Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kanjirappally

Kottayam

കാഞ്ഞിരപ്പള്ളി രൂപത സുവർണ ജൂബിലി: നേതൃസംഗമങ്ങൾ പൂർത്തിയായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ആമുഖമായി സംഘടിപ്പിക്കപ്പെട്ട നേതൃസംഗമങ്ങൾ സമാപിച്ചു. രൂപതയിലെ 13 ഫൊറോനകളെയും കേന്ദ്രീകരിച്ച് നടന്ന സംഗമപരമ്പരയ്ക്ക് ഏപ്രിൽ 26ന് പൊൻകുന്നം ഫൊറോനയിൽ നടന്ന സമ്മേളനത്തോടെയാണ് സമാപനമായത്. മാർച്ച് 14ന് വെളിച്ചിയാനിയിലാരംഭിച്ച സംഗമങ്ങളിൽ രൂപതയിലെ വിവിധ ഇടവകകളിൽ നേതൃത്വശുശ്രൂഷ നിർവഹിക്കുന്ന ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുത്തു.

ഇടവക കൈക്കാരന്മാർ, പാരിഷ് കൗൺസിൽ സെക്രട്ടറിമാർ, ജൂബിലി കമ്മിറ്റി കൺവീനർമാർ, സൺഡേ സ്കൂൾ പ്രധാനാധ്യാപകർ, വിവിധ സംഘടനകളുടെ അധ്യക്ഷന്മാർ, കുടുംബകൂട്ടായ്മ ഏകോപന കൺവീനർമാർ, പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ എന്നിവരുടെ സജീവ സാന്നിധ്യം സമ്മേളനങ്ങളെ ശ്രദ്ധേയമാക്കി.

വൈദിക-സന്യസ്ത-അല്മായ പ്രതിനിധി സമിതികൾ വിഭാവനം ചെയ്ത ജൂബിലി കർമപദ്ധതികൾ വിശദീകരിക്കുന്നതിനും അവ ഇടവകതലങ്ങളിൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുമായാണ് സംഗമങ്ങൾ ക്രമീകരിച്ചത്. രൂപത വികാരി ജനറാൾ ഫാ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, പാസ്റ്ററൽ അനിമേഷൻ ഡയറക്‌ടറും പിആർഒയുമായ ഫാ. സ്റ്റാൻലി പുള്ളോലിക്കൽ എന്നിവർ സംഗമങ്ങൾക്ക് നേതൃത്വം നൽകി.

രൂപതയുടെ സുവർണ ജൂബിലി വർഷാചരണത്തിന് 12ന് കുട്ടിക്കാനം മരിയൻ കോളജിൽ തിരിതെളിയും. സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. 12 മുതൽ 15 വരെ മരിയൻ കോളജിൽ നടക്കുന്ന എപ്പാർക്കിയൽ അസംബ്ലിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഉദ്ഘാടന സമ്മേളനത്തിൽ എപ്പാർക്കിയൽ അസംബ്ലി പ്രതിനിധികൾ പങ്കുചേരും.

Kerala

കാഞ്ഞിരപ്പള്ളിയിൽ യുവാവും വീട്ടമ്മയും വീടിനുള്ളിൽ മരിച്ച നിലയിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളി കുളപ്പുറത്ത് വീടിനുള്ളിൽ യുവാവിനെയും വീട്ടമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി. വീട്ടമ്മയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിലും യുവാവിനെ ആത്മഹത്യ ചെയ്ത നിലയിലുമാണ് കണ്ടെത്തിയത്.

ചങ്ങനാശേരി തുരുത്തി സ്വദേശി ഷേർലി മാത്യു (45) ആണ് കൊല്ലപ്പെട്ടത്. ഷേർലിയെ വീടിനുള്ളിൽ കഴുത്തറത്ത നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. യുവാവ് കോട്ടയം സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം.

