി കേസുകൾ ഉള്ളതായും പോലീസ് പറഞ്ഞു.
District News
കറുകച്ചാൽ: കൊച്ചുറോഡ്, കണിച്ചുകുളം, തുരുത്തി, വഴി കറുകച്ചാൽ പോലീസ് ചിങ്ങവനം മാളികപ്പടിയിലെത്തി. പ്രതികളിലേക്കുള്ള തുമ്പും കണ്ടെത്തി. 24 മണിക്കൂറിനകം പ്രതികൾ വലയിൽ. മധ്യവയ്സ്ക്കനു മദ്യം നൽകി അബോധാവസ്ഥയിലാക്കി തട്ടികൊണ്ടു പോയി സ്വർണ്ണമാല കവർന്ന കേസിലെ പ്രതികളെ കണ്ടെത്തിയത് കറുകച്ചാൽ പോലീസിന്റെ അന്വേഷണ മികവ് .
ജോസഫിന്റെ പരാതിയെ തുടർന്ന് പോലീസ് ഉടൻ തന്നെ അന്വേക്ഷണം ആരംഭിച്ചെങ്കിലും ആദ്യം തുമ്പൊന്നും ലഭിച്ചില്ല. കറുകച്ചാൽ സെൻട്രൽ ജംഗ്ഷനിലെ സ്ഥാപനങ്ങളിലെ സിസി കാമറകളിൽ നിന്ന് ഇവരുടെ ദൃശ്യങ്ങൾ വ്യക്തമായിരുന്നില്ല.
എന്നാൽ കറുകച്ചാൽ പഞ്ചായത്തിന്റെ കാമറകളിൽ ഇവരുടെയും, ഇവർ സഞ്ചരിച്ച ബൈക്കുകളുടെയും ദൃശ്യം നന്നായി പതിഞ്ഞിരുന്നു. തുടർന്ന് കണിച്ചുകുളം, മാമ്മൂട്, കൊച്ചു റോഡ്, കാലായി പടി, തുരുത്തി , കുറിച്ച് ഔട്ട് പോസ്റ്റ്, ചിങ്ങവനം മാളികപ്പടി തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി സ്ഥാപനങ്ങളിലെ സിസിടിവി കാമറകൾ പരിശോധിച്ച് പ്രതികൾ സഞ്ചരിച്ച വഴികൾ മനസിലാക്കി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്തുന്നത്. ബൈക്കിന്റെ നമ്പർ തിരിച്ചറിഞ്ഞ പോലിസ് ഉടമയുടെ വിലാസം ശേഖരിച്ചു.
ആദ്യ ഉടമ ഏതാനും വർഷങ്ങൾക്കുമുമ്പ് ഈ ബൈക്ക് വിറ്റിരുന്നു. ബൈക്ക് വാങ്ങിയ ആളെ സമീപിച്ചു നടത്തിയ അന്വേഷണവും പ്രതികളെ കണ്ടെത്താൻ സഹായകമായി. സുധീഷ് കുമാർ കാവാലത്തു വാടകയ്ക്കും, അനിൽ നാലു കോടിയിൽ ബന്ധുവിനൊപ്പവുമാണ് താമസം. ഇവരുടെ പേരിൽ വധശ്രമം, മോഷണം തുടങ്ങിയ നിരവധി കേസുകൾ ഉള്ളതായും മൂന്നു പ്രതികളും കൂട്ടുചേർന്നാണ് കുറ്റ കൃത്യങ്ങൾ നടത്തുന്നതെന്നും പോലീസ് പറഞ്ഞു.
National
ബംഗളൂരു: ബംഗളൂരുവിൽ സ്കൂൾ അധ്യാപികയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. സ്വകാര്യ സ്കൂളിലെ അധ്യാപികയായ ശ്വേത(25) ആണ് മരിച്ചത്. ശ്വേതയുടെ വിവാഹം നാല് മാസം മുൻപായിരുന്നു. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
തന്റെ മരണത്തിന് ഭർത്താവും ഭർതൃസഹോദരിയുമാണ് കാരണമെന്ന് ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പും വീട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ശ്വേതയുടേത് പ്രണയവിവാഹമായിരുന്നു. വിവാഹശേഷം ഭർത്താവിൽനിന്നും ഇയാളുടെ മൂത്ത സഹോദരിയിൽനിന്നും നിരന്തരം ഉപദ്രവം നേരിടേണ്ടിവന്നതായി ശ്വേതയുടെ ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നു.
താൻ മരിക്കുകയാണെങ്കിൽ അവരെ ശിക്ഷിക്കാതെ വിടരുത്. താൻ തെറ്റ് ചെയ്തു. തന്നോട് ക്ഷമിക്കണം. തനിക്ക് ഇനി ജീവിക്കാൻ ആഗ്രഹമില്ല. ദയവുചെയ്ത് തന്നെ കുറ്റപ്പെടുത്തരുതെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
പത്തനംതിട്ട: അടൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹന(31) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ വീട്ടിൽ ഉണ്ടായിരുന്ന സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ യുവതി മരിക്കുന്ന സമയം വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
കൊച്ചി: ചെല്ലാനം കണ്ണമാലിയില്‍ വാഹനങ്ങള്‍ക്ക് തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. ചെല്ലാനം സ്വദേശി തന്നെയായ ശരത് ആണ് പോലീസ് പിടിയിലായത്. രണ്ടു ഓട്ടോറിക്ഷകളും കാറുമാണ് ഇയാള്‍ തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചത്. കൂടാതെ രണ്ടു സ്കൂട്ടറുകള് കനാലിലേക്ക് തള്ളിയിടുകയും ചെയ്തു.
മദ്യലഹരിയില്‍ ചെയ്തതാണെന്ന് ശരത് പോലീസിന് മൊഴി നല്കി. കണ്ണമാലി, കുണ്ടുപറമ്പ്, കമ്പനിപ്പടി പ്രദേശങ്ങളിലെ വീടുകളില്‍ നിര്‍ത്തിയിട്ട വണ്ടികള്‍ക്കാണ് പ്രതി തീയിട്ടത്. ആല്‍ബി എന്നയാളുടെ ഓട്ടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചു.
മറ്റു വാഹനങ്ങള്‍ക്ക് തീപിടിച്ചത് കണ്ടവര്‍ തീയണക്കുകയായിരുന്നു. ഒരു ചായക്കടയില്‍ വച്ചിരിക്കുന്ന സ്കൂട്ടര്‍ സംശയാസ്പദമായ രീതിയില്‍ തള്ളിക്കൊണ്ടു പോവുന്ന പ്രതിയുടെ ഒരാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
Kerala
കൊച്ചി: ചെല്ലാനം കണ്ണമാലിയില്‍ വാഹനങ്ങള്‍ക്ക് തീയിട്ട് അജ്ഞാതന്‍. രണ്ടു ഓട്ടോറിക്ഷകളും കാറുമാണ് അജ്ഞാതന്‍ തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചത്. ആല്‍ബി എന്നയാളുടെ ഓട്ടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചു. മറ്റു വാഹനങ്ങള്‍ക്ക് തീപിടിച്ചത് കണ്ടവര്‍ തീയണയ്ക്കുകയായിരുന്നു.
