Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Microsoft

ടെക് ലോകത്തെ ഞെട്ടിച്ച് മൈക്രോസോഫ്റ്റ്; ജീവനക്കാരെ പിരിച്ചുവിടുന്നതിനുപിന്നാലെ വമ്പൻ സെവറൻസ് പാക്കേജ്

ന്യൂഡൽഹി: മൈക്രോസോഫ്റ്റ് തങ്ങളുടെ കമ്പനിയിൽ വീണ്ടുമൊരു പിരിച്ചുവിടൽ പ്രക്രിയയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. എന്നാൽ ഇതോടൊപ്പം തന്നെ, ടെക് വ്യവസായ മേഖലയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ആശ്വാസ പാക്കേജുകളിൽ ഒന്നാണ് കമ്പനി ഇത്തവണ പുറത്താക്കപ്പെടുന്ന ജീവനക്കാർക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, യുഎസിലെ തെരഞ്ഞെടുക്കപ്പെട്ട ജീവനക്കാർക്ക് അവരുടെ തസ്തികയും കമ്പനിയിലെ സേവനകാലയളവും കണക്കിലെടുത്ത് 39 ആഴ്ച വരെയുള്ള അടിസ്ഥാന ശമ്പളം (ഏകദേശം 9 മാസത്തെ ശമ്പളം) കമ്പനി നൽകും.

മൈക്രോസോഫ്റ്റിന്‍റെ ആകെ ജീവനക്കാരുടെ 2.1 ശതമാനത്തെ അഥവാ ലോകമെമ്പാടുമുള്ള ഏകദേശം 4,800 ജീവനക്കാരെയാണ് ഈ പിരിച്ചുവിടൽ ബാധിക്കുന്നത്. യുഎസിലെ ജീവനക്കാർക്ക് കമ്പനിയുടെ പേറോളിൽ തുടരുമ്പോൾ തന്നെ കുറഞ്ഞത് 60 ദിവസത്തെ അടിസ്ഥാന ശമ്പളം ഉറപ്പായും ലഭിക്കും. അതിനുശേഷം, അവരുടെ സീനിയോറിറ്റിയും മുൻകാല സേവനവും പരിഗണിച്ച് കൂടുതൽ തുക നൽകും. ഇത് ഭൂരിഭാഗം ജീവനക്കാർക്കും പരമാവധി 39 ആഴ്ചത്തെ ശമ്പളം വരെ ലഭിക്കാൻ സഹായിക്കും.

ജീവനക്കാരുടെ ഇന്‍റേണൽ ലെവലുകൾ അനുസരിച്ചായിരിക്കും തുക നിശ്ചയിക്കുക. 'ലെവൽ 64 ഉം അതിനു താഴെയുമുള്ള' ജീവനക്കാർക്ക് മൈക്രോസോഫ്റ്റിൽ ജോലി ചെയ്ത ഓരോ ആറ് മാസത്തിനും ഒരു ആഴ്ചത്തെ അടിസ്ഥാന ശമ്പളം വീതം അധികമായി ലഭിക്കും. ലെവൽ 65 മുതൽ 67 വരെയുള്ളവർക്ക് ഓരോ ആറ് മാസത്തെ സേവനത്തിനും രണ്ട് ആഴ്ചത്തെ അടിസ്ഥാന ശമ്പളം വീതം ലഭിക്കും. ഉയർന്ന തസ്തികകളിലുള്ള എക്സിക്യൂട്ടീവുകൾക്കായി മറ്റൊരു പ്രത്യേക പാക്കേജാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

വെറും ശമ്പളം മാത്രമല്ല മൈക്രോസോഫ്റ്റ് നൽകുന്നത്. യോഗ്യരായ ജീവനക്കാർക്ക് അവരുടെ കാലാവധി അനുസരിച്ച് 6 അല്ലെങ്കിൽ 12 മാസത്തേക്ക് സ്റ്റോക്ക് വെസ്റ്റിംഗ് ആനുകൂല്യങ്ങൾ തുടരും. കൂടാതെ, ഇവർക്ക് 6 മാസത്തെ സൗജന്യ ആരോഗ്യ ഇൻഷുറൻസും കമ്പനി നൽകും. ആവശ്യമെങ്കിൽ സ്വന്തം ചിലവിൽ ഒരു വർഷത്തേക്ക് കൂടി കോബ്ര വഴി ഹെൽത്ത് കെയർ കവറേജ് നീട്ടാനുള്ള അവസരവുമുണ്ട്.

