Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : June

അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനം ജൂണിൽ ഉയർന്നു

ന്യൂഡൽഹി: ഇന്ത്യയുടെ ഒൻപത് അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനം ജൂണിൽ അഞ്ച് മാസത്തെ ഉയർന്ന നിരക്കിൽ.

സിമന്‍റ്, വൈദ്യുതി, ഇരുന്പയിര് എന്നിവയുടെ ഉത്പാദനം ഉയർന്നതോടെയാണ് അടിസ്ഥാനവികസന മേഖലകളുടെ ഉത്പാദനവളർച്ച ജൂണിൽ അഞ്ച് മാസത്തെ ഉയർന്ന നിരക്കായ അഞ്ചു ശതമാനത്തിലെത്തിയത്. മുൻവർഷം ജൂണിൽ ഇത് 1.1 ശതമാനവും മുൻ മാസം മേയിൽ 3.2 ശതമാനവുമായിരുന്നു.

ഇന്നലെ പുറത്തുവിട്ട വിവരങ്ങൾ 2022-23നെ പുതിയ അടിസ്ഥാനവർഷമാക്കിയുള്ളതാണ്. മുൻപ് 2011-12 ആയിരുന്നു അടിസ്ഥാന വർഷം. കൂടാതെ, ഇൻഡക്സിലേക്ക് ഇരുന്പയിര് കൂടി ഉൾപ്പെടുത്തിയതോടെ അടിസ്ഥാന മേഖലകളുടെ എണ്ണം ഒൻപതായി ഉയർന്നു. മുന്പ് അസംസ്കൃത എണ്ണ, പെട്രോളിയം റിഫൈനറി, സിമന്‍റ്, വൈദ്യുതി, പ്രകൃതിവാതകം, വളം, ഫിനിഷ്ഡ് സ്റ്റീൽ, കൽക്കരി എന്ന് പ്രധാന എട്ട് പ്രധാന മേഖലകളുടെ പ്രകടനമാണ് സർക്കാർ പ്രതിമാസ അടിസ്ഥാനത്തിൽ വിലയിരുത്തിയത്.

വ്യവസായ, അടിസ്ഥാനസൗകര്യ വികസനത്തിന്‍റെ പ്രധാന സൂചകമായി കോർ സെക്ടർ സൂചിക ഉപയോഗിക്കുന്നതിനാൽ ഈ പരിഷ്കാരം വളരെ പ്രധാനപ്പെട്ടതാണ്. ഉത്പാദനത്തിന്‍റെ നിലവിലെ ഘടന കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കാൻ പുതിയ അടിസ്ഥാനവർഷം നിശ്ചയിച്ചിരിക്കുന്നത്. ഇരുന്പയിര് ഉൾപ്പെടുത്തിയത് സൂചികയുടെ വ്യാപ്തി വർധിപ്പിക്കുന്നു.

ജൂണിലെ വളർച്ചയ്ക്കു കാരണം

  • സിമന്‍റ്, വൈദ്യുതി: ഇവ രണ്ടിന്‍റെയും ഉത്പാദനം ജൂണിൽ 9.8% വീതം വർധിച്ചു.
  • പുതുതായി ഉൾപ്പെടുത്തിയ ഇരുന്പയിര് ഉത്പാദനത്തിൽ 43.9% വർധനവുണ്ടായി.
  • അസംസ്കൃത എണ്ണ, പ്രകൃതി വാതകം, റിഫൈനറി ഉത്പന്നങ്ങൾ, വളം എന്നിവയുടെ ഉത്പാദനത്തിലുണ്ടായ ഇടിവ് പരിഹരിക്കാൻ ഈ മേഖലകളിലെ വളർച്ച സഹായിച്ചു.
  • മേയ് മാസത്തെ അപേക്ഷിച്ച് ജൂണിലുണ്ടായ ഈ മുന്നേറ്റം സാന്പത്തികവർഷത്തിന്‍റെ ആദ്യ പാദത്തിന്‍റെ അവസാനത്തിൽ കൂടുതൽ കരുത്താർജിച്ച വേഗത്തെ സൂചിപ്പിക്കുന്നു.