കൂടാതെ രണ്ടു സ്കൂട്ടറുകള് കനാലിലേക്ക് തള്ളിയിടുകയും ചെയ്തു. കണ്ണമാലി, കുണ്ടുപറമ്പ്, കമ്പനിപ്പടി പ്രദേശങ്ങളിലെ ഒരു കിലോ മീറ്റര്‍ പരിധിക്കുള്ളിലെ വീടുകളില്‍ നിര്‍ത്തിയിട്ട വണ്ടികളാണ് കൂട്ടമായി നശിപ്പിക്കപ്പെട്ടിരിക്കുന്നത്.
സംശയാസ്പദമായ രീതിയില്‍ ഒരു സ്കൂട്ടര്‍ തള്ളിക്കൊണ്ടു പോവുന്ന ഒരാളുടെ സിസിടിവി ദൃശ്യം ലഭിച്ചെങ്കിലും അജ്ഞാതനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഇതിന് പിന്നിലുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന് പിന്നില്‍ ലഹരി സംഘമാണെന്ന സംശയവുമുണ്ട്.
Kerala
പാലക്കാട്: പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ ചെന്തമാര എന്ന കൊടും കുറ്റവാളിയുടെ ശിക്ഷാവിധി ഇന്ന്. നെൻമാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നര വർഷമാകുമ്പോഴാണ് വിധി വരുന്നത്. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്.
2025 ജനുവരി 27 ലാണ് ചെന്താമര അയൽവാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിക്കായി മലയിടുക്കിൽ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ രണ്ട് ദിനം നീണ്ട തെരച്ചിലിനൊടുവിൽ 28ന് രാത്രി 11 ഓടെ ചെന്താമരയെ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫെബ്രുവരി അഞ്ചിന് സുധാകരനെയും ലക്ഷ്മിയെയും കൊല്ലാനുപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയിൽ തെളിവെടുപ്പ്. ഫെബ്രുവരി 18 ന് പ്രതി ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കി. 2019 ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്.
2022 ൽ ജാമ്യത്തിലിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിൽ താമസിച്ചത്. മാർച്ച് മൂന്നിന് കേസിൽ സാക്ഷികളുടെ രഹസ്യ മൊഴി ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി. മാർച്ച് 25 ന് കുറ്റപത്രം സമർപ്പിച്ചു. 480 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളാണ് ഉണ്ടായിരുന്നത്. മുപ്പതിലധികം രേഖകളും ഫൊറൻസിക് പരിശോധന ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും പോലീസ് കോടതിയിൽ സമർപ്പിച്ചു. ഫെബ്രുവരി 23 മുതൽ മേയ് ആറു വരെ വിചാരണ നീണ്ടു. 132 സാക്ഷികളിൽ നാലു പേർ കൂറുമാറി.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിളവൂര്‍ക്കല്‍ സ്വദേശി കാവ്യ(30) ആണ് മരിച്ചത്. ജനാലയില്‍ തൂങ്ങിമരിച്ച നിലയിലാണ് കാവ്യയെ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം.
യുവതിക്ക് രണ്ടും ആറും വയസ് പ്രായമുള്ള കുട്ടികളുണ്ട്. കുട്ടികൾക്ക് ഭക്ഷണം നൽകാൻ വേണ്ടി മുറിക്ക് അകത്തുകയറിയ കാവ്യയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
എട്ട് വര്‍ഷം മുന്‍പായിരുന്നു കാവ്യയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. സംഭവത്തിൽ മലയിന്‍കീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തൃശൂർ: ഗുരുവായൂരിൽ 65 വയസുകാരിയെ കിണറ്റിൽ തള്ളിയിട്ട് കൊന്ന സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ചേലക്കര സ്വദേശി സെന്താനവല്ലി (65) ആണ് മരിച്ചത്.
സംഭവത്തില്‍ പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാറും കൂട്ടാളിയും ആണ് പിടിയിലായത്. ശനിയാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെടുത്തത്.
പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാർ വാടകയ്ക്ക് എടുത്ത വീട്ടിലേക്ക് ഇന്നലെ രാത്രി സെന്താനവല്ലിയെ കൊണ്ടുവന്നു. ശാരീരികമായി ബന്ധപ്പെടുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
ആക്രമണത്തിന് പിന്നാലെ മരിച്ചെന്ന് കരുതി സെന്താനവല്ലിയുടെ മൃതദേഹം എടുത്ത് കിണറ്റിൽ ഇടുകയായിരുന്നു. മദ്യപാന സദസിലെ വെളിപ്പെടുത്തലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
International
ഒട്ടാവ: കാനഡയിലെ ടൊറന്റോയിൽ വെടിവയ്പ്പ്. പ്രാദേശിക സമയം ശനിയാഴ്ച രാത്രിയാണ് സംഭവം. വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതായും മൂന്നുപേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്.
സൽസ ഫെസ്റ്റിവൽ നടന്ന നിരവധി കടകളും റെസ്റ്റോറന്റകളുള്ള പ്രദേശത്താണ് വെടിവയ്പ്പ് നടന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. നിലവിൽ സ്ഥിതിഗതികൾ പോലീസിന്റെ നിയന്ത്രണത്തിലാണെന്നും പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. അക്രമിക്കായി പോലീസിന്റെ തെരച്ചിൽ തുടരുകയാണെന്നും റിപ്പോർട്ടുകളിലുണ്ട്.
കഴിഞ്ഞമാസം കാനഡയിലെ മോൺട്രിയയിലും വെടിവയ്പ്പുണ്ടായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം രണ്ടുപേരാണ് അന്ന് കൊല്ലപ്പെട്ടത്. ഫെബ്രുവരിയിൽ ടംബ്ലർ റിഡ്ജിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ എട്ടുപേരും കൊല്ലപ്പെട്ടിരുന്നു.
Kerala
കോഴിക്കോട്: പേരാമ്പ്ര ചാലിക്കരയിൽ വീടിനോട് ചേര്‍ന്ന പറമ്പില്‍ മനുഷ്യന്റെ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൾ കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. കാക്കാമാക്കൂല് മീത്തല്‍ കുഞ്ഞികണ്ണന്റെ വീടിന് സമീപത്ത് നിന്നാണ് അസ്ഥികൾ കണ്ടെത്തിയത്.
കുഞ്ഞിക്കണ്ണനെ ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായിരുന്നു. സമീപവാസികളാണ് ആദ്യം തലയോട്ടിയും മറ്റ് അസ്ഥികളും കണ്ടെത്തിയത്. തലയോട്ടിയും അസ്ഥികളും വേറിട്ട നിലയിലായിരുന്നു. ഇവയ്ക്ക് ഒരു മാസത്തെ പഴക്കമെങ്കിലും ഉണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം.
