x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രതികളെ കുടുക്കിയത് പോലീസിന്‍റെ അന്വേഷണ മികവ്

വെബ് ഡെസ്ക്
Published: July 14, 2026 01:16 AM IST | Updated: July 14, 2026 01:16 AM IST

പ്രതികളെ കുടുക്കിയത് പോലീസിന്‍റെ അന്വേഷണ മികവ്

കറുകച്ചാൽ: കൊച്ചുറോഡ്, കണിച്ചുകുളം, തുരുത്തി, വഴി കറുകച്ചാൽ പോലീസ് ചിങ്ങവനം മാളികപ്പടിയിലെത്തി. പ്രതികളിലേക്കുള്ള തുമ്പും കണ്ടെത്തി. 24 മണിക്കൂറിനകം പ്രതികൾ വലയിൽ. മധ്യവയ്സ്ക്കനു മദ്യം നൽകി അബോധാവസ്ഥയിലാക്കി തട്ടികൊണ്ടു പോയി സ്വർണ്ണമാല കവർന്ന കേസിലെ പ്രതികളെ കണ്ടെത്തിയത് കറുകച്ചാൽ പോലീസിന്‍റെ അന്വേഷണ മികവ് .

ജോസഫിന്‍റെ പരാതിയെ തുടർന്ന് പോലീസ് ഉടൻ തന്നെ അന്വേക്ഷണം ആരംഭിച്ചെങ്കിലും ആദ്യം തുമ്പൊന്നും ലഭിച്ചില്ല. കറുകച്ചാൽ സെൻട്രൽ ജംഗ്ഷനിലെ സ്ഥാപനങ്ങളിലെ സിസി കാമറകളിൽ നിന്ന് ഇവരുടെ ദൃശ്യങ്ങൾ വ്യക്തമായിരുന്നില്ല.

എന്നാൽ കറുകച്ചാൽ പഞ്ചായത്തിന്‍റെ കാമറകളിൽ ഇവരുടെയും, ഇവർ സഞ്ചരിച്ച ബൈക്കുകളുടെയും ദൃശ്യം നന്നായി പതിഞ്ഞിരുന്നു. തുടർന്ന് കണിച്ചുകുളം, മാമ്മൂട്, കൊച്ചു റോഡ്, കാലായി പടി, തുരുത്തി , കുറിച്ച് ഔട്ട് പോസ്റ്റ്, ചിങ്ങവനം മാളികപ്പടി തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി സ്ഥാപനങ്ങളിലെ സിസിടിവി കാമറകൾ പരിശോധിച്ച് പ്രതികൾ സഞ്ചരിച്ച വഴികൾ മനസിലാക്കി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്തുന്നത്. ബൈക്കിന്‍റെ നമ്പർ തിരിച്ചറിഞ്ഞ പോലിസ് ഉടമയുടെ വിലാസം ശേഖരിച്ചു.

ആദ്യ ഉടമ ഏതാനും വർഷങ്ങൾക്കുമുമ്പ് ഈ ബൈക്ക് വിറ്റിരുന്നു. ബൈക്ക് വാങ്ങിയ ആളെ സമീപിച്ചു നടത്തിയ അന്വേഷണവും പ്രതികളെ കണ്ടെത്താൻ സഹായകമായി. സുധീഷ് കുമാർ കാവാലത്തു വാടകയ്ക്കും, അനിൽ നാലു കോടിയിൽ ബന്ധുവിനൊപ്പവുമാണ് താമസം. ഇവരുടെ പേരിൽ വധശ്രമം, മോഷണം തുടങ്ങിയ നിരവധി കേസുകൾ ഉള്ളതായും മൂന്നു പ്രതികളും കൂട്ടുചേർന്നാണ് കുറ്റ കൃത്യങ്ങൾ നടത്തുന്നതെന്നും പോലീസ് പറഞ്ഞു.

 

Tags : Nattuvishesham LocalNews Police

Recent News

Corehub Up