Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minor

മൈനറായ മേജറും മാനം കണ്ട മാന്യനും!

വേലിയിൽ റെസ്റ്റ് എടുത്തിരിക്കുന്ന പാന്പിനെ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു സ്വന്തം വാളിൽ; ക്ഷമിക്കണം, തോളിൽ കയറ്റിയിരുത്തുന്ന ഏതാനും പേരെ കഴിഞ്ഞ ദിവസങ്ങളിൽ കാണാനായി. കീർത്തിചക്രത്തിനുള്ളിൽ വീർത്തുപൊട്ടിയ സിനിമാക്കാരനായിരുന്നു ആദ്യതാരം.

പേരിൽ മാത്രമല്ല, പേരുദോഷത്തിലും താൻതന്നെയാണ് മേജർ എന്നു തെളിയിക്കാനുള്ള സംവിധാനത്തിലാണ് അദ്ദേഹമെന്നു തോന്നുന്നു. പാറ്റാസമരത്തെ അനുകൂലിച്ചു മോഹൻലാലിന്‍റെ മകൾ വിസ്മയ രംഗത്തുവന്നതാണ് മേജറിനെ മൈനറായൊന്നു പ്രകോപിപ്പിച്ചത്.

രാഷ്‌ട്രീയത്തിന്‍റെ എബിസിഡി അറിയാത്ത പിഞ്ചുമനസാണ് വിസ്മയയുടേതെന്നു മേജർ പ്രഖ്യാപിച്ചു. ഇതു പാറ്റകൾക്കുള്ള പിന്തുണയായി കരുതേണ്ടതില്ലെന്നും വിദ്യാർഥികൾക്കു തല്ലുകിട്ടുന്നതു കണ്ടപ്പോൾ വേദനിച്ച പിഞ്ചുമനസിന്‍റെ നൊന്പരമാണെന്നും മേജർ കണ്ടെത്തി. എന്നാൽ, മറ്റൊരാൾ പറഞ്ഞ കഥയ്ക്കു വലിഞ്ഞുകയറി തിരക്കഥയെഴുതാൻ ചെന്ന സംവിധായകനെ സോഷ്യൽ മീഡിയ പിള്ളേർ പഞ്ഞിക്കിട്ടു.

ഇനിയും ഇത്തരം പട്ടാളക്കഥയുമായി വന്നാൽ കോർട്ട് മാർഷൽ തന്നെ വേണ്ടിവരുമെന്നാണ് പിള്ളേർ പറയുന്നത്. അതായത്, കൈയും കാലും കെട്ടിയിട്ട് പുള്ളിയുടെതന്നെ ചില പട്ടാളപ്പടങ്ങൾ രണ്ടു തവണ വീതം കാണിച്ചുകൊടുക്കാനാണ് തീരുമാനം!

പേളി മാണിയായിരുന്നു മറ്റൊരു പിഞ്ചുമനസിന്‍റെ ഉടമ. സമരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ അടി വാങ്ങാതെ എത്രയും വേഗം വീടുപിടിക്കണമെന്ന് ഒരു ഉപദേശം കൊടുത്തതേ ഓർമയുള്ളൂ, “പണി പാളി മാണീ” എന്ന അശരീരിയാണ് പിന്നെ കേട്ടത്.

ഇന്നലെ വരെ സോഷ്യൽ മീഡിയയിൽ പൊളിയായി നിന്ന തന്നെ ജെൻസി പിള്ളേർ പൊളിച്ചടുക്കുന്നതു കണ്ടപ്പോൾ പേളി മാണി ചൂളി മാണിയായി. താൻ ഉദ്ദേശിച്ചത് അങ്ങനെയല്ലെന്നു പറഞ്ഞ് ഉൗളിയിടാൻ നോക്കിയെങ്കിലും അക്കളിയും ഏറ്റില്ല.

ആകാശത്തുകൂടി പോയ പക്ഷിയെ ഏണിവച്ചു പിടിക്കേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ലെന്ന് മാഡം ഇപ്പോൾ ഇന്പോസിഷൻ എഴുതിക്കൊണ്ടിരിക്കുകയാണത്രേ.

ടി.ജിയുടെ വകയായിരുന്നു അടുത്ത വെടി. പാറ്റകളുടെ സമരം കൊടുങ്കാറ്റു പോലെ വീശുന്നതു കണ്ടപ്പോൾ തോക്കെടുക്കാനാണ് പുള്ളിക്കു തോന്നിയത്. കൈയിൽ തത്സമയം തോക്കില്ലായിരുന്നതിനാൽ ബെല്ലും ബ്രേക്കുമില്ലാത്ത നാക്കെടുത്തു പൊട്ടിച്ചു. എം.എം. മണിയുടെ വണ്‍ ടു ത്രീ മോഡൽ പൊട്ടിക്കൽ. ഞാനായിരുന്നെങ്കിൽ ലവൻമാരെയെല്ലാം ചകുപുകാ വെടിവച്ചു തീർത്തേനെ! കുറെയെണ്ണം മരിക്കും, കുറെയെണ്ണത്തിനു പരിക്കേൽക്കും. അതോടെ സമരം തീരും... ബോയിംഗ് ബോയിംഗ് സിനിമയിൽ നീണ്ടകഥയുമായി വന്ന ജഗതിയായി മിസ്റ്റർ ടി.ജി. മോഹൻജി മാറുന്നതാണ് പിന്നെ കേരളം കണ്ടത്. ഒരു ബോംബ്.. രണ്ടു ബോംബ്... മൂന്നു ബോംബ്... അവസാനം നീണ്ട ഒരു വെടിയും പുകയും! എല്ലാം കേട്ടു കഴിഞ്ഞപ്പോൾ സിനിമയിൽ ജഗതിയോടു ശങ്കരാടി ചോദിച്ചത് നാട്ടുകാരും ചോദിച്ചു. “തന്‍റെ തലയ്ക്കു വല്ല പ്രാന്തുമുണ്ടോ?’’