കുഞ്ഞിക്കണ്ണന് തനിച്ചായിരുന്നു വീട്ടില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ദിവസങ്ങളായി ഇയാളെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: ഓപ്പറേഷന് തൂഫാന് പ്രതീക്ഷിച്ചതിലും വലിയ വിജയമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തിലെ ലഹരി വ്യാപനം ഭയാനകമായ സാഹചര്യത്തിലാണ് രാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍ ഈ ദൗത്യത്തോട് സഹകരിക്കുന്നതെന്നും ഇതൊരു യുദ്ധമാണെന്നും മന്ത്രി കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ലഹരിവേട്ടയുടെ ഭാഗമായി ഇതുവരെ 6,182 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 6,632 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 35 കോടിയിലധികം രൂപയുടെ മയക്കുമരുന്നാണ് ഇതിനകം പിടിച്ചെടുത്തത്. ഭാവി തലമുറയെ രക്ഷിക്കാനുള്ള ഈ ദൗത്യത്തിന്റെ ഭാഗമായി 17,000ത്തോളം സ്കൂളുകളില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും തൂഫാന് പതാക ഉയര്‍ത്തുകയും ചെയ്തു.
3,000ല്‍ അധികം ബോധവത്കരണ സെമിനാറുകള്‍ സംഘടിപ്പിച്ചെന്നും മന്ത്രി വ്യക്തമാക്കി. ഡിജെ പാര്‍ട്ടികള്‍ക്ക് ആഭ്യന്തര വകുപ്പ് എതിരല്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഡിജെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗിക്കാന്‍ അനുവദിക്കില്ല. കാരവനുകളിലെ ലഹരി ഉപയോഗത്തിനെതിരെയും കര്‍ശന നടപടിയുണ്ടാകും.
ലഹരി കേസുകളില്‍ ഒരു തരത്തിലുള്ള ശിപാര്‍ശകളും അനുവദിക്കില്ല. ലഹരിക്ക് ഇരയായിപ്പോയവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായി സംസ്ഥാനത്തെ 34 ആശുപത്രികളില്‍ തൂഫാന് കെയര്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
കാസര്‍ഗോഡ് ക്ലീനിംഗ് കമ്പനി എന്ന മറവില്‍ കൂള്‍ ലിപ്സ് നിര്‍മ്മാണ കമ്പനി പ്രവര്‍ത്തിക്കുന്നതായും കുട്ടികളില്‍ വില്ക്കാന് നിര്‍മ്മിച്ച ലക്ഷങ്ങളുടെ കൂള്‍ ലിപ്സ് പിടിച്ചെടുത്തതായും മന്ത്രി പറഞ്ഞു. ഇതുപോലെയുള്ള രാസലഹരി നിര്‍മ്മാണ യൂണിറ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എന്‍ഡിപിഎസ് നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ടെന്നും ഇക്കാര്യം എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കരുതെന്നും അത് പോലീസിന്റെ ജോലിയാണെന്നും പെരുമ്പാവൂരിലെ ആള്‍ക്കൂട്ട മര്‍ദനം കണ്ണു തുറപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
പോലീസിനെ കുറിച്ചുള്ള പരാതികള്‍ പരിഹരിക്കാന്‍ പുതിയ സംവിധാനം വരുമെന്നും മന്ത്രി പറഞ്ഞു. പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കും. കേരള പോലീസിനെ കൂടുതല്‍ പീപ്പിള്‍ ഫ്രണ്ട്ലി ആക്കും.
ഓഗസ്റ്റ് 15ന് അകം എല്ലാ സ്റ്റേഷനുകളും വൃത്തിയാക്കും. എല്ലാ സ്റ്റേഷനുകള്‍ക്കും ഒരേ പെയിന്റ് അടിക്കും. ഓഗസ്റ്റ് 15 മുതല്‍ 64 സ്റ്റേഷനുകളില്‍ ഒഴികെ എസ്ഐക്കാകും സ്റ്റേഷന് ചുമതല. 64 സ്റ്റേഷനുകളില്‍ സിഐമാര്‍ക്ക് തന്നെയാണ് ചുമതലയെന്നും മന്ത്രി പറഞ്ഞു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ രംഗാറെഡ്ഡി ജില്ലയിൽ ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി ഭാര്യയെയും രണ്ട് മക്കളെയും തനിക്കെതിരെ പരാതി നൽകിയ 17-കാരിയെയും അമ്മയെയും മുത്തശിയെയും വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിന് ശേഷം ഒളിവിൽ പോയ രാജ്കുമാർ (35) എന്ന യുവാവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഷാബാദിലെ വീട്ടിൽ വച്ച് രാജ്കുമാർ ആദ്യം ഭാര്യ പാർവ്വതി സരിതയെയും (30), മക്കളായ നാല് വയസുകാരനെയും 18 മാസം പ്രായമുള്ള കുഞ്ഞിനെയും കൊലപ്പെടുത്തി.
ഇതിനുശേഷം ആറ് കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലേക്ക് പോയി, തനിക്കെതിരെ പോക്സോ കേസ് നൽകിയ 17 വയസുള്ള പെൺകുട്ടിയെയും അവരുടെ അമ്മയെയും മുത്തശിയെയും കൊലപ്പെടുത്തി. കൊലപാതകങ്ങൾക്ക് ശേഷം രാജ്കുമാർ അയാളുടെ പിതാവിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ച ശേഷമാണ് ഒളിവിൽ പോയത്.
മെയ് 16-നാണ് 17-കാരിയായ പെൺകുട്ടി രാജ്കുമാറിനെതിരെ പീഡന പരാതി നൽകിയത്. തുടർന്ന് അറസ്റ്റിലായ ഇയാൾക്ക് സംഭവത്തിന് 10 ദിവസം മുമ്പാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതിക്കായി പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംഭവസ്ഥലങ്ങളിൽ ഫോറൻസിക് സംഘമെത്തി തെളിവുകൾ ശേഖരിച്ചു. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Kerala
ബദിയഡുക്ക: മോഷണക്കേസ് ആരോപിച്ച് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതായി പരാതി. ബദിയഡുക്ക ഏത്തടുക്ക സ്വദേശി അജിത്കുമാറിനാണു മര്‍ദനമേറ്റത്. ജൂലൈ രണ്ടിന് ഏത്തടുക്കയിലെ സ്വകാര്യ വ്യക്തിയുടെ ഗോഡൗണില്‍നിന്ന് അടയ്ക്ക മോഷണം പോയിരുന്നു.
സിസിടിവിയിൽ മുഖസാദൃശ്യം ഉണ്ടെന്നു പറഞ്ഞ് ജൂലൈ എട്ടിനു രാത്രി ഏഴിന് അജിത്കുമാറിനെ വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്തു. സ്വകാര്യ കാറിലാണ് പോലീസ് എത്തിയത്. മഫ്തിയില്‍ എത്തിയ പോലീസുകാര്‍ കാറില്‍വച്ചും സ്റ്റേഷനില്‍വച്ചും മര്‍ദിച്ചു. കുരുമുളക് സ്പ്രേ കാണിച്ച് ഭീഷണിപ്പെടുത്തി മോഷണക്കുറ്റം ഏറ്റെടുക്കാന്‍ പോലീസ് നിര്‍ബന്ധിച്ചതായും അജിത് പറയുന്നു. അതിനിടെ മോഷണക്കേസില്‍ യഥാര്‍ഥ പ്രതികളായ മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്.
