Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mukkam

വിലക്കുറവിൽ വസ്ത്രവിൽപ്പന; മുക്കത്ത് തെരുവു കച്ചവടക്കാരും വ്യാപാരികളും ഏറ്റുമുട്ടി

കോഴിക്കോട്: കുറഞ്ഞ വിലയില്‍ വസ്ത്രങ്ങള്‍ വില്‍ക്കുന്നതിനെ ചൊല്ലി മുക്കത്ത് തെരുവു കച്ചവടക്കാരും വ്യാപാരികളും ഏറ്റുമുട്ടി. പെരുന്നാൾ വിപണി ലക്ഷ്യമിട്ട് തെരുവുകച്ചവടക്കാർ വലിയ രീതിയിൽ വില കുറച്ച് വസ്ത്രങ്ങൾ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നു.

എന്നാൽ ഇത് ടൗണിലെ വസ്ത്ര വ്യാപാരികൾ എതിർത്തിരുന്നു. തുടര്‍ന്ന് ടൗണിന് സമീപം ഇനി ഇത്തരത്തില്‍ കച്ചവടം നടത്തില്ലെന്ന് തെരുവുകച്ചവടക്കാര്‍ ഉറപ്പുനല്‍കിയതോടെ പ്രശ്‌നങ്ങള്‍ ഒത്തുതീർപ്പാക്കുകയായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച വൈകുന്നേരം വീണ്ടം തർക്കമുണ്ടായി.

ഇത് വൻ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി. ഇതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവുണ്ടായത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി.

Kerala

മുക്കത്ത് വളർത്തുനായയുടെ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരിക്ക്

കൊഴിക്കോട്: മുക്കത്ത് അഴിച്ചുവിട്ട വളർത്തുനായയുടെ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരിക്ക്. മണാശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദ് മണാശേരിയുടെ മകൾ അഭിഷയ്ക്കാണ് നായയുടെ കടിയേറ്റത്.

അഭിഷയയുടെ കാലിനും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. അഭിഷയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അയൽ വീട്ടിലെ നായയാണ് കുട്ടിയെ കടിച്ചത്.

മറ്റൊരു വിദ്യാർഥിനിയെയും നായ കടിക്കാൻ ശ്രമിച്ചു. ഈ വിദ്യർഥിനി അടുത്ത വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.

District News

മുക്കത്ത് കാട്ടുപന്നി ശല്യം രൂക്ഷം; വൻ തോതിൽ കൃഷി നശിപ്പിച്ചു

മുക്കം: കാട്ടുപന്നി വേട്ടയുമായി ബന്ധപ്പെട്ട് കർഷകരും നഗരസഭാധികൃതരും തമ്മിൽ ഭിന്നത രൂക്ഷമായതിനിടെ മുക്കം നഗരസഭയിൽ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായി. മണാശേരി കയ്യേരിക്കൽ, പള്ളിപ്പുറം, എടോനിമ്മൽ ഭാഗങ്ങളിൽ കാട്ടുപന്നി വ്യാപകമായി കൃഷി നശിപ്പിച്ചു. നിരവധി കർഷകരുടെ വാഴ, തെങ്ങ്,‌ കമുങ്ങ്, കപ്പ തുടങ്ങിയവയാണ് നശിപ്പിച്ചത്.

പള്ളിപ്പുറം അനിൽകുമാറിന്‍റെ 16 തെങ്ങിൻതൈകൾ 14 കമുങ്ങിൻ തൈകൾ, 30 വാഴത്തൈകൾ എന്നിവയും മണാശേരി നെറ്റിലാമ്പുറത് വിനോദിന്‍റെ രണ്ട് ഇടങ്ങളായി കൃഷി ചെയ്ത 75 ഓളം വാഴ തൈകൾ മണാശേരി സ്കൂളിന് അടുത്ത് താമസിക്കുന്ന സതീശന്‍റെ 100 ഓളം കപ്പയും ഏഴ് കമുങ്ങിൻ തൈകളും, ആറ് തെങ്ങിൻ തൈകളും മറ്റ് കർഷകരുടെ കൂർക്ക, ചേന, ചേമ്പ്, വാഴ, കമുങ്ങ്, തെങ്ങ് എന്നിവയുമാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.