എന്നാൽ, ഈ ഉണ്ടയില്ലാവെടിയിൽ മാത്രമൊതുക്കാൻ ടി.ജി മിത്രം തയാറായില്ല. സമരത്തിനെത്തിയ പെണ്‍കുട്ടികൾക്കു നേരേയായിരുന്നു ജിയുടെ അടുത്ത ക്ഷുദ്രപ്രയോഗം. മാനവും മര്യാദയുമുള്ള ഒരു പെണ്‍കുട്ടിയും കേൾക്കാൻ ഇഷ‌്ടപ്പെടാത്ത തന്തവൈബുകളായിരുന്നു അടുത്ത ഇനം. ഇതോടെ പെണ്‍കുട്ടികളെല്ലാവരും കൂടി പുള്ളിയെ മാനത്തേക്കു കയറ്റിവിട്ടു. അടുത്തകാലത്തൊന്നും അമ്മാവന് ഇനി എയറിൽനിന്ന് താഴെയിറങ്ങാൻ കഴിയുമെന്നു തോന്നുന്നില്ല. അവിടെ വർത്തമാനം പറഞ്ഞിരിക്കാൻ മേജറും ഗൗളിയുമൊക്കെ ഉണ്ടല്ലോ എന്നു സമാധാനിക്കാം. അറിയപ്പെടുന്ന എയർമാനായ ടിനി ടോമും ഇടയ്ക്ക് എത്തുമെന്നു കരുതാം.

മിസ്ഡ് കോൾ

ലോകകപ്പിനുള്ള ഇന്ത്യൻ ഹോക്കി ടീമിന്‍റെ ജേഴ്സിനിറം നീല മാറ്റി കാവിയാക്കി.

- വാർത്ത

അടുത്ത തവണ സ്റ്റിക്കിനു പകരം ദണ്ഡ്!

Kerala

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; പ്രായപൂര്‍ത്തിയാകാത്ത വിദ്യാർഥി ഓടിച്ച കാര്‍ തലകീഴായി മറിഞ്ഞു

തിരുവനന്തപുരം: കരമനയിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാർഥി ഓടിച്ച കാര്‍ അപകടത്തിൽപെട്ടു. മാതാപിതാക്കള്‍ ഉറങ്ങിക്കിടന്നപ്പോള്‍ വിദ്യാർഥി മുറി പൂട്ടിയിട്ട് രാത്രിയിൽ കാറുമായി ഇറങ്ങുകയായിരുന്നു എന്നാണ് വിവരം.

കരമന നീറമണ്‍കരയിൽ വച്ച് കാർ തലകീഴായി കുഴിയിലേക്ക് മറിയുകയായിരുന്നു. വിദ്യാർഥിയും സഹപാഠിയുമാണ് കാറിലുണ്ടായിരുന്നത്. ആര്‍സി ഓണറായ അച്ഛനെതിരെ കേസെടുത്തിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് അപകടമുണ്ടായത്. മാതാപിതാക്കളെ വീട്ടിൽ പൂട്ടിയിട്ട് തൊട്ടടുത്ത വീട്ടിലെ സൂഹൃത്തിനെയും വിളിച്ചാണ് വിദ്യാർഥി നൈറ്റ് ഡ്രൈവിനിറങ്ങിയത്.

ദേശീയപാതയിലെത്തിയപ്പോള്‍ വാഹനം നിയന്ത്രണം വിട്ട് ഒരു വീടിന് സമീപത്തെ താഴ്ചയിലേക്ക് തലകീഴായി പതിക്കുകയായിരുന്നു. പോലീസെത്തി രണ്ട് വിദ്യാർഥികളെയും തൊട്ടടുത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല.

National

ടിബറ്റൻ പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രായപൂർത്തിയാകാത്തയാൾ കസ്റ്റഡിയിൽ

ഭുവനേശ്വർ: ഒഡീഷയിലെ ഗജപതിയിൽ ഏഴു വയസുകാരിയായ ടിബറ്റൻ പെൺകുട്ടിയെ പീഡിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കൾ ഒരു കുടുംബ ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് സംഭവം നടന്നത്.