അജിത് ഇപ്പോള്‍ ചെങ്കളയിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. സമൂഹത്തിന് മുന്നില്‍ താനിപ്പോള്‍ കള്ളനാണെന്നും പോലീസിനെതിരേ പരാതി നല്‍കുമെന്ന് അജിത് പറഞ്ഞു. അതേസമയം, അജിത്തിനെ കസ്റ്റഡിയില്‍ എടുത്തിരുന്നുവെങ്കിലും മര്‍ദിച്ചില്ലെന്നാണ് പോലീസ് പറയുന്നത്.
Kerala
മലപ്പുറം: മഞ്ചേരി നറുകരയില്‍ വീട് കുത്തിത്തുറന്ന് 10 പവന് സ്വര്‍ണാഭരണം മോഷ്ടിച്ചു. മഞ്ചേരി ദേവി ട്രേഡേഴ്സ് ഉടമ പട്ടലൂര്‍ മന ദിവാകരന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച ആഭരണമാണ് നഷ്ടമായത്.
ദിവാകരനും ഭാര്യ ശ്രീജയും ചൊവ്വാഴ്ച വൈകുന്നേരെ പട്ടാമ്പിയിലെ ബന്ധുവീട്ടില്‍ പോയി ബുധനാഴ്ച രാവിലെ ഒമ്പതിന് തിരിച്ചെത്തിയപ്പോഴാണ് മുന്‍വാതിലിന്റെ പൂട്ട് പൊളിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്.
വൈദ്യുതി ബന്ധം വിഛേദിച്ചും സിസിടിവിയുടെ ഡിവി.ആര് മാറ്റിയുമാണ് മോഷണം നടത്തിയത്. വീട്ടിലെ വൈഫൈ ക ണക്ഷന്‍ ഉപയോഗിച്ചാണ് അടുത്ത വീട്ടിലെ കുട്ടികള്‍ കഴിഞ്ഞ ദിവസം നടന്ന ലോകകപ്പിലെ അര്‍ജന്റീന - ഈജിപ്ത് മത്സരം കണ്ടിരുന്നത്. കളിയുടെ അവസാനം വൈഫൈ ബന്ധം വിഛേദിക്കപ്പെട്ടിരുന്നതായി വീട്ടുടമ പോലീസിന് മൊഴി നല്കി.
Kerala
മലപ്പുറം: കോട്ടക്കല്‍ എടരിക്കോട് വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിൽ. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പോലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
മഞ്ചേരി എളങ്കൂര്‍ സ്വദേശി അനസ്, കോഴിച്ചെന പെരുമണ്ണ സ്വദേശി മുഹമ്മദ് ഷാനില്‍ എന്നിവരെയാണ് കല്പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് 1.24 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന ലഹരിമരുന്ന് കണ്ടെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇരു പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ലഹരിക്കടത്ത് സംഘത്തിന്റെ കൂടെയുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് വരുംദിവസങ്ങളില്‍ വിദഗ്ധ കൗണ്‍സിലിംഗ് നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ കല്പകഞ്ചേരി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Movies
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ കേസെടുത്ത് പോലീസ്. മാവേലിക്കര പോലീസാണ് വിനായകനെതിരെ കേസെടുത്തത്.
കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ആലപ്പുഴയിൽ വച്ച് നടന്ന ബാലാവകാശ കമ്മീഷന്റെ സിറ്റിംഗിൽ പോലീസിന് കമ്മീഷൻ കേസെടുക്കാൻ നിർദ്ദേശം നൽകിയതോടെയാണ് എഫ്ഐആർ ഇട്ടത്.
തഴക്കര സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. പരാതിക്കാരന്റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം വിനായകൻ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിനെതിരെയാണ് ബാലാവകാശ കമ്മീഷനെ സമീപിച്ചത്.
Kerala
ഹരിപ്പാട്: സോഷ്യൽ മീഡിയയിലൂടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരേ അപകീർത്തികരമായ രീതിയിൽ വ്യാജപ്രചാരണം നടത്തിയ മണ്ണാറശാല സ്വദേശിക്കെതിരേ ഹരിപ്പാട് പോലീസ് കേസെടുത്തു. മണ്ണാറശാല തുലാംപറമ്പ് നോർത്ത് നന്ദഗോകുലം വീട്ടിൽ അനിൽകുമാറിനെതിരെയാണ് ഹരിപ്പാട് പോലീസ് കേസെടുത്തത്.
തിരുവനന്തപുരം ബിജെപി കൗൺസിലറുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിൽ പങ്കുവച്ച ഫേസ്ബുക്ക് വീഡിയോയ്ക്ക് താഴെയാണ് പ്രതി അപകീർത്തികരമായ കമന്റിട്ടത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും നിലവിൽ ഒളിവിൽ കഴിയുന്നതുമായ വ്യക്തിക്കൊപ്പം ആഭ്യന്തര മന്ത്രി നിൽക്കുന്ന ചിത്രം സഹിതം പങ്കുവെച്ചായിരുന്നു പ്രചാരണം. ഒളിവിൽ കഴിയുന്ന ഈ പ്രതിയെ പോലീസ് മനഃപൂർവം സംരക്ഷിക്കുകയാണെന്ന രീതിയിൽ പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ പ്രതി ശ്രമിച്ചതായി പോലീസ് പറയുന്നു.
ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും നിരവധി പേർ ഷെയർ ചെയ്യുകയും ചെയ്തതോടെയാണ് പോലീസ് കേസെടുത്തത്. ആഭ്യന്തര മന്ത്രിയുടെ പ്രശസ്തിക്ക് ഹാനി വരുത്താനും പോലീസ് സേനയുടെ ഔദ്യോഗിക കർത്തവ്യനിർവഹണത്തെക്കുറിച്ച് ജനങ്ങളിൽ അവിശ്വാസമുണ്ടാക്കാനും സർക്കാരിനെതിരേ പ്രതികൂല വികാരം സൃഷ്ടിക്കാനും ഇലക്ട്രോണിക് മാധ്യമത്തിലൂടെ ശ്രമിച്ചതിനാണ് കുറ്റം ചുമത്തിയിട്ടുള്ളത്. തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ സൈബർ ഓപ്പറേഷൻസ് വിഭാഗം നൽകിയ നിർദേശത്തെത്തുടർന്ന് ഹരിപ്പാട് പോലീസാണ് കേസെടുത്തത്.
Kerala
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ കേസെടുത്ത് പോലീസ്. മാവേലിക്കര പോലീസാണ് വിനായകനെതിരെ കേസെടുത്തത്.
കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ആലപ്പുഴയിൽ വച്ച് നടന്ന ബാലാവകാശ കമ്മീഷന്റെ സിറ്റിംഗിൽ പോലീസിന് കമ്മീഷൻ കേസെടുക്കാൻ നിർദ്ദേശം നൽകിയതോടെയാണ് എഫ്ഐആർ ഇട്ടത്.