ഏപ്രിൽ-ജൂണ്‍ പാദത്തിലെ പ്രകടനം

2026-27 സാന്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂണ്‍) ഈ പ്രധാന മേഖലകൾ 3.6 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് ഒരു ശതമാനം മാത്രമായിരുന്നു.

മുൻവർഷത്തെ അപേക്ഷിച്ച് അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെയാണ് സാന്പത്തികവർഷം ആരംഭിച്ചിരിക്കുന്നത് എന്ന് ആദ്യ പാദത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാലും വിവിധ മേഖലകളിലെ പ്രകടനം ഇപ്പോഴും അസമമായ രീതിയിലാണ് തുടരുന്നത്.

NRI

"ഓൾ അയർലൻഡ് വടംവലി മത്സരം' ജൂൺ ആറിന് ന്യൂകാസ്റ്റിൽ വെസ്റ്റിൽ

ഡബ്ലിൻ: അയർലൻഡിലെ കായിക പ്രേമികൾ കാത്തിരിക്കുന്ന 2026ലെ വടംവലി മാമാങ്കത്തിലെ ആദ്യ മത്സരത്തിന് വേദിയൊരുങ്ങുന്നു. ജൂൺ ആറിന് കൗണ്ടി ലിമെറിക്കിലെ ന്യൂകാസ്റ്റിൽ വെസ്റ്റ് ക്രിക്കറ്റ് ഗ്രൗണ്ടിൽ (Eir Code: V42 N611) വച്ചാണ് മത്സരം.

ന്യൂകാസ്റ്റിൽ വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്‍റെ (NICA) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ പോരാട്ടത്തിൽ അയർലണ്ടിലെ പ്രഗത്ഭരായ നിരവധി ടീമുകളാണ് പോരാടുന്നത്.

രാവിലെ ഒമ്പതിന് ആരംഭിക്കുന്ന വടംവലി മത്സരത്തിലെ വിജയികൾക്കായി ഒന്നാം സമ്മാനമായി 1000 യൂറോയും രണ്ടാം സമ്മാനമായി 750 യൂറോയും മൂന്നാം സമ്മാനമായി 500 യൂറോയും നാലാം സമ്മാനമായി 250 യൂറോയും നൽകും.

ഇതോടനുബന്ധിച്ച് നടത്തപ്പെടുന്ന ന്യൂകാസ്റ്റിൽ വെസ്റ്റ് സമ്മർ ഫെസ്റ്റിനോടനുബന്ധിച്ച് ആകർഷകമായ സിനിമാറ്റിക് ഡാൻസ് മത്സരവും അരങ്ങേറും. സിനിമാറ്റിക് ഡാൻസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 150, 100, 50 യൂറോ എന്നിങ്ങനെ സമ്മാനങ്ങൾ ലഭിക്കുന്നതാണ്.

വടംവലി മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് 100 യൂറോ രജിസ്ട്രേഷൻ ഫീസും സിനിമാറ്റിക് ഡാൻസ് മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് 50 യൂറോ രജിസ്ട്രേഷൻ ഫീസും ഉണ്ടായിരിക്കുന്നതാണ്.

ഇവ കൂടാതെ കാണികൾക്കായി ഗാനമേള, വൈവിധ്യമാർന്ന ഇന്ത്യൻ ഫുഡ് സ്റ്റാളുകൾ, കുട്ടികൾക്കായി ബൗൺസിംഗ് കാസിൽ തുടങ്ങി നിരവധി വിനോദ പരിപാടികളും സമ്മർ ഫെസ്റ്റിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

രാത്രി ഒമ്പത് വരെ നീണ്ടുനിൽക്കുന്ന ഈ പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. വിശാലമായ പാർക്കിംഗ് സൗകര്യവും ഗ്രൗണ്ടിൽ ലഭ്യമായിരിക്കും.

മത്സരങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക: സിബി ജോണി - 087 141 8392, ടിനു ജോയ് - 089 488 2360.

