Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karyavattom

വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

കാര്യവട്ടം: വെസ്റ്റ് ഇന്‍ഡീസിന് എതിരായ മൂന്നു മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

വെറ്ററന്‍ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവര്‍ ടീമിലുണ്ട്. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യമത്സരം. മത്സരത്തിന്‍റെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം ഇന്നു നടക്കും. ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കി.

ഇന്ത്യന്‍ ഏകദിന ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്ക് വാദ്, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍, വൈസ് ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍ണൂര്‍ ബ്രാര്‍, മുഹമ്മദ് സിറാജ്, അഖ്വിബ് നബി, യശസ്വി ജയ്‌സ്വാള്‍, നമാന്‍ ധിര്‍.

അഞ്ചു മത്സര ട്വന്‍റി-20 പരമ്പരയ്ക്കുള്ള ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷദീപ് സിംഗ്, പ്രിന്‍സ് യാദവ്, മായങ്ക് യാദവ്.

Sports

ഇന്ത്യ-ശ്രീലങ്ക അഞ്ചാം ട്വന്‍റി20 ഇന്ന്

തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ട്വന്‍റി20 പരന്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും പോരാട്ടം ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.

വൈകിട്ട് ഏഴിനാണ് മത്സരം. വിശാഖപട്ടണത്ത് നടന്ന രണ്ട് മത്സരങ്ങളടക്കം നാല് മത്സരവും ജയിച്ച ഇന്ത്യ പരന്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുക.

4-0ന് പരന്പര ഇതിനകം സ്വന്തമാക്കിയ ഇന്ത്യ ടീമിൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയേക്കും. തുടർച്ചയായ തോൽവികളിൽ പതറുന്ന ശ്രീലങ്കയ്ക്ക് ആശ്വാസജയത്തിനായുള്ള മത്സരംകൂടിയാണിത്.

ബാറ്റിംഗിലും ബൗളിംഗിലും വലിയ ആധിപത്യമാണ് ഇന്ത്യ പുലർത്തുന്നത്. തുടർച്ചയായി മൂന്ന് അർധ സെഞ്ചുറി നേടിയ ഓപ്പണർ ഷഫാലി വർമയുടെ മിന്നും ഫോമും ഒപ്പം സഹ ഓപ്പണർ സ്മൃതി മന്ദാന ഫോമിലേക്ക് തിരിച്ചെത്തിയതും മധ്യനിരയിൽ വെടിക്കെട്ട് ബാറ്റർ റിച്ച ഘോഷിന്‍റെ സാന്നിധ്യവും ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.

ദീപ്തി ശർമ, രേണുക താക്കൂർ, അരുന്ധതി റെഡ്ഢി എന്നിവരടങ്ങിയ ബൗളിംഗ് നിരയ്ക്കെതിരേ പൊരുതുക എന്നത് ലങ്കയ്ക്ക് കടുത്ത വെല്ലുവിളിയാകും.

ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടുവിന്‍റെ പോരാട്ടവീര്യം മാത്രമാണ് നിലവിൽ ലങ്കൻ നിരയ്ക്ക് ആശ്വസിക്കാനുള്ളത്. കാര്യവട്ടത്ത് നടക്കുന്ന മൂന്നാമത്തെ മത്സരം കൂടിയാണിത്.

Sports

ഇന്ത്യ x ലങ്ക നാലാം വനിതാ ട്വന്‍റി-20 ഇന്ന് കാര്യവട്ടത്ത്

തിരുവനന്തപുരം: ഇന്ത്യ x ശ്രീലങ്ക വനിതാ ട്വന്‍റി-20 ക്രിക്കറ്റ് പരമ്പരയിലെ നാലാം പോരാട്ടം ഇന്നു കാര്യവട്ടത്ത്. ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യയുടെ ലക്ഷ്യം പരമ്പര തൂത്തുവാരികയാണ്. പരമ്പര നഷ്ടമായെങ്കിലും ആശ്വാസ ജയം തേടിയാണ് ലങ്കന്‍ ടീം ഇറങ്ങുക.

ദീപ്തി ശര്‍മയുടെയും രേണുക സിംഗ് ഠാക്കൂറിന്‍റെയും ബൗളിംഗ് പ്രകടനമാണ് കഴിഞ്ഞ മത്സരത്തില്‍ കാര്യവട്ടത്ത് ഇന്ത്യക്കു കാര്യങ്ങള്‍ അനുകൂലമാക്കിയത്.