തഴക്കര സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. പരാതിക്കാരന്റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം വിനായകൻ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിനെതിരെയാണ് ബാലാവകാശ കമ്മീഷനെ സമീപിച്ചത്.
Kerala
തിരുവനന്തപുരം: വർക്കലയിൽ നവവധു ജീവനൊടുക്കിയ നിലയിൽ. റാത്തിക്കൽ സ്വദേശിനി നാസിയയാണ് (19) മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ആണ് കിടപ്പ് മുറിയിൽ നാസിയയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്. രണ്ട് മാസം മുൻപാണ് നാസിയയുടെ വിവാഹം നടന്നത്.
വിവാഹം കഴിഞ്ഞു 13 ദിവസം കഴിഞ്ഞപ്പോൾ നാസിയയുടെ ഭർത്താവ് അൻസർ ഗൾഫിലേക്ക് മടങ്ങി പോയി. സംഭവത്തിൽ വർക്കല പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: സ്റ്റാച്യുവിലെ കന്റോൺമെന്റ് പോലീസ് കാന്റീനിലെ ഭക്ഷണപ്പൊതിയിൽ നിന്ന് അട്ടയെ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് കാന്റീനിൽ നിന്ന് പോലീസുകാരൻ പാഴ്സലായി വാങ്ങിയ മീൻ വറുത്തതിലാണ് ചത്ത അട്ടയെ കണ്ടെത്തിയത്.
കോർപറേഷന്റെ പ്രത്യേക സംഘമെത്തി കാന്റീൻ പരിശോധിക്കുകയും വൃത്തിഹീനമായി പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് അടപ്പിക്കുകയും ചെയ്തു.
നേരത്തേയും കാന്റീനെതിരെ ഒട്ടേറെത്തവണ പരാതി ഉയർന്നിട്ടുണ്ട്. കരാറുകാരനോട് കോർപറേഷനിൽ ഹാജരാകാനും നിർദേശിച്ചു.
Kerala
കണ്ണൂർ: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയുടെ സ്വത്ത് വിവരങ്ങളിലേക്കും നീളുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം ഇഡി സംഘം പാതിരിയാട്, പിണറായി വില്ലേജുകളിലുള്ള വീണയുടെ പേരിലുള്ള ഭൂമി സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാൻ നേരിട്ടെത്തിയത്. കേസിൽ വീണയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സ്വത്ത് വിവരങ്ങൾ തേടിയുള്ള ഇഡി സംഘത്തിന്റെ പിണറായിയിലേക്കുള്ള വരവ്.
മാസപ്പടി കേസിൽ ഇതുവരെ കന്പനികളുടെ സാന്പത്തിക ഇടപാടുകളിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. ഇതിനായി വീണയുടെ എക്സാലോജിക് കന്പനിയുടെ ബംഗളൂരു, കൊച്ചി എന്നിവിടങ്ങളിലെ രേഖകൾ, കൊച്ചി മിനറൽസ് ആൻഡ് റുട്ടൈൽ ലിമിറ്റഡിന്റെ രേഖകൾ, ബാങ്ക് ഇടപാടുകൾ എന്നിവയാണ് പരിശോധിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണയുടെ ഭൂമി സംബന്ധിച്ച വിവരങ്ങളും തേടുന്നത്.
വീണയുടെ ഭൂമി സംബന്ധിച്ച രേഖകൾ കൈവശമുണ്ടായിരുന്ന ഉദ്യോഗസ്ഥർ ബന്ധപ്പെട്ട സ്ഥലങ്ങൾ കാണിച്ചുനൽകാൻ ആവശ്യപ്പെടുകയായിരുന്നു. രാവിലെ പത്തോടെ പാതിരിയാട് വില്ലേജ് ഓഫീസിലെത്തിയ ഇഡി ഉദ്യോഗസ്ഥർ സ്പെഷൽ വില്ലേജ് ഓഫീസറുടെ കൂടെ പോയി പ്രതിപക്ഷ നേതാവിന്റെ വസതിക്ക് സമീപത്തായുള്ള സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു.
തുടർന്ന് 10.45 ഓടെ പിണറായി വില്ലേജ് ഓഫീസിലെത്തി പിണറായി ഇലക്ട്രിസിറ്റി സബ് സ്റ്റേഷന് സമീപത്തുള്ള വീണയുടെ പേരിലുള്ള സ്ഥലത്തിന്റെ വിശദാംശങ്ങളും ചോദിച്ചറിഞ്ഞു. പിണറായി വില്ലേജ് ഓഫീസറെ ഒപ്പം കൂട്ടിയാണ് സ്ഥലത്ത് എത്തിയത്. ഒരു മണിക്കൂറിനുള്ളിൽ പരിശോധന പൂർത്തിയാക്കി ഇഡി സംഘം മടങ്ങുകയായിരുന്നു. വീണയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിന് മുന്നോടിയായാണ് സ്വത്ത് വിവരങ്ങളും തേടുന്നതെന്നാണ് സൂചന.
Kerala
കൊച്ചി: വെള്ളാപ്പള്ളി നടേശന് പ്രതിയായ എസ്എന്‍ഡിപി യോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഒരു മാസംകൂടി സമയം അനുവദിച്ചു.
അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അവസാന അവസരമെന്ന നിലയിലാണു ജസ്റ്റീസ് എ. ബദറുദ്ദീന്‍ എസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനു സമയം നീട്ടി നല്‍കിയത്. ഹര്‍ജി വീണ്ടും ഓഗസ്റ്റ് പത്തിന് പരിഗണിക്കാന്‍ മാറ്റി.
Kerala
മലപ്പുറം: വളാഞ്ചേരി ജംഗ്ഷനില്‍ ട്രാഫിക് ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും പരസ്യമായി അധിക്ഷേപിച്ച് വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മങ്കേരി കട്ടച്ചിറ കബീര്‍ (39) ആണ് പിടിയിലായത്. ഞായറാഴ്ച രാവിലെ 11.25 ഓടെയാണ് കേസിനാസ്പദമായ സംഭവം.
പട്ടാമ്പി ഭാഗത്തുനിന്നും വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ബസിലിരുന്ന പ്രതി. പോലീസുകാരന്റെ ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ എന്തോ വസ്തു ഇയാൾ പുറത്തേയ്ക്ക് എറിഞ്ഞു. തുടര്‍ന്ന് പൊതുജനങ്ങള്‍ക്കിടയില്‍ വച്ച് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു.
ഡ്യൂട്ടി തടസപ്പെടുത്തുകയും പോലീസ് ഉദ്യോഗസ്ഥനെ മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ട്രാഫിക്കില്‍ ഉണ്ടായിരുന്ന പോലീസ് നല്കിയ പരാതിയിലാണ് വളാഞ്ചേരി പോലീസ് കേസെടുത്തത്. സംഭവത്തിന് പിന്നാലെ വളാഞ്ചേരി സബ് ഇന്‍സ്പെക്ടര്‍ എം. നിര്‍മലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷണം ഉള്‍പ്പെടെ പ്ര തിയുടെ പേരില്‍ നിരവധി കേസുകള്‍ ഉണ്ട്.