International

ജൂണില്‍ കര്‍ദിനാള്‍മാരുടെ സമ്മേളനം

വത്തിക്കാന്‍ സിറ്റി: ജൂണ്‍ 26, 27 തീയതികളില്‍ കര്‍ദിനാള്‍മാരുടെ സമ്മേളനം നടക്കും. ഇതുസംബന്ധിച്ച് ലെയോ പതിനാലാമന്‍ മാര്‍പാപ്പ എല്ലാ കര്‍ദിനാള്‍മാര്‍ക്കും കത്തയച്ചു. വിശുദ്ധരായ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ദിനത്തില്‍ സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ സമ്മേളനം സമാപിക്കും.

കഴിഞ്ഞ ജനുവരി ഏഴ്, എട്ട് തീയതികളില്‍ മാര്‍പാപ്പ കര്‍ദിനാള്‍മാരുടെ സമ്മേളനം വിളിച്ചുചേര്‍ത്തിരുന്നു. തദവസരത്തില്‍, വിവിധ സംഘങ്ങളായി തിരിഞ്ഞു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആദ്യ അപ്പൊസ്തലിക് പ്രബോധനമായ ‘സുവിശേഷത്തിന്‍റെ ആനന്ദം’ (ഇവഞ്ചേലി ഗൗദിയും) എന്നതിനെക്കുറിച്ചുള്ള പഠനങ്ങളും ഉള്‍ക്കാഴ്ചകളും കര്‍ദിനാള്‍മാര്‍ പങ്കുവച്ചിരുന്നു.

ഈ പഠനങ്ങള്‍ വിലയേറിയ പൈതൃകമാണെന്നതിനാൽ അതു സംരക്ഷിക്കാനും കൂടുതല്‍ ആഴത്തില്‍ വിവേചനത്തോടെ അപഗ്രഥിക്കാനുമുള്ള തന്‍റെ ആഗ്രഹം വെളിപ്പെടുത്തിക്കൊണ്ടാണ് ജൂണില്‍ കര്‍ദിനാള്‍മാരുടെ സമ്മേളനം മാര്‍പാപ്പ വിളിച്ചുചേര്‍ത്തിരിക്കുന്നത്.

വ്യക്തിപരമായ തലത്തില്‍ സ്‌നാനം സ്വീകരിച്ച ഓരോ വ്യക്തിയെയും ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിലേക്ക് നയിക്കുന്നതിനും അങ്ങനെ ജീവിക്കുന്നതും അനുഭവിക്കുന്നതുമായ ഒരു വിശ്വാസത്തിലേക്ക് പക്വത പ്രാപിക്കാനും ഒരു മിഷനറി അജപാലന പരിചരണത്തിലേക്ക് മാറാന്‍ മാര്‍പാപ്പ കര്‍ദിനാള്‍മാരെ ക്ഷണിക്കുന്നു.

ദൈവം ലോകത്തെ സ്‌നേഹിക്കുന്നുവെന്ന ആശയവിനിമയമാണു പങ്കുവയ്ക്കപ്പെടേണ്ടതെന്നും സഭ ന്യൂനപക്ഷമായിരിക്കാവുന്ന സന്ദര്‍ഭങ്ങളില്‍പ്പോലും “എല്ലാവര്‍ക്കും പ്രത്യാശ നല്‍കുന്ന ഒരു ചെറിയ ആട്ടിന്‍കൂട്ടമായി’’ ജീവിക്കാന്‍ അവള്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് കത്തില്‍ മാര്‍പാപ്പ അടിവരയിട്ടു പറയുന്നു.

കത്ത് ഉപസംഹരിച്ചുകൊണ്ട്, കര്‍ദിനാള്‍മാരുടെ സേവനത്തിനുള്ള തന്‍റെ നന്ദി മാര്‍പാപ്പ ആവര്‍ത്തിക്കുകയും ജൂണിലെ കണ്‍സിസ്റ്ററിക്കുള്ള തയാറെടുപ്പുകള്‍ക്കായി കൂടുതല്‍ വിവരങ്ങള്‍ തുടര്‍ന്ന് അറിയിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

NRI

ഡോ. സണ്ണി സ്റ്റീഫൻ ജൂണിൽ അമേരിക്കയിൽ

അറ്റ്ലാന്‍റാ: കുടുംബജീവിതം നയിക്കുന്നവർക്ക് സമാധാന ജീവിത സന്ദേശവുമായി ഡോ. സണ്ണി സ്റ്റീഫൻ അമേരിക്കയിൽ. ജൂൺ ആദ്യവാരം മുതൽ ഒക്‌‌ടോബർ 31 വരെ അമേരിക്കയിലെ വിവിധ ദേവാലയങ്ങളിൽ അദ്ദേഹം ക്ലാസുകൾ നൽകും.

