Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kiev

കീവിൽ റഷ്യൻ മിസൈൽവർഷം; 20 മരണം

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ ശക്തമായ ഡ്രോൺ, മിസൈൽ ആക്രമണം. ബുധനാഴ്ച മുഴുരാത്രി ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.

യുക്രെയ്ൻ തലസ്ഥാനത്തുണ്ടായ ഏറ്റവും വലിയ ആക്രമണമാണിതെന്ന് സിറ്റി മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു. തലസ്ഥാനത്ത് വെള്ളിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. മുൻ ആക്രമണങ്ങളിൽ കൂടുതൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും, കൂടുതൽ ആയുധങ്ങൾ പ്രയോഗിക്കുന്നത് ഇതാദ്യമാണ്. കീവിന്‍റെ വിവിധ പ്രദേശങ്ങളിൽ ആക്രമണമുണ്ടായി.

റഷ്യൻ എണ്ണകേന്ദ്രങ്ങൾക്കു നേരേ യുക്രെയ്ൻ നടത്തിയ ആക്രമണത്തിനു തിരിച്ചടിയാണെന്ന് മോസ്കോ പറഞ്ഞു. യുക്രെയ്ൻ ആക്രമണത്തെത്തുടർന്ന് റഷ്യ വലിയ ഊർജ പ്രതിസന്ധി നേരിട്ടിരുന്നു. ബുധനാഴ്ച രാത്രി കീവ് വൻ സ്ഫോടനങ്ങളിൽ വിറച്ചു. നിരവധി കെട്ടിടങ്ങളാണു തകർന്നത്. ഏകദേശം 20 പാർപ്പിടസമുച്ചയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ആഭ്യന്തരമന്ത്രി ഇഹോർ ക്ലിമെൻകോ പറഞ്ഞു.

റഷ്യ 74 മിസൈലുകളും 24 ബാലിസ്റ്റിക് മിസൈലുകളും 496 ഡ്രോണുകളും പ്രയോഗിച്ചതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു. മോസ്കോയ്ക്കു കിഴക്ക് നിഷ്നി നോവഗരോഡ് മേഖലയിലെ റഷ്യയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലകളിലൊന്നിനു നേർക്ക് യുക്രെയ്ൻ പ്രത്യാക്രമണം നടത്തി. ഇവിടെ തീപിടിത്തമുണ്ടായതായി യുക്രെയ്ന്‍റെ ജനറൽ സ്റ്റാഫ് പറഞ്ഞു.

കൂടാതെ, റഷ്യൻ അധിനിവേശ ലുഹാൻസ്ക് മേഖലയിലെ സിവർസ്കി ഡൊണെറ്റ്സ് നദിക്ക് കുറുകെയുള്ള റെയിൽവേ പാലം യുക്രെയ്ൻ സൈന്യം തകർത്തു. ആയുധങ്ങളും സൈനികരെയും സൈനിക സാമഗ്രികളും ആയുധങ്ങളും കൊണ്ടുപോകാൻ റഷ്യൻ സൈന്യം ഈ പാലം ഉപയോഗിച്ചിരുന്നു.

International

സമാധാന ചർച്ചയ്ക്കിടെ റഷ്യൻ ആക്രമണം

കീവ്: അബുദാബിയിൽ ത്രികക്ഷി സമാധാനചർച്ച ആരംഭിച്ച് മണിക്കൂറുകൾക്കകം റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ യുക്രെയ്നിലെ 12 ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി. വൈദ്യുതി ശൃംഖലയ്ക്കു പുറമേ താപവിതരണ സംവിധാനങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒരാൾ കൊല്ലപ്പെടുകയും 23 പേർക്കു പരിക്കേൽക്കുകയും ചെയ്തു.

21 മിസൈലുകളും 375 ഡ്രോണുകളുമാണു റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ വ്യോമസേന അറിയിച്ചു. തലസ്ഥാനമായ കീവിൽ എട്ടും ചെർണിഹീവ് പ്രദേശത്ത് നാലും ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി.