Kerala
പത്തനംതിട്ട: മദ്യവേട്ടക്കിടെ മദ്യപിച്ചു ലക്കു കെട്ട പോലീസുകാർക്കു സസ്പെൻഷൻ. പത്തനംതിട്ട ഡിവൈഎസ്പിക്കു കീഴിലുള്ള ഡാൻസാഫ് ടീമിലെ രാഹുൽ, പ്രിയേഷ്, സുമൻ എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്.
ഉദ്യോഗസ്ഥർ മദ്യപിച്ചു പോലീസ് ജീപ്പ് ഓടിച്ച് അപകടമുണ്ടാക്കി എന്നാണ് പരാതി. മദ്യലഹരിയിൽ ഉദ്യോഗസ്ഥർ ഒാടിച്ച പോലീസ് വാഹനം നിയന്ത്രണം വിടുകയായിരുന്നു. ചൊവ്വഴ്ച വൈകുന്നേരമാണ് സംഭവം . ജീപ്പിന്റെ നിയന്ത്രണം നഷ്ടമായതോടെ റോഡിലുണ്ടായിരുന്ന ഒരു വനിതാ ഓട്ടോ ഡ്രൈവർ ശോഭ തലനാരിഴയ്ക്കാണ് വലിയൊരു അപകടത്തിൽനിന്നു രക്ഷപ്പെട്ടത്.
അപകടകരമായ രീതിയിൽ പോയ പോലീസ് ജീപ്പ് ഒടുവിൽ നാട്ടുകാർ ചേർന്നു തടഞ്ഞു. നാട്ടുകാർ തടിച്ചുകൂടി ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ, വാഹനത്തിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ ജീപ്പിൽനിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. ആളുകൾ ഒത്തുകൂടി ചോദ്യം ചെയ്യുന്നതിനിടയിലാണ് ഈ ഉദ്യോഗസ്ഥൻ ഓടിക്കളഞ്ഞത്.
സംഭവത്തെത്തുടർന്നു കൂടുതൽ പോലീസ് സംഘം സ്ഥലത്ത് എത്തിച്ചേരുകയും വാഹനം ഓടിച്ച ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ 11 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രഭാഷ് മണ്ഡലിനെ പോലീസ് വെടിവച്ചുകൊന്നു. ചൊവ്വാഴ്ച പുലർച്ചെ തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോഴാണ് സംഭവം.
പോലീസിന്റെ പക്കൽനിന്നു തോക്ക് തട്ടിയെടുത്ത ശേഷം വെടിയുതിർത്ത് ഓടാൻ ശ്രമിച്ച പ്രതിയെ പ്രതിരോധത്തിന്റെ ഭാഗമായി തിരികെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. കേസിലെ മറ്റു മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. കൊലയ്ക്കു മുമ്പു പെൺകുട്ടി പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
സുഹൃത്തിന്റെ പിറന്നാളിനു സമ്മാനം വാങ്ങാനായി വീട്ടിൽനിന്നു ശനിയാഴ്ചയാണ് പെൺകുട്ടി പുറത്തുപോയത്. കാണാതായതിനെത്തുടർന്ന് വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടിരുന്നു. ചാക്കിൽകെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം, പെൺകുട്ടിയുടെ കൊലപാതകത്തിൽ വൻ പ്രതിഷേധവും ജനരോഷവും കത്തിനിൽക്കുന്നതിനിടയിൽ പ്രതി വെടിയേറ്റു മരിച്ചതിൽ അസ്വാഭാവികതയുണ്ടെന്ന ആരോപണവും ശക്തമാണ്. ജനരോഷംതണുപ്പിക്കാനുള്ള തന്ത്രമാണോ അരങ്ങേറിയതെന്ന സംശയം വിവിധ കോണുകളിൽനിന്ന്ഉയർന്നുകഴിഞ്ഞു. ഏറ്റുമുട്ടൽ കൊലയാണ് നടന്നതെന്നു പ്രതിപക്ഷവും ആരോപിക്കുന്നു.
National
ലഖ്നൗ: മരുമകളെ ക്രൂര പീഡനത്തിനിരയാക്കിയ ഭർതൃ പിതാവ് പിടിയിൽ. മരുമകളെ പീഡിപ്പിക്കുകയും ഗാർഹിക പീഡനത്തിന് ഇരയാക്കുകയും ചെയ്ത മുകേഷ് കുമാർ തിവാരി(58)യാണ് പിടിയിലായത്. മാസങ്ങളോളം പോലീസിനെ വെട്ടിച്ച് കഴിഞ്ഞിരുന്ന ഇയാളുടെ രഹസ്യതാവളത്തേക്കുറിച്ച് വിവരം ലഭിച്ചതോടെയാണ് അറസ്റ്റ്.
2023 നവംബറിലാണ് മുകേഷ് കുമാർ തിവാരിയുടെ മകന്റെ വിവാഹം നടക്കുന്നത്. അക്കാലം മുതൽ സ്ത്രീധനത്തിന്റെ പേരിലും യുവതി മാനസിക, ശാരീരിക പീഡനത്തിനിരയായിരുന്നു. നിബന്ധിച്ച് മദ്യം കുടിപ്പിക്കുന്നതടക്കമുള്ള പീഡനവും യുവതി നേരിടേണ്ടി വന്നിരുന്നു. 2024 ഏപ്രിൽ 20നാണ് യുവതിയെ ഭർതൃ പിതാവ് പീഡിപ്പിക്കുന്നത്. മൂന്ന് ദിവസം മുറിയിൽ അടച്ചിട്ടായിരുന്നു പീഡനം. ഇതിനിടയിലാണ് യുവതി പോലീസിനെ രഹസ്യമായി ബന്ധപ്പെട്ടത്.
റെയിൽവേ സീനിയർ എൻജിനീയറായ പ്രതിയെ ആലംബാഗിലെ റെയിൽവേ കാര്യേജ് റിപ്പയർ വർക്ക്ഷോപ്പിന് സമീപത്തുനിന്നാണ് പിടികൂടിയത്. സ്ത്രീധന പീഡനം, മർദനം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ഭർത്താവും സുഹൃത്തുക്കളും ഭർതൃസഹോദരിമാരും വീട്ടിൽ നിരന്തരം മദ്യപാർട്ടികൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഇതേക്കുറിച്ച് ഭർതൃപിതാവിനോട് പരാതിപ്പെട്ടപ്പോൾ അത്തരം പാർട്ടികൾ പണക്കാരുടെ വിനോദങ്ങളാണെന്നായിരുന്നു പ്രതി മരുമകളോട് പറഞ്ഞത്.
Kerala
ഷൊർണൂർ: വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വാടാനംകുർശി പൊയിലൂർ സ്വദേശി ജയയുടെ വീട്ടുമുറ്റത്താണു അജ്ഞാതന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാൾ വീട്ടുമുറ്റത്തെത്തി സ്വയം തീകൊളുത്തി മരിച്ചതാണെന്നാണു പ്രാഥമിക നിഗമനം.