തിരുവചന ബോധ്യങ്ങളിൽ ഊന്നി കുടുംബാംഗങ്ങൾ പാലിക്കേണ്ട അടിസ്ഥാന തത്വങ്ങൾ, ദാമ്പത്യ ബന്ധത്തിന്‍റെ മഹത്വം, മാതാപിതാക്കളുടെ ഉത്തരവാദിത്വം, മാതാപിതാക്കളും മക്കളും കാത്തു സൂക്ഷിക്കേണ്ട പരസ്പര ബഹുമാനം, പ്രാർഥനാ ജീവിതം തുടങ്ങിയ നിരവധി കാര്യങ്ങൾ ഓരോ ക്ലാസുകളിലും അദ്ദേഹം വ്യാഖ്യാനിച്ച് നൽകും.

കൂടുതൽ വിവരങ്ങൾക്ക്: എബ്രഹാം മാത്യു - 678 866 5336, താരാ കുര്യൻ - 423 316 8272.

Business

ജൂണിലെ താരം ഹ്യുണ്ടായി ക്രെറ്റ

മുംബൈ: ജൂണിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ ക്രെറ്റയെന്ന് ഹ്യുണ്ടായി ഇന്ത്യ പ്രഖ്യാപിച്ചു. ജൂണിൽ 15,786 യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നത്.


മാർച്ച്, ഏപ്രിൽ മാസങ്ങളിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായിരുന്നു ഈ ജനപ്രിയ മിഡ്-സൈസ് എസ്‌‌യുവി.


“ക്രെറ്റ വെറുമൊരു ഉത്പന്നമല്ല, 12 ലക്ഷത്തിലധികം ഇന്ത്യൻ കുടുംബങ്ങളുടെ വികാരമാണ്. കഴിഞ്ഞ ദശകത്തിൽ, ബ്രാൻഡ് ക്രെറ്റ എസ്‌യുവി മേഖലയെ സ്ഥിരമായി പുനർനിർവചിക്കുകയും ഇന്ത്യയിലെ ഹ്യുണ്ടായിയുടെ വളർച്ചയുടെ ശക്തമായ ഒരു സ്തംഭമായി തുടരുകയും ചെയ്തു. രാജ്യത്ത് 10 വർഷം പൂർത്തിയാക്കുന്നവേളയിൽ ജൂണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറുന്നത്, ഇന്ത്യൻ ഉപഭോക്താക്കൾ ബ്രാൻഡിൽ അർപ്പിച്ച സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും തെളിവാണ്. 2015ൽ പുറത്തിറങ്ങിയശേഷം ഓരോ വർഷവും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്‌യുവിയാണ് ഹ്യുണ്ടായി ക്രെറ്റ”. ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ ഡയറക്ടറും സിഇഒയുമായ തരുണ്‍ ഗർഗ് പറഞ്ഞു. 2015 ജൂലൈയിലാണ് ക്രെറ്റ ഇന്ത്യൻ വാഹന വിപണിയിൽ എത്തിയത്.


മിഡ് സൈസ് എസ്‌യുവി വിഭാഗത്തിൽ ക്രെറ്റ മത്സരിക്കുന്നത് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ടാറ്റ കർവ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാഖ്, ഫോക്സ് വാഗണ്‍ ടൈഗണ്‍, എംജി ആസ്റ്റർ എന്നിവയുമായാണ്.
ക്രെറ്റ പെട്രോൾ, ഡീസൽ വിഭാഗത്തിലും ഇലക്ട്രിക് വാഹനമായും ലഭിക്കുന്നതാണ്.

Latest News

Corehub Up