പീഡനം സിസിടിവിയിൽ പതിഞ്ഞുവെന്നും പ്രതിയെന്ന് സംശയിക്കുന്ന പ്രായപൂർത്തിയാകാത്തയാളെ കസ്റ്റഡിയിലെടുത്തുവെന്നും പോലീസ് അറിയിച്ചു.

മെഡിക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് ഗജപതി പോലീസ് സൂപ്രണ്ട് ജതിൻ പാണ്ട പറഞ്ഞു.

Kerala

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം: മധ്യവയസ്‌കൻ അറസ്റ്റിൽ

കോഴിക്കോട്: പഴയ ബൈക്ക് കാണിക്കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ അറസ്റ്റിൽ. മലപ്പുറം കക്കാട് സ്വദേശി ബദരിയാ ഹൗസില്‍ ബഷീര്‍(50) ആണ് പിടിയിലായത്. കോഴിക്കോട് നഗരത്തിലെ സ്‌കൂളില്‍ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയോടാണ് ഇയാള്‍ അതിക്രമം കാണിച്ചത്.

പഴയ ബൈക്ക് കാണിക്കാമെന്ന് പറഞ്ഞ ഇയാള്‍ കുട്ടിയുമൊത്ത് സമീപത്തെ അപ്പാര്‍ട്ട്‌മെന്‍റില്‍ എത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പിന്നീട് ട്യൂഷന്‍ ക്ലാസില്‍ വച്ച് കുട്ടി വിവരം അധ്യാപികയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ടീച്ചര്‍ രക്ഷിതാക്കളെ ബന്ധപ്പെടുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത ടൗണ്‍ പോലീസ് കോഴിക്കോട് ബീച്ചില്‍നിന്ന് ഇയാളെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Kerala

മലപ്പുറത്ത് കാണാതായ 14 വയസുകാരി മരിച്ച നിലയിൽ; പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് പിടിയിൽ

മലപ്പുറം: കരുവാരക്കുണ്ട് തൊടിയപ്പുലത്ത് കാണാതായ 14 വയസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിൽ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് കുട്ടി ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സംഭവത്തില്‍ പ്ലസ് വൺ വിദ്യാർഥിയായ 16 വയസുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലാണ്.

കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നാണ് പ്രാഥമിക വിവരം. കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. ബലാത്സംഗം നടന്നതായി പ്രതി പോലീസിനോട് പറഞ്ഞു.

Kerala

പ്രായപൂർത്തിയാകാത്ത കുട്ടിക്കു നേരേ ലൈംഗികാതിക്രമം; യുവാവിന് 10 വർഷം തടവും 60,000 രൂപ പിഴയും

മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ യുവാവിന് 10 വർഷം തടവും 60,000 രൂപ പിഴയും. മാനന്തവാടി കമ്മം പള്ളിക്കൽ കടവത്ത് ചെറിയ വീട്ടിൽ കെ.സി. മൊയ്‌തുവി (34) നെയാണ് സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.

2024 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ മാനന്തവാടി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറായിരുന്ന ജാൻസി മാത്യുവാണ് കേസിൽ അന്വേഷണം നടത്തി കോടതി മുന്പാകെ കുറ്റപത്രം സമർപ്പിച്ചത്.

Kerala

മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതികൾ പിടിയിൽ

കോഴിക്കോട്: മയക്കുമരുന്നു നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികൾ പിടിയിൽ.

പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയെ ആണ് പീഡിപ്പിച്ചത്. ഒരു പകൽ മുഴുവൻ പീഡിപ്പിച്ച ശേഷം നാലായിരം രൂപ നൽകി പെൺകുട്ടിയെ ബീച്ചിൽ ഇറക്കി വിടുകയായിരുന്നു.

ഈ മാസം 20നാണ് പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടിയെ കാണാതാകുന്നത്. ബസിൽ യാത്ര ചെയ്തു കോഴിക്കോട് ബീച്ചിലെത്തിയ പെൺകുട്ടിക്കു താമസവും ഭക്ഷണവും നൽകാമെന്നു പറഞ്ഞു പ്രതികളായ യുവാക്കൾ ഫ്ളാറ്റിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

ഇവിടെ വച്ച് മൂക്കിലൂടെ വലിക്കാൻ കഴിയുന്ന ലഹരി വസ്തുക്കൾ നൽകി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. പുലർച്ചെ മുതൽ ഉച്ചവരെ ഉപദ്രവം തുടർന്നു. ഉച്ചയോടെ 4,000 രൂപയും നൽകി പെൺകുട്ടിയെ കോഴിക്കോട് ബീച്ചിൽ ഇറക്കി വിടുകയായിരുന്നു.

തുടർന്ന് പെരിന്തൽമണ്ണ പോലീസ് പെൺകുട്ടിയെ കണ്ടെത്തി വീട്ടിലെത്തിക്കുകയായിരുന്നു. കാസർഗോഡ് സ്വദേശികളായ രണ്ടുപേരാണ് സംഭവവുമായി ബന്ധപ്പെട്ടു പിടിയിലായത്.

പെൺകുട്ടിയുടെ മൊഴി പ്രകാരം പോക്സോ വകുപ്പുകൾ ചുമത്തിയാണു യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Latest News

Corehub Up