x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വർണമാല കവർച്ച പ്രതികളെ കുടുക്കിയത് പോലീസിന്‍റെ അന്വേഷണമികവ്

വെബ് ഡെസ്ക്
Published: July 14, 2026 01:37 AM IST | Updated: July 14, 2026 01:37 AM IST

പ്രതീകാത്മക ചിത്രം

കറുകച്ചാൽ: മധ്യവയ്സ്കനു മദ്യം നൽകി അബോധാവസ്ഥയിലാക്കി തട്ടിക്കൊണ്ടുപോയി സ്വർണമാല കവർന്ന കേസിലെ പ്രതികളെ കണ്ടെത്തിയത് കറുകച്ചാൽ പോലീസിന്‍റെ അന്വേഷണ മികവ്.

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്.
കറുകച്ചാൽ പഞ്ചായത്തിന്‍റെ കാമറകളിൽ ഇവരുടെയും, ഇവർ സഞ്ചരിച്ച ബൈക്കുകളുടെയും ദൃശ്യം പതിഞ്ഞിരുന്നു. തുടർന്ന് നിരവധി സ്ഥലങ്ങളിലെ സ്ഥാപനങ്ങളിലെ സിസിടിവി കാമറകൾ പരിശോധിച്ച് പ്രതികൾ സഞ്ചരിച്ച വഴികൾ മനസിലാക്കി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്തുന്നത്.

ബൈക്കിന്‍റെ നമ്പർ തിരിച്ചറിഞ്ഞ പോലീസ് ഉടമയുടെ വിലാസം ശേഖരിച്ചു. ആദ്യ ഉടമ ഏതാനും വർഷങ്ങൾക്കുമുമ്പ് ഈ ബൈക്ക് വിറ്റിരുന്നു. ബൈക്ക് വാങ്ങിയ ആളെ സമീപിച്ചു നടത്തിയ അന്വേഷണം പ്രതികളെ കണ്ടെത്താൻ സഹായകമായി. പ്രതികളായ സുധീഷ് കുമാർ കാവാലത്തു വാടകയ്ക്കും അനിൽ നാലുകോടിയിൽ ബന്ധുവിനൊപ്പവുമാണ് താമസം. ഇവരുടെ പേരിൽ വധശ്രമം, മോഷണം തുടങ്ങിയ നിരവധി കേസുകൾ ഉള്ളതായും പോലീസ് പറഞ്ഞു.

Tags : Nattuvishesham LocalNews Police

Recent News

Corehub Up