മണാശേരി, കയ്യേരിക്കൽ, പള്ളിപ്പുറം, എടോനിമ്മൽ ഭാഗങ്ങളിൽ പന്നിവേട്ട നടത്തി കാട്ടുപന്നികളെ പിടികൂടാതെ പന്നിശല്യം കുറവുള്ള ഭാഗങ്ങളിൽ നഗരസഭാ അധികൃതർ കാട്ടുപന്നി വേട്ട നടത്തുന്നതിലും കർഷകർക്ക് പ്രതിഷേധമുണ്ട്. കാട്ടുപന്നി ശല്യത്തിന് എതിരേ മുക്കം നഗരസഭാ അധികൃതർ നടപടി എടുത്തില്ലെങ്കിൽ കൃഷി ഉപേക്ഷിക്കുമെന്നും കർഷകർ പറഞ്ഞു.

District News

കാട്ടുപന്നി വേട്ട; മുക്കത്ത് രാഷ്്ട്രീയ വിഷയമായി മാറുന്നു

മുക്കം: കാട്ടുപന്നിവേട്ടയുമായി ബന്ധപ്പെട്ട വിഷയം മുക്കത്ത് രാഷ്ട്രീയ വിഷയമായി മാറുന്നു. മുക്കം നഗരസഭയിലെ വർധിച്ച് വരുന്ന കാട്ടുപന്നി ശല്യത്തിനെതിരേ നടപടി സ്വീകരിക്കാത്ത നഗരസഭാ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കർഷകർ മുക്കത്ത് പ്രതിഷേധ മാർച്ച് നടത്തി.

അഗസ്ത്യൻമുഴിയിൽ നിന്നാരംഭിച്ച മാർച്ച് മുക്കം നഗരം ചുറ്റി എസ്കെ പാർക്കിൽ സമാപിച്ചു. മുക്കം പാർക്കിൽ നടന്ന പ്രതിഷേധ സംഗമം കിഫ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ ഉദ്ഘാടനം ചെയ്തു.
വന്യ മൃഗസംരക്ഷണ നിയമത്തിന്‍റെ സെക്ഷൻ 11 രണ്ട് പ്രകാരം സ്വയം പ്രതിരോധത്തിനുള്ള അവകാശം കർഷകന് നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുക്കം നഗരസഭയിലെ കാട്ടുപന്നി ശല്യവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങള്‍ രാഷ്ട്രീയ പ്രേരിതവും കര്‍ഷകരെ വഞ്ചിക്കുന്നതുമാണെന്ന് മുക്കം നഗരസഭാ ചെയർപേഴ്സൺ പി.ടി. ബാബു പറഞ്ഞു. കാട്ടുപന്നി ശല്യം ചര്‍ച്ച ചെയ്യുന്നതിനായി മണാശേരിയില്‍ വിളിച്ചു ചേര്‍ത്ത കര്‍ഷകരുടെ യോഗത്തിലാണ് പന്നിശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ പന്നിവേട്ട നടത്തണമെന്ന ആവശ്യം കര്‍ഷകരില്‍ നിന്നുയര്‍ന്നത്. അന്ന് നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്ത എംപാനല്‍ ഷൂട്ടര്‍മാരുടെ എണ്ണം വളരെ പരിമിതമായിരുന്നു.

തുടര്‍ന്ന് നഗരസഭ നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവില്‍ കൂടുതല്‍ ഷൂട്ടര്‍മാരെ കണ്ടെത്തുകയും അവര്‍ക്ക് നഗരസഭാ പരിധിയില്‍ പന്നിയെ വേട്ടയാടാനുള്ള ഉത്തരവ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇവരെ ഉപയോഗിച്ച് വെസ്റ്റ്മണാശേരി പ്രദേശത്ത് ഞായറാഴ്ച പന്നിവേട്ട നടത്താന്‍ തീരുമാനിക്കുകയും രണ്ടിടങ്ങളിൽ കർഷകരുടെ യോഗം വിളിച്ച് വേട്ടക്കാരെ സഹായിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. അംഗീകൃത ഷൂട്ടര്‍മാരാണ് വേട്ടയിൽ പങ്കെടുക്കുന്നത്. നഗരസഭയുടെ അംഗീകൃത ഷൂട്ടര്‍മാരെ ഉപയോഗിച്ച് ഞായറാഴ്ച പന്നിവേട്ട നടത്തുമെന്നും കര്‍ഷക പ്രേമം നടിച്ച് വരുന്ന കപട സംഘങ്ങളെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

Latest News

Corehub Up