കീവിലെ കേന്ദ്രീകൃത താപവിതരണ സംവിധാനത്തിൽ വലിയ കേടുപാടുണ്ടായി. മൈനസ് പത്ത് ഡിഗ്രി സെൽഷസ് തണുപ്പ് നേരിടുന്ന കീവ് നിവാസികൾ പ്രതിസന്ധി നേരിടുന്നതായി നഗരസഭാ വൃത്തങ്ങൾ പറഞ്ഞു.

ഇതിനിടെ, യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് റഷ്യ-അമേരിക്ക-യുക്രെയ്ൻ ആദ്യ ത്രികക്ഷി ചർച്ച അബുദാബിയിൽ ഇന്നലെയും തുടർന്നു. വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച ചർച്ചയിൽ ചെറിയ പുരോഗതി ഉണ്ടെങ്കിലും ഭൂമിതർക്കം അടക്കമുള്ള സുപ്രധാന വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ റഷ്യയും യുക്രെയ്നും തയാറല്ല.

റഷ്യൻ സേന പിടിച്ചെടുത്ത ഇരുപതു ശതമാനത്തോളം ഭൂമിയിലുള്ള അവകാശം ഉപേക്ഷിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ യുക്രെയ്ൻ തയാറല്ല. ഭൂമിതർക്കം പരിഹരിക്കാതെ ശാശ്വത സമാധാനം ഉണ്ടാകില്ലെന്നു റഷ്യ ചർച്ചയ്ക്കു മുന്പേ വ്യക്തമാക്കിയിരുന്നു.

റഷ്യൻ മിലിട്ടറി ഇന്‍റലിജൻസ് സംഘടനയായ ജിആർയുവിന്‍റെ ഡയറക്ടർ അഡ്മിറൽ ഇഗോർ കോസ്റ്റ്യൂക്കോവ് അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, യുക്രെയ്നിലെ ഇന്‍റലിജൻസ് മേധാവി കിറിലോ ബുഡാനോവ്, ദേശീയ സുരക്ഷാ സമിതി മേധാവി റസ്തം ഉമറോവ് എന്നിവരാണു ത്രികക്ഷി ചർച്ചയ്ക്കു നേതൃത്വം നല്കുന്നത്.

International

യുക്രെയ്നിൽ ആക്രമണം

കീവ്: തെക്കൻ യുക്രെയ്നിലെ നിപ്രോപെട്രോവിസ്ക്, സാപ്പോറിഷ്യ പ്രദേശങ്ങളിൽ റഷ്യ നടത്തിയ ആക്രമണത്തിൽ വൻ നാശം. വൈദ്യുതി വിതരണസംവിധാനങ്ങൾ തകർന്നു.

ഇരു പ്രദേശങ്ങളും ഏതാണ്ടു പൂർണമായി ഇരുട്ടിലായി. ജലവിതരണവും ഇന്‍റർനെറ്റും തകരാറിലായി. നിപ്രോയിലെ ആശുപത്രികൾ ജനറേറ്ററുകൾ ഉപയോഗിച്ചാണു പ്രവർത്തിക്കുന്നത്.

International

മുൻ കനേഡിയൻ ഡെപ്യൂട്ടി പ്രധാനമന്ത്രി സെലൻസ്കിയുടെ ഉപദേഷ്ടാവ്

കീവ്: കാനഡയിലെ മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍റിനെ തന്‍റെ സാന്പത്തിക വികസന ഉപദേഷ്ടാവായി നിയമിച്ചതായി യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലൻസ്കി അറിയിച്ചു.

നിക്ഷേപങ്ങൾ ആകർഷിക്കുന്നതിൽ ക്രിസ്റ്റ്യക്കുള്ള കഴിവാണ് നിയമനത്തിന് ആധാരമെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.

യുക്രേനിയൻ വംശജയായ ക്രിസ്റ്റ്യ 2019 മുതൽ 2024 വരെ കനേഡിയൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്നു. നിലവിൽ പാർലമെന്‍റ് അംഗവും കാനഡയുടെ പ്രത്യേക യുക്രെയ്ൻ പ്രതിനിധിയുമാണ്.

Latest News

Corehub Up