തിങ്കളാഴ്ച അർധരാത്രിയാകാം സംഭവമെന്നു സംശയിക്കുന്നു. പുലർച്ചെ വീടിനു സമീപത്തെ തെങ്ങിന്റെ ചുവട്ടിലാണു മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ മഴ പെയ്തതിനാൽ മൃതദേഹം പൂർണമായും കത്താത്ത നിലയിലാണ്. ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Kerala
കാസർഗോഡ്: എംഡിഎംഎയുമായി രണ്ട് പേര് പിടിയില്‍. ചന്തേര പോലീസിന്റെ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്.
വലിയപറമ്പ് മാടക്കാല്‍ സ്വദേശി മുനീര്‍ എം.കെ, പയ്യന്നൂര്‍ കവ്വായി സ്വദേശി മുഹമ്മദ് സാജിദ് കെ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 1.20 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
പ്രദേശത്ത് ലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് സംശയിക്കുന്നു.
Kerala
തിരുവനന്തപുരം: പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ ഇന്നലെ നടന്ന ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച വഴിയിൽ എല്ലാം പോലീസുകാരെ സുരക്ഷാ ജോലിക്ക് നിയോഗിച്ച് റൂറൽ എസ്പി.
വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദം കത്തുന്നതിനാൽ മുഖ്യമന്ത്രിയെ തടയാൻ സാധ്യതയുണ്ടെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷയ്ക്കായി വൻ പോലീസ് ക്രമീകരണം ഒരുക്കിയത്.
എന്നാൽ, യാത്രയ്ക്കു മുൻപു തന്നെ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിന് ഇതുസംബന്ധിച്ച വിവരം ലഭിച്ചു. തുടർന്ന് ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു. വൻ സുരക്ഷ ഉടൻ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് പോലീസ് മേധാവിക്കു നിർദേശം നൽകി.
തിരുവനന്തപുരം റൂറൽ പോലീസ് ജില്ലയിലെ വിവിധ സബ്ഡിവിഷനിൽ നിന്നുള്ള 92 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. ഇതോടെ ഡിവൈഎസ്പി, സിഐ, എസ്ഐ തസ്തികയിലുള്ള രണ്ടു ഡസനോളം ഉദ്യോഗസ്ഥരെയും വിവിധ പോയിന്റുകളിൽ വിന്യസിച്ച അൻപതോളം പോലീസുകാരേയും പിൻവലിച്ചു.
നെടുമങ്ങാട് സബ്ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥർ മാത്രമായിരുന്നു ചടങ്ങിലെ സുരക്ഷയ്ക്കുണ്ടായിരുന്നത്.
Editorial
‘അപൂർവ’ ഒരു വ്യാജ പോക്സോ കേസിലെ പതിമൂന്നുകാരിയുടെ വ്യാജപ്പേരാണ്. കഴിഞ്ഞദിവസം അവളുടെ സഹോദരി ടീച്ചറോട് പറഞ്ഞു, അപൂർവയെ സഹപാഠികൾ ഉൾപ്പെടെ 11 പേർ പീഡിപ്പിച്ചെന്ന്. ടീച്ചർ സ്വാഭാവികമായി ചൈൽഡ് ഹെൽപ്ലൈനിൽ വിവരമറിയിച്ചു.
പിന്നെ കേസായി, പ്രതികളെ പിടിക്കലായി, ചോദ്യം ചെയ്യലായി, വാർത്തയായി... ഒടുവിൽ പരാതി വ്യാജമാണെന്നു പോലീസ് കണ്ടെത്തി. പ്രണയം നിരസിച്ചതിന്റെ വൈരാഗ്യമാണത്രേ. കേസ് അവസാനിപ്പിച്ചേക്കാമെന്നു വച്ചപ്പോൾ, പെൺകുട്ടിയുടെ മൊഴി വിശ്വസിച്ചു കസ്റ്റഡിയിലെടുത്ത തന്നെ പോലീസ് ക്രൂരമായി മർദിച്ചെന്ന ആരോപണവുമായി യുവാവ് രംഗത്തെത്തി. കഴിഞ്ഞ ദിവസം, മകളെ പീഡിപ്പിച്ചെന്ന കേസിൽ അച്ഛനെ കോടതി വെറുതേ വിട്ട സംഭവവുമുണ്ടായി.
മകളെക്കൊണ്ട് ഇതു ചെയ്യിച്ചത് അമ്മയാണെന്നാണ് അദ്ദേഹം കോടതിയിൽ പറഞ്ഞത്. വ്യാജ പോക്സോ കേസുകൾ കേരളത്തിൽ ഉൾപ്പെടെ പെരുകുകയാണ്. നിരപരാധികളുടെ കണ്ണീർ ഏറ്റവും കൂടുതൽ വീഴ്ത്തുന്ന നിയമമായി പോക്സോ മാറാതിരിക്കാൻ പോലീസും മാധ്യമങ്ങളും ജാഗ്രത പാലിക്കണം.
കേരളത്തിലെ നിരവധി വ്യാജ പോക്സോ കേസുകളിൽ ഏറ്റവും പുതിയതു മാത്രമാണ് അപൂർവയുടേത്. ഈ പീഡന കഥ ഏതാനും ദിവസം ചൂടു വാർത്തയായിരുന്നു. സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിലും സ്കൂളിലെ ശുചിമുറിയിലും വച്ചു പീഡിപ്പിച്ചെന്നായിരുന്നു മൊഴി. കസ്റ്റഡിയിലെടുത്ത പോലീസ് തന്നെ ബൂട്ടിട്ടു ചവിട്ടുകയും മുടിയിൽ പിടിച്ചു വലിച്ചുയർത്തുകയും കാൽവെള്ളയിൽ ചൂരലിനടിക്കുകയും ചെയ്തെന്നാണ് വിട്ടയയ്ക്കപ്പെട്ട യുവാക്കളിലൊരാൾ ആരോപിച്ചത്.
പെൺകുട്ടി പറഞ്ഞ പീഡനം നടന്നിട്ടില്ലെന്നാണ് വൈദ്യപരിശോധനാ റിപ്പോർട്ട്. പക്ഷേ, അതുവരെ കാത്തുനിൽക്കാതെ പോലീസ് കുറ്റാരോപിതരെ കൈകാര്യം ചെയ്തു എന്നു വേണം കരുതാൻ. പോക്സോ കേസുകളിൽ നടപടി വൈകിയാൽ തങ്ങളും പ്രതിസ്ഥാനത്തായേക്കാമെന്ന സമ്മർദം പോലീസിനുമുണ്ട്. പക്ഷേ, നിരപരാധികളെ ചവിട്ടിമെതിക്കാൻ അതു ന്യായമല്ല.
പെൺകുട്ടിയെ കൗൺസലിംഗിനു വിധേയയാക്കി വിശദമായ അന്വേഷണത്തിനു പോലീസ് ഒരുങ്ങുന്നുണ്ട്; നല്ലത്. പോക്സോ കേസിലെ ഇരകൾ കുട്ടികളാണ്. അവരുടെ വാക്കുകൾക്കൊപ്പം വൈദ്യപരിശോധനാഫലവും ഗൗരവത്തിലെടുക്കുകയും വകതിരിവുള്ള ഉദ്യോഗസ്ഥർ ശാസ്ത്രീയ കുറ്റാന്വേഷണരീതികൾ അവലംബിക്കുകയും വേണം.