ഏഴ് മാസം മുൻപാണ് യുവതി ഇവിടെ താമസിക്കാനെത്തിയതെന്ന് നാട്ടുകാർ പറയുന്നു. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. യുവാവിന്‍റെയും ഷേർലിയുടെയും മൃതദേഹങ്ങൾ ഒരേ മുറിയിലാണ് കാണപ്പെട്ടത്.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റും. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും വീടിനുള്ളിൽ പരിശോധന നടത്തും.

Kerala

സ്കൂട്ടറും തീർഥാടക ബസും കൂട്ടിയിടിച്ച് അപകടം; കോളജ് വിദ്യാർഥി മരിച്ചു

കാഞ്ഞിരപ്പള്ളി: സ്കൂട്ടറും ശബരിമല തീർഥാടകരുടെ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. കണ്ണിമല പഴയതോട്ടം സാജുവിന്‍റെ മകൻ ജെസ്വിൻ സാജു (19) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളജ് വിദ്യാർഥിയായിരുന്നു.

എരുമേലിക്ക് സമീപം ചരളയിൽ വച്ച് ഇന്നു പുലർച്ചെ ഏഴോടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ജെസ്വിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അപകടത്തിന് പിന്നാലെ ശബരിമല റൂട്ടിൽ നേരിയ ഗതാഗത തടസമുണ്ടായി. എരുമേലി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Kerala

കാഞ്ഞിരപ്പള്ളിയിൽ മധ്യവയസ്കൻ കിണറ്റിൽ മരിച്ച നിലയിൽ

കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസിയായ സലിം എന്നയാളുടെ മൃതദേഹമാണ് ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ കണ്ടെത്തിയത്.

ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനം. കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി വിവരമുണ്ട്. തിങ്കളാഴ്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ പ്രദേശത്തെ ടാപ്പിംഗ് തൊഴിലാളിയാണ് കിണറ്റിൽ മൃതദേഹം കണ്ടത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.

കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

District News

എഐ ക്വിസ് മത്സരം; സിറ്റാഡൽ റസിഡൻഷൽ സ്‌കൂളിന് ഒന്നാം സ്ഥാനം

കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ ആർട്ടിഫിഷൽ ഇന്‍റലിജൻസ് വകുപ്പ് എഐ അധിഷ്ഠിതമായ പ്രോജക്ടുകളും മറ്റും കണ്ടെത്തി വിജയിപ്പിക്കാനും എഐയോടുള്ള താത്പര്യം വർധിപ്പിക്കാനുതകുന്നതിനായി സ്കൂൾ കുട്ടികൾക്കായി നടത്തിയ എഐ ക്വിസ് മത്സരത്തിൽ റാന്നി സിറ്റാഡൽ റസിഡൻഷൽ സ്‌കൂൾ ഒന്നാം സ്ഥാനം നേടി.


മുണ്ടക്കയം സെന്‍റ് ജോസഫ് സെൻട്രൽ സ്‌കൂളിലെ ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.


വിവിധ സ്‌കൂളുകളിൽനിന്നായി 33 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
അമൽജ്യോതി ആർട്ടിഫിഷൽ ഇന്‍റലിജൻസ് വകുപ്പ് മേധാവി പ്രഫ. ഡോ. മനോജ് ടി. ജോയി ക്വിസ് നയിച്ചു.

Kerala

പ്രഭാത സവാരിക്കിടെ ലോറിയിടിച്ചു; സൈക്കിൾ യാത്രികന് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ ലോറിയിടിച്ചു സൈക്കിൾ യാത്രികന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി തുണ്ടിയിൽ സജി ഡോമിനിക് (55) ആണ് മരിച്ചത്. ഇന്നു രാവിലെ ഏഴിനായിരുന്നു സംഭവം.

സജി സഞ്ചരിച്ച സൈക്കിളിന്‍റെ പിന്നിൽ വന്ന് ലോറി ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻതന്നെ സജിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയിരുന്നു. കാഞ്ഞിരപ്പള്ളി സെന്‍റ് മേരിസ് സ്കൂളിലെ മുൻ ജീവനക്കാരനായിരുന്നു സജി.

Latest News

Corehub Up