മറ്റ് ടെക് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ മൈക്രോസോഫ്റ്റിന്‍റെ പാക്കേജ് വളരെ മികച്ചതാണ്. സെയിൽസ്ഫോഴ്സ് സാധാരണയായി 9 മുതൽ 30 ആഴ്ച വരെയുള്ള ശമ്പളമാണ് നൽകാറുള്ളത്, ഒറാക്കിൾ പരമാവധി 26 ആഴ്ചത്തെ ശമ്പളം നൽകുമ്പോൾ, മെറ്റാ 16 ആഴ്ചത്തെ അടിസ്ഥാന ശമ്പളമാണ് ജീവനക്കാർക്ക് നൽകിയത്.

Tech

മൈക്രോസോഫ്റ്റ് കോപൈലറ്റ് ആപ്പ് താത്കാലികമായി നിർത്തിവച്ചിരിക്കുന്നു; ഇനി തനിയെ ഇൻസ്റ്റാൾ ആവില്ല

മൈക്രോസോഫ്റ്റ് 365 ഡെസ്ക്ടോപ്പ് ആപ്പുകൾ ഉപയോഗിക്കുന്ന വിൻഡോസ് ഉപകരണങ്ങളിൽ കോപൈലറ്റ് ആപ്പ് താനേ ഇൻസ്റ്റാൾ ചെയ്യുന്നത് കമ്പനി ഇപ്പോൾ താത്കാലികമായി നിർത്തിവച്ചു.

വിൻഡോസിലും മറ്റ് സേവനങ്ങളിലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഫീച്ചറുകൾ ഉൾപ്പെടുത്തുന്ന രീതിയിൽ വരുത്തിയ മാറ്റങ്ങളുടെ ഭാഗമായാണ് ഈ നടപടി. മൈക്രോസോഫ്റ്റ് 365 അഡ്മിൻ ഡാഷ്‌ബോർഡ് വഴിയാണ് ഈ വിവരം പുറത്തുവിട്ടത്.

കോപൈലറ്റ് ആപ്പിന്‍റെ ഓട്ടോമാറ്റിക് ഇൻസ്റ്റാളേഷൻ പ്രൊസസ് എന്ന് പുനരാരംഭിക്കുമെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഉപകരണങ്ങളെ ഈ മാറ്റം ബാധിക്കില്ലെന്നും അഡ്മിനിസ്ട്രേറ്റർമാർക്ക് വേണമെങ്കിൽ മാനുവലായി ഇത് ഇൻസ്റ്റാൾ ചെയ്യാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

വേർഡ്, എക്സൽ, പവർപോയിന്‍റ് തുടങ്ങിയ ആപ്പുകളിൽ ഡോക്യുമെന്‍റുകൾ സംഗ്രഹിക്കാനും, പുതിയ ഉള്ളടക്കം നിർമ്മിക്കാനും, ക്ലൗഡ് സ്റ്റോറേജിലെ ഫയലുകൾ എളുപ്പത്തിൽ കണ്ടെത്താനും സഹായിക്കുന്ന എഐ ഫീച്ചറുകളാണ് ഈ ആപ്പിൽ പ്രധാനമായും ഉള്ളത്.

എഐ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തുന്നതിന്‍റെ ഭാഗമായാണ് മൈക്രോസോഫ്റ്റിന്‍റെ പുതിയ നീക്കം. ഉപയോക്താക്കളിൽ നിന്നും ബിസിനസ് സ്ഥാപനങ്ങളിൽ നിന്നും ഉയർന്നുവന്ന വിമർശനങ്ങളെത്തുടർന്നാണ് ഈ റോൾഔട്ട് നിർത്തിവെക്കാനുള്ള തീരുമാനം വന്നിരിക്കുന്നത്.

അതൊടൊപ്പം എഡ്ജ്, മൈക്രോസോഫ്റ്റ് 365 ആപ്പുകൾ, കോപൈലറ്റ് ചാറ്റ് തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങളിലുടനീളം കോപൈലറ്റിന്‍റെ സേവനം മൈക്രോസോഫ്റ്റ് വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Business

ഇന്ത്യയിൽ എഐയിൽ മെഗാ നിക്ഷേപത്തിന് വമ്പന്മാർ

ഇന്ത്യ അതിവേഗം നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾക്കുള്ള ഒരു പ്രധാന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. ആമസോണ്‍, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട ടെക് സ്ഥാപനങ്ങളടക്കമുള്ള ലോകത്തിലെ വലിയ സ്വാധീനമുള്ള കന്പനികൾ നിക്ഷേപങ്ങൾക്കായി ഇന്ത്യയിൽ എത്തുകയാണ്.

