Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Massive Fire

ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട ടോറസ് ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി വൻ തീപിടിത്തം

തിരുവനന്തപുരം: ആറ്റിങ്ങൽ മൂന്നുമുക്കിൽ നിയന്ത്രണം വിട്ട ടോറസ് ലോറി ഹോട്ടലിലേക്ക് പാഞ്ഞുകയറി വൻ തീപിടിത്തം. പുലർച്ചെ രണ്ടോടെ ദേശീയപാതയിലായിരുന്നു അപകടം. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഹോട്ടലും ലോറിയുടെ ഡ്രൈവർ ക്യാബിനും പൂർണ്ണമായി കത്തിനശിച്ചു.

കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ വാഹനം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വീണ്ടെടുക്കാൻ ശ്രമിച്ച ഡ്രൈവർ വാഹനം പെട്ടെന്ന് വെട്ടിച്ചതാണ് റോഡരികിലുണ്ടായിരുന്ന 'സുന്ദർ' എന്ന ഹോട്ടലിലേക്ക് ലോറി ഇടിച്ചുകയറാൻ കാരണം.

ഇടിയുടെ ആഘാതത്തിൽ ഉഗ്രശബ്ദത്തോടെ തീ ആളിപ്പടരുകയായിരുന്നു. എന്നാൽ, അപകടസമയത്ത് ഹോട്ടലിലുണ്ടായിരുന്നവരും ലോറി ഡ്രൈവറും പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായി അണച്ചത്.

National

കോൽക്കത്തയിലെ തെരുവിൽ തീപിടിത്തം; മുന്നൂറോളം കടകൾ കത്തിനശിച്ചു

കോൽക്കത്ത: നഗരത്തിലെ എസ്ര സ്ട്രീറ്റിൽ വൻ തീപിടിത്തം. മുന്നൂറോളം കടകൾ കത്തിനശിച്ചു. സമീപത്തെ കെട്ടിടങ്ങളിൽ താമസിച്ചിരുന്ന എല്ലാവരെയും ഒഴിപ്പിച്ചു.

23 ഫയർ എഞ്ചിനുകൾ സ്ഥലത്ത് തീയണക്കാൻ ശ്രമം തുടങ്ങി. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തില്ലെന്ന് കൊൽക്കത്ത സെൻട്രൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഇന്ദിരാ മുഖർജി പ്രതികരിച്ചു.

ഷോർട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പോലീസ് കരുതുന്നു. എസ്ര സ്ട്രീറ്റിലെ ഇടുങ്ങിയ പാതയോരത്ത് അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന കടകളിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ ഒരു കടയിൽ നിന്ന് തീ മറ്റിടങ്ങളിലേക്ക് വളരെ വേഗം പടർന്നുപിടിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ആദ്യം ആറ് എഞ്ചിനുകൾ തീയണക്കാൻ ശ്രമിച്ചെങ്കിലും തീ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ചു. തുടർന്ന് കൂടുതൽ ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിച്ചു.

കടകൾക്കുള്ളിൽ ധാരാളം കത്തുന്ന വസ്തുക്കൾ ഉണ്ടായിരുന്നുവെന്നും ഇത് തീ അതിവേഗം പടരാൻ കാരണമായെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഫയർ ആൻഡ് എമർജൻസി സർവീസസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

National

ഡല്‍ഹിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം; മൂന്ന് പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി റിത്താലയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് റിത്താല മെട്രോ സ്‌റ്റേഷന് സമീപമുള്ള ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക്കും തുണിത്തരങ്ങളും മറ്റും ഇവിടെ സൂക്ഷിച്ചിരുന്നത് തീപിടിത്തത്തിന്‍റെ ആഘാതം കൂട്ടിയിട്ടുണ്ട്.

സ്ഥലത്ത് അഗ്നിരക്ഷാ സേന ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഫാക്ടറിയുടെ മുകളിലത്തെ നിലയിലേക്ക് പ്രവേശിക്കാന്‍ ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇവിടെ കൂടുതല്‍ ആളുകള്‍ കുടുങ്ങികിടപ്പുണ്ടോയെന്നും ആശങ്കയുണ്ട്.

Latest News

Corehub Up