Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : License

കേതൻ അഗർവാൾ കൊലക്കേസ്: സിയ ഗോയലിന്‍റെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടീസ്

പൂന: പൂനയിലെ വ്യവസായി കേതൻ അഗർവാളിന്‍റെ കൊലപാതകക്കേസിലെ പ്രതി സിയ ഗോയലിന്‍റെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള സുഗന്ധവ്യഞ്ജന സ്ഥാപനം അടച്ചുപൂട്ടാൻ മഹാരാഷ്ട്ര ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകി. മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.

പൂനയിൽ പ്രവർത്തിക്കുന്ന എംഎസ് ബി.ജി ഗോയൽ ആൻഡ് കമ്പനി എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. നിലവിൽ ജയിലിൽ കഴിയുന്ന പ്രതി സിയ ഗോയലിന്‍റെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. അടുത്ത ഉത്തരവുണ്ടാകുന്നത് വരെ ബിസിനസ് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ പരിശോധന നടത്തി ഭക്ഷ്യോത്പന്നങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചു. മഞ്ഞൾപ്പൊടി, എള്ള്, സോയാബീൻ ചങ്ക്സ് എന്നിവയാണ് ശേഖരിച്ചത്. ലേബലിംഗിലെ അപാകതകളും മായം ചേർക്കൽ സംശയവും മുൻനിർത്തി 8.14 ലക്ഷം രൂപ വിലമതിക്കുന്ന 4,172 കിലോഗ്രാം ഉത്പന്നങ്ങൾ പരിശോധനയിൽ പിടിച്ചെടുത്തു.

ജൂൺ 18- ന് ലോഹഗഡ് കോട്ടയിൽ വച്ച് ട്രെക്കിംഗിനിടെ, സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് സിയയുടെ പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ മലമുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകക്കേസിലെ അന്വേഷണവുമായി തങ്ങൾ സഹകരിക്കുന്നുണ്ടെന്നും അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണെന്നും ആരോപിച്ച് സിയയുടെ പിതാവ് പ്രവീൺ ഗോയൽ രംഗത്തെത്തി. മകൾ കുറ്റക്കാരിയാണെന്നു തെളിഞ്ഞാൽ വധശിക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തവയെല്ലാം പ്രമുഖ ബ്രാൻഡുകളുടെ ഉൽപന്നങ്ങളാണെന്നും പ്രവീൺ വ്യക്തമാക്കി.

 

Kerala

ചെല്ലാനത്ത് എട്ടു വയസുകാരന്‍ ബസിടിച്ച് മരിച്ച സംഭവം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും

കൊച്ചി: എറണാകുളം ചെല്ലാനത്ത് സ്വകാര്യ ബസ് ഇടിച്ച് എട്ടു വയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും. അമിത വേഗത്തില്‍ എത്തിയ ബസ് റോഡരികിലൂടെ നടന്നു പോയ കുട്ടിയെ ഇടിക്കുകയായിരുന്നു.

ഡ്രൈവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തിരുന്നു. ചെല്ലാനത്ത് വെള്ളിയാഴ്ച രാത്രി എട്ടൊടെയാണ് സംഭവം നടന്നത്.

ആലുവ-ചെല്ലാനം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശ്രീനന്ദ എന്ന ബസ് ആണ് അപകടമുണ്ടാക്കിയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തു വന്നിരുന്നു. നോര്‍ത്ത് ചെല്ലാനം സ്വദേശിയായ ജൂഡിന്‍റെ മകന്‍ എനോയ് ജൂഡ് ആണ് അപകടത്തില്‍ മരിച്ചത്.

എരമല്ലൂര്‍ സാന്താക്രൂസ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് എനോയ്. കടയില്‍ പോയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുട്ടി. കുട്ടിയെ ഇടിച്ച ശേഷം മുന്നിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റും ബസ് തകര്‍ത്തിരുന്നു.

Kerala

സ്കൂൾ ഗ്രൗണ്ടിൽ അഭ്യാസം നടത്തിയത് 16കാരൻ; 25 വയസുവരെ ലൈസൻസ് നൽകില്ലെന്ന് എംവിഡി

കോഴിക്കോട്: കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഗ്രൗണ്ടില്‍ കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം ന‌ടത്തിയ സംഭവത്തിൽ സുവരെ ലൈസൻസ് നൽകില്ലെന്ന് എംവിഡിനടപടി.

കാർ ഓടിച്ച16കാരന് ലൈസൻസ് നൽകുന്നത് 25 വയസുവരെ തടഞ്ഞു. വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു. കാറിന്‍റെ ആർസി സസ്‌പെൻഡ് ചെയ്യുമെന്ന് എംവിഡി അറിയിച്ചു.

ഉപജില്ലാ കലോത്സവത്തെ തുടർന്ന് കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിന് അവധി നല്‍കിയിരുന്നു. ഫുട്ബോള്‍ ടീം അംഗങ്ങളായ വിദ്യാർഥികള്‍ രാവിലെ പത്തരയോടെ സ്കൂള്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടയിലാണ് കാറെത്തിയത്.

വളരെ വേഗത്തിലെത്തിയ കാര്‍ കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. പലരും ഓടി മാറിയതിനാലാണ് അപകടം ഒഴിവായത്. ശബ്ദം കേട്ട് അധ്യാപകരെത്തിയപ്പോഴേക്കും കാര്‍ റോഡിലേക്ക് കടന്നു. പിന്നീട് അതിവേഗം ഓടിച്ചു പോയി.

‌അധ്യാപകര്‍ ഉടൻതന്നെ പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ പൈതോത്ത് സ്വദേശിയുടേതാണ് കാറെന്ന് തിരിച്ചറിയുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.

Latest News

Corehub Up