പോക്സോ കേസ് (ലൈംഗികാതിക്രമ ബാലസംരക്ഷണ നിയമം 2012) ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ ബാല്യ-കൗമാരങ്ങളുടെ കാവൽക്കോട്ടയാണ്. 2019ലെ ഭേദഗതിപ്രകാരം, 16 വയസിൽ താഴെയുള്ളവരുടെ കേസിൽ വധശിക്ഷ വരെ ലഭിച്ചേക്കും. പക്ഷേ, ഈ നിയമത്തിന്റെ പഴുതുകളിൽ പറ്റിപ്പിടിച്ചു വളരാൻ ശ്രമിക്കുന്ന അന്തകവിത്തുകളുമുണ്ട്. കുട്ടികളെക്കൊണ്ട് കള്ളക്കേസ് കൊടുപ്പിക്കുന്ന കുറ്റവാളികളുടെ എണ്ണം കോടതികളെയും അന്പരപ്പിച്ചിരിക്കുകയാണ്.
ചില കേസുകളിൽ അപക്വമതികളായ കുട്ടികൾതന്നെ ശത്രുസംഹാരത്തിന് ഇറങ്ങുന്നു. അപൂർവയുടേത് അത്തരമൊരു കേസായിരുന്നു. 2024 ഒക്ടോബറിലാണ്, രണ്ടര വയസുള്ള മകളെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായിരുന്ന പിതാവിനെ കരുനാഗപ്പള്ളി പോക്സോ കോടതി വെറുതേ വിട്ടത്. 2025 മാർച്ചിൽ ഒന്നരവയസുള്ള മകളെ അമ്മ പീഡിപ്പിച്ചെന്നു പരാതി കൊടുത്തത് അച്ഛനാണ്.
മുലകുടി മാറാത്ത കുഞ്ഞിനെ അമ്മ പീഡിപ്പിച്ചെന്ന കേസിൽ പോലീസ് കേസെടുത്തതിൽ ആശ്ചര്യം പ്രകടിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതി അമ്മയ്ക്കു ജാമ്യം കൊടുത്തത്. 2022 ഓഗസ്റ്റിലാണ് സ്കൂളിൽ സെക്യൂരിറ്റി ജീവനക്കാരനായ 75കാരൻ തന്നെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നു വിദ്യാർഥിനി പരാതി കൊടുത്തത്. ഒന്‍പതു മാസം ജയിലിൽ കിടന്നു. പക്ഷേ, വിസ്താരത്തിനിടെ കുട്ടി കരഞ്ഞുകൊണ്ട് സത്യം തുറന്നുപറഞ്ഞു.
കാമുകനെ രക്ഷിക്കാനാണ് തെറ്റായ മൊഴി നൽകിയത്. 2025 മാർച്ചിലാണ് പാരാമെഡിക്കൽ സ്ഥാപനം നടത്തിയിരുന്ന ഒരാൾ ട്രെയിനിലും സ്ഥാപനത്തിലും വച്ച് പീഡിപ്പിച്ചെന്ന് വിദ്യാർഥിനി ആരോപിച്ചത്. വിവാഹിതനായ കാമുകൻ കുടുക്കിയതാണ്. പീഡനക്കേസിൽ പെട്ടതോടെ അയാളുടെ തൊഴിലും സമൂഹജീവിതവുമെല്ലാം താറുമാറായി. എട്ടു വർഷത്തിനുശേഷം ധ്യാനത്തിനിടെ പെൺകുട്ടി ഭർത്താവുമൊത്തു വന്നു അയാളോടും ഭാര്യയോടും മാപ്പു പറഞ്ഞു.
ഭർത്താവുമായുള്ള തർക്കം ജയിക്കാൻ കുട്ടികളെ ഉപയോഗിച്ച് വ്യാജ ലൈംഗികാരോപണം ഉന്നയിക്കുന്ന പ്രവണത വർധിക്കുകയാണെന്നും ഇതു വിവാഹമോചനക്കേസുകളിലെ ഏറ്റവും നികൃഷ്ടവശമാണെന്നും സുപ്രീംകോടതി പറഞ്ഞത് ഇക്കഴിഞ്ഞ മേയിലാണ്. പോക്സോ നിയമത്തിന്റെ നികൃഷ്ടമായ ദുരുപയോഗം പകർച്ചവ്യാധിയാകരുത്.
ലളിതമാണ് കാര്യങ്ങൾ; കള്ളക്കേസുകൾ പോക്സോ കേസുകളിലും ഉണ്ടാകുമെന്നും പോക്സോയുടെ ഇരപക്ഷ കഠിനവകുപ്പുകൾ കുറ്റാരോപിതരെ അങ്ങേയറ്റം നിസഹായരാക്കുന്നതിനാൽ ആഘാതമേറെയുണ്ടാകുമെന്നും നികൃഷ്ടർ നിയമം ദുരുപയോഗിക്കുമെന്നും കുറ്റവിമുക്തരായാലും ഉത്തരവാദിത്വരഹിത പൊതുബോധം നിരപരാധികളെ മരണം വരെ വേട്ടയാടുമെന്നുമുള്ള മുൻവിധി പോലീസിനും മാധ്യമങ്ങൾക്കും ഉൾപ്പെടെ ഉണ്ടാകണം.
ഈ കരുതലിന്റെ ഗുണഫലം യഥാർഥ കുറ്റവാളികൾക്കും ലഭിച്ചേക്കാം. പക്ഷേ, ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതല്ലോ.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേരെ പിടികൂടി പോലീസ്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ബിജു എന്ന പൊടിയൻ, ഇയാളുടെ മകൻ മിഥിൻ, സഹോദരൻ വിജിൻ എന്നിവരാണ് പിടിയിലായത്. ഇവർ കാഞ്ഞിരംകുളം പോലീസിന്റെ കസ്റ്റഡിയിലാണ്.
കൊലപാതകം നടത്തുമ്പോൾ പ്രതികൾ മദ്യലഹരിയിലായിരുന്നു. കാഞ്ഞിരംകുളം ആലുനിന്നകുഴി എന്ന സ്ഥലത്ത് വച്ചാണ് കൊലപാതകം നടന്നത്. മനോജ് എന്ന് വിളിക്കുന്ന മനു ആണ് കൊല്ലപ്പെട്ടത്.
മിഥിന്റെ വീട്ടിൽ സഹോദരനെ കാണാൻ എത്തിയ യുവാവിന്റെ ബൈക്കിന്റെ പെട്രോൾ തീരുകയും പെട്രോൾ വാങ്ങി ഒഴിച്ച ശേഷം ബൈക്ക് റെയ്സ് ചെയ്യുകയും ചെയ്തു. എന്നാൽ ബൈക്ക് റെയ്സ് ചെയ്തത് സമീപവാസിയായ മനോജ് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഉണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.