ആമസോണ്‍, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ മൂന്നു വൻകിട ഐടി കന്പനികളും ചേർന്ന് 67.5 ബില്യണ്‍ ഡോളറാണ് ഇന്ത്യയിൽ നിക്ഷേപിക്കുന്നത്. രാജ്യത്തെ യുവജനങ്ങളുടെ കഴിവും ഡിജിറ്റൽ മുന്നേറ്റത്തിനുള്ള സാധ്യതയും കണക്കിലെടുത്താണ് വൻ നിക്ഷേപങ്ങൾ നടത്തുന്നത്.

യുവതലമുറയും ചെലവ് കുറഞ്ഞ ഡാറ്റയുടെ ലഭ്യതയും രാജ്യത്തെ എഐ അധിഷ്ഠിത വളർച്ചയ്ക്ക് ഒരു ഫലഭൂയിഷ്ഠമായ മണ്ണാക്കി മാറ്റുന്നത്.

നിയന്ത്രണപരമായ തടസങ്ങളും ശക്തമായ പ്രാദേശിക മത്സരങ്ങളും നേരിടുന്നുണ്ടെങ്കിലും ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ആമസോണ്‍, ആൽഫബെറ്റ് ഇൻകോർപറേറ്റഡിന്‍റെ ഗൂഗിൾ തുടങ്ങിയ വലിയ യുഎസ് ഇന്‍റർനെറ്റ് കന്പനികൾക്ക് ഉയർന്ന വളർച്ചയുള്ള വിപണിയായി തുടരുന്നു.

ആമസോണ്‍

തങ്ങളുടെ ഏറ്റവും വലിയ ആഗോള വിപണികളിലൊന്നായ ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കിക്കൊണ്ട് 2030ഓടെ 35 ബില്യണ്‍ ഡോളർ രാജ്യത്ത് നിക്ഷേപിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചു. ഇ കൊമേഴ്സ് വന്പന്മാരായ യുഎസ് കന്പനി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ പ്രധാന മേഖലകളിൽ നിക്ഷേപം നടത്താനും തങ്ങളുടെ ക്ലൗഡ് കംപ്യൂട്ടിംഗ്, ക്വിക് കൊമേഴ്സ് ബിസിനസുകൾ വിപുലീകരിക്കാനും പദ്ധതിയിടുന്നു. ഈ നിക്ഷേപങ്ങൾക്ക് 2030ഓടെ രാജ്യത്ത് 38 ലക്ഷത്തിലധികം നേരിട്ടും അല്ലാത്തതുമായ ജോലികൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ആമസോണിന്‍റെ എമേർജിംഗ് മാർക്കറ്റ്സ് സീനിയർ വൈസ് പ്രസിഡന്‍റ് അമിത് അഗർവാൾ പറഞ്ഞു.

മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റിന്‍റെ സിഇഒ സത്യ നദെല്ല കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും 2026 മുതൽ 2029 വരെ നാലുവർഷങ്ങൾക്കുള്ളിൽ 17.5 ബില്യണ്‍ ഡോളർ നിക്ഷേപം നടത്തുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഏഷ്യയിൽ മൈക്രോസോഫ്റ്റിന്‍റെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണിത്.

രാജ്യത്തുടനീളമുള്ള മൈക്രോസോഫ്റ്റിന്‍റെ ക്ലൗഡ് കംപ്യൂട്ടിംഗ്, എഐ വിപുലീകരണങ്ങൾ നടപ്പി ലാക്കുക, ബംഗളൂരു, പൂന, ഹൈദരാബാദ്, ഗുരുഗ്രാം, നോയി, കൂടാതെ മറ്റ് നഗരങ്ങളിലുമുള്ള 22,000 ത്തിലധികം വരുന്ന ജീവനക്കാർക്ക് ഉയർന്ന പരിശീലനം നല്കുക എന്നിവയാണ് ലക്ഷ്യം.

മൈക്രോസോഫ്റ്റിന്‍റെ ഈ നിക്ഷേപത്തിന്‍റെ ഭാഗമായി ഹൈദരാബാദിൽ കന്പനിയുടെ ഏറ്റവും വലിയ ഹൈപ്പർ സ്കെയിൽ ഡാറ്റാ സെന്‍റർ 2026 പകുതിയോടെ പ്രവർത്തനസജ്ജമാകും. വിദ്യാർഥികൾക്ക് സൗജന്യ ലഭ്യത ഉറപ്പാക്കിക്കൊണ്ട് എഐ അസിസ്റ്റന്‍റായ കോപൈലറ്റിനെ പ്രോത്സാഹിപ്പിക്കാനും മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നുണ്ട്.

ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങൾ, നൈപുണ്യ വികസനം എന്നിവയിലേക്ക് അടുത്ത രണ്ടു വർഷത്തിനുള്ളിൽ മൂന്നു ബില്യൺ ഡോളറിന്‍റെ നിക്ഷേപം നടത്തുമെന്ന് ഈ വർഷം ആദ്യ നദെല്ല പ്രഖ്യാപിച്ചിരുന്നു.

ഗൂഗിൾ

ഒക്ടോബർ ആദ്യം ഗൂഗിൾ വിശാഖപട്ടണത്ത് വലിയ എഐ ഹബ് സ്ഥാപിക്കുന്നതിനായി 15 ബില്യണ്‍ ഡോളർ നിക്ഷേപം നടത്തുമെന്ന് അറിയിച്ചു. യുഎസിന് പുറത്ത് കന്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാകുമിത്.
ഇന്ത്യയിലെ ആദ്യത്തെ ഗിഗാവാട്ട് സ്കെയിൽ ഡാറ്റാ സെന്‍റർ കാന്പസായിരിക്കും ഇത്. എഐ ഇൻഫ്രാസ്ട്രക്ചറും ഡാറ്റാ സെന്‍ററുകളും പുനരുപയോഗ ഉൗർജ ശേഷിയുമായി സംയോജിപ്പിക്കുന്നതാണ് ഈ സൗകര്യമെന്ന് ഗൂഗിൾ പറഞ്ഞിരുന്നു.

ഇന്‍റൽ, കോഗ്നിസന്‍റ്, ഓപ്പണ്‍എഐ

നിർമിത ബുദ്ധിയുടെ പ്രധാനചാലകശക്തിയായി കണക്കാക്കപ്പെടുന്ന സെമികണ്ടക്ടറുകളുടെ പ്രാദേശിക നിർമാണത്തിന് ടാറ്റാ ഇലക്‌ട്രോണിക്സിന്‍റെ വരാനിരിക്കുന്ന ചിപ്പ് നിർമാണ കേന്ദ്രങ്ങൾക്ക് ഇന്‍റലിനെ ഒരു ശക്തനായ ഉപഭോ ക്താവായി ലഭിച്ചിരിക്കുകയാണ്. ഗുജറാത്തിലെയും ആസാമിലെയും കേന്ദ്രങ്ങളിൽ ടാറ്റ ഇലക്ട്രോണിക്സ് ഇന്‍റലിനായി ചിപ്പുകൾ നിർമിക്കുകയും അസംബിൾ ചെയ്യുകയും ചെയ്യും.

ധാരണപത്രപ്രകാരം ടാറ്റാ ഇലക്‌ട്രോണിക്സിന്‍റെ പൂർത്തിയാകാനിരിക്കുന്ന പ്ലാന്‍റുകളിൽ പ്രദേശികവിപണികൾക്കായുള്ള ഇന്‍റൽ ഉത്പന്നങ്ങളുടെ നിർമാണവും പാക്കേജിംഗും നടത്തും. ഇതിനായി ടാറ്റാ ഇലക്‌ട്രോണിക് 14 ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപം നടത്തും. ഇന്‍റലുമായി ചേർന്ന് ടാറ്റാ ഇലക്‌ട്രോണിക്സ് ഇന്ത്യയിലെ ഉപഭോക്തൃ, എന്‍റർപ്രൈസ് വിപണികൾക്കായി എഐ പിസി സൊല്യൂഷനുകൾ അതിവേഗം വിപുലീകരിക്കാനുള്ള സാധ്യതകളും പരിശോധിക്കും.

മറ്റൊരു ഐടി ഭീമന്മാരായ കോഗ്നിസെന്‍റ് ഇന്ത്യയുടെ എഐ ഫസ്റ്റ് സംരംഭത്തോടുള്ള പ്രതിബന്ധത അറിയിച്ചിട്ടുണ്ട്.

ചാറ്റ്ജിപിടിയുടെ നിർമാക്കളുടെ എഐ പദ്ധതിയായ സ്റ്റാർഗേറ്റിന്‍റെ ഇന്ത്യാ ചാപ്റ്റർ ആരംഭിക്കുന്നതിനായി ഓപ്പണ്‍എഐ ടാറ്റ കണ്‍സൾട്ടൻസി സർവീസസുമായി ചർച്ചയിലാണെന്ന് റിപ്പോർട്ടുകളുണ്ട്.

Latest News

Corehub Up