ചെന്നൈ: തമിഴ്നാട്ടിൽ ആസാംകാരാനായ തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നു. സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചായിരുന്നു പ്രസേൻജിത് ദാസി (55)നെ ആൾക്കൂട്ടം കൊലപ്പെടുത്തിയത്.
ജോലിക്കായി തിരുവള്ളൂരിലെത്തിയതായിരുന്നു ദാസ്. വെള്ളിയാഴ്ച വൈകുന്നേരം മദ്യലഹരിയിൽ ഇയാൾ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
കുടിവെള്ളം ചോദിച്ചായിരുന്നു സ്ത്രീയുടെ വീട്ടിൽ പ്രസേൻജിത് ദാസ് എത്തിയത്. ഭയന്നുപോയ സ്ത്രീ വീട്ടിൽ കയറി വാതിലടച്ചു. പ്രകോപിതനായ ദാസ് കത്തികകൊണ്ട് ജനലുകൾക്ക് കേടുപാടുണ്ടാക്കി.
തുടർന്ന് സ്ത്രീ ബന്ധുക്കളെ വിളിച്ചുവരുത്തി. സ്ത്രീയുടെ ബന്ധുക്കളെത്തി ദാസിനെ പിടികൂടി മർദിച്ചു കൊലപ്പെടുത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.