റോഷി അഗസ്റ്റിൻ
ഇടുക്കി: മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. വിജിലൻസ് ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് ദക്ഷിണ മേഖല വിജിലൻസ് എസ്പിക്ക് കൈമാറിയത്.
എസ്പിയുടെ പരിശോധനയ്ക്ക് ശേഷം ഈ റിപ്പോർട്ട് വിജിലൻസ് ഉന്നതതലത്തിലേക്ക് അയക്കും. ഇതിന് ശേഷമായിരിക്കും പരാതിയിൽ ഔദ്യോഗികമായി കേസെടുക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക. എന്നാൽ, പ്രാഥമിക അന്വേഷണത്തിൽ റോഷി അഗസ്റ്റിനെതിരെയുള്ള പരാതിയിൽ പറയുന്ന തരത്തിലുള്ള ക്രമക്കേടുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന.
മലങ്കര ടൂറിസം പ്രോജക്ടിൽ ജലവിഭവ വകുപ്പിന്റെ കീഴിൽ 112 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് കാണിച്ച് മുട്ടം സ്വദേശിയായ പ്രാദേശിക കോൺഗ്രസ് നേതാവ് ബേബി ജോസാണ് പരാതി നൽകിയിരുന്നത്. ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മുന്നൂറോളം ഏക്കർ ഭൂമി, കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിക്ക് 30 വർഷത്തേക്ക് വളരെ തുച്ഛമായ തുകയ്ക്ക് കരാർ നൽകി എന്നതായിരുന്നു പരാതിയിലെ പ്രധാന ആരോപണം.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash