Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : June

ജൂണ്‍ അവസാനവാരം തിയറ്ററുകളിൽ; റൈസിംഗ് എംബേഴ്‌സ് പ്രദര്‍ശനത്തിന്

ക്രിസ്തുവിന്‍റെ മരണശേഷമുള്ള 21 നൂറ്റാണ്ടുകളില്‍ ക്രിസ്തുമതം വളര്‍ന്നതിന്‍റെ ചരിത്രം പ്രമേയമാകുന്ന ഇംഗ്ലീഷ് എഐ സിനിമ റൈസിംഗ് എംബേഴ്‌സ് ജൂണ്‍ അവസാനവാരത്തില്‍ തിയറ്ററുകളില്‍ എത്തും.

പൂര്‍ണമായും ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍മിച്ചിരിക്കുന്ന ചിത്രം, ഒരു ഫിലിം കോളജ് കാമ്പസിനകത്ത് പൂര്‍ണമായും തയാറാകുന്ന സിനിമയാണ്.

ഒരു എഐ ഡോക്യുമെന്‍ററിയായി കണ്ട സ്വപ്‌നമാണ് 120 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയായി മാറിയത്. മറ്റക്കര ക്രിയേറ്റീവ് ഹട്ട് അക്കാദമിയിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

കോളജ് ഡയറക്ടര്‍ എബിന്‍ അലക്‌സ്, അനു ജോസഫ്, ലിസി കെ. ഫെര്‍ണാണ്ടസ് എന്നിവരുടെ സംവിധാന മേല്‍നോട്ടത്തില്‍ ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളില്‍നിന്നുള്ള 20 വിദ്യാര്‍ഥികള്‍ സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചുണ്ട്.

ചിത്രത്തിന്‍റെ കഥ രചിച്ചിരിക്കുന്നത് പി.ജെ. കുര്യാച്ചന്‍, ജോണി ഫിലിപ്പ് എന്നിവരാണ്. കഥാപാത്രങ്ങളുടെ രൂപകല്‍പ്പന, ദൃശ്യാവിഷ്‌കാരം, പശ്ചാത്തല സംഗീതം തുടങ്ങി സിനിമയുടെ എല്ലാ ഘടകങ്ങളും നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണ് സൃഷ്ടിച്ചിരിക്കുന്നത്.

20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ക്രിയേറ്റീവ് ഹട്ട് അക്കാദമിയില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നും ഫോട്ടോഗ്രഫി, സിനിമാറ്റോഗ്രഫി, ഫിലിംമേക്കിംഗ് എന്നിവ പഠിക്കാന്‍ കുട്ടികള്‍ എത്തുന്നുണ്ട്.

സിനിമയുടെ ദൃശ്യങ്ങള്‍, പാട്ട്, കഥാപാത്രങ്ങള്‍ എല്ലാം എഐയാണ്. റൈസിംഗ് എംബേഴ്‌സ് സാങ്കേതിക നവീകരണവും ആത്മീയ പ്രമേയവും സമന്വയിപ്പിക്കുന്ന വ്യത്യസ്ത സിനിമാനുഭവമായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Business

ജൂണിലെ താരം ഹ്യുണ്ടായി ക്രെറ്റ

മുംബൈ: ജൂണിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ ക്രെറ്റയെന്ന് ഹ്യുണ്ടായി ഇന്ത്യ പ്രഖ്യാപിച്ചു. ജൂണിൽ 15,786 യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നത്.


മാർച്ച്, ഏപ്രിൽ മാസങ്ങളിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായിരുന്നു ഈ ജനപ്രിയ മിഡ്-സൈസ് എസ്‌‌യുവി.


“ക്രെറ്റ വെറുമൊരു ഉത്പന്നമല്ല, 12 ലക്ഷത്തിലധികം ഇന്ത്യൻ കുടുംബങ്ങളുടെ വികാരമാണ്. കഴിഞ്ഞ ദശകത്തിൽ, ബ്രാൻഡ് ക്രെറ്റ എസ്‌യുവി മേഖലയെ സ്ഥിരമായി പുനർനിർവചിക്കുകയും ഇന്ത്യയിലെ ഹ്യുണ്ടായിയുടെ വളർച്ചയുടെ ശക്തമായ ഒരു സ്തംഭമായി തുടരുകയും ചെയ്തു. രാജ്യത്ത് 10 വർഷം പൂർത്തിയാക്കുന്നവേളയിൽ ജൂണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറുന്നത്, ഇന്ത്യൻ ഉപഭോക്താക്കൾ ബ്രാൻഡിൽ അർപ്പിച്ച സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും തെളിവാണ്. 2015ൽ പുറത്തിറങ്ങിയശേഷം ഓരോ വർഷവും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്‌യുവിയാണ് ഹ്യുണ്ടായി ക്രെറ്റ”. ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ ഡയറക്ടറും സിഇഒയുമായ തരുണ്‍ ഗർഗ് പറഞ്ഞു. 2015 ജൂലൈയിലാണ് ക്രെറ്റ ഇന്ത്യൻ വാഹന വിപണിയിൽ എത്തിയത്.


മിഡ് സൈസ് എസ്‌യുവി വിഭാഗത്തിൽ ക്രെറ്റ മത്സരിക്കുന്നത് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ടാറ്റ കർവ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാഖ്, ഫോക്സ് വാഗണ്‍ ടൈഗണ്‍, എംജി ആസ്റ്റർ എന്നിവയുമായാണ്.
ക്രെറ്റ പെട്രോൾ, ഡീസൽ വിഭാഗത്തിലും ഇലക്ട്രിക് വാഹനമായും ലഭിക്കുന്നതാണ്.

Latest News

Corehub Up