ഓപ്പണര്‍ ഷെഫാലി വര്‍മയുടെ തകര്‍പ്പന്‍ ഫോമും ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. അതേസമയം, വൈസ് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സ്മൃതി മന്ദനയ്ക്ക് ഈ പരമ്പരയില്‍ ഇതുവരെ മികച്ച സ്‌കോറുകള്‍ കണ്ടെത്താനായിട്ടില്ല.

കാര്യവട്ടത്തെ ആദ്യ മത്സരത്തിനായി എണ്ണായിരത്തോളം കാണികളാണ് കഴിഞ്ഞ മത്സരം കാണാനെത്തിയത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മത്സരം ഡിസംബര്‍ 30നു കാര്യവട്ടത്തുതന്നെ നടക്കും.

Sports

കാര്യവട്ടം വനിതാ ടി20: നാല് വിക്കറ്റുമായി രേണുക; ഇന്ത്യയ്ക്ക് 113 റൺസ് വിജയലക്ഷ്യം

തിരുവനന്തപുരം: ശ്രീലങ്കൻ വനിതകൾക്കെതിരായ ട്വന്‍റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതകൾ. കാര്യവട്ടത്ത് നടന്ന മൂന്നാം മത്സരത്തിൽ എട്ട് വിക്കറ്റിന് വിജയിച്ചതോടെയാണ് ഇന്ത്യ പരന്പര സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു.

ഇന്ന് നടന്ന മൂന്നാം മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 113 റൺസ് വിജയലക്ഷ്യം 13.2 ഓവറിൽ ഇന്ത്യ മറികടന്നു. അർധ സെഞ്ചുറി നേടിയ ഷെഫാലി വർമയുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ മികവിൽ ഇന്ത്യ അനായാസമായി ലക്ഷ്യം മറികടക്കുകയായിരുന്നു.

79 റൺ‌സാണ് ഷെഫാലി എടുത്തത്. 42 പന്തിൽ 11 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിംഗ്സ്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 21 റൺസെടുത്തു.

ശ്രീലങ്കയ്ക്ക് വേണ്ടി കവിഷ ദിൽഹരി രണ്ട് വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 112 റൺ‌സ് എടുത്തത്. 27 റൺസെടുത്ത ഇമേഷ ദുലാനിയാണ് ശ്രീലങ്കയുടെ ടോപ്സ്കോറർ. ഹസിനി പെരേര 25 റൺസും കവിഷ ദിൽഹരി 20 റൺസും എടുത്തു.

ഇന്ത്യയ്ക്ക് വേണ്ടി രേണുക സിംഗ് ഠാക്കൂർ നാല് വിക്കറ്റെടുത്തു. ദീപ്തി ശർമ മൂന്ന് വിക്കറ്റ് വീഴ്ത്തി.

 

 

 

 

Sports

കാര്യവട്ടം വനിതാ ടി20; ടോസ് നേടി ഇന്ത്യ

തിരുവനന്തപുരം: ശ്രീലങ്കൻ വനിതകൾക്കെതിരായ ട്വന്‍റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ വനിതകൾ ബൗളിംഗ് തെരഞ്ഞെടുത്തു. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

കഴിഞ്ഞ മത്സരത്തിലെ ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. സ്നേഹ് റാണയ്ക്കും അരുന്ധതി റെഡ്ഡിയ്ക്കും പകരം രേണുക സിംഗ് ഠാക്കൂറും ദീപ്തി ശർമയും പ്ലേയിംഗ് ഇലവണിലെത്തി.

ടീം ഇന്ത്യ: സ്മൃതി മന്ദാന, ഷെഫാലി വർമ, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, അമൻജോത് കൗർ, വൈഷ്ണവി ശർമ, ക്രാന്തി ഗൗഡ്, രേണുക സിംഗ് ഠാക്കൂർ.

ടീം ശ്രീലങ്ക: ചമാരി അത്തപത്തു (ക്യാപ്റ്റൻ), ഹസിനി പെരേര, ഹർഷിത സമരവിക്രമ, നിമേഷ മധുഷനി, കവിഷ ദിൽഹരി, നിലാക്ഷിക സിൽവ, ഇമേഷ ദുലാനി, കൗഷാനി നുത്യാങ്കന (വിക്കറ്റ് കീപ്പർ), മൽഷ ഷെഹാനി, ഇനോക രണവീര, മാൽകി മഡര.

Latest News

Corehub Up